Connect with us

Video Stories

ഈ ചാനലുകളൊന്നും മുസ്‌ലിംകളെ വിളിക്കാത്തത് എന്തുകൊണ്ടാണ്?

Published

on

അബ്ദുല്‍ കരീം യു.കെ

സാധ്വി സരസ്വതിയുടെ വിദ്വേഷ പ്രസംഗവും അവർക്കെതിരെ പിണറായി പോലീസ് കേസെടുത്തതും, ഗുജറാത്ത് സ്പീക്കർ അംബേദ്കർ ബ്രാഹ്മണൻ ആണെന്നു പറഞ്ഞതും ത്രിപുര മുഖ്യമന്തി ബിപ്ലബ് ദേബിന്റെ വിവാദ പ്രസ്താവനകളും വിഷയമായ മൂന്നു ചാനൽ ചർച്ചകൾ കണ്ടു.

വിഷയത്തിൽ ‘ഇസ്ലാം’ അല്ലെങ്കിൽ മുസ്ലീം ഉള്ളപ്പോൾ, ലെറ്റർ ബോംബ് മുതൽ മുത്തലാഖ് വിഷയം വരെ ചർച്ച ചെയ്യുമ്പോൾ, തങ്ങളുടെ ആക്ഷേപങ്ങളും ആകുലതകളും ദേശീയ പ്രാധാന്യവും ഒക്കെ പറയാൻ ഒരു ബിജെപി / സംഘപരിവാർ പ്രതിനിധി ഇല്ലാത്ത ഒരു ചർച്ചയും ഇന്നേവരെ ഒരു ചാനലിലും ഉണ്ടായിട്ടില്ല. എന്നാൽ “ലൗജിഹാദികൾ സ്ത്രീകളെ നോക്കിയാൽ അവരുടെ കഴുത്തു വെട്ടാൻ സഹോദരിമാർക്ക് വാൾ നൽകണമെ”ന്നും അയോധ്യയിൽ രാമക്ഷേത്രം പണിതാൽ “ഭാരത് മാതാ കീ ജെയ് വിളിക്കാൻ മടിക്കുന്നവർ ജയ്‌ശ്രീരാം വിളിക്കും” എന്നുമൊക്കെ മുസ്ലീങ്ങളെക്കുറിച്ച് നേരിട്ട് വിദ്വേഷ പ്രസംഗം നടത്തിയ വിഷയത്തിൽ ചർച്ച നടത്തിയ ഏഷ്യാനെറ്റിന് ഒരു മുസ്ലീം പ്രതിനിധിയേയും വിളിക്കാൻ തോന്നിയില്ല. മുസ്ലീങ്ങളുടെ ജീവിതം തന്നെ തങ്ങൾ തീരുമാനിക്കുന്നതാണ് എന്നു കരുതുന്ന മതേതര മാധ്യമങ്ങളിൽ നിന്നും അത് പ്രതീക്ഷിക്കാവുന്ന നിലപാടാണല്ലോ എന്ന് മനസ്സിലോർത്തു.

അതു കഴിഞ്ഞാണ് റിപ്പോർട്ടർ ടിവിയിലെ ചർച്ച കണ്ടത്. ഭാരതം ഗണിതത്തിനും ശാസ്ത്രത്തിനുമൊക്കെ നൽകിയ മഹത്തായ സംഭാവനകൾക്ക് ബിപ്ലവ് ദേബിന്റെ ‘മണ്ടത്തരങ്ങൾ’ മങ്ങലേൽപ്പിക്കും എന്ന കടുത്ത ആകുലതയോടെ നികേഷ് കുമാർ നടത്തിയ ചർച്ചയിൽ, ആ മഹത്വങ്ങൾ പ്രേക്ഷകർക്ക് ഓർമ്മിപ്പിക്കാനായി കൊണ്ടിരുത്തിയത് മലപ്പുറത്ത് മുസ്ലീങ്ങൾ പന്നികളെ പോലെ പെറ്റു കൂട്ടുന്നു എന്ന് ‘ശാസ്ത്രീയമായി’ പറഞ്ഞ ഡോ. എൻ ഗോപാലകൃഷ്ണനേയും, രാഹുൽ ഈശ്വറിനേയുമാണ്. ‘വേദിക് സയൻസി’ലെ ഗോപാലകൃഷ്ണന്റെ ജ്ഞാനമാണ് അദ്ദേഹത്തെ കൊണ്ടുവരാൻ കാരണമെന്ന് നികേഷ് പറയുന്നുണ്ട്. സംസ്കൃത ശ്ലോകങ്ങൾ ചൊല്ലി റഫറൻസുകൾ നൽകി ഗോപാലകൃഷ്ണൻ നികേഷിനെ സഹായിക്കുന്നുണ്ട്. മുസ്ലീങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ചർച്ചയിൽ പാക്കിസ്ഥാനിലെ ‘ഇസ്ലാമിക സയൻസും’ വിമർശിക്കപ്പെടണം എന്ന് എംബി രാജേഷും, ഏപ്രിൽ 16ലെ ഹർത്താലിലെ മുസ്ലീം തീവ്രവാദി സാന്നിധ്യം പറഞ്ഞുകൊണ്ടേ വേദിക് ശാസ്ത്രജ്ഞനും പോയുള്ളൂ.

അബ്ദുല്‍ കരീം യു.കെ

പീപ്പിൾ ടിവിയിൽ അംബേദ്കറെ ഗുജറാത്ത് സ്പീക്കർ ബ്രാഹ്മണൻ എന്നു വിളിച്ചതായിരുന്നു വിഷയം. ദളിത് പ്രതിനിധാനത്തിന് സണ്ണി കപിക്കാടുണ്ട്. സണ്ണിയുടെ യൂട്യൂബിലുള്ള പ്രസംഗങ്ങൾ കേട്ടു പഠിച്ച കാര്യങ്ങൾ അവതാരകൻ അജിംഷാദ് സണ്ണിയോട് തന്നെ അങ്ങോട്ട് പറഞ്ഞ് ‘വസ്തുതാപരമായി’ റെഫർ ചെയ്തു പോയന്റുകൾ ഉറപ്പിക്കുന്നു, “പാവവും നല്ലവനുമായ” അംബേദ്‌കർ എന്ന് ആവർത്തിച്ചും, അംബേദ്‌കർ അല്ലാതെ മറ്റൊരു ബുദ്ധിമാൻ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല എന്ന രീതിയിലൊക്കെ രക്ഷാകർതൃത്വവും കാമ്പില്ലാത്ത പുകഴ്ത്തലുകളും വഴിഞ്ഞൊഴുകുന്ന അവതരണം. നികേഷ് എങ്ങനെയാണോ ഗോപാലകൃഷ്ണനേയും ‘വേദിക് സയൻസി’നേയും റഫറൻസ് ആക്കിയത്, അതു തന്നെയാണ് അജിംഷാദ് ദളിത് ജ്ഞാന റഫറൻസുകൾ ഉപയോഗിച്ചും ചെയ്തത്.

ഞാൻ വീണ്ടും ഏഷ്യാനെറ്റ് ചർച്ചയെ കുറിച്ച് തന്നെ ഓർത്തു. ഒരു മുസ്ലീം പ്രതിനിധി ഉണ്ടായിരുന്നെങ്കിലോ എന്ന്. ഇസ്ലാമോ മുസ്ലീങ്ങളോ ഇരകളാവുന്ന വിഷയങ്ങളിലെ പോലും ചർച്ചകളിൽ മുസ്ലീം പ്രതിനിധികൾ ഉണ്ടെങ്കിൽ വിമർശിക്കപ്പെടാതെ, വിചാരണ ചെയ്യപ്പെടാതെ പോവില്ല. പക്ഷേ ഗോപാലകൃഷ്ണന്റേയും രാജേഷിന്റേയും സണ്ണിയുടേയുമൊക്കെ ചർച്ചകളിലെ പ്രതിനിധാനത്തോട് താരതമ്യം ചെയ്യുമ്പോൾ മുസ്ലീം പ്രതിനിധാനങ്ങളുടെ ആ വിമത സ്ഥാനം അവരുടെ പ്രതിരോധത്തിന്റെ പ്രതിനിധാനം തന്നെയല്ലേ എന്നാണ് തോന്നിയത്. പുകഴ്ത്തലുകളേക്കാളും രക്ഷാകർത്വങ്ങളേക്കാളും അതുതന്നെയാണ് മുസ്ലീം രാഷ്ട്രീയത്തിന് വേണ്ടതും!

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending