Connect with us

Video Stories

വന നശീകരണം തടയാന്‍ ആളെ ആവശ്യമുണ്ട്

Published

on

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌

ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്നപ്പോഴാണ് ഒരാഴ്ചയില്‍ മലയാളത്തിലിറങ്ങുന്ന പുസ്തകങ്ങളുടെ എണ്ണം കണ്ട് അമ്പരന്നു പോയത്.. (ബുക് റിവ്യുവിനയക്കുന്നതാണ്.)
ശരാശരി 80 ശതമാനം പുസ്തകങ്ങളും പരമ ബോറാണ്. ബാക്കി പതിനഞ്ച് ശതമാനവും കഷ്ടിച്ച് ശരാശരി.
കഴിഞ്ഞ 10 വര്‍ഷമായി മലയാള ഭാഷയില്‍ ചവറ് പുസ്തകങ്ങളുടെ സാംസ്‌കാരിക വയറിളക്കമാണ്.
പല കാരണങ്ങളില്‍ ചിലത് ഇവിടെ കുറിക്കട്ടെ.

1. മനുഷ്യന് സെല്‍ഫി ഒഴിച്ച് മറ്റ് ആത്മാവിഷ്‌ക്കാരങ്ങള്‍ക്ക് യാതൊരു വഴിയും നമ്മുടെ നാട്ടിലില്ല. സ്വന്തം ഗൃഹാന്തരീക്ഷത്തില്‍പ്പോലും.

2. ഏത് കലാപ്രവര്‍ത്തനത്തിനും വലിയ മുടക്കുമുതല്‍ ആവശ്യമായി വരുന്നുണ്ട്. ഏറ്റവും കുറഞ്ഞ കലാ വിഷ്‌കാരം സാധ്യമാവുന്നത് സാഹിത്യത്തിലാണ്.
കേവലം10 രൂപ മാത്രം മതി. ഒരാള്‍ക്ക് കവിയാവാം. 3 രൂപയ്ക്ക് പേന കിട്ടും 2 രൂപയ്ക്ക് പേപ്പര്‍. അയക്കാന്‍ 5 രൂപ സ്റ്റാമ്പ്.പത്രാധിപന്‍ ചങ്ങാതിയാണെങ്കില്‍ പിന്നെ വളരെ വേഗത്തില്‍ കവിയായിക്കൂടെന്നുമില്ല.
ഇരുപതിനായിരം രൂപയ്ക്കടുത്തുള്ള പണമുണ്ടെങ്ല്‍ ഗ്രന്ഥകര്‍ത്താവാം. (ഗള്‍ഫില്‍ 40,000 ‘അമേരിക്കയില്‍ 75,000 )
അതെ, മറ്റൊരു കലാമേഖലയ്ക്കും ഇത്ര പെട്ടെന്ന് ഇത്രയും ചുരുങ്ങിയ ചിലവില്‍ പ്രവര്‍ത്തിക്കുക അസാധ്യം.

ആയ്‌ക്കോട്ടെ, ഒരാവിഷ്‌ക്കാരമല്ലേ തടയേണ്ടതില്ല. പക്ഷേ, അനര്‍ഹമായിപുസ്തകങ്ങള്‍ പെരുകുന്നതില്‍ ഭാഷാ ദ്രോഹത്തിനു പുറമെ രണ്ട് മഹാദ്രോഹങ്ങളുമുണ്ട്.
1. ശുദ്ധ വനനശീകരണമാണിത്. ആയതിനാല്‍ പരിസ്ഥിതിവാദികളെങ്കിലും ഇതിലിടപെടണം.
2. നല്ല പുസ്തകങ്ങളെ ഈ മലവെള്ളപ്പാച്ചിലില്‍ വായനക്കാരന് കിട്ടാതെ പോകുന്നു. ഭാഷയ്ക്കും സംസ്‌കാരത്തിനും വളരെ അത്യാവശ്യമായ പുസ്തകങ്ങള്‍ വായനക്കാരുടെ കണ്ണില്‍ പെടാതെ പോകുന്നു.
ഇനി ഈ വനനശീകരണ മലിനീകരണത്തില്‍ പ്രധാന കുറ്റവാളികളാരാണെന്നു നോക്കാം.

1. രണ്ടോ മൂന്നോകഥയോ കവിതയോ വരുമ്പോഴേക്കും പുസ്തകമാക്കണം പുസ്തകമാക്കണം എന്നു നിര്‍ബന്ധിച്ചു കൊണ്ടിരിക്കുന്ന അഭുദയകാംക്ഷികള്‍ അഥവാ സുഹൃത്തുക്കള്‍. സത്യത്തില്‍ ഇവര്‍ സുഹൃത്തുക്കളല്ല. അഭ്യുദയകാംക്ഷികളുമല്ല. സാമ ദ്രോഹികളാണ്. പ്രേരണാകുറ്റത്തിന് ഇവരുടെ പേരില്‍ കേസെടുക്കേണ്ടതാണ്.
2. ഗുണനിലവാരം ഒട്ടും പരിഗണിക്കാതെ കാശ് വാങ്ങി പുസ്തകമിറക്കിക്കൊടുക്കുന്ന പ്രസാധകര്‍.

ഇവരില്‍ പലരും കറ കളഞ്ഞ ഫ്രോഡുകളാണ്. ഇവരുടെ പേരില്‍ സ്വമേധയാ കോടതി കേസന്വേഷണത്തിന് ഉത്തരവിടണം. പ്രസാധന വ്യവസായം വലിയ ലാഭ മേഖലയല്ല എന്ന വസ്തുതയും നാം കാണാതിരുന്നു കൂടാ…. ഗതികേട് കൊണ്ട് പാലില്‍ അല്പം വെള്ളം ചേര്‍ക്കുന്നത് പോട്ടേന്ന് വെക്കാം. പക്ഷേ, വെള്ളത്തില്‍ പാല് ചേര്‍ക്കാമോ? സഹോദരരേ, മലയാള ഭാഷയുടെ ശവക്കുഴി നിര്‍മ്മാണം പലയിടങ്ങളിലും നടക്കുന്ന കാലമാണിത്. പൈങ്കിളി ശൈലിയില്‍ ഭാഷ എന്റെ അമ്മയാണ് എന്നൊക്കെ നിലവിളിക്കുന്ന വ്യാജ വേഷങ്ങളെയല്ല ഇന്ന് നമ്മുടെ മുങ്ങി മരിക്കാറായ ഭാഷയ്ക്ക് വേണ്ടത്.
പുസ്തകങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ടെങ്കിലും വായിക്കപ്പെടുന്നുണ്ടോ എന്നെങ്കിലും പരിശോധിക്കപ്പെടേണ്ടതുണ്ട്.

കുറേ പേര്‍ക്കെങ്കിലും ഇതൊക്കെ അറിയാം. പക്ഷേ, വാ തുറക്കില്ല.
വെറുതെയെന്തിനു് നമ്മള് ആളുകളെ ശത്രുവാക്കുന്നു?- ഇങ്ങനെ ചിന്തിച്ച് ശീലിച്ച് സ്വന്തം ഭാര്യയെ തട്ടിക്കൊണ്ടു പോകുമ്പോഴും അവരീ നിഷ്‌ക്രിയത്വം തുടരുക തന്നെ ചെയ്യും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending