Culture
മഹാരാഷ്ട്രയിലെ ഏറ്റുമുട്ടല്‍; മാവോയിസ്റ്റുള്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കാത്തത് സംശയാമുണ്ടാക്കുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍

മുംബൈ:മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്ത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പരാതി. കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെങ്കിലും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടോ എന്ന കാര്യം സംശയകരമാണ്. മാവോയിസ്റ്റുകള്‍ കെണിയില്‍ പെട്ടിരിക്കാനാണ് സാധ്യതയെന്നും അവര്‍ക്ക് കീഴടങ്ങാന്‍ അവസരം നിഷേധിച്ച് പൊലീസ് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ആരോപണം.
മഹാരാഷ്ട്ര ഗഡ്ചിരോലി ജില്ലയിലെ എട്ടപ്പള്ളി ഭോറിയ വനപ്രദേശത്ത് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പതിമൂന്ന് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗാഡ്ചിരോലി പൊലീസിന്റെ പ്രത്യകസംഘമായ സി60 കമാന്‍ഡോസാണ് ഓപ്പറേഷന്‍ നടത്തിയത്.
ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെങ്കില്‍ രണ്ടുഭാഗത്തും അതിന്റെ പ്രകികരണങ്ങള്‍ കാണേണ്ടതാണെന്നും എന്നാല്‍ ഒരു ഭാഗത്ത് യാതൊരുവിധ പരിക്കും കാണുന്നില്ലെന്നും സാമൂഹികപ്രവര്‍ത്തകനും അഭിഭാഷകനുമായ ലസ്‌ലു നഗോത്തി പറഞ്ഞു.മുന്‍പ് ഇത്തരം ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗ്രാമീണര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവര്‍ ഞെട്ടലിലാണ് എന്നും അദ്ദേഹം പറയുന്നു.
സംഭവത്തെക്കുറിച്ച് സിപിഐ (എം എല്‍) അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പോലീസിന്റെ ഭാഗത്ത് ഒരു പരിക്കും സംഭവിക്കാത്തത് ദുരൂഹമാണെന്നും സിപിഐ എക്‌സിക്യൂട്ടീവ് അംഗം ഡോ. മഹേഷ് കോപ്പല്‍വറും പറഞ്ഞു.
ഗ്രാമീണര്‍ പ്രതികരിക്കുന്നില്ലെന്നും യാഥാര്‍ഥ്യമറിയാന്‍ കുറച്ചു ദിവസങ്ങള്‍കൂടി കാത്തിരിക്കേണ്ടിവരുമെന്നുമാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. നക്‌സല്‍ ഒരു സാമൂഹ്യ സാമ്പത്തിക പ്രശ്‌നമാണെന്നും അത് പരിഹരിക്കപ്പെടണമെന്നും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും ആദിവാസി ആക്ടിവിസ്റ്റുമായ ഡോ. നാംദേവോ ഉസെണ്ടി പറഞ്ഞു. എന്നാല്‍ നക്‌സല്‍ യൂണിഫോം ധരിച്ചെത്തിയ മാവോയിസ്റ്റുകള്‍ പൊലീസ് സംഘത്തെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് ആന്റി നക്‌സലൈറ്റ് ഓപ്പറേഷന്‍സ് (എഎന്‍ഒ) അംഗായ പൊലീസ് പറഞ്ഞു.
മാവോയിസ്റ്റുകളെക്കുറിച്ചുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടെ എത്തിയതെന്നും മാവോയിസ്റ്റുകള്‍ ആദ്യം വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഒരു കീഴടങ്ങല്‍ നയമുണ്ടെന്നും അതിലൂടെ അവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നും ഇതുവരെ ധാരാളം മാവോയിസ്റ്റുകള്‍ കീഴടങ്ങിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. രണ്ട് എകെ 47 തോക്കുകള്‍, രണ്ടു എസ്.എല്‍.ആര്‍., ഒരു ഇന്‍സാസ് റൈഫിള്‍, വിവിധ ബോറുകളിലെ മറ്റ് നിരവധി തോക്കുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും
-
News2 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film2 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്