Video Stories
സ്വിസ് ബാങ്കിലെ കള്ളപ്പണവും നോട്ട് നിരോധനവും
സതീഷ് ബാബു
അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുണ്ടായ ദുരിതങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഒറ്റ രാത്രി കൊണ്ടാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് നിലവിലുള്ള വലിയ നോട്ടുകള്‍ പിന്‍വലിച്ചത്. എന്തുകൊണ്ട് കറന്‍സി നിരോധനം സര്‍ക്കാര്‍ പെെട്ടന്ന് നടപ്പാക്കി എന്നത് പ്രശസ്തമായ ചോദ്യമാണ്. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേക്കും തങ്ങളുടെ കൈവശമുള്ള പണം വെറും കടലാസ് തുണ്ടായി മാറിയ ചരിത്രം ലോക ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ അതുണ്ടായി. ഇതിന്റെ കാരണം അന്വേഷിച്ച് പോകുമ്പോള്‍ എത്തിച്ചേരുക രാഷ്ട്രീയ നേതാക്കളും വന്‍ കുത്തകകളും കള്ളപ്പണം സൂക്ഷിക്കുന്ന സ്വിസ് ബാങ്കിന്റെ എക്കൗണ്ടിലേക്കാണ്.
ലോകത്തിലെ എല്ലാ രാജ്യങ്ങളിലെ വന്‍ ബിസിനസുകാര്‍ അവരുടെ കള്ളപ്പണം സൂക്ഷിക്കുന്നത് സ്വിസ് ബാങ്കിലാണ്. ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ച രാജ്യം ഇന്ത്യയാണ്. കള്ളപ്പണത്തിന്റെ ആസന്ന കേന്ദ്രമായ സ്വിസ് ബാങ്ക് അതിലെ ഇടപാടുകാരുടെ പൂര്‍ണ വിവരം വെളിപ്പെടുത്തണമെന്ന് ലോകത്തിലെ പല രാജ്യങ്ങളും നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി സ്വിസ് ബാങ്കിന്റെ ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍സ് നാല് മാസം മുമ്പ് ഒരു പ്രധാന തീരുമാനമെടുത്തു. 2019 ആകുമ്പോഴേക്കും എല്ലാ സ്വിസ് ഇടപാടുകാരുടേയും നിക്ഷേപ സ്രോതസും വരുമാനവും വ്യക്തിഗത വിവരവും ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നായിരുന്നു അത്.
ഈ രാജ്യം നല്കുന്ന വിവരങ്ങള്‍ സുരക്ഷിതമായി, വിശ്വസ്തതയോടെ കൈകാര്യം ചെയ്യാമെന്ന് സ്വിസ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുകൊടുക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിസ് പ്രധാനമന്ത്രിയെ കാണുകയും ഈ ഇടപാടിനെ സംബന്ധിച്ചുള്ള പൂര്‍ണ വിവരം സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇത് ഔദ്യോഗിക കടമയാണ്. ഓട്ടോമാറ്റിക് എക്ചേഞ്ച് ഫിനാന്‍ഷ്യല്‍ ആക്ട് ഇന്‍ഫര്‍മേഷന്‍ എന്ന സംവിധാനം വരുന്നതോടെ എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ രാജ്യത്തെ ബിസിനസുകാരോ രാഷ്ട്രീയക്കാരോ നിക്ഷേപിച്ച കള്ളപ്പണത്തിന്റെ അളവ് മനസ്സിലാക്കാന്‍ കഴിയും.
എന്നാല്‍ ഇവിടെ സ്വിസ് ഗവണ്മെന്റ് വിവരം നല്കുന്നതില് ഒരു കുരുക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2018 വരെ നിലവിലുള്ള എക്കൗണ്ടുകളുടെ വിവരം കൈമാറാമെന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ വന്‍ കുത്തകകളും വ്യവസായികളും രാഷ്ട്രീയ മാഫിയകളും കള്ളപ്പണം നിക്ഷേപിക്കുന്നതിനുള്ള നല്ലൊരു ബാങ്കായി ഇതിനെ കാണാന്‍ പറ്റാതാവുകയും പണം പിന്‍വലിക്കാന്‍ തുടങ്ങുകയും ചെയ്തു. 2018 ആകുമ്പോഴേക്കും അവരുടെ പേരിലുള്ള എല്ലാ പണവും പിന്‍വലിച്ച് ശൂന്യമായ വിവരം നല്‍കുക എന്ന ഉദ്ദേശം മാത്രമാണ് ഈ വന്‍ നിക്ഷേപം പിന്‍വലിക്കുന്നതിന്റെ ലക്ഷ്യം. കഴിഞ്ഞ സപ്തംബറില്‍ ഇന്ത്യക്കാര്‍ സ്വിസ് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്ത പണത്തിന്റെ അളവ് ചരിത്രത്തിലെ ഏറ്റവും പ്രധാന താഴ്ച അനുഭവപ്പെട്ടു.
1.2 ബില്യണ്‍ ഫ്രാങ്ക് (8392 രൂപയായി താഴ്ന്നു). മൊത്തം 1207 മില്യണ്‍ സ്വിസ് ഫ്രാങ്കായി താഴ്ന്നു. ഇങ്ങനെ പിന്‍വലിച്ച പണം പല മാഫിയകളേയും സഹായിക്കുന്നതിന് വേണ്ടിയാണ,് കണക്കില്‍പെടാത്ത പണം ഒരു പ്രസ്താവന നല്കി ബാങ്കില്‍ നിക്ഷേപിക്കാന്‍ അവസരം കൊടുത്തത്. ഇതുവഴി ഭീമമായ നിക്ഷേപ വര്‍ധനവ് ഇന്ത്യയിലെ എല്ലാ ബാങ്കുകളിലും ഉണ്ടായി. 2016 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെ മൊത്തം ബാങ്കുകളുടെ നിക്ഷേപം 9.9 ശതമാനമായിരുന്നത് 2016 സപ്തംബര്‍ അവസാനിക്കുമ്പോഴേക്കും വാര്‍ഷിക വളര്‍ച്ചാ നിരക്ക് 13.46 ഉം സെപ്തംബര്‍ മാസത്തെ വളര്‍ച്ചാനിരക്ക് മാത്രം 6.2 ശതമാനവും രേഖപ്പെടുത്തിയത്.
ഇന്ത്യാ ചരിത്രത്തില്‍ ആദ്യം 2016 ലെ ഏഴാം ശമ്പളക്കമ്മീഷന് ജീവനക്കാര്‍ക്ക് നല്കിയ ആനുകൂല്യങ്ങളാണ് ഈ വന്‍ വിലവര്‍ധനവിന് കാരണമെന്ന് ധനമന്ത്രി പ്രസ്താവന നടത്തിയെങ്കിലും സപ്തംബര്‍ മാസത്തെ മൊത്തം നിക്ഷേപ വര്‍ധനവ് 5.98 ലക്ഷം കോടിയാണ്. ഇതിന്റെ നൂറില്‍ ഒരംശം പോലം പെന്ഷന് കുടിശ്ശികയായി ജീവനക്കാര്‍ക്ക് കിട്ടിയിട്ടില്ല. സ്വിസ് ബാങ്കില്‍ നിന്ന് പിന്‍വലിച്ച ഭീമമായ പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് എല്ലാ ആളുകള്‍ക്കും സ്വന്തം ഡിക്ലറേഷന്‍ നല്കി കള്ളപ്പണം ബാങ്കിലടക്കാനുള്ള അവസരം നല്‍കിയത് എന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണ്. 2017 മാര്‍ച്ചില്‍ 50 വര്‍ഷക്കാലത്തെ ശരാശരി കുറഞ്ഞ വളര്‍ച്ചാനിരക്കാണ് നിക്ഷേപത്തിലുണ്ടായിരുന്നത്. ഈ വര്‍ധനവ് ആരെയും അത്ഭുതപ്പെടുത്തും.
500 ന്റേയും 1000 ത്തിന്റേയും പിന്‍വലിച്ച നോട്ടുകള്‍ 14.5 ലക്ഷം കോടി രൂപ വരും. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നതിന് വേണ്ടി ജനങ്ങളുടെ ഇടയില്‍ വിനിമയം നടത്തിക്കൊണ്ടിരിക്കുന്ന പണം (ബാങ്ക് ഡെപ്പോസിറ്റ് ഒഴിക) നിക്ഷേപമായി വരികയാണെങ്കില്‍ 2016 ജൂണ്‍ മാസം ഇന്ത്യയൊരു പൂര്‍ണ കറന്‍സി രഹിത രാജ്യമായിത്തീര്‍ന്നേനെ. അത് സംഭവിച്ചില്ല. പുതിയ കറന്‍സി ഇറക്കിയപ്പോള്‍ അത് വെളുപ്പിക്കുന്നതിന് സൗകര്യമൊരുക്കി കൊടുക്കാന്‍ വന്‍ കമ്മീഷന് പറ്റിയെന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടി വരും.
ഇത് കിട്ടണമെങ്കില്‍ അധികാര സ്ഥാനത്തിരുന്ന മന്ത്രിമാരുടെ അക്കൗണ്ടിന്റെ വിവരം സര്‍ക്കാര്‍ വെളിപ്പെടുത്തണം. ബിനാമികളായി കൈവശം വെച്ചിരിക്കുന്ന ഈ പണം പുതിയ കറന്‍സിയാക്കി മാറ്റുന്നതിന് വേണ്ടിയും സ്വന്തം നിക്ഷേപമാക്കി മാറ്റുന്നതിന് വേണ്ടിയും സര്‍ക്കാര്‍ ഒരുക്കിക്കൊടുത്ത വളഞ്ഞ വഴിയാണ് പെട്ടന്നുണ്ടായ കറന്‍സി നിരോധനം.
മാത്രമല്ല സ്വിസ് ബാങ്ക് അധികാരികള്‍ സ്വീകരിച്ച കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള നടപടി ഗവണ്മെന്റിന് തിരിച്ചടിയായി. ഈ പണം ഇന്ത്യയിലെ പല ബാങ്കുകളില്‍ ബിനാമി രൂപത്തില്‍ നിക്ഷേപമായി വന്നതോടു കൂടിയാണ് നിക്ഷേപനിരക്കില്‍ അപൂതപൂര്‍വമായ വളര്‍ച്ച രേഖപ്പെടുത്തിയത്. അതായത് സപ്തംബറില്‍ തന്നെ ഈ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത് കറന്‍സി നിരോധനത്തെപ്പറ്റിയുള്ള മുന്‍കൂട്ടിയുള്ള അറിവ് കിട്ടിയതിന് ശേഷമാണെന്ന് അനുമാനിക്കേണ്ടി വരും.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala1 day ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
-
kerala2 days ago‘ ചേട്ടാ എന്നു വിളിക്കണ്ട ‘ സഞ്ചാരികളെ ശകാരിച്ച് എഎസ്ഐ; മൂന്നാറിലെ സംഭവം വിവാദത്തില്‍
-
Health2 days agoകൊളസ്ട്രോള്‍ ഉയരുന്നത് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണി; കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാം !!

