Connect with us

Culture

ചരിത്രമാവാന്‍ ഇംഗ്ലണ്ട്, വെല്ലുവിളിയുമായി സ്വീഡന്‍

Published

on

മാസ്‌ക്കോ: ഇന്നും ലോകകപ്പില്‍ രണ്ട് നിര്‍ണായക യുദ്ധങ്ങള്‍. ആദ്യം ഇംഗ്ലണ്ടും സ്വീഡനും. പിന്നെ റഷ്യയും ക്രൊയേഷ്യയും. മല്‍സരിക്കുന്നത് നാലും യൂറോപ്യന്‍ ടീമുകള്‍. എല്ലാവരും ഒരേ ശൈലിക്കാര്‍. പ്രാരംഭ ഘട്ടത്തില്‍ കരുത്ത്് തെളിയിച്ചവര്‍. സെമിഫൈനല്‍ എന്ന വലിയ ലക്ഷ്യത്തിലേക്ക്് പന്ത് തട്ടുന്ന നാല് പേരും വിജയ പ്രതീക്ഷകളിലാണ്.
സമാറയിലാണ് ഈ അങ്കം. ഇംഗ്ലണ്ട് ക്വാര്‍ട്ടറിന് യോഗ്യത നേടിയത് പൊരുതിയ കൊളംബിയയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ്. സ്വീഡനാവട്ടെ ഒരു ഗോളിന് സ്വിറ്റ്‌സര്‍ലാന്‍ഡിനെ മറികടന്നു. താരബലത്തില്‍ ഇംഗ്ലണ്ടാണ് ബഹുദൂരം മുന്നില്‍. ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഗോളുകളുമായി കുതിക്കുന്ന ഹാരി കെയിനാണ് നായകന്‍. ഒപ്പം കൈല്‍ വാല്‍ക്കറില്‍ തുടങ്ങി റഹീം സ്റ്റെര്‍ലിംഗ് വരെ ഒരു പിടി യുവതാരങ്ങളും. സൂപ്പര്‍ താരങ്ങളില്ലാത്തതാണ് സ്വീഡന്റെ പ്ലസ്. ആന്‍ഡ്രിയാസ് ഗ്രാന്‍ക്വസ്റ്റ് നയിക്കുന്ന സ്‌കാന്‍ഡിനേവിയക്കാരുടെ ശക്തി സംഘബലമാണ്. എല്ലാ കളികളിലും അതാണവര്‍ തെളിയിക്കുന്നത്. ചരിത്രത്തില്‍ ഇംഗ്ലണ്ടിന് 66 ലെ നേട്ടമുണ്ട്. സ്വീഡനാവട്ടെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചവരും ഒരു തവണ മൂന്നാം സ്ഥാനം സ്വന്തമാക്കിയവരും.
വീരവാദങ്ങള്‍ക്കൊന്നും രണ്ട് പരിശീലകരും മുതിരുന്നില്ല. മാന്യനാണ് ഇംഗ്ലണ്ടിന്റെ അമരക്കാരന്‍ ഗാരത്് സൗത്ത്‌ഗെയിറ്റ്. സ്വീഡന്‍ ശക്തരായ പ്രതിയോഗികളാണെന്നും ജാഗ്രതയോടെ കളിക്കാത്തപക്ഷം തിരിച്ചടിയുണ്ടാവുമെന്നും ഇന്നലെ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയെങ്കില്‍ ഇംഗ്ലീഷ് താരനിരയെ തങ്ങള്‍ ബഹുമാനിക്കുന്നതായാണ് സ്വീഡിഷ് കോച്ച് ജാനെ ആന്‍ഡേഴ്‌സണ്‍ പറഞ്ഞിരിക്കുന്നത്. പരസ്പര ബഹുമാനത്തോടെയുളള ഈ സംസാരത്തില്‍ നിന്നും ഗെയിമിന്റെ മാന്യതയും വ്യക്തമാണ്. കൊളംബിയക്കാര്‍ പുറത്തെടുത്ത ആരോഗ്യ ഗെയിമിന് സ്വീഡന്‍ മുതിരില്ല എന്നത് ഇംഗ്ലണ്ടിന്റെ ആശ്വാസമാണെങ്കില്‍ പ്രൊഫഷണലിസം മുറുകെ പിടിച്ച് കളിക്കുന്ന ഇംഗ്ലണ്ട് ആ നിലവാരം കാക്കുമെന്ന പ്രതീക്ഷകളിലാണ് സ്വീഡന്‍.
ഇനി ആരാവും മല്‍സരഗതിയെ സ്വാധീനിക്കാന്‍ ശക്തിയുള്ള താരം. ഇംഗ്ലീഷ് നിരയില്‍ നായകന്‍ ഹാരി തന്നെ. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ ഉയരങ്ങളിലെത്തിച്ച ഹാരിക്കൊപ്പം അതേ ക്ലബിലെ മുന്‍നിരക്കാരന്‍ ഡാലെ അലിക്ക് ആദ്യ ഇലവനില്‍ സ്ഥാനമുണ്ടാവും. റഹീം സ്‌റ്റെര്‍ലിംഗും മുന്‍നിരയില്‍ കളിക്കുമ്പോള്‍ മധ്യനിരയില്‍ ജെസി ലിന്‍ഗാര്‍ഡ്, ജോര്‍ദ്ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവരുണ്ടാവും. ആഷ്‌ലി യംഗ് തന്നെ പ്രതിരോധത്തെ നയിക്കും. ഗോള്‍വലയത്തില്‍ പിക്‌ഫോര്‍ഡും. സ്‌റ്റെര്‍ലിംഗ് ഇത് വരെ ഗോളടിച്ചിട്ടില്ല-പ്രീമിയര്‍ ലീഗിലെ ഗോള്‍ വേട്ടക്കാരനാണ് കക്ഷി. ഇന്ന് ഒരു പക്ഷേ സ്‌റ്റെര്‍ലിംഗ് എന്ന കുറിയ താരത്തിന്റെ ദിനമായിരിക്കും. സ്വീഡിഷ് മുന്‍നിരയില്‍ വലിയ ക്ലബുകാര്‍ ആരുമില്ല. പ്രീമിയര്‍ ലീഗില്‍ ഹള്‍ സിറ്റിക്കായി കളിക്കുന്ന സെബാസ്റ്റിയന്‍ ലാര്‍സണാണ് മധ്യനിരയെ നയിക്കുന്നത്. മുന്‍നിരയില്‍ കളിക്കുന്ന മാര്‍ക്കസ് ബെര്‍ഗ് യു.എ .ഇ ലീഗില്‍ അല്‍ ഐന്‍ താരമാണ്. ഫ്രഞ്ച് ലീഗില്‍ ടോളൂസിനായി പന്ത് തട്ടുന്ന ഒലടൈവോനോനാണ് മറ്റൊരു അപകടകാരി. റോബിന്‍ ഓല്‍സനാണ് വല കാക്കുന്നത്. നായകന്‍ ആന്‍ഡ്രിയാസ് പ്രതിരോധവും.
താരബലത്തില്‍ ഇംഗ്ലണ്ടിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇംഗ്ലീഷുകാരെല്ലാം വലിയ പ്രതീക്ഷകളിലുമാണ്. ഭാഗ്യവും തുണ നിന്നാല്‍ ഹാരി കെയിന്‍ സംഘം സെമിയിലെത്തും.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending