Culture
കുടുംബത്തെ അധിക്ഷേപിച്ചയാളോട് മാന്യമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി; നിറഞ്ഞ കയ്യടിയോടെ സദസ്സ്

സിംഗപ്പൂര്‍: ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനത്തെ പക്വതയോടെ നേരിട്ട് രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ നടന്ന ‘ഇന്ത്യ അറ്റ് 70’ പരിപാടിയിലാണ് തനിക്കും കുടുംബത്തിനും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചയാളോട് മനോഹരമായി പ്രതികരിച്ച് രാഹുല്‍ കയ്യടി നേടിയത്. എതിരഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും സംവാദത്തിനു ശേഷം താങ്കളെ ആലിംഗനം ചെയ്യാന്‍ തനിക്കു കഴിയുമെന്നും വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, ഈ ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും നരേന്ദ്ര മോദിക്കു മുന്നില്‍ ഉന്നയിക്കാന്‍ താങ്കള്‍ക്കു കഴിയുമോ എന്ന ചോദ്യവും ഉന്നയിച്ചു.
നെഹ്റു കുടുംബം ഇന്ത്യ ഭരിച്ച കാലത്ത് ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തിലെ വളര്‍ച്ച, ലോക ശരാശരിയേക്കാള്‍ കുറവായിരുന്നു എന്നും അതിനു ശേഷം വന്‍ വളര്‍ച്ച കൈവരിച്ചു എന്നുമാണ് രാഹുലിനോട് ചോദ്യമുന്നയിച്ച പി.കെ ബസു എന്നയാള്‍ വാദിച്ചത്. ‘2004 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എനിക്ക് ഒന്നും ചെയ്യാന്‍ ഇല്ലേ എന്നാണോ താങ്കള്‍ കരുതുന്നത്?’ എന്ന് രാഹുല്‍ ഗാന്ധി ഇതിനോട് മറുചോദ്യം ചോദിച്ചപ്പോള്‍ ബസുവിന് കൃത്യമായ മറുപടി നല്‍കാനായില്ല. ‘താങ്കള്‍ യഥാര്‍ത്ഥത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്താണ്?’ എന്ന രാഹുലിന്റെ ചോദ്യത്തിന്, ‘എന്റെ പുസ്തകം വായിക്കൂ…’ എന്ന് മറുപടി പറഞ്ഞൊഴിയുകയാണ് ബസു ചെയ്തത്.
ഇതിനിടെ മറ്റൊരാള്‍ കോണ്‍ഗ്രസിനെ പുകഴ്ത്തിയും ഇന്ത്യയുടെ നേട്ടങ്ങളെല്ലാം കോണ്‍ഗ്രസ് കാരണമാണെന്ന് അഭിപ്രായപ്പെട്ടും സംസാരിച്ചു.
എന്നാല്‍, ‘നിങ്ങള്‍ രണ്ടാളുടെ അഭിപ്രായങ്ങളും രണ്ട് തീവ്ര നിലപാടുകളാണ്’ എന്നായിരുന്നു ഇതിനോടുള്ള രാഹുലിന്റെ മറുപടി. ‘ഈ സംഭാഷണം ധ്രുവീകരണം എന്താണെന്ന് നിങ്ങള്‍ക്ക് കാണിച്ചു തരുന്നു. ഒരാള്‍ കരുതുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ്. മറ്റേയാള്‍ പറയുന്നത്, എല്ലാം കോണ്‍ഗ്രസ് കാരണമാണെന്നും. യഥാര്‍ത്ഥത്തില്‍, ഇന്ത്യയുടെ വിജയം ഇന്ത്യന്‍ ജനത കാരണമായി ഉണ്ടായതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കും സ്വാതന്ത്ര്യത്തിനും ഉദാരവല്‍ക്കരണത്തിനും അതില്‍ പങ്കൊന്നുമില്ല എന്നു കരുതുന്നവര്‍ അതേപ്പറ്റി ഒരു പുസ്തകം എഴുതേണ്ടതാണ്…’ – രാഹുല്‍ പറഞ്ഞു.
‘എതിരാളികളെ ബഹുമാനിക്കാനും എന്നെ വെറുക്കുന്നവരെ ഇഷ്ടപ്പെടാനുമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ഞാന്‍ ഒന്നും നേടിയിട്ടില്ല എന്നു പറയുന്നവരോട് എനിക്ക് എതിര്‍പ്പൊന്നുമില്ല. താങ്കളുടെ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ, ഞാനതിനോട് വിയോജിക്കുകയും അതിനെതിരെ വാദമുന്നയിക്കുകയും ചെയ്യും, താങ്കളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും. പക്ഷേ, നരേന്ദ്ര മോദി ഒരിക്കലും അത് ചെയ്യില്ല. അക്കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്…’
‘നരേന്ദ്ര മോദി നിങ്ങളുമായി സംസാരിക്കുകയോ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയോ ഇല്ല. എന്നോട് പറഞ്ഞത് മോദിക്കു മുന്നില്‍ പറയാന്‍ താങ്കള്‍ക്ക് കഴിയില്ല. ഈ യോഗത്തിനു ശേഷം ഞാന്‍ താങ്കളെ ആലിംഗനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കാരണം താങ്കള്‍ ഒരു അഭിപ്രായത്തെ പ്രതിനിധീകരിക്കുന്നു. ആ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു.’
നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ എതിരേറ്റത്.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity17 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala3 days ago
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍
-
kerala3 days ago
കേരളതീരത്തിന് സമീപം ചരക്ക് കപ്പലില്‍ തീപിടിത്തം; കണ്ടെയ്നറുകള്‍ കടലില്‍ വീണു ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്