Connect with us

Culture

യോഗി ആദിത്യനാഥ്: തീവ്രഹിന്ദുത്വത്തിന്റെ ഉന്മാദം

Published

on

ന്യൂഡല്‍ഹി: ‘ ഒരു ഹിന്ദു സ്ത്രീയെ മതംമാറ്റം നടത്തിയാല്‍ ഹിന്ദു യുവാക്കള്‍ 100 മുസ്്‌ലിം യുവതികളെ വിവാഹം ചെയ്യും’, ‘ അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ കൊണ്ടുപോയാല്‍, ഞങ്ങള്‍ 100 മുസ്്‌ലിം പെണ്‍കുട്ടികളെ കൊണ്ടുപോകും’, ‘ഹിന്ദു സ്ത്രീകള്‍ ഇത്തരത്തില്‍ അപമാനക്കപ്പെട്ടിട്ട് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ക്കു തന്നെ കൈകാര്യം ചെയ്യേണ്ടി വരും’,

മുസ്്‌ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദ് നടത്തി വിവാഹം ചെയ്യുന്നു എന്ന ആരോപണ വേളയില്‍ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനകളാണിത്. എല്ലാ ജാതി-മതവിഭാഗങ്ങളെയും അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളുന്ന നേതാവിനെയല്ല, വിദ്വേഷ പ്രസ്താവനകള്‍ നടത്താന്‍ യാതൊരു മടിയുമില്ലാത്ത വര്‍ഗീയഭ്രാന്തിനെയാണ് യഥാര്‍ത്ഥത്തില്‍ ബി. ജെ. പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കുന്നത്. ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവചരിത്രം അത്തരമൊരു ഭ്രാന്തിനെ തെല്ലും പിശുക്കില്ലാതെ കാട്ടിത്തരികയും ചെയ്യും.
കിഴക്കന്‍ യു.പിയിലെ സവര്‍ണ രജ്പുത് കുടുംബത്തിലാണ് ജനനം. യഥാര്‍ത്ഥ പേര് അജയ്‌സിങ് ബിഷ്ത്. ഉത്തരാഖണ്ഡിലെ എച്ച്.എന്‍.ബി ഘര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി ബിരുദം നേടി.
പഠനത്തിന് ശേഷം കാഷായവേഷം ധരിച്ച് സന്യാസം സ്വീകരിച്ചു. ആദിത്യനാഥ് എന്ന പേരും സ്വീകരിച്ചു. തീപ്പൊരി പ്രസംഗങ്ങള്‍ കൊണ്ടാണ് ഹിന്ദുത്വ വേദികളില്‍ ഇദ്ദേഹം നിറഞ്ഞു നിന്നത്. തീപ്പൊരി പ്രഭാഷണം അദ്ദേഹത്തിന് ഏറെ ആരാധകരുണ്ടാക്കി. ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷമുള്ള സാമുദായിക ധ്രുവീകരണം പാര്‍ലമെന്റിലേക്ക് ടിക്കറ്റും നല്‍കി. 1998ലായിരുന്ന ഗോരക്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ആദ്യജയം. 1999, 2004, 2009, 2014 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ജയം ആവര്‍ത്തിച്ചു. യു.പിയിലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകന്‍, ഹിന്ദുമഹാസഭാ നേതാവ് മഹന്ദ് അവൈദ്യനാഥ് ആയിരുന്നു ഗുരു.
26ാം വയസ്സിലായിരുന്ന ലോക്‌സഭയിലെ അരങ്ങേറ്റം. 2014ല്‍ 1, 42,309 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ ജയം. ഓരോ തവണയും തീവ്രമുസ്്‌ലിം-ക്രൈസ്തവ വിരുദ്ധ പരാമര്‍ശം കൊണ്ട് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു. ഇതിനിടയില്‍ സായുധ സേനയായ ഹിന്ദു യുവവാഹിനി എന്ന സംഘടന രൂപീകരിച്ചും പ്രവര്‍ത്തനം ആരംഭിച്ചു. 2005ല്‍ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് കൂട്ടമതപരിവര്‍ത്തനം നടത്തി വാര്‍ത്ത സൃഷ്ടിച്ചു.
യു.പിയിലെ ഇറ്റയില്‍ 1800 ക്രിസ്ത്യാനികളാണ് ഹിന്ദുമതത്തിലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
2007 ല്‍ ഖോരക്പൂരില്‍ മുഹര്‍റം ദിനാചരണത്തിനിടെ, മജിസ്‌ട്രേറ്റ് ഉത്തരവ് മറികടന്ന് സംഘര്‍ഷ സ്ഥലത്ത് പ്രവേശിച്ചതിന് ആദിത്യനാഥിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു. ഇദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗമായിരുന്നു കലാപത്തിലേക്ക് നയിച്ചത്.
യോഗിയെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയും മുംബൈ ഗോരക്പൂര്‍ എക്‌സ്പ്രസ്സിന് തീവെക്കുകയും ചെയ്തിരുന്നു.
ഗോരക്പൂര്‍ കലാപത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ തുടക്കം യോഗി ആദിത്യ നാഥായിരുന്നു. നിരവധി മുസ്്‌ലിം പള്ളികളും, വീടുകളും, വാഹനങ്ങളുമാണ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്.
ഇതുകൂടാതെ, യോഗ നടത്താത്തവര്‍ പാകിസ്താനിലേക്ക് പോകണം, ഷാറൂഖ് ഖാനും ഹാഫിസ് സഈദും തമ്മില്‍ അന്തരമൊന്നുമില്ല തുടങ്ങിയ കുപ്രസിദ്ധ പ്രസ്താവനകളും നിയുക്ത മുഖ്യമന്ത്രിയുടേത് തന്നെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending