Culture
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി; ഗുജറാത്ത് ബി.ജെ.പിയില്‍ കൂട്ടരാജി

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ഗുജറാത്ത് ബി.ജെ.പിയിലെ പടലപ്പിണക്കങ്ങള്‍ പുറത്തേക്ക്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏകപക്ഷീയമായി എന്നാരോപിച്ച് എം.എല്‍.എ ജെതാ സോളങ്കിയടക്കം നിരവധി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി വിട്ടു.
ബറൂച് ജില്ലാ പഞ്ചായത്ത്അംഗം വിജയസിന്‍ഹ് പട്ടേല്‍, സൗരാഷ്ട്രയിലെ മഹുവ കൗണ്‍സിലര്‍ ബിപിന്‍ സങ്‌വി, ജസ്ദാന്‍ മണ്ഡലത്തിലെ ഗജേന്ദ്ര രമണി, മധ്യഗുജറാത്തിലെ വഡോദര ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കമലേഷ് പര്‍മര്‍ തുടങ്ങിയവരാണ് രാജിവെച്ച മറ്റു പ്രമുഖര്‍.
കോദിനാര്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് രാജിവെച്ച ജെത സോളങ്കി. ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിന്റെ രാജി. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പാര്‍ലമെന്ററി സെക്രട്ടറിമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഇപ്രാവശ്യം സീറ്റു നല്‍കില്ലെന്ന് പാര്‍ട്ടി നേരത്തെ ഇദ്ദേഹത്തെ അറിയിച്ചിരുന്നു.
അങ്ക്‌ലേശ്വര്‍ മണ്ഡലത്തില്‍ സീറ്റ് മോഹിച്ചിരുന്നയാളായിരുന്നു രാജിവെച്ച വിജയസിന്‍ഹ പട്ടേല്‍. ഇവിടെ സിറ്റിങ് എം.എല്‍.എ കൂടിയായ ഈശ്വരസിന്‍ഹ പട്ടേലിനാണ് സീറ്റ് നല്‍കിയിട്ടുള്ളത്. ഇരുവരും സഹോദരന്മാരാണ്.

രാജി പ്രഖ്യാപിച്ച
ബി.ജെ.പിയുടെ എം.എല്‍.എ.യും പാര്‍ലമെന്ററി സെക്രട്ടറിയും കൂടിയായ ജെതാ സോളങ്കി
പട്ടേല്‍മാരുടെ വോട്ടുകള്‍ ചോരുമെന്ന ഭയമുള്ള സൗരാഷ്ട്രയില്‍ അംറേലി സീറ്റ് സിറ്റിങ് എം.എല്‍.എ രാഘവ്ജിഭായ് മക്‌വാനയ്ക്കു തന്നെ നല്‍കിയതിനാണ് ബിപിന്‍ സങ്‌വി രാജിവെച്ചത്. നാലു തവണ ടിക്കറ്റ് ചോദിച്ചതാണെന്നും മണ്ഡലത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പടുത്തത് താനാണെന്നും സങ്‌വി പറയുന്നു.
അംറേലിയോട് ചേര്‍ന്നു കിടക്കുന്ന മണ്ഡലമായ ജസ്ദാനില്‍ ഭാരത് ബോഗ്രയ്ക്ക് സീറ്റു നല്‍കിയതിനെ തുടര്‍ന്നാണ് രമണി പാര്‍ട്ടി വിട്ടത്. നിലവില്‍ കോണ്‍ഗ്രസിന്റെ കൈയിലുള്ള മണ്ഡലമാണിത്. രമണി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.
വഡോദരയിലെ പദ്ര സീറ്റില്‍ ദിനേശ് പട്ടേലിന് സീറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവായ കമലേഷ് പര്‍മര്‍ പാര്‍ട്ടി വിട്ടത്. മണ്ഡലത്തില്‍നിന്ന് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് പട്ടേല്‍.
അതിനിടെ, ഗോത്രവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ദക്ഷിണ ഗുജറാത്തിലെ പത്ത് മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ബി.ജെ.പി അനുകൂല സംഘടനയായ ആദിവാസി ഏക്താ മഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ട പട്ടികയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നാണ് ഇവരുടെ പരാതി.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഷായുമായി സ്ഥാനാര്‍ത്ഥി വിഷയം മൂന്നു മണിക്കൂറിലേറെ നേരം ചര്‍ച്ച ചെയ്തിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ജിതു വഗാനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
-
kerala3 days ago
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
-
News2 days ago
ഇറാനില്‍ യുഎസ് ആക്രമണം; ഇസ്രാഈല്‍ വ്യോമപാത അടച്ചു
-
kerala2 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു