Connect with us

Video Stories

മനസ്സില്ല, നന്നാവാന്‍

Published

on

 

ജോഹന്നാസ്ബര്‍ഗ്ഗ്: ഹാര്‍ദിക് പാണ്ഡ്യ എന്ന ഓള്‍റൗണ്ടര്‍ ക്രീസിലേക്ക് വരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു നില്‍ക്കുന്ന ഘട്ടം. ഫിലുക്വായോ എന്ന സീമറാണ് പന്തെറിയുന്നത്. നാല് പന്തുകള്‍ ഹാര്‍ദിക് നേരിട്ടു. അഞ്ചാം പന്തില്‍ കണ്ണും പൂട്ടി ഒരടി… പന്ത് വിക്കറ്റ് കീപ്പറുടെ തലക്ക് മുകളില്‍ ബലൂണ്‍ പോലെ പൊന്തി. ബ്രെന്‍ഡന്‍ ഡി കോക്ക് എന്ന വിക്കറ്റ് കീപ്പര്‍ പന്ത് അനായാസം ഗ്ലൗസിലൊതുക്കി-ഹാര്‍ദിക് നടന്നകന്നു……
ഇത് ഒരു ഉദാഹരണം മാത്രം- ഹാര്‍ദ്ദിക്കിനെ പോലുളളവര്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ഷമയിലേക്ക് വന്നിട്ടില്ലെന്ന വിമര്‍ശനം വക വെക്കാതെ അദ്ദേഹത്തെ വീണ്ടും കളിപ്പിച്ചത് വഴി ഇന്ത്യന്‍ നായകന്‍ വിരാത് കോലി വീണ്ടും കര്‍ക്കശ വിമര്‍ശനത്തിന് വിധേയമാവുമ്പോള്‍ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലും ഇന്ത്യ തരിപ്പണമായി. 187 ന് ഇന്ത്യയുടെ എല്ലാവരും ആദ്യ ദിവസം മൂന്നാം സെഷനില്‍ തന്നെ പുറത്തായി. 77 ഓവര്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ദീര്‍ഘിച്ചത്. ഭാഗ്യത്തിന്റെ മഹാ അകമ്പടിയില്‍ അര്‍ധ സെഞ്ച്വറികള്‍ സ്വന്തമാക്കിയ ചേതേശ്വര്‍ പൂജാരയും വിരാത് കോലിയും ഇല്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇതിലും ദയനീയമാവുമായിരുന്നു.
ആദ്യ രണ്ട് ടെസ്റ്റിലും അണിനിരത്തിയ ടീമിന്റെ കാര്യത്തില്‍ വാദപ്രതിവാദങ്ങള്‍ ഉച്ചത്തിലായതിനെ തുടര്‍ന്ന് കാര്യമായ രണ്ട് മാറ്റങ്ങള്‍ ആദ്യ ഇലവനിലുണ്ടായിരുന്നു. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ രോഹിത് ശര്‍മ്മക്ക് പകരം വന്നപ്പോള്‍ സ്പിന്നര്‍ ആര്‍.അശ്വിന് പകരം ഭുവനേശ്വര്‍ കുമാറിനെ തിരിച്ചു വിളിച്ചു.
ടോസ് നേടിയപ്പോള്‍ കോലി ബാറ്റിംഗിന് തീരുമാനിച്ചത് ബാറ്റിംഗ് നിരയില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു. പക്ഷേ നാലാം ഓവര്‍ മുതല്‍ ഘോഷയാത്ര ആരംഭിച്ചു. പേസിനെ തുണക്കുന്ന നല്ല ഹരിത ട്രാക്കില്‍ കെ.എല്‍ രാഹുലാണ് ആദ്യം തിരിഞ്ഞു നടന്നത്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത ഫിലാന്‍ഡര്‍ എന്ന സിമറുടെ പന്തില്‍ രാഹുല്‍ പൂജ്യനായപ്പോള്‍ പിറകെ മുരളി വിജയും സിന്ദാബാദ് വിളിച്ചു. വിക്കറ്റ് റബാദക്ക്. രണ്ട് വിക്കറ്റിന് 13 റണ്‍സ് എന്ന നിലയില്‍ വന്‍ തകര്‍ച്ച. റണ്ണൗട്ട് വിദഗ്ധന്‍ ചേതേശ്വര്‍ പൂജാരയും കോലിയും ക്രീസില്‍ ഒരുമിച്ചപ്പോള്‍ നാല് വട്ടമാണ് രണ്ട് പേരെയും ഭാഗ്യം തുണച്ചത്. ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരുടെ കൈ ചോര്‍ന്നപ്പോള്‍ അപ്പീലുകള്‍ തെരഞ്ഞെടുക്കുന്നതിലും ഡുപ്ലസിസിന്റെ സംഘത്തിന് പിഴച്ചത് കൊണ്ട് മാത്രമായിരുന്നു രണ്ട് പേരും പൊരുതിയത്. സ്‌ക്കോര്‍ 97 വരെ എത്തിച്ചപ്പോള്‍ കോലിയുടെ ഭാഗ്യം അവസാനിച്ചു. ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ അദ്ദേഹം ഡി വില്ലിയേഴ്‌സിന് ക്യാച്ച് നല്‍കി. 144 ല്‍ അതാ പൂജാരയും മടങ്ങി. പിന്നെയെല്ലാം എളുപ്പത്തിലായിരുന്നു. ഹാര്‍ദിക്, പാര്‍ത്ഥീവ് എന്നിവര്‍ക്കൊന്നും ക്രീസില്‍ നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. 30 റണ്‍സ് നേടി ഭുവനേശ്വര്‍ വാലറ്റത്തില്‍ നന്നായി ബാറ്റേന്തി.ആദ്യദിനം പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് 6 റണ്‍സ് എന്ന നിലയിലാണ്. മാര്‍ക്ക് റാമിന്റെ വിക്കറ്റ് ഭുവനേശ്വറിന് കിട്ടിയത് മാത്രമാണ് ഇന്ത്യയുടെ നേട്ടം. ഭുവിയും ജസ്പ്രീത് ബുംറയും മാത്രമാണ് ഇന്നലെ പന്തെറിഞ്ഞത്.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending