Video Stories
സി.പി.എം നിലപാടിലെ പൊള്ളത്തരം

ആശയസംഘട്ടനങ്ങളുടെ കൂടാരമാണ് എക്കാലത്തും കമ്യൂണിസ്റ്റ് സംഘടനകള്‍. സായുധ പോരാളികളുള്‍പ്പെടെ ഡസന്‍ കണക്കിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ കമ്യൂണിസത്തിന്റെ യഥാര്‍ത്ഥ വക്താക്കള്‍ എന്നവകാശപ്പെടുന്നത് കമ്യൂണിസ്റ്റ്് മാര്‍ക്സിസ്റ്റ്് പാര്‍ട്ടിയാണ്. മാതൃ സംഘടനയായ സി.പി.എമ്മിന്റെ ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ നടക്കാനിരിക്കെ കേരള ആസൂത്രണ ബോര്‍ഡ് മുന്‍ അംഗമായ സി.എം.പി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ ‘ചന്ദ്രിക’ യോട് സംസാരിക്കുന്നു.
? സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് വരികയാണല്ലോ. ആശയപരമായും മറ്റും കടുത്ത വെല്ലുവിളികളാണ് ആ പാര്‍ട്ടി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. എങ്ങനെ വിലയിരുത്തുന്നു.
= സി.പി.എം അതിന്റെ ചരിത്രത്തിലെ വഴിത്തിരിവിലാണിന്ന്. സി.പി.എമ്മിന്റെ രൂപീകരണത്തിന് മുമ്പ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരു രാഷ്ട്രീയ തര്‍ക്കം ഉണ്ടായിരുന്നു. അത് കോണ്‍ഗ്രസ് ഏറ്റവും ശക്തമായി നിന്ന കാലത്താണ്. 1947ല്‍ സ്വാതന്ത്ര്യം കിട്ടി ഏതാണ്ട് ഒന്നര പതിറ്റാണ്ടോളം ഭരിച്ചതിന് ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ചര്‍ച്ച തുടങ്ങിവെക്കുകയായിരുന്നു. അത് ഉന്നയിച്ചത് രണ്ട് അഭിപ്രായങ്ങളാണ്. ഒന്ന് കോണ്‍ഗ്രസ് ഒരു പുരോഗമന പ്രസ്ഥാനമാണ്. രണ്ട് കോണ്‍ഗ്രസ് കുത്തക മുതലാളിമാരെ താലോലിക്കുന്ന മുതലാളി വര്‍ഗ പാര്‍ട്ടിയാണ്. അതില്‍ ആദ്യത്തെ കൂട്ടരാണ് സി.പി.ഐ. രണ്ടാമത്തെ കൂട്ടര് പിന്നീട് സി.പി.എമ്മായി മാറിയവരാണ്. കോണ്‍ഗ്രസ് ഒരു ദേശീയ ബൂര്‍ഷ്വാസിയാണെന്നും അവരുമായി കൂട്ടുകൂടിയില്ലെങ്കില്‍ ഇവിടെ വലതു പക്ഷവും വര്‍ഗീയത വളരുമെന്ന് ഡാങ്കേയുടെയും രാജേശ്വര് റാവുവിന്റെയും നേതൃത്വത്തില്‍ സി.പി.ഐ വാദിച്ചപ്പോള്‍ ബി.ടി രണദിവെയുടെയും ഇ.എം.എസിന്റെയും മറ്റും നേതൃത്വത്തില്‍ അതിനെതിരെ നിലപാടെടുക്കുകയായിരുന്നു സി.പി.എം. ഇതിന് കാരണമായിരുന്നത് സോവിയറ്റ് അധികാര കേന്ദ്രങ്ങളുമായി ഇന്ത്യക്കും നെഹ്റുവിനും ഉണ്ടായ ബന്ധമായിരുന്നു. മൂന്നാം ലോക രാജ്യങ്ങളെയും സോഷ്യലിസ്റ്റ് ചേരിയെയും സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് അതിനുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ ദാരിദ്ര്യം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന നയമാണ് ചൈനയുമായി അടുപ്പമുണ്ടായിരുന്നവര്‍ സ്വീകരിച്ചത്.
? അപ്പോള്‍ സി.പി.എമ്മിന്റെ നിലപാട് തെറ്റിയിരിക്കുന്നുവെന്നും സി.പി.ഐ നിലപാടാണ് ശരിയെന്നും വന്നിരിക്കുന്നുവെന്നല്ലേ ഇപ്പോഴത്തെ ഇന്ത്യന്‍ ഫാസിസ്റ്റ് വര്‍ഗീയതയുടെ വളര്‍ച്ചയെ കാണേണ്ടത്.
= ശരിയാണ്. 1962ലെ പൊതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യത്ത് പത്തു ശതമാനം വോട്ടാണ് ലഭിച്ചത്. രാജ്യത്തെല്ലായിടത്തും സാന്നിധ്യവും അതിനുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ജനപിന്തുണയാണ് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പാര്‍ലമെന്റിലടക്കം ലഭിച്ചത്. കേരളത്തില്‍ പാര്‍ട്ടിക്ക് സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലെത്താനും കഴിഞ്ഞു. എന്നാല്‍ ഈ സര്‍ക്കാരിനെ പിരിച്ചുവിട്ടതടക്കമുള്ള പ്രശ്നങ്ങളില്‍ സി.പി.എമ്മിന് കോണ്‍ഗ്രസിനോടുള്ള വൈരം വര്‍ധിക്കുകയും ആ പാര്‍ട്ടി 1964ല്‍ പിളരാനുണ്ടായ നയങ്ങളില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തു. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കുകയും ന്യൂനപക്ഷ ജനവിഭാഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ആ നിലപാട്. 1980 ഓടുകൂടി ഇ.എം.എസ്സാണ് അത് ലംഘിച്ചത്. അഖിലേന്ത്യാ മുസ്്ലിം ലീഗുള്ളത് കൊണ്ടാണ് കേരളത്തില്‍ ഹിന്ദുത്വ വര്‍ഗീയത വളരുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
? സി.എം.പിയുടെ ഉല്‍ഭവത്തിന്റെ പ്രധാന കാരണവും അതായിരുന്നുവല്ലോ.
= അതെ. അഖിലേന്ത്യാ ലീഗ് ഇടതുമുന്നണിയിലുള്ളതുകൊണ്ടാണ് 1984ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കേരള വര്‍മ രാജക്ക് വോട്ടു കൂടുതല്‍ കിട്ടിയത് എന്നായിരുന്നു ഇ.എം.എസിന്റെ വാദം. എന്നാലതിനെ എം.വി രാഘവന് ചോദ്യം ചെയ്തു. ‘അങ്ങനെയാണെങ്കില്‍ സഖാവേ, നാഗ്പൂരില്‍ ബി.ജെ.പിക്ക് കൂടുതല്‍ വോട്ടു കിട്ടിയത് ലീഗ് കാരണമാണോ’ എന്നായിരുന്നു എം.വി.ആറിന്റെ ചോദ്യം
? ഇപ്പോഴും പ്രസക്തമായ ചോദ്യമാണിത്.
= കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തമ്പതുവര്‍ഷത്തെ പ്രവര്‍ത്തനചരിത്രം നോക്കിയാല്‍ എന്താണ് അതിന്റെ നെറ്റ് റിസള്‍ട്ട്. ബിസിനസ് കുറഞ്ഞുവെന്ന് മാത്രമല്ല. ലാഭവും കുറഞ്ഞു.
? കോണ്‍ഗ്രസുമായി കൂടുന്നതാണല്ലോ ഇപ്പോഴത്തെയും പ്രശ്നവിഷയം.
= 1964 അല്ല ഇന്ന്. സോവിയറ്റ് യൂണിയനോ അന്നത്തെ ചൈനയോ ഇന്നില്ല. പണ്ട് കെട്ടിവെച്ച കാശ് കിട്ടാനായിരുന്നു കേരളത്തില്‍ പോലും മല്‍സരം. ഇന്ന് ഏതാണ്ടൊരേ കാലത്ത് തുടങ്ങിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആര്.എസ്.എസ്സിന്റെയും അവസ്ഥയെന്താണ്. ഇവ തമ്മില്‍ എവിടെ നില്ക്കുന്നു! കോണ്‍ഗ്രസുമായി കൂടുമ്പോള്‍ കമ്യൂണിസ്റ്റ് കരുത്ത് നഷ്ടപ്പെടുമെന്നാണ് സി.പി.എം പറയുന്നത്. ഇത് കമ്യൂണിസ്റ്റ് കരുത്ത് സ്വയം ഇല്ലാത്തതുകൊണ്ടാണ്. ഞങ്ങള്‍ എത്രകാലമായി കോണ്‍ഗ്രസിന്റെ കൂടെ നില്ക്കുന്നു. ഞങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചോ. ഞാന്‍ കോണ്‍ഗ്രസായോ. കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്നാല്‍ ഐഡന്റിറ്റി നഷ്ടപ്പെടില്ല എന്നതിന്റെ ഉത്തമമായ മറുപടിയല്ലേ സി.എം.പി.
? യെച്ചൂരിയുടെ വാദത്തെക്കുറിച്ച്
= യെച്ചൂരിയുടെ ചോദ്യം ലളിതമല്ലേ. ചുമര് കാണുമോ ചിത്രം വരയ്ക്കാന്‍ എന്നാണ് അദ്ദേഹം സ്വന്തം സഖാക്കളോട് ചോദിച്ചിരിക്കുന്നത്. യെച്ചൂരി കേരളത്തില്‍ വന്നിട്ട് ഫാസിസ്റ്റ് വിരോധമല്ലേ പറഞ്ഞത്. ബി.ജെ.പി എന്നു പോലും പറഞ്ഞോ. നല്ല മൂന്നക്ഷരമല്ലേ അവരുടേത്. (ചിരിക്കുന്നു) വാജ്പേയിയേക്കാള്‍ മോശമാണ് മോദി. ഇനി അതിനേക്കാള്‍ വലിയ ആദിത്യനാഥായിരിക്കാം വരുന്നത്. മമതയാണ് ബംഗാളിലെ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അനുകൂല നിലപാടിന് കാരണം. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ നിലപാടാണ് വിഷയമാകേണ്ടത്. മമതയോ കോണ്‍ഗ്രസോ ബി.ജെ.പിയോ അല്ല. സി.പി.എമ്മിലെ ഔദ്യോഗിക പക്ഷക്കാരെക്കാളും സി.പി.ഐയേക്കാളും ഫാസിസ വിരുദ്ധത നന്നായി പറയുന്നത് യെച്ചൂരിയാണ്.
? ഉദാരവത്കരണ നയമാണ് കോണ്‍ഗ്രസിനെ എതിര്‍ക്കാനായി പ്രകാശ് കാരാട്ടും കൂട്ടരും പറയുന്നത്.
= നോക്കൂ. മുഗളന്മാരുടെ കാലത്ത് ഇവിടെ പട്ടിണിയുണ്ടായിരുന്നില്ല. എല്ലാം പൊതുസ്വത്തായിരുന്നു. മുഗളന്മാര് നൂറ്റാണ്ടുകള്‍ ഭരിക്കാന്‍ കാരണം അതായിരുന്നു. കലകള്‍, നൃത്തം, സംഗീതം ഒക്കെ ഇന്ത്യയിലിന്ന് കാണുന്നതൊക്കെ അവരുടെ സംഭാവനയല്ലേ. താജ്മഹലിന്റെ വാസ്തുവിദ്യ ഇന്നും ആര്‍ക്കും പഠിക്കാന്‍ പറ്റിയിട്ടില്ല. ചിക്കാഗോ പ്രസംഗത്തില്‍ അശോകന്റെയും അക്ബറിന്റെയും പേരുകളാണ് സ്വാമി വിവേകാനന്ദന് പറഞ്ഞത്. അതില്‍ തന്നെ കേമന്‍ അക്ബറാണെന്നും വിവേകാനന്ദന് പറഞ്ഞു. അക്ബറിന്റെ കാലഘട്ടത്തില്‍ ലോകത്തുതന്നെ ഏറ്റവും സമ്പദ് സമൃദ്ധിയുള്ള നാടായിരുന്നു നമ്മുടെ ഇന്ത്യ. ബ്രിട്ടീഷുകാരാണ് ജന്മിമാര്‍ക്ക് ഭൂമി മുഴുവന്‍ പതിച്ചുകൊടുത്തത്. അവര്‍ക്കെതിരായിരുന്നു ഗാന്ധിയുടെ പോരാട്ടം. അതേസമയം, അതേ ബ്രിട്ടീഷുകാരെ കമ്യൂണിസ്റ്റുകാര്‍ 1942ലെ ക്വിറ്റ്ഇന്ത്യാ സമരത്തിനിടെ രണ്ടാം ലോക യുദ്ധത്തില്‍ പിന്തുണച്ചതിന് കാരണം ഹിറ്റ്ലര്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ പോരാടുന്നു എന്നതുകൊണ്ടായിരുന്നു. അപ്പോള്‍ ഫാസിസത്തെ എതിര്‍ക്കുന്നതിനുവേണ്ടി മുതലാളിത്തത്തിന്റെ ലോക രൂപമായ ബ്രിട്ടനെ അനുകൂലിക്കാന്‍ പോലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായി. അപ്പോള്‍ കാരാട്ടിന്റെ നിലപാടിന്റെ പൊള്ളത്തരം ബോധ്യമായില്ലേ.
? ലക്ഷണമൊത്ത ഫാസിസം ഇന്ത്യയിലെത്തിയിട്ടില്ല എന്ന് ആവര്‍ത്തിക്കുകയാണല്ലോ കാരാട്ട്.
= അതെന്തിനാണെന്നറിയാമോ. കോണ്‍ഗ്രസുമായി ചേരാന്‍ വയ്യാത്തതുകൊണ്ടാ.
? ഇത് ബി.ജെ.പിയെ സഹായിക്കാനാണെന്ന ആരോപണമുണ്ടല്ലോ.
= നോക്കൂ, ഒ.കെ ജോണി എഴുതി: കാരാട്ടിന്റെ ബന്ധുക്കളെ സഹായിക്കാനാണ് അദ്ദേഹം കോണ്‍ഗ്രസ് വിരുദ്ധത പറയുന്നതെന്ന്. ആരും ഇതുവരെ അത് നിഷേധിച്ചുകണ്ടില്ല. കാരാട്ടിനെ വ്യക്തിപരമായി ആക്ഷേപിക്കാനൊന്നും ഞാനില്ല.
? കോണ്‍ഗ്രസുമായി കൂട്ടുകൂടിയാല്‍ കേരളത്തില്‍ സി.പി.എമ്മിനെ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് പറയുന്നത്.
= ആരു പറഞ്ഞു, അത് വേണമെന്ന്. കേരളത്തില്‍ മൂന്നു മുന്നണികള്‍ക്കും പ്രത്യേക വോട്ട് ബാങ്കുകളുണ്ട്. ബി.ജെ.പി എന്തുവന്നാലും ഇവിടെ ജയിക്കാന്‍ പോകുന്നില്ല. ഇവിടെ യു.ഡി.എഫിനും ഇടതുമുന്നണിക്കും അവരുടേതായ വോട്ടുകള്‍ കിട്ടും. ഇനി യു.ഡി.എഫ് സി.പി.എമ്മുമായി യോജിക്കുമെന്ന് കരുതുന്നുണ്ടോ. സി.പി.എം തയ്യാറായാല്‍ തന്നെ ഞങ്ങള്‍ തയ്യാറാകുമോ. അതിന്റെ ആവശ്യമില്ലല്ലോ.
? കണ്ണൂരിലെ സി.പി.എം അക്രമങ്ങളെകുറിച്ച്.
= കണ്ണൂരിലേത് സി.പി.എമ്മിന്റെ ഫാസിസം തന്നെയാണ്. അവരുടെ കൊലപാതക രാഷ്ട്രീയം ഒഴിവാക്കിയാല്‍ അവര്‍ മതേതര പാര്‍ട്ടിയാണ്. ഭൂരിപക്ഷ വര്‍ഗീയതയെക്കുറിച്ച് പഠിപ്പിക്കേണ്ടത് പോളിങ് ബൂത്തിനുമുന്നില്‍ വെച്ചല്ല. ജനങ്ങളെ പഠിപ്പിക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് പ്രത്യേക പദ്ധതിതന്നെയുണ്ട്. അതിന്ന് അവര്‍ക്ക് നഷ്ടപ്പെട്ടു.
? മുസ്്ലിം ലീഗും ബി.ജെ.പിയും വര്‍ഗീയ പാര്‍ട്ടികളാണെന്ന ആരോപണത്തെക്കുറിച്ച്.
= അത് വിവരമില്ലാഞ്ഞിട്ടാണ്. മുസ്ലിംലീഗ് കേരളത്തില്‍ ചെയ്ത ജോലിയെന്താ. അവര്‍ മതേതരമായ മുസ്ലിമിനെ സൃഷ്ടിച്ചില്ലേ. അതാണോ ബി.ജെ.പിയും ആര്.എസ്.എസ്സും ചെയ്തുകൊണ്ടിരിക്കുന്നത്.
? ത്രിപുര എന്താകും
= സി.പി.എമ്മിനെ സംബന്ധിച്ച് ത്രിപുര നിയമസഭാഫലം വലിയ ചോദ്യചിഹ്നമാണ് ഉയര്‍ത്താന്‍ പോകുന്നത്. അത് അവര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ആ പാര്‍ട്ടി നേരിടുന്ന ദുരന്തവും.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
GULF1 day ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala1 day ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്