Connect with us

Culture

കുവൈറ്റിലെ പണം തട്ടിപ്പുകേസില്‍ പിഴ അടച്ച് രക്ഷപ്പെട്ടു

Published

on

 

തിരുവനന്തപുരം: കേരളത്തില്‍ ഭൂമി കയ്യേറ്റമെങ്കില്‍ കുവൈറ്റില്‍ പണംതട്ടിപ്പ്. കുവൈറ്റില്‍ സ്‌കൂളിലെ പേരില്‍ പണം തട്ടിപ്പ് നടത്തിയെന്ന കേസിലും ആരോപണം നേരിടുന്ന വ്യക്തിയാണ് തോമസ് ചാണ്ടി. 2000ല്‍ കുവൈറ്റ് ഇന്ത്യന്‍ സ്‌കൂള്‍ അഴിമതിയുമായി ബന്ധപ്പെട്ട് നാല് മലയാളികള്‍ കുറ്റക്കാരായതില്‍ ഒരാള്‍ ചാണ്ടിയാണ്. ജി.സി.സി രാജ്യങ്ങളില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ കുവൈറ്റ് അതോറിറ്റി ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി പിഴ അടച്ചാണ് കുറ്റവിമുക്തനായത്. സ്‌കൂള്‍ അഡ്‌ഹോക് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ മാത്യു ഫിലിപ്പ്, കേരളത്തിലെ സ്വകാര്യമലയാളം ചാനല്‍ മേധാവി, കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ബി.എം.സി നായര്‍ എന്നിവരാണ് മറ്റു മൂന്നു പ്രതികള്‍.
അയ്യായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന കുവൈറ്റ് ഇന്ത്യന്‍ സ്‌കൂള്‍ അക്കൗണ്ടില്‍ നിന്ന് 40 കോടി ദശലക്ഷം രൂപ കാണാനില്ലെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് വെളിപ്പെട്ടത്. അറസ്റ്റിലായ സ്‌കൂള്‍ അഡ്‌ഹോക് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ മാത്യു ഫിലിപ്പ് നാല് മാസത്തോളം കുവൈറ്റ് ജയിലില്‍ കഴിയുകയും ചെയ്തു. കുവൈറ്റില്‍ മറ്റൊരു സ്‌കൂള്‍ നടത്തിയിരുന്ന തോമസ് ചാണ്ടിക്ക് കുവൈറ്റ് ഇന്ത്യന്‍ സ്‌കൂളുമായി ബന്ധമുണ്ടായിരുന്നു. സ്‌കൂളിന് നല്‍കാനുണ്ടായിരുന്ന 60 ലക്ഷത്തോളം രൂപ തിരിച്ച് നല്‍കിയാണ് തോമസ് ചാണ്ടി അന്ന് രക്ഷപ്പെട്ടത്. ആ കേസിന്റെ അന്വേഷണവും നടപടി ക്രമങ്ങളും പൂര്‍ത്തിയാകുന്നത് വരെ കുവൈറ്റിന് പുറത്ത് പോകാന്‍ ചാണ്ടിക്ക് അനുമതിയുണ്ടായിരുന്നില്ല. ചാനല്‍ മേധാവി അഡ്‌ഹോക് കമ്മിറ്റി അംഗമായിരുന്നു. അംബാസിഡര്‍ എന്ന പദവി ഉപയോഗിച്ച് നായര്‍ കമ്മിറ്റി രൂപീകരിക്കുകയും പിന്നീട് തട്ടിപ്പിന് കൂട്ട് നില്‍ക്കുകയുമായിരുന്നു.
കുവൈറ്റ് നിയമ മന്ത്രാലയം ചാനല്‍ മേധാവിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ചാനല്‍ മേധാവിയെ കോടതിയില്‍ ഹാജരാക്കാതെ തോമസ് ചാണ്ടിക്ക് കുവൈറ്റ് വിട്ട് പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. ചാനല്‍ മേധാവി കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തില്‍ അദ്ദേഹം നല്‍കേണ്ട പണവും ചാണ്ടിയുടെ ബാധ്യതയായി മാറി. ബി.എം.സി നായര്‍ നായര്‍ പിന്നീട് തമിഴ്‌നാട്ടില്‍ ചില ബിസിനസുകളുമായി മുന്നോട്ടുപോയി. മറ്റുള്ളവരെ കിട്ടാതായപ്പോള്‍ തോമസ് ചാണ്ടിയെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം സ്വീകാര്യമെന്ന് കുവൈറ്റ് ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ മാനേജിങ് കമ്മിറ്റി പ്രഖ്യാപിച്ചു. എന്നാല്‍ ഉന്നത ബന്ധങ്ങളുടെ പിന്‍ബലത്തില്‍ ചാണ്ടി രക്ഷപ്പെടുകയായിരുന്നു.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending