Connect with us

More

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പിറക്കുന്ന കുട്ടികള്‍ അപകടത്തിലേക്കെന്ന്

Published

on

ന്യൂയോര്‍ക്ക്: മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പിറക്കുന്ന കുട്ടികളുടെ ജീവന്‍ അപകടത്തിലെന്ന് ഗവേഷക സംഘം. ജനിച്ചു വീഴുന്ന കുട്ടികള്‍ നേരിടാന്‍ പോകുന്നത് പകര്‍ച്ചവ്യാധികളെയും മാരക രോഗങ്ങളെയുമാണെന്ന് സേവ് ദ ചൈല്‍ഡ്‌സ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഈ വര്‍ഷം 48,000ത്തിലധികം കുട്ടികള്‍ ജനിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ദിവസം 100ല്‍ കൂടുതല്‍ നവജാത ശിശുക്കളുടെ ജനനനിരക്ക് പ്രതീക്ഷിക്കുന്നതായി ഗവേഷക സംഘം വ്യക്തമാക്കി. പോഷകാഹാരക്കുറവ്, വ്യക്തമായ പരിചരണം ലഭിക്കാതെവരുക , ശുചിത്വമില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ ഡിഫ്തീരിയ, കോളറ, മീസില്‍സ് തുടങ്ങിയ രോഗങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബംഗ്ലാദേശിലെ കോക്സ്സ് ബസാറില്‍ താമസിക്കുന്ന റോഹിന്‍ഗ്യ അഭയാര്‍ഥികളിലെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടനയാണ് പഠനം നടത്തിയത്. മ്യാന്‍മറില്‍ നിന്നു വംശഹത്യയെ തുടര്‍ന്ന് പാലായനം ചെയ്ത് ആറ് ലക്ഷം പേരാണ്. കൂടാതെ നേരത്തെ തന്നെ രണ്ടുലക്ഷത്തിലധികം റോഹിന്‍ഗ്യന്‍ ബംഗ്ലാദേശില്‍ എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള അഭയാര്‍ഥി കേന്ദ്രങ്ങളും റോഹിന്‍ഗ്യന്‍ ക്യാമ്പുകളാണ്. പരിമിതമായ സൗകര്യങ്ങളാണ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതും ഏറെ ദുരിതം സൃഷ്ടിയ്ക്കും. അഭയാര്‍ത്ഥികള്‍ക്ക് ശുചിത്വമില്ലാത്തത് കൂടുതല്‍ രോഗ സാധ്യതയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.ശൗചാലയങ്ങളുടെ അപര്യാപ്തയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ബാധിയ്ക്കുന്നത് നവജാത ശിശുക്കളെയാണ്. കാരണം മലിനമായ കുടിവെള്ളം അവര്‍ക്ക് നല്‍കിയാല്‍ തന്നെ രോഗം കുട്ടികളില്‍ ഉണ്ടാകും. കോക്‌സിലെ ബസാറില്‍ അഞ്ചിലൊന്ന് കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ഇവിടെ ജന്മം നല്‍കുന്ന കുട്ടികള്‍ക്കും അമ്മമാര്‍ക്കും വ്യക്തമായ പരിചരണം ലഭിക്കുന്നില്ല. പോഷകാഹാര കുറവിനെ തുടര്‍ന്നു നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ പോലും റോഹിന്‍ഗ്യന്‍ അമ്മമാര്‍ക്ക് കഴിയുന്നില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

Trending