Connect with us

More

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?; സസ്‌പെന്‍സ് പുറത്തുപറയാതെ ബാഹുബലി 2 കണ്ടിറങ്ങിയവര്‍

Published

on

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമാണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍. ഇന്ന് രാവിലെ സിനിമ കണ്ടവരാണ് ചിത്രം മികച്ച ദൃശ്യാനുഭവമാണെന്ന് പറയുന്നത്.

രാജ്യത്താകമാനം നിരവധി തിയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് തമിഴ്‌നാട്ടില്‍ തമിഴ് ഭാഷയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് തെലുങ്കു ഭാഷയാണ് തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചത്.

കേരളത്തില്‍ 65ം-ഓളം തിയ്യേറ്ററുകളില്‍ ബാഹുബലി 2 റിലീസ് ചെയ്തു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ ചിത്രം മികച്ചതാണെന്ന് പറഞ്ഞു. ചിത്രത്തിന്റെ ഗ്രാഫിക്‌സ് ബാഹുബലി ഒന്നിനേക്കാള്‍ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. അഭിനേതാക്കള്‍ എല്ലാവരും ഒന്നിനൊന്ന് ഗംഭീരമാണെന്നും ചിത്രം സംവിധായകന്റെ മികവാണെന്നും പറയുന്നു. എന്നാല്‍ ഒന്നാം ഭാഗം കണ്ടതുമുതല്‍ പ്രേക്ഷകര്‍ ചോദിച്ചിരുന്ന ചോദ്യമായ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് കണ്ടിറങ്ങിയ പ്രേക്ഷകരും ഉത്തരം നല്‍കുന്നില്ല. സസ്‌പെന്‍സ് പറയാതെ നില്‍ക്കുകയാണ് സിനിമ കണ്ട ആരാധകരും.

kerala

രാഹുല്‍ ഗാന്ധി മൂന്നു ദിവസം കേരളത്തില്‍; 4 ജില്ലകളിലായി വിവിധ പരിപാടികളില്‍ പങ്കെടുക്കും

മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഇന്നലെ രാഹുല്‍ ഗാന്ധിക്ക് ഒരുക്കിയിരുന്നത്

Published

on

മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. ഇന്ന് 9ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങള്‍ എന്ന പുസ്തകം കടവ് റിസോര്‍ട്ടിലെ ചടങ്ങില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലാണ്.

ഡിസംബര്‍ ഒന്നിന് രാവിലെ 9ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ കെപിസിസിയുടെ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം ടി.പത്മനാഭന് സമ്മാനിക്കും. 11.25ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 2.15ന് എറണാകുളം ടൗണ്‍ഹാളില്‍ സുപ്രഭാതം ദിനപത്രത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തശേഷം മടങ്ങും.

മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് ഇന്നലെ രാഹുല്‍ ഗാന്ധിക്ക് ഒരുക്കിയിരുന്നത്. കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, പി.കെ. ബഷീര്‍, ടി. സിദ്ദീഖ്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.

Continue Reading

kerala

അബിഗേലിനെ തട്ടികൊണ്ടു പോയവരെക്കുറിച്ച് ഇനിയും സൂചനയില്ലാതെ പൊലീസ്; വാഹനവും വീടുംകണ്ടെത്താനായില്ല

സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന

Published

on

കൊല്ലം: അബിഗേലിനെ തട്ടികൊണ്ടുപോയവരെ ഇനിയുംകണ്ടെത്താനാകാതെ പൊലീസ്. പ്രതികള്‍ സഞ്ചരിച്ച വാഹനവുംകുഞ്ഞുമായി തങ്ങിയ വീടും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കൂടുതല്‍ പ്രതികളുടെ രേഖാചിത്രങ്ങള്‍ തയ്യാറാക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. കുട്ടിയെ കൊല്ലം നഗരത്തില്‍ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ സാദ്ധ്യതയുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നതായും സൂചനയുണ്ട്. ചന്ദനത്തോപ്പ് കുഴിയം സ്വദേശിയും കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിേെന കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോണ്‍ വിളിയില്‍ ബോസിന്റെ നിര്‍ദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഇയാളാണ് ആ ബോസെന്നാണ് പൊലീസ് നിഗമനം. നിരവധി മോഷണക്കേസുകള്‍ക്ക് പുറമേ ക്വട്ടേഷന്‍ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണ് ഇയാള്‍. കൊല്ലം വെസ്റ്റ്‌സ്‌റ്റേഷനില്‍ മാത്രം ഇയാളുടെ പേരില്‍ അഞ്ച് മോഷണക്കേസുകളുണ്ട്.

രാമന്‍കുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ചന്ദനത്തോപ്പിലേക്ക് താമസംമാറ്റുകയായിരുന്നു. മോഷണക്കേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി അധികം കാണാറില്ലെന്നാണ് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ ജ്യേഷ്ഠന്‍ കൊലക്കേസില്‍ ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ജ്യേഷ്ഠന്റെ പുത്രിയാണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ സ്ത്രീയെന്നും സംശയിക്കുന്നു.

Continue Reading

kerala

പ‍ഞ്ചായത്ത് അനുവദിച്ച ചങ്ങാടം കന്നിയാത്രയിൽ തന്നെ മറിഞ്ഞു; ഉദ്ഘാടകനായ പ്രസിഡന്റും വെള്ളത്തിൽ

നാല് വീപ്പകളില്‍ പ്‌ളാറ്റ്‌ഫോം ഉണ്ടാക്കിയാണ് ചങ്ങാടം നിര്‍മിച്ചത്

Published

on

കരുവാറ്റയില്‍ കന്നിയാത്രയില്‍ തന്നെ ചങ്ങാടം മറിഞ്ഞ് ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും യാത്രക്കാരും വെള്ളത്തില്‍ വീണു. കരുവാറ്റ ചെമ്പ്‌തോട്ടില്‍ നാട്ടുകാര്‍ക്ക് തോട് കടക്കാന്‍ പ!ഞ്ചായത്ത് അനുവദിച്ച വള്ളമാണ് അപകടത്തില്‍ പെട്ടത്.

നാട്ടുകാര്‍ക്ക് അക്കരയിക്കരെ പോകാന്‍ വേണ്ടി നിര്‍മ്മിച്ച ചെറിയ ചങ്ങാടം പഞ്ചായത്ത് പ്രസിഡന്റ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും അക്കരയ്ക്ക് ചങ്ങാടത്തില്‍ പോയി. നാല് വീപ്പകളില്‍ പ്‌ളാറ്റ്‌ഫോം ഉണ്ടാക്കിയാണ് ചങ്ങാടം നിര്‍മിച്ചത്. തുടക്കത്തിലെ യാത്രയില്‍ രണ്ട് പേര്‍ മാത്രമാണ് കയറിയത്. വള്ളം സുരക്ഷിതമായി അക്കരെയെത്തി.

അക്കരെ നിന്നും തിരിച്ചുള്ള വരവിലാണ് പ്രസിഡന്റും വൈസ് പ്രസിഡ!ന്റും യാത്രക്കാരും ഉള്‍പ്പെടെ ആറ് പേര്‍ വള്ളത്തില്‍ കയറിയത്. വള്ളം പുറപ്പെടുന്നതിന് മുമ്പ് തന്നെ തലകീഴായി വെള്ളത്തില്‍ വീണു.

Continue Reading

Trending