Connect with us

Culture

വിദ്യാര്‍ത്ഥിയെ ചവിട്ടിക്കൊന്ന സംഭവം; ആര്‍.എസ്.എസ് നേതാവ് ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റില്‍

Published

on

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ചവിട്ടികൊന്ന കേസില്‍ ആര്‍.എസ്.എസ് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് ഉള്‍പ്പെടെ 16 പേര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

പട്ടണക്കാട് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്‍-നിര്‍മല ദമ്പതികളുടെ മകന്‍ വയലാര്‍ അനന്തു അശോക് (17) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്.
ആര്‍.എസ്.എസ് വയലാര്‍ മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് തൈവീട്ടില്‍ ആര്‍ ശ്രീക്കുട്ടന്‍(23) ആണ് ഒന്നാംപ്രതി. രണ്ടാംപ്രതി ബാലമുരളി ഒളിവിലാണ്. കൂടാതെ വിഷ്ണു നിവാസില്‍ എം. ഹരികൃഷ്ണന്‍(23), ചക്കുവെളി വീട്ടില്‍ യു. സംഗീത്(കണ്ണന്‍-19), വേന്തമ്പില്‍ വീട്ടില്‍ എം. മിഥുന്‍(19), കുറുപ്പന്തോടത്ത് എസ്. അനന്തു(20), ഐക്കരവെളി ഡി. ദീപക്(23), പുതിയേക്കല്‍ വീട്ടില്‍ ആര്‍. രാഹുല്‍(മനു-20), ചക്കുവെളി യു. ഉണ്ണികൃഷ്ണന്‍(22),പാറേഴത്ത് നികര്‍ത്തില്‍ അതുല്‍ സുഖാര്‍നോ(19)എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. പ്രതികളില്‍ ഭൂരിഭാഗംപേരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി പത്തരയോടെ വയലാര്‍ നീലിമംഗലത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സ്‌കൂള്‍ പരിസരത്ത് ചിലര്‍ ക്യാമ്പ് ചെയ്ത് കഞ്ചാവ് ഉള്‍പ്പെടെ ലഹരിയിലേക്ക് കുട്ടികളെ ആകര്‍ഷിച്ച് വലയിലാക്കുന്നതും പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നതും അനന്തുവും കൂട്ടരും ചോദ്യംചെയ്യുകയും ഇവരുമായി തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി വയലാര്‍ കൊല്ലപ്പള്ളി ക്ഷേത്രോത്സവത്തിനിടെയില്‍ ചെറിയതോതില്‍ ആക്രമണം ഉണ്ടായി. ഇതിനു പ്രതികാരം തീര്‍ക്കാനാണ് നീലിമംഗലത്തുവെച്ച് അനന്തുവിനെയും കൂട്ടുകാരെയും ആക്രമിച്ചത്. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ അനന്തുവിന്റെ സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരാണ്.
മരിച്ച അനന്തുവും മുന്‍പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രായപൂര്‍ത്തിയാകാത്തവരേയും മുതിര്‍ന്നവരായി കണക്കാക്കിയുള്ള നിയമനടപടിക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചേര്‍ത്തല ഡിവൈ.എസ്.പി വൈ ആര്‍ റസ്റ്റം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

കെ.എം.സി.സി വളന്‍റിയർമാർക്ക് ആദരം

Published

on

യു.എ.ഇ സർക്കാറിന്‍റെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ ആരംഭിച്ച ഹെൽപ്‌ ഡെസ്‌കിൽ വളന്റിയറായി സേവനമനുഷ്ഠിച്ച ദുബൈ കെ.എം.സി.സി പ്രവർത്തകർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ആദരവ് നൽകി.

കോൺസുലേറ്റ് ഹാളിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കോൺസൽ ജനറൽ സതീഷ് ശിവൻ പ്രശംസപത്രം കൈമാറി. അഡ്വ. സാജിദ് അബൂബക്കർ, മുഹമ്മദ് അഷ്‌റഫ് വെമ്മരത്തിൽ, ഹംസ നടുവണ്ണൂർ, ദുബൈ കെ.എം.സി.സി വിമൻസ് വിങ് പ്രസിഡന്‍റ് സഫിയ മൊയ്‌ദീൻ, ട്രഷറർ നജ്മ സാജിദ്, ഷാജിത ഫൈസൽ എന്നിവർ പ്രശംസപത്രം ഏറ്റുവാങ്ങി.

നാല് മാസം നീണ്ട പൊതുമാപ്പ് കാലയളവിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ മികച്ച സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിവിധ സംഘടന വളന്റിയർമാർ നിസ്വാർഥ സേവനമാണ് അവരവരുടെ ഹെൽപ് ഡെസ്കിലൂടെ കാഴ്ചവെച്ചത്.

3000 പേരെ നാട്ടിലേക്ക് അയക്കാനും നിരവധി പേർക്ക് യു.എ.ഇയിൽ തുടരുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കാനും ഹെൽപ് ഡെസ്കിലൂടെ സാധിച്ചു. നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ പ്രയാസപ്പെടുന്ന 100ഓളം പേർക്ക് സൗജന്യ ടിക്കറ്റുകളും ദുബൈ കെ. എം.സി.സി ഹെൽപ് ഡെസ്കിലൂടെ സംഘടിപ്പിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാന ബജറ്റിന്റെ ആമുഖം തന്നെ പച്ചക്കളളം: ഡോ. എം.കെ മുനീര്‍

മരുന്നില്ലാതെ രോഗികളും പെന്‍ഷനില്ലാതെ സാധാരണക്കാരും വലയുന്നു

Published

on

ധനഞെരുക്കത്തിൽനിന്ന് കേരളം അതിജീവിച്ചു എന്ന പച്ചക്കള്ളമാണ് ബജറ്റിന്റെ ആമുഖമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പെൻഷനുകൾ പോലും മുടങ്ങിക്കിടക്കുകയാണ്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊടുക്കുന്ന ആശ്വാസകിരണം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. അനാഥ മക്കൾക്ക് പഠിക്കാനുള്ള പണം കൊടുക്കുന്നില്ല.

കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികൾ തുടർന്നുള്ള പണം കിട്ടാത്തതിന്റെ പേരിൽ കേൾവി ശക്തി നഷ്ടമാകുന്ന അവസ്ഥയിലാണ്. എൽ.എസ്.എസ്-യു.എസ്.എസ് സ്‌കോളർഷിപ്പ് കുടിശ്ശികയാണ്. ആ പദ്ധതിയുടെ പേര് മാറ്റും എന്നാണ് ബജറ്റിൽ പറയുന്നത്. കാരുണ്യ വഴി കോഴിക്കോട് മെഡിക്കൽ കോളേജിന് മാത്രം 100 കോടിയാണ് കിട്ടാനുള്ളത്.

ആൻജിയോപ്ലാസ്റ്റി മുടങ്ങിയിരിക്കുകയാണ്. ഫ്‌ളൂയിഡ് ഇല്ലാത്തത് കൊണ്ട് ഡയാലിസിസ് മുടങ്ങിയിരിക്കുകയാണ്. സ്‌കോളർഷിപ്പുകളും മുടങ്ങിയിരിക്കുകയാണ്. ഈ വസ്തുതകളൊക്കെ അവഗണിച്ച് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Published

on

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. കോടതി ഫീസ് വർധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Continue Reading

Trending