Connect with us

india

പോളിംഗ് കുറഞ്ഞു; ബി.ജെപിക്ക് നെഞ്ചിടിപ്പേറി ;ഗുജറാത്തില്‍ നിര്‍ണായകം

മോര്‍ബി പാലം തകര്‍ന്ന് നിരവധി പേര്‍ മരണപ്പെട്ടതും വിലക്കയറ്റവും കോവിഡ് കാലത്തെ സര്‍ക്കാര്‍ പരാജയവും മറ്റും സര്‍ക്കാരിനെ അപ്രീതിക്കിരയാക്കിയിരിക്കുന്നു.

Published

on

ഗുജറാത്ത് നിയമസഭയിലേക്ക് രണ്ടുഘട്ടമായി നടന്ന വോട്ടെടുപ്പിന്റെ ഫലം വരാന്‍ മൂന്നുദിവസം കൂടി ബാക്കിയിരിക്കെ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് ബി.ജെ.പിയെ ഞെട്ടിക്കുന്നു. ഭരണത്തോടുള്ള വിപ്രതിപത്തിയാണ് ജനങ്ങളെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിച്ചതെന്നാണ് സൂചനകള്‍. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്നത് മോദിയുടെ കക്ഷിയായ ബി.ജെ.പിയാണ് .മോദിയുടെ സ്വന്തം തട്ടകമെന്നതും സംസ്ഥാനത്തെ ഫലത്തെക്കുറിച്ച് പാര്‍ട്ടിയില്‍ വലിയ ആശങ്കപരത്തി. മോദിക്കെതിരെ പാര്‍ട്ടിയില്‍ തക്കംപാര്‍ത്തിരിക്കുന്നവരുടെ മനസ്സും ത്രിശങ്കുവിലാണ്.

ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും പോളിംഗ് ഗണ്യമായി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത.് എട്ടുശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത.് 2017ല്‍ 67 ശതമാനം ഉണ്ടായിരുന്നത് ഇത്തവണ 60ലും താഴെയാണ്. രണ്ട് ഘട്ടത്തിലുമായി 7.9 ശതമാനത്തിന്റെ കുറവാണ ്ഇതുവരെ കണ്ടെത്തിയിരിക്കുന്നത.് തുടര്‍ച്ചയായി ആറുതവണയായി സംസ്ഥാനം ഭരിക്കുന്ന കക്ഷിയോട് ജനങ്ങള്‍ക്ക് വെറുപ്പ് തോന്നിത്തുടങ്ങിയെന്ന് വേണം അനുമാനിക്കാന്‍. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇതോടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ 2017ല്‍ 66.75 ശതമാനമുണ്ടായ പോളിംഗ് ഇത്തവണ 63.14 ആയി കുറയുന്നതാണ ്കണ്ടത്. അതുപോലെ രണ്ടാം ഘട്ടത്തിലും 2017നെ അപേക്ഷിച്ച് 4.4 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്- 54.9ല്‍നിന്ന് 50.5 ആയി കുറവ്.

മോര്‍ബി പാലം തകര്‍ന്ന് നിരവധി പേര്‍ മരണപ്പെട്ടതും വിലക്കയറ്റവും കോവിഡ് കാലത്തെ സര്‍ക്കാര്‍ പരാജയവും മറ്റും സര്‍ക്കാരിനെ അപ്രീതിക്കിരയാക്കിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ മതേതരപ്രതിച്ഛായയെ വെല്ലാന്‍ ആം ആദ്മിക്ക് കഴിയാതായതോടെ മതേതരവോട്ടുകള്‍ പൂര്‍ണമായും കോണ്‍ഗ്രസ് പെട്ടിയില്‍തന്നെ വീണേക്കും. മോദിക്ക് പുറമെ അമിത്ഷായുടെ നിലയും ഇതോടെ പരുങ്ങലിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു

നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്. എത്തിയിരുന്നു. രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്‍, ബെഡുകള്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Continue Reading

india

മംഗളൂരുവിലെ വിദ്വേഷക്കൊല; മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസില്‍ മൊത്തം പ്രതികള്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു.

Published

on

മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കോട്ടക്കല്‍ പറപ്പൂരിലെ അഷ്‌റഫ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ക്ക് കൂടി ജാമ്യം. അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്നലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ സന്ദീപ് (14ാം പ്രതി), ദീക്ഷിത് (15ാം പ്രതി), സച്ചിന്‍ (19ാം പ്രതി) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ഏപ്രില്‍ 27ന് കുഡുപ്പുവിലാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊന്നത്. കഴിഞ്ഞ മാസം 31ന് ഇതേ കോടതി രാഹുലിനും കെ. സുശാന്തിനും ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസില്‍ മൊത്തം പ്രതികള്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു.

Continue Reading

india

യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്

സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

Published

on

യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്. സംഭലിലെ ആലം സാരായ് ഗ്രാമത്തിലെ ഖബര്‍സ്ഥാനിലെ മതില്‍ പൊളിച്ചു നീക്കി. മുറാദാബാദ് റോഡില്‍ ചാന്‍ദൗസി ഭാഗത്ത് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

ഖബര്‍സ്ഥാന്റെ റെയില്‍വേ ക്രോസിങ്ങിന് സമീപമുള്ള മതില്‍ 10 മീറ്റര്‍ പുറത്താണ് കെട്ടിയതെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മതില്‍ പൊളിച്ചത്. ഗതാഗത തിരക്ക് കാരണമാണ് ദൗത്യം രാത്രിയാക്കിയത്. ആറുമാസം മുമ്പ് ആരംഭിച്ച ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. ഒരുഭാഗത്ത് ഏഴ് മീറ്റര്‍ നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇവിടെ പുല്ല് നീക്കി നിരപ്പാക്കി.-വിനയ്കുമാര്‍ മിശ്ര പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇരുവിഭാഗത്തോടും സംസാരിച്ചിരുന്നു. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഖബര്‍സ്ഥാന്‍ നില്‍ക്കുന്നത് എന്നാണ് കണ്ടെത്തിയതെന്നും തഹസീല്‍ദാര്‍ ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. അതേസമയം ഖബര്‍സ്ഥാന്‍ പതിറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്നും കയ്യേറ്റ ആരോപണം അടിസ്ഥാനരഹിതമാണ് എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Continue Reading

Trending