Connect with us

Video Stories

നിബന്ധനകള്‍ പാലിക്കാത്ത റസ്റ്റാറന്റുകള്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഫുഡ് കണ്‍ട്രോള്‍ അഥോറിറ്റിയുടെ നിബന്ധനകള്‍ പാലിക്കാത്ത റെസ്റ്റോറന്റുകള്‍ അധികൃതര്‍ അടച്ചുപൂട്ടി. അബുദാബിയിലെ പ്രമുഖ വാണിജ്യസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളാണ് പൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി തവണ മുന്നറിയിപ്പും പിന്നീട് അവസാന താക്കീതും നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് ഒടുവില്‍ അടച്ചു പൂട്ടുകയായിരുന്നുവെന്ന് ഫുഡ് കണ്‍ട്രോള്‍ അഥോറിറ്റി വക്താവ് താമിര്‍ അല്‍ ഖാസിമി വ്യക്തമാക്കി. പൊതുജനാരോഗ്യത്തിന് ഹാനികരമായ വിധത്തിലുള്ള രീതി യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ സ്വകീരിച്ചിരുന്നില്ല. നിര്‍ദേശങ്ങള്‍ക്ക് അനുകൂലമായ യാതൊരു വിധ മറുപടിയും റെസ്റ്റോറന്റ് ഉടമകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഒടുവില്‍ അടച്ചു പൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നിര്‍ദേശങ്ങളും നിബന്ധനകളും പൂര്‍ണമായും പാലിക്കപ്പെടുകയാണെങ്കില്‍ വീണ്ടും പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യമില്ലായ്മ, വിവരങ്ങള്‍ രേഖപ്പെടുത്താത്ത ഭക്ഷ്യ വസ്തുക്കള്‍, അടുക്കളയിലെയും ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തെയും അപര്യാപ്തത, തറയിലും റൂഫിലും മോശമായ അവസ്ഥ, അടുക്കളയുടെ കവാടം തുറന്നു വെക്കുക, തീപിടിത്ത സാധ്യതയുള്ള ക്രമീകരണം,

ഭക്ഷ്യ വസ്തുക്കള്‍ക്കരികില്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുക, ക്ഷുദ്ര ജീവി നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് പുതുക്കാതിരിക്കുക, ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാതിരിക്കുക, വാണിജ്യ ലൈസന്‍സ് പുതുക്കാതിരിക്കുക എന്നീ ലംഘനങ്ങളാണ് റെസ്റ്റോറന്റുകള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊതുജനാരോഗ്യം പരമ പ്രധാനമായാണ് കാണുന്നത്. അതിന് വിരുദ്ധമായ വിധത്തില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനോ വിപണനം നടത്തുന്നതിനോ അനുവദിക്കില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരമുള്ള സംവിധാനവും ഭക്ഷ്യ സുരക്ഷയുമാണ് എന്നും ലക്ഷ്യമിടുന്നതെന്ന് അല്‍ ഖാസിമി ചൂണ്ടിക്കാട്ടി. ഭക്ഷ്യ വിതരണ സംവിധാനത്തെ കുറിച്ച് പരാതിയുള്ളവര്‍ 800 555 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിവരം നല്‍കേണ്ടതാണെന്നും ഭക്ഷ്യഅഥോറിറ്റി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

kerala

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍

അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്.

Published

on

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

അതേസമയം മര്‍ദനമേറ്റ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ അഗളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് കെട്ടിയിട്ട് മര്‍ദിച്ചത്.

യുവാവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പിക്കപ്പ് വാനിലെത്തിയ സംഘം ആദിവാസി യുവാവിനെ മര്‍ദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. സിജുവിനെ കെട്ടിയിട്ടതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Continue Reading

Trending