Connect with us

Video Stories

‘ഞങ്ങളുടെ മകനെ വീട്ടില്‍ കയറി പിടിച്ചു കൊണ്ടുപോയതെന്തിന് ‘

Published

on

മുക്കം: ‘ഗെയില്‍ സമരമുഖത്തും ഹര്‍ത്താല്‍ അക്രമങ്ങളിലുമൊന്നും കാഴ്ചക്കാരനായി പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയാത്ത ഞങ്ങളുടെ മകനെ വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസുകാര്‍ പിടിച്ചു കൊണ്ടുപോയതെന്തിന്? ഞങ്ങള്‍ എന്ത് തെറ്റു ചെയ്തു? ഞങ്ങള്‍ക്കിവിടെ ജീവിച്ചുകൂടേ ‘ നെല്ലിക്കാപറമ്പ് ഉച്ചക്കാവില്‍ അബ്ദുസ്സലാമിന്റെയും ആയിഷയുടെയും കുടുംബാംഗങ്ങളുടെയും ദീനരോദനമാണിത്. ഗെയില്‍ സമരത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ഹര്‍ത്താലില്‍ പൊലീസ് നടത്തിയ നരനായാട്ടിന്റെ നേര്‍ക്കാഴ്ചകളില്‍ ഒന്നു മാത്രം. ഇത്തരം അനുഭവങ്ങള്‍ ഈ പ്രദേശത്തുകാരായ ഒട്ടേറെ പേര്‍ക്ക് പറയാനുണ്ട്. അബ്ദുസ്സലാമിന്റെ മകന്‍ എഞ്ചിനീയറിംഗ് ബിരുദധാരി നബീലിനെ (24) യാണ് പൊലീസുകാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കിടപ്പുമുറിയിലിട്ട്
മര്‍ദ്ദിച്ചവശനാക്കിയ ശേഷം തൂക്കിയെടുത്ത് കൊണ്ടുപോയി ലോക്കപ്പിലിട്ടത്. വീട്ടുമുറ്റത്തായിരുന്ന നബീലിന്റെ പിതൃസഹോദരന്റെ ഭാര്യ ഷമീന അയല്‍വാസിയുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മുന്‍ ഭാഗത്തെ വാതില്‍ അടഞ്ഞുകിടന്നതിനാല്‍ അടുക്കള ഭാഗത്തു കൂടിയാണ് പൊലീസുകാര്‍ കയറിയത്. ഇതിനിടെ വീടിന്റെ ജനലുകള്‍ തച്ചുടക്കുകയും ചെയ്തു. പുറത്ത് കുളിമുറിയില്‍ പൊലീസ് തുടരെ മുട്ടിയപ്പോള്‍ കുളിക്കുകയായിരുന്ന വേലക്കാരി ലക്ഷ്മി ഇറങ്ങി ഓടിയത് വെറും ഒറ്റ മുണ്ടുടുത്ത്. സിനിമയെ വെല്ലുന്ന അനുഭവം പറയുമ്പോള്‍ വീട്ടുകാര്‍ക്ക് മായാത്ത ഭീതിയും പിടിച്ചു കൊണ്ടുപോയ മകനെക്കുറിച്ചുള്ള അടങ്ങാത്ത വിതുമ്പലുമായിരുന്നു. ‘ വീട്ടില്‍ ടി.വി. കണ്ടിരിക്കുമ്പോള്‍ അയല്‍വീട്ടിലെ സഹോദരന്‍ വിളിച്ചതായിരുന്നു. ഗേറ്റിനടുത്തെത്തിയപ്പോള്‍ മുന്‍വശത്തെ റോഡില്‍ നിറയെ പൊലീസുകാരെ കണ്ടു. ചാനലുകാരുടെ വാഹനങ്ങളുമുണ്ട്. പൊലീസുകാര്‍ ഹര്‍ത്താലുകാരെ ഓടിക്കുകയാണ്. പൊലീസിനെ പേടിച്ച് നബീല്‍ വീടിനകത്തേക്കും ഷമീന അടുത്ത വീട്ടിലേക്കും ഓടി. പൊലീസ് അടുക്കള ഭാഗത്തു കൂടി അകത്തു കയറി മകനെ പിടിച്ചു കൊണ്ടുപോവുകയായിരുന്നു – ഞങ്ങള്‍ ഓടിയെത്തി പൊലീസിന്റെ കാല്‍ക്കല്‍ വീണ് കരഞ്ഞുപറഞ്ഞു-ഞങ്ങളുടെ മകന്‍ ഗയില്‍ സമരത്തില്‍ കാഴ്ചക്കാരനായി പോലും പോയിട്ടില്ലെന്നും, ഹര്‍ത്താലില്‍ ഒരക്രമവും പ്രവര്‍ത്തിച്ചിട്ടില്ലെന്നും. പക്ഷേ പൊലീസ് സമ്മതിച്ചില്ല . ഞങ്ങളെന്ത് തെറ്റു ചെയ്തു? മകന്‍ എന്ത് പിഴച്ചു? ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ട പൊലീസ് ഇങ്ങനെയായാല്‍ ഇവിടെ ഇനി പേടിക്കാതെ ജീവിക്കാനാകുമോ? ഇതാ, ഇത് കണ്ടോ ‘തല്ലിച്ചതച്ച നിലയിലാണ് വൈകുന്നേരം കുട്ടിയെ തിരിച്ചു തന്നത്. ഈ പരിക്കും വേദനയും എന്നാണ് മാറുക, കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. ‘ സലാമും ആയിഷയും ഷമീനയും കുട്ടിയെ കെട്ടിപ്പിടിച്ച് കരഞ്ഞു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending