Video Stories
‘ആടുജീവിതം’ മൊഴിമാറ്റിയ മലയാളിയുടെ രണ്ടാമത് അറബ് ഗ്രന്ഥം ശ്രദ്ധേയമാവുന്നു

അശ്റഫ് തൂണേരി
ദോഹ: ലോക ഭാഷകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബെന്യാമീന്റെ ‘ആടുജീവിത’ത്തിന് അറബ് മൊഴിമാറ്റം നിര്‍വ്വഹിച്ച മലയാളി എഴുത്തുകാരന്റെ രണ്ടാമത് അറബ് രചന ശ്രദ്ധേയമാവുന്നു. ഖത്തറില്‍ ജോലി നോക്കുന്ന സുഹൈല്‍ അബ്്ദുല്‍ഹക്കീം അല്‍വാഫിയുടെ ‘അല്‍അറബിയ്യ ബയ്നല് ഫുസ്ഹീ വല്‍ആമിയ്യ’ (അറബി: എഴുത്ത് ഭാഷയും സംസാരഭാഷയും) എന്ന ഗ്രന്ഥമാണ് ഭാഷാ വിദഗ്ദ്ധര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഈയ്യിടെ പുറത്തിറങ്ങിയ രചന ലബനാനിലെ അല്‍നഫാഇസ് ആണ് പ്രസാധനം നിര്‍വ്വഹിച്ചിരിക്കുന്നത്.
അറബ് ഭാഷയുടെ വൈവിധ്യങ്ങളിലേക്ക് വായനക്കാരെ ആകര്‍ഷിക്കുന്ന ഈ രചനയില്‍ 60 തലവാചകങ്ങളിലായി വിഷയങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 192 പേജുകളാണുള്ളത്. ഭാഷകള്‍ക്കിടയില്‍ അറബ് ഭാഷയുടെ ശക്തി അന്വേഷിക്കുകയാണ് ഈ ഗ്രന്ഥമെന്ന് രചയിതാവായ സുഹൈല്‍ വാഫി ഒരിടത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഭാഷാ ഗവേഷണ രംഗത്ത് പ്രചോദനമായി വരുന്ന ഈ ഗ്രന്ഥം ലോക ഭാഷാ സമൂഹങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തുന്നു. അറബ് ഭാഷയില്‍ ഫുസ്ഹാ എന്നറിയപ്പെടുന്ന ശുദ്ധ സാഹിത്യ ഭാഷയിലും ലഹ്ജ എന്ന പൊതുജന സംസാര ഭാഷയിലുമുള്ള വൈജാത്യങ്ങളെ ആഴത്തില്‍ പരിശോധിക്കാനുള്ള തീവ്രശ്രമം രചയിതാവ് നടത്തുന്നുണ്ട്. അറബ് ദൃശ്യമാധ്യമ രംഗം ഭാഷയെ ഏതു രൂപത്തിലാണ് കൈകാര്യം ചെയ്യുന്നത് എന്ന അന്വേഷണവുമുണ്ട്.

സുഹൈല്‍ അല്‍വാഫി
ചില ധാരണകളെ പൊളിക്കാനുള്ള ശ്രമവും ഈ ഗ്രന്ഥം നടത്തുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഭാഷാപരമായി ഉള്‍ക്കൊള്ളാന്‍ ഇംഗ്ലീഷിന് മാത്രമേ കഴിയൂ എന്നതിനെ ഉദാഹരണ സഹിതം ചോദ്യം ചെയ്യുന്നു സുഹൈല്‍ വാഫി. മറ്റേതൊരു ഭാഷയെക്കാളും എല്ലാറ്റിനേയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് ഈ സെമിറ്റിക് ഭാഷയ്ക്കെന്ന് അദ്ദേഹം ഉദാഹരണ സഹിതം സ്ഥാപിക്കുന്നു. ഉപമയും അലങ്കാരങ്ങളും ഉള്‍പ്പെടെ ലളിതമായി വിശദീകരിക്കുന്ന, ഭാഷയുടെ പോയ കാലവും വര്‍ത്തമാനവും ഭാവിയും പ്രതിപാദിക്കുന്ന ഈ രചന അറബി ഭാഷാ പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും മുതല്‍ക്കൂട്ടാണെന്ന് ഇതിനകം വിലയിരുത്തപ്പെട്ടിട്ടുണ്ട്.
‘ആടു ജീവിതം’ അയ്യാമുല്‍ മാഈസ് എന്ന പേരിലായിരുന്നു സുഹൈല്‍ വാഫി വിവര്‍ത്തനം ചെയ്തത്. കുവൈത്തിലെ ആഫാഖ് ബുക് സ്റ്റോര്‍ ആയിരുന്നു ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. വിവിധ ലോക രാജ്യങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ‘അയ്യാമുല്‍ മാഈസ്’ ചില അറബ് രാജ്യങ്ങള്‍ നിരോധിക്കുകയുമുണ്ടായി. പ്രമുഖ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ അബ്്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരിയുടെ മകനാണ് സുഹൈല്‍ വാഫി.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്