Connect with us

Culture

ചാമ്പ്യന്‍സ് ലീഗ് : ലിവര്‍പൂളില്‍ സുല്ലിടുമോ മാഞ്ചസ്റ്റര്‍ സിറ്റി

Published

on

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഇന്ന് വീണ്ടും മുഖാമുഖം. ഇന്ത്യന്‍ സമയം നാളെ രാത്രി 12.30ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൈതാനമായ എത്തിഹാദിലാണ് പോരാട്ടം. ആദ്യപാദത്തില്‍ ലിവര്‍പൂളിനോട് 3-0ന് പരാജയപ്പെട്ട സിറ്റിക്ക് വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ സെമിയില്‍ ഇടം നേടാനാകൂ. ആക്രമണ ഫുട്‌ബോള്‍ ശൈലി പിന്തുടരുന്ന ഇരു ടീമുകളും കളിത്തില്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറുന്ന പോരാട്ടത്തിനാവും മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിക്കുക. മറ്റൊരു ക്വാര്‍ട്ടറില്‍ കിരീട ഫേവറേറ്റസുകളായ ബാര്‍സലോണ ഇറ്റാലിയന്‍ ടീം എ.എസ് റോമയെ നേരിടും. ആദ്യപാദം 4-1ന് ജയിച്ച ബാര്‍സ ഏറെക്കുറെ സെമിയുറപ്പിച്ചമട്ടാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ച സിറ്റിക്ക് നിര്‍ണായകമായ മത്സരമാണിത്. പരുക്കുമാറി കളത്തിലേക്ക് തിരിച്ചെത്തിയ അര്‍ജീനതാരം സെര്‍ജിയോ അഗ്വൂറോയുടെ വരവ് സിറ്റി ക്യാമ്പിന് ഊര്‍ജം പകരുന്നതാണ്. മുന്നേറ്റനിരയില്‍ അഗ്വൂറോക്കൊപ്പം ഗബ്രിയല്‍ ജീസസും മുന്‍ ലിവര്‍പൂള്‍താരം റഹീം സ്റ്റേര്‍ലിങും ചേരുന്നതോടെ ലിവര്‍പൂളിന്റെ പ്രതിരോധ കോട്ട എളുപ്പം തകര്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. മൂന്നു ഗോളിന് പിന്നിട്ടു നില്‍ക്കുമ്പോഴും സിറ്റിയെ എഴുതിത്തള്ളാന്‍ കളി എഴുത്തുകാര്‍ തയ്യാറാവത്തതും ഈ മുന്നേറ്റനിരയുടെ കരുത്ത്് നന്നായി അറിയാവുന്നതുക്കൊണ്ടാണ്. നടപ്പു സീസണില്‍ 12 മത്സരങ്ങളില്‍ സിറ്റി മൂന്നുലധികം ഗോളുകള്‍ നേടിയിട്ടുണ്ട്. മാ.യുണൈറ്റഡിനെതിരായ മത്സരത്തില്‍ വിശ്രമം നല്‍കിയ ബെല്‍ജിയം താരം കെവിന്‍ ഡിബ്രൂണോയായിരിക്കും മധ്യനിരയില്‍ സിറ്റിയുടെ ആക്രമണത്തിന് നേതൃത്വം നല്‍കുക. ഡേവിഡ് സില്‍വും ഫെര്‍ണാഡീഞ്ഞോയും ഡിബ്രൂണോക്കൊപ്പം ചേരും. പ്രതിരോധമാണ് സിറ്റിക്കിപ്പോള്‍ തലവേദന. ചിരവൈരികളായ യുണൈറ്റഡിനെതിരെ രണ്ടു ഗോളിന്റെ ലീഡുണ്ടായിട്ടും തോല്‍വി പിണഞ്ഞത് പ്രതിരോധത്തിലെ പിഴവായിരുന്നു. അപകടകാരികളായ മുന്നേറ്റ നിരയുള്ള ലിവര്‍പൂളിനു മുന്നില്‍ ഒരു പിഴവിനു പോലും വലിയ വിലകൊടുക്കേണ്ടിവരുമെന്ന് സിറ്റിക്ക് നന്നായി അറിയാം. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ എത്തിഹാദില്‍ ലിവര്‍പൂള്‍ വന്നപ്പോള്‍ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തുവിട്ടത് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചാല്‍ സിറ്റിക്ക് ചരിത്ര വിജയത്തിനൊപ്പം സെമി ടിക്കറ്റും സ്വന്തമാക്കാം.

കളിക്കാരുടെ പരിക്കും സസ്‌പെന്‍ഷനുമാണ് ലിവര്‍പൂളിന്റെ തലവേദന. സൂപ്പര്‍താരം മുഹമ്മദ് സലാഹിന്റെ ഫിറ്റനസാണ് മുന്‍ജേതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യചിഹ്നം. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞവാരം എവര്‍ട്ടണുമായുള്ള ലീഗ് മത്സരത്തില്‍ സലാഹ് കളിച്ചിരുന്നില്ല. സിറ്റിക്കെതിരെ താരം കളിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ പരിശീലകന്‍ യുറുഗന്‍ ക്ലോപ്പ് തയ്യാറായിട്ടില്ല. സലാഹ്-റോബര്‍ട്ടോ ഫിര്‍മിനോ-സാഡിയോ മാനെ ത്രയമാണ് ലിവര്‍പൂളിന്റെ ശക്തി. തങ്ങളുടെ ദിവസങ്ങളില്‍ ഏതു ടീമിനേയും തരിപ്പണമാക്കാനുള്ള പ്രഹരശേഷി ഈ ത്രയത്തിനുണ്ട്.

എന്നാല്‍ സലാഹ് കളിച്ചിലെങ്കില്‍ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ കാര്യമായി ബാധിക്കും. സസ്‌പെന്‍ഷന്‍ മൂലം നായകന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ കളിക്കാത്തതും ലിവര്‍പൂളിന് തിരിച്ചടിയാണ്. സിറ്റിക്കെതിരായ ആദ്യപാദത്തില്‍ ടൂര്‍ണമെന്റില്‍ മൂന്നാം മഞ്ഞക്കാര്‍ഡ് കണ്ടതാണ് സസ്‌പെന്‍ഷന്‍ നേരിടാന്‍ കാരണം. പരുക്കിന്റെ പിടിയിലായ ജര്‍മന്‍താരം എമറേ ചാനിന്റെ സേവനവും മധ്യനിരയില്‍ ലിവര്‍പൂളിന് ലഭിക്കില്ല. ജനുവരിയില്‍ സൗതാംപടണില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് വിര്‍ജില്‍ വാന്‍ ഡെയ്ക്്ന്നതോടെ പ്രതിരോധം ഏറെ മെച്ചപ്പെട്ടിടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ ആറു മത്സരങ്ങളില്‍ ഒരു ഗോള്‍ വഴങ്ങിയിട്ടില്ലയെന്നതും ശ്രദ്ധേയമാണ്. റോബര്‍ട്ട്‌സണ്‍-വാന്‍ ഡെയ്ക്-ലോവ്‌റന്‍- ട്രെന്റ് അര്‍നോള്‍ഡ് അണിനിരക്കുന്ന പ്രതിരോധ നിര കരുത്തു കാണിച്ചാല്‍ 2007നു ശേഷം ആദ്യമായി ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് അവസാന നാലില്‍ ഇടം നേടാം.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending