Connect with us

Video Stories

കള്ളപ്പണം അത്ര മോശം പണമല്ല.!

Published

on

രഞ്ജിത് മാമ്പിള്ളി

എഞ്ചിനീറിംഗിൻറെ അവസാന വർഷം ഒരു ഓൾ ഇൻഡ്യാ ടൂർ ഉണ്ട്. കൊച്ചിൻ യൂണിവേഴ്‌‌സിറ്റിയുടെ സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നതാണ് ഈ പഠനയാത്ര. തുച്ഛമായൊരു സബ്സിഡിയും യൂണിവേഴ്‌‌സിറ്റി ഇതിന് നൽകിയിരുന്നു. യാത്രാ ചിലവ് 5000 രൂപ വരും. ട്രെയിനിലാണ് യാത്ര. ഡെൽഹി, ആഗ്രാ, ജൈയ്‌‌പുർ, സിംല, ബോംബെ, നേപ്പാൾ വരെ നീളുന്നതാണ് ഈ ഓൾ ഇൻഡ്യ ടൂർ.

മാസം 800 രൂപയുണ്ടെങ്കിൽ സുഭിക്ഷമായി ഭക്ഷണവും, വാടക ചിലവും, പിന്നെ ആഴ്ചയിൽ ഒരു സിനിമ, പിന്നെ “മറ്റ്” ആഘോഷങ്ങളും സാദ്ധ്യമായിരുന്ന 96 കാലമാണ്. അതിനാൽ 5000 രൂപ, ടൂറു പോകാൻ ചോദിച്ചാൽ വീട്ടിൽ പത്തലു വെട്ടി തല്ലും. അതിനാൽ വീട്ടിൽ നിന്ന് നയത്തിൽ ഒരു 1500 രൂപ ഒപ്പിച്ചു. പിന്നെ ഉള്ളത് അപ്പൻ വില കയറാൻ സൂക്ഷിച്ചു വെച്ച റബ്ബർ ഷീറ്റാണ്. അത് ഒരു കെട്ട് മോഷ്ടിച്ച് വിറ്റാണ് ബാക്കി കാശുണ്ടാക്കിയത്.

രഞ്ജിത് മാമ്പിള്ളി

രഞ്ജിത് മാമ്പിള്ളി

അങ്ങനെ സ്വയം സ്വരൂപിച്ച “കള്ളപ്പണം” വുമായാണ് ടൂറിന് തിരിച്ചത്. അതു കൊണ്ടെന്തുണ്ടായി. ഇൻഡ്യൻ റെയിൽ വേയ്‌‌ക്ക് 800 രൂപ കൊടുത്തു. ഇൻഡ്യ മുഴുവനുള്ള ബാറുകളിൽ കേരളത്തിൽ നിന്ന് വന്ന 110 പേർക്കൊപ്പം ബിസ്സിനസ്സ് നൽകി. താജ്മഹാളുകാർക്കും കിട്ടി കാശു. ഗൊരഖ്പൂറിൽ നിന്ന് നേപ്പാളിനു പോയ ബസ്സിനും കിട്ടി കാശ്. സിംല യിലും കാശു പൊടിച്ചു. ഇൻഡ്യ മുഴുവൻ നടന്ന് ഇക്കണോമി ബൂസ്‌‌റ്റ് ചെയ്താണ് തിരിച്ചെത്തിയത്.

അക്കൌണ്ടബിൾ അല്ലാത്ത കാഷ് ട്രാൻസാക്ഷനുകൾ വളരുന്ന എല്ലാ ഇക്കണോമിയിലും ഉണ്ട്. ഉണ്ടെന്നത് മാത്രമല്ല അത് അത്യാവശ്യവുമാണ്. ഇത്തരം ഇക്കണോമിയിലെ ഗവണ്മെൻറുകൾ പരോക്ഷമായി ഈ ക്യാഷ് ട്രാൻസാക്ഷനുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഒരു തട്ട് കട വ്യാപാരി വാറ്റ് ടാക്സും, സർവ്വീസ് ടാക്സും വാങ്ങിയല്ല വിൽപ്പന നടത്തുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന മൂന്നൊ നാലോ ലക്ഷം വാർഷിക വരുമാനത്തിൽ നിന്ന് ഇൻകം ടാക്സും നൽകുന്നില്ല. ഈ ഉണ്ടാകുന്ന നഷ്ടം ഗവണ്മെൻറ് മറ്റു രീതിയിൽ വസൂലാക്കും. അതാണ് ഇൻഡയറക്ട് ടാക്സ്. ഇവൻറെ ജീവിത നിലവാരം ഉയരുന്നത് അനുസരിച്ച് അവന് അപ്രാപ്ര്യമായിരുന്ന മാളുകളും, മൾട്ടിപ്ലെക്സുകളും ഒക്കെ പ്രാപ്യമായി തീരുന്നു. അവിടങ്ങളിലെ സർവ്വീസുകൾക്ക് ഇയാൾ ടാക്സ് കൊടുക്കുന്നു.

ഒരു ജോലിക്കാരനെയുമായി ഇത്തരം ആൾക്കാരെ താരതമ്യം ചെയ്യരുത്. ഒരു സോഫ്‌‌റ്റ്‌‌വെയർ എഞ്ചിനീയറുടെ ശമ്പളം സ്കെയിലബിൾ ആണ്. കരീയറിൻറെ ആദ്യ പാദങ്ങളിൽ മൂന്നൊ നാലൊ ലക്ഷം വാർഷിക വരുമാനം ഉണ്ടാക്കുന്നവർ, പത്തു വർഷത്തിനു ശേഷം 50 ലക്ഷമായി മാറാം. അതേ സമയം തട്ട് കടക്കാരന് അവൻറെ വരുമാനം ഏറെകുറെ നിശ്ചിതമാണ്. നാണ്യപ്പെരുപ്പം മൂലമുണ്ടാകുന്ന വിലക്കയറ്റത്തിന് അനുസൄതമായൊരു വില വർദധനവേ അവന് അവൻറെ പ്രോഡക്ടുകളിൽ വരുത്താനൊക്കു.

$18 ട്രില്യന്റെ അമേരിക്കൻ GDP യുടെ 10 ശതമാനത്തോളം ക്യാഷ് ട്രാൻസാക്ഷനാണ്. ഡിജിറ്റൽ കറൻസ്സി ഇത്ര വ്യാപകമായ അമേരിക്കയിലെ സ്ഥിഥിയാണിത്. $2 ട്രില്യണുള്ള ഇൻഡ്യൻ GDP യുടെ 30 ശതമാനം ആണ് ക്യാഷ് ട്രാൻസാക്ഷൻ. ഏകദേശം നാലിൽ ഒന്ന് ക്രയവിക്രയങ്ങൾ വെറും കാശായാണ് നടക്കുന്നതെന്നർത്ഥം. ഒരു പരിധി വരെ ഈ ശതമാനം കുറയ്‌‌ക്കാനൊക്കും. മാസം 10,000 രൂപയിൽ താഴെ വരുമാനമുള്ള 800 മില്യണ് ഇൻഡ്യക്കാരുണ്ട്. ചെറുകിട ജോലികളോ, കച്ചവടങ്ങളൊ, (കൄഷിയെ വിസ്മരിക്കുന്നില്ല) ഒക്കെ ചെയ്താണ് ഇവർ ജീവിക്കുന്നത്. 2 ശതമാനം ഫീ നൽകി ഈ ചെറുകിട വ്യാപാരികൾ ഡിജിറ്റൽ കറൻസ്സികൾ സ്വീകരിച്ചു തുടങ്ങും എന്ന് ആഗ്രഹിക്കുന്നത് മൌഢ്യമാണ്. അവർ വാറ്റും, മറ്റു നികുതികളും നൽകി ഉത്പന്നങ്ങൾ വിറ്റു തുടങ്ങും എന്നാഗ്രഹിക്കുന്നതും വിഢിത്തമാണ്. അത്തരം നിർബന്ധങ്ങളുണ്ടായാൽ ഇവർ ഈ പണി ചെയ്യുന്നത് നിർത്തും. അത്ര തന്നെ.

തീർത്തും സ്വാർത്ഥമായി ചിന്തിച്ചോളു. ഈ ചെറുകിട വ്യാപാരികളുടെ ജീവിതോപാധി നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ?. വലിയ വിഭാഗം ജനങ്ങൾക്ക് ഇൻഡയറക്ട് ടാക്സ് നൽകാനുള്ള സർവ്വീസുകൾ സ്വീകരിക്കാൻ പറ്റാതെ വരും. ഗവണ്മെൻറിൻറെ വരുമാനം കുറയും. ഒരു പക്ഷെ അരക്ഷിതമായൊരു അവസ്ഥയിൽ സംഘർഷങ്ങളും, റയട്ടുകളും ഉണ്ടാകും. ചുരുക്കി പറഞ്ഞാൽ ചെറിയ രീതിയിലുള്ള കള്ളപ്പണം അനുവദിച്ചു കൊടുക്കുന്നതാണ്, ഞാനും നിങ്ങളും ഉൾപ്പെട്ട മദ്ധ്യ ഉപരിവർഗ്ഗക്കാർക്ക് നല്ലത്. രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തിന് മുകളിൽ തല ഉണ്ടാവുമെന്ന ഉറപ്പ്പിന് ഇത്തരം ചെറിയ അനീതികൾക്ക് നേരെ കണ്ണടച്ചേ മതിയാവു.

എൻറെ ഡിജിറ്റൽ ഇക്കണോമിയെ കുറിച്ചുള്ള പോസ്‌‌റ്റ് വാട്സാപ്പിൽ ഒന്നാം വാരം പിന്നിട്ട് വിജയകരമായി ഓടി കൊണ്ടിരിക്കുകയാണ്. അതിനുള്ള പ്രതികരണങ്ങളും ചില ഗ്രൂപ്പിൽ കണ്ടു. മദ്ധ്യ, ഉപരി വർഗ്ഗ അംഗങ്ങളും അമേരിക്കയിലും, യൂറോപ്പിലുമൊക്കെ ജീവിക്കുന്നവർ ആണ് ഗ്രൂപ്പിലേറെയും. അവരുടെ ഇവിടങ്ങളിലെ ജീവിതാനുഭവങ്ങളുമായി താരതമ്യപ്പെടുത്തുന്നത് കണ്ടു. വഴി വാണിഭക്കാരും, കവലയിലെ പച്ചക്കറി/പല ചരക്ക് കാരനുമൊക്കെ കാർഡ് റീഡർ വെയ്‌‌ക്കുന്ന ഒരു കിനാശ്ശേരിയാണ് പലരും സ്വപ്നം കാണുന്നതെന്ന് മനസ്സിലായി. അതിനാലാണ് ഇത്രയുമെഴുതിയത്.

വാൽ: ഓൾ ഇൻഡ്യാ ടൂർ ആണ് എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു ഏട്. 20 കൊല്ലങ്ങൾക്ക് ശേഷവും ഇന്നും ഒരു ഗെറ്റ്‌‌ റ്റുഗദർ ഉണ്ടായാൽ ഈ ടൂറിലെ കഥകൾ പറഞ്ഞാണ് ചിരി. കേരളത്തിന് പുറത്തെ ഇൻഡ്യ കണ്ടത് എൻറെ ലോക വീക്ഷണത്തെ സ്വാധീനിച്ചത് എത്രമാത്രം ആണെന്ന് പറഞ്ഞറിയിക്കുക വയ്യ. എല്ലാം “കള്ളപ്പണ” ത്തിൻറെ കൄപ.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending