Connect with us

Culture

ഫാഷിസത്തെ ചെറുത്ത് തോല്‍പ്പിക്കും: തങ്ങള്‍

Published

on

കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ ജവദ്രോഹനയങ്ങള്‍ക്കും ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കുമെതിരെ ദളിത്-മുസ്‌ലിം-ന്യൂനപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള കേന്ദ്രനീക്കത്തിനെതിരെ രാജ്യത്തെ മതേതര വിശ്വാസികള്‍ ഉണരണം. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന മതവിശ്വാസം അനുസരിച്ചും അല്ലാതെയും ജീവിക്കാന്‍ അവകാശം നല്‍കുന്നുണ്ട്. ഈ മൗലികാവകാശം ഇല്ലായ്മ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.

രാജ്യത്ത് ദളിത് പിന്നാക്ക ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കയാണ്. അവര്‍ രാഷ്ട്രീയമായ ഐക്യപ്പെടലിലൂടെ ജനാധിപത്യത്തില്‍ ഇടപെടണം. അവര്‍ക്ക് വേണ്ടിയുള്ള സമരങ്ങളേറ്റെടുക്കാന്‍ മുസ്‌ലിം ലീഗ് എന്നും തയ്യാറാണ്. ഈ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പ്രധാന പങ്ക് വഹിക്കേണ്ടത് യുവതലമുറയാണ്. നമ്മുടെ വിശ്വാസത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന ഏത് ഭരണകൂടത്തെയും നേരിടാന്‍ ആശയപരമായ അടിത്തറ നമുക്കുണ്ട്.
രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യാ രാജ്യം ലോകത്തിന് മുന്നില്‍ വളര്‍ച്ച പ്രാപിക്കുന്നതില്‍ നാമെല്ലാവരും അഭിമാനം കൊള്ളുന്നു. എന്നാല്‍, ഒരു രാജ്യത്തിന്റെ വികസനത്തിന് ഏറ്റവും അത്യാവശ്യം ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാവലാണ്. പൗരന്‍മാര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ രാജ്യത്ത് നിരാശ പടരും. ഇത് രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ വളര്‍ച്ചയെ ഇല്ലാതാക്കും.

ഇപ്പോള്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ എല്ലാവരെയും ഭീതിപ്പെടുത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. ജനങ്ങളില്‍ ഭയം സൃഷ്ടിച്ച് കൊണ്ട് ഭരണം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് ഏകാധിപതികളുടെ ചരിത്രം സാക്ഷിയാണ്. ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള ബി.ജെ.പി യുടെ ശ്രമങ്ങള്‍ ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്.
മുസ്‌ലിം സമുദായത്തിന്റെ ജിവിതത്തെ ക്രമപ്പെടുത്തുന്ന നിയമ സംഹിതയാണ് ഇസ്‌ലാമിക ശരീഅത്ത്. ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത ഇന്ത്യാ രാജ്യം എല്ലാവരുടെയും വിശ്വാസങ്ങളെ ഉള്‍ക്കൊള്ളാനാവുന്നതാണ്. അത് സംരക്ഷിക്കാനാണ് നമ്മുടെ പൂര്‍വ്വീകര്‍ സ്വാതന്ത്രൃം നേടിത്തന്നത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു എന്നത് രാജ്യത്തിന് അഭിമാനമാണ്. ഈ രാജ്യത്ത് ജനിച്ചവരെല്ലാം രാജ്യത്തെ പൗരന്‍മാരാണ്. ജാതിയോ മതമോ വര്‍ണ്ണമോ നോക്കിയല്ല ദേശീയത തീരുമാനിക്കപ്പെടുന്നത്. രാജ്യത്തിന്റെ വളര്‍ച്ചക്ക് വേണ്ടി ഭരണകൂടമെടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണക്കാന്‍ മുസ്‌ലിം ലീഗ് മുന്നില്‍ നില്‍ക്കുമെന്നും തങ്ങള്‍ പറഞ്ഞു.

മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം പേഴ്ണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പറും ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറുമായ അഡ്വ. സഫര്‍യാബ് ജീലാനി, ദളിത് ആക്ടിവിസ്റ്റ് ദ്വന്ത പ്രശാന്ത് എന്നിവര്‍ അതിഥികളായി. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ‘ഷെയ്ഡ്’ സഹായ പദ്ധതി വിതരണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി മുയ് പ്രഭാഷണം നിര്‍വ്വഹിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (മാനവികതയുടെ രാഷ്ട്രീയം), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഇന്ത്യയുടെ രാഷ്ട്രീയം), എം.പി അബ്ദുസമദ് സമദാനി (ഏകസിവില്‍കോഡും ബഹുസ്വരതയും), കെ.പി.എ മജീദ് (ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കേരള മാതൃക), ഡോ. എം.കെ മുനീര്‍ (രാഷ്ട്രീയവും ഭീകരതയും), പി.വി. അബ്ദുള്‍ വഹാബ് എം.പി (കേരളവും പ്രവാസ ലോകവും), സിറാജ് ഇബ്രാഹിം സേട്ട് (മുസ്‌ലിം അവസ്ഥയും ഇന്ത്യന്‍ യുവത്വവും), കെ.എം ഷാജി (കേരളത്തിന്റെ രാഷ്ട്രീയം) എന്നിവര്‍ സംസാരിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ കെ.എം അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.ഐ തങ്ങള്‍, വി.കെ അബ്ദുള്‍ ഖാദര്‍ മൗലവി, പി.എച്ച് അബ്ദുള്‍ സലാം ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, സി. മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, അഡ്വ. പി.എം.എ സലാം, ടി.പി.എം സാഹിര്‍, ടി.എം സലീം, കെ.എസ്. ഹംസ, സി.പി. ബാവ ഹാജി, അഡ്വ.യു.എ ലത്തീഫ്, അബ്ദുറഹിമാന്‍ കല്ലായി എന്നിവരും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളായ അഡ്വ. എസ്. കബീര്‍, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, കെ.പി. താഹിര്‍, സി.പി.എ. അസീസ്, പി.എ. അഹമ്മദ് കബീര്‍, റഷീദ് ആലായന്‍, സി.എച്ച്. ഇഖ്ബാല്‍, പി.കെ. ഫിറോസ്, കെ.ടി. അബ്ദുറഹിമാന്‍, ജലാല്‍ പൂതക്കുഴി, എം.എ. സമദ്, കെ.എ. മുജീബ്, അഷറഫ് മടാന്‍ എന്നിവരും എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ അബ്ദുറബ്ബ്, ടി.എ അഹമ്മദ് കബീര്‍, സി. മമ്മൂട്ടി, അഡ്വ. എന്‍. ഷംസുദ്ദീന്‍, പി. അബ്ദുള്‍ ഹമീദ്, പി.കെ ബഷീര്‍, അഡ്വ.എം. ഉമ്മര്‍, പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, പി.ബി അബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, ആബിദ് ഹുസ്സൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുള്ള, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മതുല്ല, ദളിത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി. നവാസ്, വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍, കുറുക്കോളി മോയ്തീന്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസ നേർന്ന്, ഓർമകൾ പങ്കിട്ട് നടി ഭാഗ്യശ്രീ

Published

on

എന്റെ ആദ്യത്തെ മലയാള സിനിമ ഭരതൻ സംവിധാനം ചെയ്ത ” ഇത്തിരി പൂവേ ചുവന്ന പൂവേ ” എന്ന ചിത്രമാണ് , കേവലം 14 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് റഹ്മാന്റെ നായികയായി ആ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത് .മമ്മൂക്ക , ശോഭന ചേച്ചി , കെ. ആർ വിജയ ആന്റി, നെടുമുടി ചേട്ടൻ അങ്ങനെ വലിയ ഒരു താരനിരയുള്ള ചിത്രം . മധു സാർ ആയിരുന്നു റഹ്മാന്റെ അച്ഛനായി അഭിനയിച്ചത്. റഹ്മാന്റെ കൂടെ എന്നെ കണ്ടപ്പോൾ മധുസാറിന്റെ കഥാപാത്രം എന്നെ വിശദമായി ചോദ്യം ചെയ്യും .ഞാൻ ഉടനെ തേങ്ങിക്കരയും.

അതോടെ മധുസർ ആകെ വെപ്രാളത്തിലായി .ഇന്നും ആ രംഗം ടിവിയിൽ കാണുമ്പോൾ പഴയകാല ഓർമ്മകൾ എന്നിലേക്കോടിയെത്തും .അച്ഛന്റെ കയ്യിൽ തൂങ്ങി കോഴിക്കോടുള്ള ലൊക്കേഷനിൽ എത്തുമ്പോൾ അവിടെ മധുസാർ ഉൾപ്പടെ എല്ലാവരുമുണ്ടായിരുന്നു.മധുസാറിനെ കാണിച്ച്‌ എന്റെ അച്ഛൻ പറഞ്ഞു ” പാപ്പാ ഇവർ വന്ത് സൗത്ത് ഇൻഡ്യവിലെ പെരിയ നടികർ. കാൽതൊട്ട് ആശിർവാദം വാങ്കണം ” ഞാൻ അച്ഛൻ പറഞ്ഞപോലെ മധു സാറിന്റെ കാലിൽ തൊട്ടു. മധുസാർ എന്റെ മൂർദ്ധാവിൽ ചുംബിച്ച ശേഷം “മോൾ എല്ലാവരും ഇഷ്ടപെടുന്ന നല്ല അഭിനേത്രിയാവട്ടെ’ എന്നനുഗ്രഹിച്ചു.

അഭിനയിക്കുമ്പോൾ തുടക്കക്കാരി എന്ന നിലയിൽ മധുസാർ വളരെ ക്ഷമയോടെ എല്ലാം പറഞ്ഞുതന്നു.അതിനാൽ മധുസാറുമൊത്തുള്ള കോമ്പിനേഷൻ സീൻ വളരെ മനോഹരമാവുകയും ചെയ്തു . പിന്നീട് കുറെ സിനിമകളിൽ മധുസാറിനോടൊത്ത് അഭിനയിക്കാൻ കഴിഞ്ഞു .

അദ്ദേഹത്തിന്റെ പുത്രീതുല്യമായ വാത്സല്യം ഏറെ അനുഭവിക്കാൻ എനിക്ക് കഴിഞ്ഞത് മഹാഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു . 1999ൽ സിനിമാഭിനയം നിർത്തി ഞാൻ ദാമ്പത്യ ജീവിതത്തിൽ പ്രവേശിച്ചതോടെ മധുസാറുമായുള്ള കൂടിക്കാഴ്ചകളും ഇല്ലാതായി . സാർ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തന്നെ സ്ഥിരതാമസമാക്കിയതിനാൽ പിന്നെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല .

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മധു സാർ അധികം വീടുവിട്ടുപോകാറില്ല എന്നറിഞ്ഞിരുന്നു . ഇന്ന് അദ്ദേഹത്തിന്റെ നവതിയാണ് ,ഒരു ഗിഫ്റ്റുമായി നേരിൽ കാണേണ്ടതാണ് , ഞാനിപ്പോൾ ചെന്നൈയിൽ ഷൂട്ടിംഗ് ലൊക്കേഷനിലാണ് .അതിനാൽ സാറിനെ നേരിട്ട് പോയി ആശംസകൾ അറിയിക്കാനുള്ള സാഹചര്യമല്ല .2018 മുതൽ അഭിനയരംഗത്തേക്ക് ഞാൻ തിരിച്ചു വന്നിരിക്കുന്നു .

ഇനി തിരുവനന്തപുരത്തുപോകുമ്പോൾ തീർച്ചയായും കണ്ണമ്മൂലയിൽ ഉള്ള സാറിന്റെ വീട്ടിൽ പോകണം. സാറിന്റെ അനുഗ്രഹങ്ങൾ വാങ്ങി വിശേഷങ്ങൾ പങ്കിടണം എന്ന് വളരെയേറെ ആഗ്രഹിക്കുന്നു . പ്രപഞ്ചനാഥൻ മധുസാറിന് നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു , ഇതേ ആരോഗ്യത്തോടെ സാറിന്റെ നൂറാം പിറന്നാൾ ആഘോഷിക്കാൻ സർ നമ്മോടൊപ്പമുണ്ടാകണം എന്നാണാഗ്രഹം . ഭാഗ്യശ്രീ പറഞ്ഞു നിർത്തി . തെന്നിന്ധ്യയിലെ പഴയകാല നായിക ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി ഇന്ന് നവതിയാഘോഷിക്കുന്ന മലയാള സിനിമയിലെ താര രാജാവായ മധുവിന് ചന്ദ്രിക ഓൺലൈനിലൂടെ ആശംസകൾ നേർന്നു .

Continue Reading

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Trending