Culture
‘സിനിമാപ്രേക്ഷകർ ‘ -ഒരവലോകനം
പ്രേക്ഷകർ പല തരത്തിലുള്ളവരാണ് .അവരുടെ വ്യത്യസ്ത അഭിരുചിക്കനുസരിച്ചു അവർ കാണുന്ന സിനിമകളും അവർക്ക് പല തരത്തിലുള്ള കാഴചപ്പാടുകൾ നൽകുന്നു .എന്നാൽ ഉള്ളിലെ ഈ കാഴ്ചപ്പാടുകളെ മറച്ചു പിടിച്ചും സിനിമ കാണുന്ന പ്രേക്ഷകരുണ്ട് .ഇവിടെ നമുക്ക് നമ്മുടെയിടയിലുള്ള ചില തരം പ്രേക്ഷകരെ പരിചയപ്പെടാം .
1 .മനസ്സ് കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ
ഇവരാണ് യഥാർത്ഥ സിനിമാസ്വാദകർ .അവരുടെ മനസ്സിനെ തൃപ്ത്തിപ്പെടുത്തുന്ന സിനിമകൾ അവർക്കു നല്ല സിനിമകളാണ് .മറിച്ചാണെങ്കിൽ മോശം സിനിമയും .ഇതിന് രണ്ടിനുമിടയിലുള്ള ഒരു അനുഭവമാണെങ്കിൽ ‘തരക്കേടില്ല ‘ എന്ന ഒരഭിപ്രായവും രേഖപ്പെടുത്തും .ഇവരാണ് നല്ല സിനിമകളുടെ വിജയത്തിന്റെ പ്രധാന ആണിക്കല്ല് .
2 . ‘ബുദ്ധി ‘ കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ
ഇത്തരം പ്രേക്ഷകർ സിനിമ കാണുന്ന സമയത്ത് ആസ്വദിച്ചു തന്നെ കാണും . പക്ഷെ കണ്ടു കഴിഞ്ഞു പുറത്തിറങ്ങി വല്ലവരും അഭിപ്രായം ചോദിച്ചാൽ ഇവരുടെ ബുദ്ധി ഉണരും . “കൊള്ളില്ലെടാ ,നായകൻ ട്രെയിനിനു പിന്നാലെ ഓടുന്നു .30 ഗുണ്ടകളെ തല്ലിയോടിക്കുന്നു .എല്ലാം ഔട്ട് ഓഫ് ലോജിക് .ഇങ്ങനെയുള്ള സിനിമകൾ കാണുന്നതേ waste of time ആണ്, എന്നൊക്കെ അങ്ങ് കാച്ചും .മിക്കവാറും തമിഴ് ,ഹിന്ദി സിനിമകൾക്കാണ് ഇവരുടെ ഈ ബുദ്ധി കൊണ്ടുള്ള മുറിവേൽപ്പിക്കൽ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടതായി വരിക .എന്നിരുന്നാലും അടുത്ത തവണ ഇത്തരം സിനിമകൾ റിലീസ് ചെയ്താൽ ടിക്കറ്റിനായുള്ള ക്യൂവിൽ ഇവർ മുന്നിൽ തന്നെ കാണും .
(മലയാളത്തിൽ ഇവരുടെ ഈ ബുദ്ധിപരമായ വിമർശനങ്ങൾ ഏറ്റവും കൂടുതലായി എറ്റു വാങ്ങിയ ഒരു സിനിമക്കുദ്ദാഹരണമാണ് ‘CID മൂസ ‘)
3. ‘താരാരാധന ‘ കൊണ്ട് സിനിമ കാണുന്ന പ്രേക്ഷകർ
ഇത്തരം പ്രേക്ഷകർ ഏതെങ്കിലും ഒരു താരത്തിന്റെ കട്ട ഫാൻ ആയിരിക്കും. അത് പോലെ തന്നെ ഇവർക്കു ഒരു എതിരാളി കൂടി ഉണ്ടായിരിക്കും .തങ്ങളുടെ ഹീറോയുടെ ഒപ്പം നിൽക്കുന്ന മറ്റൊരു സൂപ്പര്താരമായിരിക്കും മിക്കവാറും ഈ എതിരാളി. തങ്ങളുടെ ഹീറോയുടെ സിനിമ മോശമാണെങ്കിൽ തീയറ്ററിൽ ഇവരുടെ ഉള്ളൊന്നു പിടയും .പക്ഷെ സിനിമ കണ്ടു പുറത്തിറങ്ങിയാൽ അവർ ഇത് സമ്മതിച്ചു തരില്ല . ” ഞങ്ങളുടെ ഹീറോ നന്നായി ട്ടുണ്ട്.സംവിധാനം അത്ര പോര .സ്ക്രിപ്ട് കൊള്ളില്ല ” ഇതൊക്കെയാണ് ഇവർ ഉയർത്തുന്ന സ്ഥിരം പല്ലവികൾ .ഇനി തരക്കേടില്ലാത്ത ചിത്രമാണെങ്കിൽ ഇവർ തന്നെ ആ സിനിമക്ക് ഓസ്കാറും തങ്ങളുടെ ഹീറോക്ക് ‘ഷെവലിയാർ പട്ടവും ‘ ഓൺലൈനിലും പുറത്തും ചാർത്തിക്കൊടുക്കും .ഇതെല്ലാം കണ്ടു നമ്മുടെ ആദ്യ വിഭാഗം സിനിമക്കു കയറിയാൽ അവർ ‘ശശി’ യാകുമെന്നു പറയേണ്ടതില്ലല്ലോ .
അത് പോലെ സ്വന്തം ഇഷ്ടതാരങ്ങളുടെ ചിത്രത്തേക്കാൾ എതിർ സൂപ്പർസ്റ്റാറിന്റെ ചിത്രങ്ങൾ കാണാനും ഇവർ ഇഷ്ടപ്പെടും.സിനിമ കാണുന്നതിനിടയിൽ ഇവരുടെ സിനിമ നല്ലതാണെന്ന് തോന്നിയാലും ഇവരുടെ ഉള്ളു പിടയും .പിന്നെ പറയുന്ന അഭിപ്രായ പ്രകടനങ്ങൾ ബഹു രസമാണ്.ഒരുദാഹരണം പറയാം .
ഒരു മമ്മൂട്ടി ഫാനിനോട് ദൃശ്യം സിനിമ എങ്ങനെയുണ്ടെന്നു ചോദിച്ചാൽ മറുപടി ഇങ്ങനെയായിരിക്കും .
“ആ കൊള്ളാം .ജിത്തു ജോസഫിന്റെ സൂപ്പർ സ്ക്രിപ്റ്റ് .നല്ല സംവിധാനം.ആശാ ശരത്തും ഷാജോണും വളരെ നന്നായിട്ടുണ്ട് ”
“അപ്പൊ ലാലേട്ടൻ നന്നായിട്ടില്ലേ ?”
“ആ.തരക്കേടില്ല .പക്ഷെ ഈ റോൾ ജയറാം ചെയ്താലും നന്നാകും .പ്രത്യേകിച്ച് അഭിനയിച്ചു ഫലിപ്പിക്കാനൊന്നുമില്ലല്ലോ ”
എത്ര നന്നായാലും ഒരിക്കലും എതിർ സൂപ്പർസ്റ്റാറിനെ കുറിച്ച് അത്ര പെട്ടെന്ന് നന്നാക്കിപ്പറയാൻ ഇവരുടെ മനസ്സ് സമ്മതിക്കില്ല .
ഇത് പോലെ തന്നെയാണ് ചില ലാലേട്ടൻ ഫാൻസും പറയുക .പത്തേമാരി എങ്ങനെ ഉണ്ടെന്നു ചോദിച്ചാൽ സിദ്ധീക്ക് നന്നായിട്ടുണ്ട് .സലിം അഹമ്മദിന്റെ സ്ക്രിപ്റ്റ് കൊള്ളാം .എന്നിങ്ങനെ അവിടേം ഇവിടേം തൊടാതെ മറുപടി പറയും .
എന്നിരുന്നാലോ ഇവരുടെ കലാമൂല്യമുള്ള ചിത്രങ്ങൾ തീയെറ്ററിൽ വന്നാൽ ഈ പറയുന്നവന്മാരെ മഷിയിട്ടു നോക്കിയാൽ കിട്ടില്ല .
4 . ‘തൊഴുത്തിൽ കുത്തി ‘ പ്രേക്ഷകർ
മുൻപ് പറഞ്ഞ പ്രേക്ഷകരുടെ ഒരു പ്രത്യേക തരം വേർഷൻ ആണ് ഇക്കൂട്ടർ .ഇവരെയാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.ഇവർ വളരെ സൂത്രശാലികളും വക്രബുദ്ധിയുള്ളവരുമാണ് .തങ്ങൾക്കിഷ്ടമില്ലാത്ത ഒരു താരത്തിന്റെ വലിയ പ്രതീക്ഷ ഇല്ലാത്ത പ്രൊജെക്ടുകൾ വരുമ്പോൾ ഇവർ മുന്നോടിയായി തന്നെ പ്രഖ്യാപനങ്ങൾ നടത്തും . ഉദാഹരണമായി ‘പട്ടണത്തിൽ ഭൂതം ‘ എന്ന സിനിമയാണെന്ന് കരുതുക .ആ സിനിമ യുടെ ഭാവി ഏകദേശധാരണ ഉള്ള ഇവർ പോസ്റ്റുകളുമായി വരും .
” ഈ സിനിമ കലക്കും ,ഭയങ്കരമായ വ്യത്യസ്ഥത ഫീൽ ചെയ്യുന്നു .ഭാവിയിൽ മലയാള സിനിമയിലെ നാഴികക്കല്ലായേക്കാവുന്ന സിനിമ ” എന്നിങ്ങനെയൊക്കെയായിരിക്കും തട്ടിവിടൽ . പോസ്റ്റുകളിട്ടു കഴിഞ്ഞാൽ അപ്പുറത്തിരുന്നു ഇവർ തന്നെ തല തല്ലി ചിരിക്കുന്നുണ്ടാകും .മോഹൻലാൽ -മേജർ രവി ചിത്രങ്ങൾ വരുമ്പോഴും ഇക്കൂട്ടർ ഇത്തരം പോസ്റ്റുകളുമായി തലപൊക്കി വരാറുണ്ട് .
ഇവരെ ആർക്കും അത്ര പെട്ടെന്ന് പിടി കിട്ടില്ല .പിടി കിട്ടാൻ അവർ സമ്മതിക്കുകയുമില്ല.ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ അത് കണ്ടു വേഗം മറ്റുള്ളവർക്കായി റിവ്യൂ പങ്കു വെക്കുന്ന ഇവർ വളരെ നല്ല കാര്യം തന്നെയാണ് ചെയ്യുന്നത് .എന്നാൽ ഇവരിലും നെല്ലും പതിരുമുണ്ട് .നല്ല റിവ്യൂ എഴുത്തുകാർ സിനിമകൾക്ക് മുതൽക്കൂട്ടാകുമ്പോൾ മറിച്ചുള്ളവർ സിനിമയ്ക്ക് ഒട്ടും ഗുണകരമല്ലാത്ത രീതിയിലായിരിക്കും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വെക്കുക .സിനിമ കാണുന്നത് ആത്യന്തികമായി ഒരാളുകളുടെ വ്യക്തിപരമായ ഇഷ്ടത്തിനനുസരിച്ചായിട്ടാണെങ്കിലും ചിലർ ഇവരുടെ അഭിപ്രായങ്ങളും കണക്കിലെടുത്തു സിനിമകൾ കാണാൻ ശ്രമിക്കാറുണ്ട് .അത്തരം പ്രേക്ഷകരിലാണ് ഇവരുടെ സ്വാധീനം അനുകൂലവും പ്രതികൂലവുമായി അനുഭവപ്പെടുക .അതിനാൽ തന്നെ മലയാള സിനിമയുടെ ഭാവിയിൽ ഇവർക്കും ചെറിയ രീതിയിലുള്ള ഒരു സ്വാധീനമുണ്ട് എന്ന് തന്നെ നമുക്ക് പറയേണ്ടി വരും .
എല്ലാത്തിനുമുപരി സിനിമ നമുക്കെല്ലാം ഒരു അനുഭവവും ഏറ്റവും മികച്ച ഒരു വിനോദോപാധിയുമാണ് .അതിനാൽ നല്ല സിനിമകൾ വിജയിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .അതോടൊപ്പം നമുക്ക് നല്ല സിനിമകൾക്ക് പിന്തുണ നൽകുന്ന നല്ലൊരു പ്രേക്ഷകനുമാകാം .
( NB : അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം )
അസ്ലം സവാബ്
(സിനിമാ പാരഡിസോ ക്ലബ്ബ്)

Film
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാ
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
Video Stories3 days ago
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി