Connect with us

Culture

‘സിനിമാപ്രേക്ഷകർ ‘ -ഒരവലോകനം

Published

on

പ്രേക്ഷകർ പല തരത്തിലുള്ളവരാണ്‌ .അവരുടെ വ്യത്യസ്ത അഭിരുചിക്കനുസരിച്ചു അവർ കാണുന്ന സിനിമകളും അവർക്ക് പല തരത്തിലുള്ള കാഴചപ്പാടുകൾ നൽകുന്നു .എന്നാൽ ഉള്ളിലെ ഈ കാഴ്ചപ്പാടുകളെ മറച്ചു പിടിച്ചും സിനിമ കാണുന്ന പ്രേക്ഷകരുണ്ട് .ഇവിടെ നമുക്ക് നമ്മുടെയിടയിലുള്ള ചില തരം പ്രേക്ഷകരെ പരിചയപ്പെടാം .

1 .മനസ്സ് കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ

ഇവരാണ് യഥാർത്ഥ സിനിമാസ്വാദകർ .അവരുടെ മനസ്സിനെ തൃപ്ത്തിപ്പെടുത്തുന്ന സിനിമകൾ അവർക്കു നല്ല സിനിമകളാണ് .മറിച്ചാണെങ്കിൽ മോശം സിനിമയും .ഇതിന് രണ്ടിനുമിടയിലുള്ള ഒരു അനുഭവമാണെങ്കിൽ ‘തരക്കേടില്ല ‘ എന്ന ഒരഭിപ്രായവും രേഖപ്പെടുത്തും .ഇവരാണ് നല്ല സിനിമകളുടെ വിജയത്തിന്റെ പ്രധാന ആണിക്കല്ല് .

2 . ‘ബുദ്ധി ‘ കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ

ഇത്തരം പ്രേക്ഷകർ സിനിമ കാണുന്ന സമയത്ത് ആസ്വദിച്ചു തന്നെ കാണും . പക്ഷെ കണ്ടു കഴിഞ്ഞു പുറത്തിറങ്ങി വല്ലവരും അഭിപ്രായം ചോദിച്ചാൽ ഇവരുടെ ബുദ്ധി ഉണരും . “കൊള്ളില്ലെടാ ,നായകൻ ട്രെയിനിനു പിന്നാലെ ഓടുന്നു .30 ഗുണ്ടകളെ തല്ലിയോടിക്കുന്നു .എല്ലാം ഔട്ട് ഓഫ് ലോജിക് .ഇങ്ങനെയുള്ള സിനിമകൾ കാണുന്നതേ waste of time ആണ്, എന്നൊക്കെ അങ്ങ് കാച്ചും .മിക്കവാറും തമിഴ് ,ഹിന്ദി സിനിമകൾക്കാണ് ഇവരുടെ ഈ ബുദ്ധി കൊണ്ടുള്ള മുറിവേൽപ്പിക്കൽ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടതായി വരിക .എന്നിരുന്നാലും അടുത്ത തവണ ഇത്തരം സിനിമകൾ റിലീസ് ചെയ്താൽ ടിക്കറ്റിനായുള്ള ക്യൂവിൽ ഇവർ മുന്നിൽ തന്നെ കാണും .

(മലയാളത്തിൽ ഇവരുടെ ഈ ബുദ്ധിപരമായ വിമർശനങ്ങൾ ഏറ്റവും കൂടുതലായി എറ്റു വാങ്ങിയ ഒരു സിനിമക്കുദ്ദാഹരണമാണ് ‘CID മൂസ ‘)

3. ‘താരാരാധന ‘ കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ

ഇത്തരം പ്രേക്ഷകർ ഏതെങ്കിലും ഒരു താരത്തിന്റെ കട്ട ഫാൻ ആയിരിക്കും. അത് പോലെ തന്നെ ഇവർക്കു ഒരു എതിരാളി കൂടി ഉണ്ടായിരിക്കും .തങ്ങളുടെ ഹീറോയുടെ ഒപ്പം നിൽക്കുന്ന മറ്റൊരു സൂപ്പര്താരമായിരിക്കും മിക്കവാറും ഈ എതിരാളി. തങ്ങളുടെ ഹീറോയുടെ സിനിമ മോശമാണെങ്കിൽ തീയറ്ററിൽ ഇവരുടെ ഉള്ളൊന്നു പിടയും .പക്ഷെ സിനിമ കണ്ടു പുറത്തിറങ്ങിയാൽ അവർ ഇത് സമ്മതിച്ചു തരില്ല . ” ഞങ്ങളുടെ ഹീറോ നന്നായി ട്ടുണ്ട്.സംവിധാനം അത്ര പോര .സ്ക്രിപ്ട് കൊള്ളില്ല ” ഇതൊക്കെയാണ് ഇവർ ഉയർത്തുന്ന സ്ഥിരം പല്ലവികൾ .ഇനി തരക്കേടില്ലാത്ത ചിത്രമാണെങ്കിൽ ഇവർ തന്നെ ആ സിനിമക്ക് ഓസ്കാറും തങ്ങളുടെ ഹീറോക്ക് ‘ഷെവലിയാർ പട്ടവും ‘ ഓൺലൈനിലും പുറത്തും ചാർത്തിക്കൊടുക്കും .ഇതെല്ലാം കണ്ടു നമ്മുടെ ആദ്യ വിഭാഗം സിനിമക്കു കയറിയാൽ അവർ ‘ശശി’ യാകുമെന്നു പറയേണ്ടതില്ലല്ലോ .

അത് പോലെ സ്വന്തം ഇഷ്ടതാരങ്ങളുടെ ചിത്രത്തേക്കാൾ എതിർ സൂപ്പർസ്റ്റാറിന്റെ ചിത്രങ്ങൾ കാണാനും ഇവർ ഇഷ്ടപ്പെടും.സിനിമ കാണുന്നതിനിടയിൽ ഇവരുടെ സിനിമ നല്ലതാണെന്ന് തോന്നിയാലും ഇവരുടെ ഉള്ളു പിടയും .പിന്നെ പറയുന്ന അഭിപ്രായ പ്രകടനങ്ങൾ ബഹു രസമാണ്.ഒരുദാഹരണം പറയാം .

ഒരു മമ്മൂട്ടി ഫാനിനോട് ദൃശ്യം സിനിമ എങ്ങനെയുണ്ടെന്നു ചോദിച്ചാൽ മറുപടി ഇങ്ങനെയായിരിക്കും .

“ആ കൊള്ളാം .ജിത്തു ജോസഫിന്റെ സൂപ്പർ സ്ക്രിപ്റ്റ് .നല്ല സംവിധാനം.ആശാ ശരത്തും ഷാജോണും വളരെ നന്നായിട്ടുണ്ട് ”

“അപ്പൊ ലാലേട്ടൻ നന്നായിട്ടില്ലേ ?”

“ആ.തരക്കേടില്ല .പക്ഷെ ഈ റോൾ ജയറാം ചെയ്താലും നന്നാകും .പ്രത്യേകിച്ച് അഭിനയിച്ചു ഫലിപ്പിക്കാനൊന്നുമില്ലല്ലോ ”

എത്ര നന്നായാലും ഒരിക്കലും എതിർ സൂപ്പർസ്റ്റാറിനെ കുറിച്ച് അത്ര പെട്ടെന്ന് നന്നാക്കിപ്പറയാൻ ഇവരുടെ മനസ്സ് സമ്മതിക്കില്ല .

ഇത് പോലെ തന്നെയാണ് ചില ലാലേട്ടൻ ഫാൻസും പറയുക .പത്തേമാരി എങ്ങനെ ഉണ്ടെന്നു ചോദിച്ചാൽ സിദ്ധീക്ക് നന്നായിട്ടുണ്ട് .സലിം അഹമ്മദിന്റെ സ്ക്രിപ്റ്റ് കൊള്ളാം .എന്നിങ്ങനെ അവിടേം ഇവിടേം തൊടാതെ മറുപടി പറയും .

എന്നിരുന്നാലോ ഇവരുടെ കലാമൂല്യമുള്ള ചിത്രങ്ങൾ തീയെറ്ററിൽ വന്നാൽ ഈ പറയുന്നവന്മാരെ മഷിയിട്ടു നോക്കിയാൽ കിട്ടില്ല .

4 . ‘തൊഴുത്തിൽ കുത്തി ‘ പ്രേക്ഷകർ

മുൻപ് പറഞ്ഞ പ്രേക്ഷകരുടെ ഒരു പ്രത്യേക തരം വേർഷൻ ആണ് ഇക്കൂട്ടർ .ഇവരെയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.ഇവർ വളരെ സൂത്രശാലികളും വക്രബുദ്ധിയുള്ളവരുമാണ് .തങ്ങൾക്കിഷ്ടമില്ലാത്ത ഒരു താരത്തിന്റെ വലിയ പ്രതീക്ഷ ഇല്ലാത്ത പ്രൊജെക്ടുകൾ വരുമ്പോൾ ഇവർ മുന്നോടിയായി തന്നെ പ്രഖ്യാപനങ്ങൾ നടത്തും . ഉദാഹരണമായി ‘പട്ടണത്തിൽ ഭൂതം ‘ എന്ന സിനിമയാണെന്ന് കരുതുക .ആ സിനിമ യുടെ ഭാവി ഏകദേശധാരണ ഉള്ള ഇവർ പോസ്റ്റുകളുമായി വരും .
” ഈ സിനിമ കലക്കും ,ഭയങ്കരമായ വ്യത്യസ്ഥത ഫീൽ ചെയ്യുന്നു .ഭാവിയിൽ മലയാള സിനിമയിലെ നാഴികക്കല്ലായേക്കാവുന്ന സിനിമ ” എന്നിങ്ങനെയൊക്കെയായിരിക്കും തട്ടിവിടൽ . പോസ്റ്റുകളിട്ടു കഴിഞ്ഞാൽ അപ്പുറത്തിരുന്നു ഇവർ തന്നെ തല തല്ലി ചിരിക്കുന്നുണ്ടാകും .മോഹൻലാൽ -മേജർ രവി ചിത്രങ്ങൾ വരുമ്പോഴും ഇക്കൂട്ടർ ഇത്തരം പോസ്റ്റുകളുമായി തലപൊക്കി വരാറുണ്ട് .

MESSI mudadi AP-DO-NOT-USE-PM1847171SAFRICA-Gallows-1
ഇവരെ ആർക്കും അത്ര പെട്ടെന്ന് പിടി കിട്ടില്ല .പിടി കിട്ടാൻ അവർ സമ്മതിക്കുകയുമില്ല.ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ അത് കണ്ടു വേഗം മറ്റുള്ളവർക്കായി റിവ്യൂ പങ്കു വെക്കുന്ന ഇവർ വളരെ നല്ല കാര്യം തന്നെയാണ് ചെയ്യുന്നത് .എന്നാൽ ഇവരിലും നെല്ലും പതിരുമുണ്ട് .നല്ല റിവ്യൂ എഴുത്തുകാർ സിനിമകൾക്ക് മുതൽക്കൂട്ടാകുമ്പോൾ മറിച്ചുള്ളവർ സിനിമയ്ക്ക് ഒട്ടും ഗുണകരമല്ലാത്ത രീതിയിലായിരിക്കും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വെക്കുക .സിനിമ കാണുന്നത് ആത്യന്തികമായി ഒരാളുകളുടെ വ്യക്തിപരമായ ഇഷ്ടത്തിനനുസരിച്ചായിട്ടാണെങ്കിലും ചിലർ ഇവരുടെ അഭിപ്രായങ്ങളും കണക്കിലെടുത്തു സിനിമകൾ കാണാൻ ശ്രമിക്കാറുണ്ട് .അത്തരം പ്രേക്ഷകരിലാണ് ഇവരുടെ സ്വാധീനം അനുകൂലവും പ്രതികൂലവുമായി അനുഭവപ്പെടുക .അതിനാൽ തന്നെ മലയാള സിനിമയുടെ ഭാവിയിൽ ഇവർക്കും ചെറിയ രീതിയിലുള്ള ഒരു സ്വാധീനമുണ്ട് എന്ന് തന്നെ നമുക്ക് പറയേണ്ടി വരും .

എല്ലാത്തിനുമുപരി സിനിമ നമുക്കെല്ലാം ഒരു അനുഭവവും ഏറ്റവും മികച്ച ഒരു വിനോദോപാധിയുമാണ് .അതിനാൽ നല്ല സിനിമകൾ വിജയിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .അതോടൊപ്പം നമുക്ക് നല്ല സിനിമകൾക്ക് പിന്തുണ നൽകുന്ന നല്ലൊരു പ്രേക്ഷകനുമാകാം .

( NB : അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം )

അസ്ലം സവാബ്
(സിനിമാ പാരഡിസോ ക്ലബ്ബ്)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending