Video Stories
കള്ളപ്പണം അത്ര മോശം പണമല്ല.!

രഞ്ജിത് മാമ്പിള്ളി
എഞ്ചിനീറിംഗിൻറെ അവസാന വർഷം ഒരു ഓൾ ഇൻഡ്യാ ടൂർ ഉണ്ട്. കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നതാണ് ഈ പഠനയാത്ര. തുച്ഛമായൊരു സബ്സിഡിയും യൂണിവേഴ്‌സിറ്റി ഇതിന് നൽകിയിരുന്നു. യാത്രാ ചിലവ് 5000 രൂപ വരും. ട്രെയിനിലാണ് യാത്ര. ഡെൽഹി, ആഗ്രാ, ജൈയ്‌പുർ, സിംല, ബോംബെ, നേപ്പാൾ വരെ നീളുന്നതാണ് ഈ ഓൾ ഇൻഡ്യ ടൂർ.
മാസം 800 രൂപയുണ്ടെങ്കിൽ സുഭിക്ഷമായി ഭക്ഷണവും, വാടക ചിലവും, പിന്നെ ആഴ്ചയിൽ ഒരു സിനിമ, പിന്നെ “മറ്റ്” ആഘോഷങ്ങളും സാദ്ധ്യമായിരുന്ന 96 കാലമാണ്. അതിനാൽ 5000 രൂപ, ടൂറു പോകാൻ ചോദിച്ചാൽ വീട്ടിൽ പത്തലു വെട്ടി തല്ലും. അതിനാൽ വീട്ടിൽ നിന്ന് നയത്തിൽ ഒരു 1500 രൂപ ഒപ്പിച്ചു. പിന്നെ ഉള്ളത് അപ്പൻ വില കയറാൻ സൂക്ഷിച്ചു വെച്ച റബ്ബർ ഷീറ്റാണ്. അത് ഒരു കെട്ട് മോഷ്ടിച്ച് വിറ്റാണ് ബാക്കി കാശുണ്ടാക്കിയത്.

രഞ്ജിത് മാമ്പിള്ളി
അങ്ങനെ സ്വയം സ്വരൂപിച്ച “കള്ളപ്പണം” വുമായാണ് ടൂറിന് തിരിച്ചത്. അതു കൊണ്ടെന്തുണ്ടായി. ഇൻഡ്യൻ റെയിൽ വേയ്‌ക്ക് 800 രൂപ കൊടുത്തു. ഇൻഡ്യ മുഴുവനുള്ള ബാറുകളിൽ കേരളത്തിൽ നിന്ന് വന്ന 110 പേർക്കൊപ്പം ബിസ്സിനസ്സ് നൽകി. താജ്മഹാളുകാർക്കും കിട്ടി കാശു. ഗൊരഖ്പൂറിൽ നിന്ന് നേപ്പാളിനു പോയ ബസ്സിനും കിട്ടി കാശ്. സിംല യിലും കാശു പൊടിച്ചു. ഇൻഡ്യ മുഴുവൻ നടന്ന് ഇക്കണോമി ബൂസ്‌റ്റ് ചെയ്താണ് തിരിച്ചെത്തിയത്.
അക്കൌണ്ടബിൾ അല്ലാത്ത കാഷ് ട്രാൻസാക്ഷനുകൾ വളരുന്ന എല്ലാ ഇക്കണോമിയിലും ഉണ്ട്. ഉണ്ടെന്നത് മാത്രമല്ല അത് അത്യാവശ്യവുമാണ്. ഇത്തരം ഇക്കണോമിയിലെ ഗവണ്മെൻറുകൾ പരോക്ഷമായി ഈ ക്യാഷ് ട്രാൻസാക്ഷനുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഒരു തട്ട് കട വ്യാപാരി വാറ്റ് ടാക്സും, സർവ്വീസ് ടാക്സും വാങ്ങിയല്ല വിൽപ്പന നടത്തുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന മൂന്നൊ നാലോ ലക്ഷം വാർഷിക വരുമാനത്തിൽ നിന്ന് ഇൻകം ടാക്സും നൽകുന്നില്ല. ഈ ഉണ്ടാകുന്ന നഷ്ടം ഗവണ്മെൻറ് മറ്റു രീതിയിൽ വസൂലാക്കും. അതാണ് ഇൻഡയറക്ട് ടാക്സ്. ഇവൻറെ ജീവിത നിലവാരം ഉയരുന്നത് അനുസരിച്ച് അവന് അപ്രാപ്ര്യമായിരുന്ന മാളുകളും, മൾട്ടിപ്ലെക്സുകളും ഒക്കെ പ്രാപ്യമായി തീരുന്നു. അവിടങ്ങളിലെ സർവ്വീസുകൾക്ക് ഇയാൾ ടാക്സ് കൊടുക്കുന്നു.
ഒരു ജോലിക്കാരനെയുമായി ഇത്തരം ആൾക്കാരെ താരതമ്യം ചെയ്യരുത്. ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളം സ്കെയിലബിൾ ആണ്. കരീയറിൻറെ ആദ്യ പാദങ്ങളിൽ മൂന്നൊ നാലൊ ലക്ഷം വാർഷിക വരുമാനം ഉണ്ടാക്കുന്നവർ, പത്തു വർഷത്തിനു ശേഷം 50 ലക്ഷമായി മാറാം. അതേ സമയം തട്ട് കടക്കാരന് അവൻറെ വരുമാനം ഏറെകുറെ നിശ്ചിതമാണ്. നാണ്യപ്പെരുപ്പം മൂലമുണ്ടാകുന്ന വിലക്കയറ്റത്തിന് അനുസൄതമായൊരു വില വർദധനവേ അവന് അവൻറെ പ്രോഡക്ടുകളിൽ വരുത്താനൊക്കു.
$18 ട്രില്യന്റെ അമേരിക്കൻ GDP യുടെ 10 ശതമാനത്തോളം ക്യാഷ് ട്രാൻസാക്ഷനാണ്. ഡിജിറ്റൽ കറൻസ്സി ഇത്ര വ്യാപകമായ അമേരിക്കയിലെ സ്ഥിഥിയാണിത്. $2 ട്രില്യണുള്ള ഇൻഡ്യൻ GDP യുടെ 30 ശതമാനം ആണ് ക്യാഷ് ട്രാൻസാക്ഷൻ. ഏകദേശം നാലിൽ ഒന്ന് ക്രയവിക്രയങ്ങൾ വെറും കാശായാണ് നടക്കുന്നതെന്നർത്ഥം. ഒരു പരിധി വരെ ഈ ശതമാനം കുറയ്‌ക്കാനൊക്കും. മാസം 10,000 രൂപയിൽ താഴെ വരുമാനമുള്ള 800 മില്യണ് ഇൻഡ്യക്കാരുണ്ട്. ചെറുകിട ജോലികളോ, കച്ചവടങ്ങളൊ, (കൄഷിയെ വിസ്മരിക്കുന്നില്ല) ഒക്കെ ചെയ്താണ് ഇവർ ജീവിക്കുന്നത്. 2 ശതമാനം ഫീ നൽകി ഈ ചെറുകിട വ്യാപാരികൾ ഡിജിറ്റൽ കറൻസ്സികൾ സ്വീകരിച്ചു തുടങ്ങും എന്ന് ആഗ്രഹിക്കുന്നത് മൌഢ്യമാണ്. അവർ വാറ്റും, മറ്റു നികുതികളും നൽകി ഉത്പന്നങ്ങൾ വിറ്റു തുടങ്ങും എന്നാഗ്രഹിക്കുന്നതും വിഢിത്തമാണ്. അത്തരം നിർബന്ധങ്ങളുണ്ടായാൽ ഇവർ ഈ പണി ചെയ്യുന്നത് നിർത്തും. അത്ര തന്നെ.
തീർത്തും സ്വാർത്ഥമായി ചിന്തിച്ചോളു. ഈ ചെറുകിട വ്യാപാരികളുടെ ജീവിതോപാധി നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ?. വലിയ വിഭാഗം ജനങ്ങൾക്ക് ഇൻഡയറക്ട് ടാക്സ് നൽകാനുള്ള സർവ്വീസുകൾ സ്വീകരിക്കാൻ പറ്റാതെ വരും. ഗവണ്മെൻറിൻറെ വരുമാനം കുറയും. ഒരു പക്ഷെ അരക്ഷിതമായൊരു അവസ്ഥയിൽ സംഘർഷങ്ങളും, റയട്ടുകളും ഉണ്ടാകും. ചുരുക്കി പറഞ്ഞാൽ ചെറിയ രീതിയിലുള്ള കള്ളപ്പണം അനുവദിച്ചു കൊടുക്കുന്നതാണ്, ഞാനും നിങ്ങളും ഉൾപ്പെട്ട മദ്ധ്യ ഉപരിവർഗ്ഗക്കാർക്ക് നല്ലത്. രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തിന് മുകളിൽ തല ഉണ്ടാവുമെന്ന ഉറപ്പ്പിന് ഇത്തരം ചെറിയ അനീതികൾക്ക് നേരെ കണ്ണടച്ചേ മതിയാവു.
എൻറെ ഡിജിറ്റൽ ഇക്കണോമിയെ കുറിച്ചുള്ള പോസ്‌റ്റ് വാട്സാപ്പിൽ ഒന്നാം വാരം പിന്നിട്ട് വിജയകരമായി ഓടി കൊണ്ടിരിക്കുകയാണ്. അതിനുള്ള പ്രതികരണങ്ങളും ചില ഗ്രൂപ്പിൽ കണ്ടു. മദ്ധ്യ, ഉപരി വർഗ്ഗ അംഗങ്ങളും അമേരിക്കയിലും, യൂറോപ്പിലുമൊക്കെ ജീവിക്കുന്നവർ ആണ് ഗ്രൂപ്പിലേറെയും. അവരുടെ ഇവിടങ്ങളിലെ ജീവിതാനുഭവങ്ങളുമായി താരതമ്യപ്പെടുത്തുന്നത് കണ്ടു. വഴി വാണിഭക്കാരും, കവലയിലെ പച്ചക്കറി/പല ചരക്ക് കാരനുമൊക്കെ കാർഡ് റീഡർ വെയ്‌ക്കുന്ന ഒരു കിനാശ്ശേരിയാണ് പലരും സ്വപ്നം കാണുന്നതെന്ന് മനസ്സിലായി. അതിനാലാണ് ഇത്രയുമെഴുതിയത്.
വാൽ: ഓൾ ഇൻഡ്യാ ടൂർ ആണ് എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു ഏട്. 20 കൊല്ലങ്ങൾക്ക് ശേഷവും ഇന്നും ഒരു ഗെറ്റ് റ്റുഗദർ ഉണ്ടായാൽ ഈ ടൂറിലെ കഥകൾ പറഞ്ഞാണ് ചിരി. കേരളത്തിന് പുറത്തെ ഇൻഡ്യ കണ്ടത് എൻറെ ലോക വീക്ഷണത്തെ സ്വാധീനിച്ചത് എത്രമാത്രം ആണെന്ന് പറഞ്ഞറിയിക്കുക വയ്യ. എല്ലാം “കള്ളപ്പണ” ത്തിൻറെ കൄപ.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്