Connect with us

Culture

ഫാഷിസത്തെ ചെറുത്ത് തോല്‍പ്പിക്കും: തങ്ങള്‍

Published

on

കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ ജവദ്രോഹനയങ്ങള്‍ക്കും ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കുമെതിരെ ദളിത്-മുസ്‌ലിം-ന്യൂനപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള കേന്ദ്രനീക്കത്തിനെതിരെ രാജ്യത്തെ മതേതര വിശ്വാസികള്‍ ഉണരണം. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന മതവിശ്വാസം അനുസരിച്ചും അല്ലാതെയും ജീവിക്കാന്‍ അവകാശം നല്‍കുന്നുണ്ട്. ഈ മൗലികാവകാശം ഇല്ലായ്മ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.

രാജ്യത്ത് ദളിത് പിന്നാക്ക ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കയാണ്. അവര്‍ രാഷ്ട്രീയമായ ഐക്യപ്പെടലിലൂടെ ജനാധിപത്യത്തില്‍ ഇടപെടണം. അവര്‍ക്ക് വേണ്ടിയുള്ള സമരങ്ങളേറ്റെടുക്കാന്‍ മുസ്‌ലിം ലീഗ് എന്നും തയ്യാറാണ്. ഈ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പ്രധാന പങ്ക് വഹിക്കേണ്ടത് യുവതലമുറയാണ്. നമ്മുടെ വിശ്വാസത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന ഏത് ഭരണകൂടത്തെയും നേരിടാന്‍ ആശയപരമായ അടിത്തറ നമുക്കുണ്ട്.
രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യാ രാജ്യം ലോകത്തിന് മുന്നില്‍ വളര്‍ച്ച പ്രാപിക്കുന്നതില്‍ നാമെല്ലാവരും അഭിമാനം കൊള്ളുന്നു. എന്നാല്‍, ഒരു രാജ്യത്തിന്റെ വികസനത്തിന് ഏറ്റവും അത്യാവശ്യം ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാവലാണ്. പൗരന്‍മാര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ രാജ്യത്ത് നിരാശ പടരും. ഇത് രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ വളര്‍ച്ചയെ ഇല്ലാതാക്കും.

ഇപ്പോള്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ എല്ലാവരെയും ഭീതിപ്പെടുത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. ജനങ്ങളില്‍ ഭയം സൃഷ്ടിച്ച് കൊണ്ട് ഭരണം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് ഏകാധിപതികളുടെ ചരിത്രം സാക്ഷിയാണ്. ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള ബി.ജെ.പി യുടെ ശ്രമങ്ങള്‍ ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്.
മുസ്‌ലിം സമുദായത്തിന്റെ ജിവിതത്തെ ക്രമപ്പെടുത്തുന്ന നിയമ സംഹിതയാണ് ഇസ്‌ലാമിക ശരീഅത്ത്. ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത ഇന്ത്യാ രാജ്യം എല്ലാവരുടെയും വിശ്വാസങ്ങളെ ഉള്‍ക്കൊള്ളാനാവുന്നതാണ്. അത് സംരക്ഷിക്കാനാണ് നമ്മുടെ പൂര്‍വ്വീകര്‍ സ്വാതന്ത്രൃം നേടിത്തന്നത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു എന്നത് രാജ്യത്തിന് അഭിമാനമാണ്. ഈ രാജ്യത്ത് ജനിച്ചവരെല്ലാം രാജ്യത്തെ പൗരന്‍മാരാണ്. ജാതിയോ മതമോ വര്‍ണ്ണമോ നോക്കിയല്ല ദേശീയത തീരുമാനിക്കപ്പെടുന്നത്. രാജ്യത്തിന്റെ വളര്‍ച്ചക്ക് വേണ്ടി ഭരണകൂടമെടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണക്കാന്‍ മുസ്‌ലിം ലീഗ് മുന്നില്‍ നില്‍ക്കുമെന്നും തങ്ങള്‍ പറഞ്ഞു.

മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം പേഴ്ണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പറും ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറുമായ അഡ്വ. സഫര്‍യാബ് ജീലാനി, ദളിത് ആക്ടിവിസ്റ്റ് ദ്വന്ത പ്രശാന്ത് എന്നിവര്‍ അതിഥികളായി. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ‘ഷെയ്ഡ്’ സഹായ പദ്ധതി വിതരണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി മുയ് പ്രഭാഷണം നിര്‍വ്വഹിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (മാനവികതയുടെ രാഷ്ട്രീയം), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഇന്ത്യയുടെ രാഷ്ട്രീയം), എം.പി അബ്ദുസമദ് സമദാനി (ഏകസിവില്‍കോഡും ബഹുസ്വരതയും), കെ.പി.എ മജീദ് (ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കേരള മാതൃക), ഡോ. എം.കെ മുനീര്‍ (രാഷ്ട്രീയവും ഭീകരതയും), പി.വി. അബ്ദുള്‍ വഹാബ് എം.പി (കേരളവും പ്രവാസ ലോകവും), സിറാജ് ഇബ്രാഹിം സേട്ട് (മുസ്‌ലിം അവസ്ഥയും ഇന്ത്യന്‍ യുവത്വവും), കെ.എം ഷാജി (കേരളത്തിന്റെ രാഷ്ട്രീയം) എന്നിവര്‍ സംസാരിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ കെ.എം അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.ഐ തങ്ങള്‍, വി.കെ അബ്ദുള്‍ ഖാദര്‍ മൗലവി, പി.എച്ച് അബ്ദുള്‍ സലാം ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, സി. മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, അഡ്വ. പി.എം.എ സലാം, ടി.പി.എം സാഹിര്‍, ടി.എം സലീം, കെ.എസ്. ഹംസ, സി.പി. ബാവ ഹാജി, അഡ്വ.യു.എ ലത്തീഫ്, അബ്ദുറഹിമാന്‍ കല്ലായി എന്നിവരും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളായ അഡ്വ. എസ്. കബീര്‍, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, കെ.പി. താഹിര്‍, സി.പി.എ. അസീസ്, പി.എ. അഹമ്മദ് കബീര്‍, റഷീദ് ആലായന്‍, സി.എച്ച്. ഇഖ്ബാല്‍, പി.കെ. ഫിറോസ്, കെ.ടി. അബ്ദുറഹിമാന്‍, ജലാല്‍ പൂതക്കുഴി, എം.എ. സമദ്, കെ.എ. മുജീബ്, അഷറഫ് മടാന്‍ എന്നിവരും എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ അബ്ദുറബ്ബ്, ടി.എ അഹമ്മദ് കബീര്‍, സി. മമ്മൂട്ടി, അഡ്വ. എന്‍. ഷംസുദ്ദീന്‍, പി. അബ്ദുള്‍ ഹമീദ്, പി.കെ ബഷീര്‍, അഡ്വ.എം. ഉമ്മര്‍, പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, പി.ബി അബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, ആബിദ് ഹുസ്സൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുള്ള, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മതുല്ല, ദളിത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി. നവാസ്, വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍, കുറുക്കോളി മോയ്തീന്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending