Connect with us

More

ഒടുവില്‍ കുട്ടീഞ്ഞോ ബാര്‍സയിലേക്ക് വണ്ടി കയറി

Published

on

 

ലണ്ടന്‍: ലിവര്‍പൂള്‍ മധ്യനിര താരം ഫിലിപ്പ് കുട്ടീഞ്ഞോ സ്പാനിഷ് വമ്പന്‍മാരായ ബാര്‍സലോണയിലേക്ക് ചേക്കേറിയെന്ന് റിപ്പോര്‍ട്ട്. പ്രമുഖ സ്പാനിഷ് മാധ്യമമാണ് ബ്രസീലിയന്‍ താരത്തെ സംബന്ധിച്ച കൈമാറ്റകാര്യത്തില്‍ ഇരു ക്ലബുകളും തീരുമാനത്തിലെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കുട്ടീഞ്ഞോയുടെ നിലവിലെ ക്ലബായ ലിവര്‍പൂള്‍ വാര്‍ത്ത ഇതുവരെ നിഷേധിക്കാത്തതും ശ്രദ്ധേയമാണ്.

160 ദശലക്ഷം പൗണ്ടിനാണ് ലിറ്റില്‍ മജീഷ്യന്‍ എന്നറിയപ്പെടുന്ന കുട്ടീഞ്ഞോയെ ബാര്‍സ സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സത്യമാണെങ്കില്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ താരമാകും കുടിഞ്ഞോ.

കഴിഞ്ഞ സമ്മര്‍ താരമാറ്റ ജാലകത്തില്‍ ബാര്‍സയെ ഉപേക്ഷിച്ച് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്യ്മര്‍ ജൂനിയര്‍ 222 ദശലക്ഷം പൗണ്ടിന് പി.എസ്.ജിയിലേക്ക് ചേക്കേറിയതാണ് നിലവിലെ ഏറ്റവും വിലകൂടിയ താരകൈമാറ്റം. അടുത്തവാരം ലാലീല്‍ സ്വന്തം തട്ടകത്തില്‍ ലെവന്റയെ നേരിടുന്ന അന്ന് താരത്തെ ബാര്‍സ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മധ്യനിര താരം ആന്ദ്ര ഇനിയേസ്റ്റയുടെ പകരകാരനായാണ് കുട്ടീഞ്ഞോയെ ബാര്‍സ കാണുന്നത്. മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോയും പെനാല്‍ട്ടി ബോക്‌സിനു പുറത്തു നിന്ന് ലോങ് റേഞ്ചിലൂടെ ഗോള്‍ നേടാനുള്ള കഴിവും താരത്തിന്റെ പ്രതേകതയാണ്.

നെയ്മറിനു പകരമായി ഡെംബലയേയും പൗളീഞ്ഞോയും ടീമിലെത്തിച്ചെങ്കിലും കഴിഞ്ഞ ട്രാന്‍സ്ഫറില്‍ തന്നെ കുട്ടീഞ്ഞോയേയും ക്ലബിലെത്തിക്കാന്‍ ബാര്‍സ കിണഞ്ഞു ശ്രമിച്ചെങ്കിലും ലിവര്‍പൂള്‍ താരത്തെ വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം എഫ്.എ കപ്പില്‍ എവര്‍ട്ടണെ പരാജയപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ലിവര്‍പൂള്‍ പരിശീലകന്‍ യുറുഗന്‍ ക്ലോപ് സിറ്റിക്കെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ കുടിഞ്ഞോയുണ്ടാവുമെന്ന് അറിയിച്ചിരുന്നു. അതേസമയം കുട്ടീഞ്ഞോക്കു പകരമായി ലെസിസ്റ്റര്‍ സിറ്റിയുടെ റിയാദ് മെഹാറാസിനായി ലിവര്‍പൂള്‍ രംഗത്തുണ്ടെന്നും ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പാലക്കാട് ആസിഡ് ആക്രമണം: സ്ത്രീക്ക് ഗുരുതര പരിക്ക്, ആക്രമിച്ചത് മുൻ ഭർത്താവ്

സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

Published

on

പാലക്കാട് ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. ആസിഡ് ആക്രമണം താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.

ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

Continue Reading

kerala

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Published

on

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ദുബായ് യാത്ര. മകനേയും കുടുംബത്തേയും അദ്ദേഹം സന്ദർശിക്കും. 15 ദിവസത്തിൽ കൂടുതൽ യാത്രയുണ്ടാകുമെന്നാണ് വിവരം.

സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചാണ് യാത്ര. ഓഫിസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു.

Continue Reading

kerala

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതിയില്‍

Published

on

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കേസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖ എന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വിവരങ്ങള്‍ മാത്യു കഴിഞ്ഞ തവണ കോടതിയില്‍ ഹര്‍ജി പരിഗണിക്കണവേ ഹാജരാക്കിയിരുന്നു.

സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നതിന്റെ തെളിവുകളാണ് മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാക്കിയത്.

Continue Reading

Trending