Culture
ബ്രിട്ടനില്‍ തൂക്കുസഭ; തെരേസാ മേയ് അധികാരത്തില്‍ തുടര്‍ന്നേക്കും
ലണ്ടന്‍: മികച്ച വിജയം പ്രതീക്ഷിച്ച് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി തേരേസ മേയ്ക്ക് കടുത്ത ആഘാതം നല്കി ബ്രിട്ടീഷ് ജനത. 650 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം വേണ്ട 326 സീറ്റ് തികക്കാന്‍ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായില്ല. മുന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് 12 സീറ്റ് കുറഞ്ഞ് 318 സീറ്റാണ് ടോറികളുടെ സമ്പാദ്യം. വന്‍കുതിപ്പു നടത്തിയ ജറമി കോര്‍ബിയുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി 29 സീറ്റുകള്‍ അധികം പിടിച്ചെടുത്ത് 261 സീറ്റു നേടി. എസ്.എന്‍.പി- 35, എല്‍.ഡി – 4, ഡോമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡി.യു.പി) 10, എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികളുടെ സീറ്റുകള്‍.
തിരിച്ചടി നേരിട്ടെങ്കിലും മേയ് രാജിവെക്കില്ല. ഡി.യു.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നീക്കം. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ഇവര്‍ ഇതിന് എലിസബത് രാജ്ഞിയുടെ അനുമതി തേടി.
അതേസമയം, മേയ് രാജിവെക്കണമെന്ന് ജെറമി കോര്ബിന് ആവശ്യപ്പെട്ടു. രാജ്യത്തെ സേവിക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രിയാകാനുള്ള സന്നദ്ധത അറിയിച്ച് കോര്ബിന് വ്യക്തമാക്കി. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലാണ് മേയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. സ്കോട്ലാന്‍ഡിലെ പ്രകടനമാണ് വന്‍ദുരന്തത്തില്‍ നിന്ന് മേയെ രക്ഷിച്ചത്. അതേസമയം, എട്ട് മന്ത്രിമാര്‍ തോറ്റത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വലിയ നാണക്കേടായി.
അതിനിടെ, ബ്രക്സിറ്റിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര സ്കോട്ലാന്ഡിനായി മുറവിളി കൂട്ടിയ സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി നേരിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 56 സീറ്റു നേടി സ്കോട്്ലാന്‍ഡ് തൂത്തുവാരിയ എസ്.എന്‍.പിക്ക് ഇത്തവണ 34 സീറ്റുമാത്രമേ നേടാനായുള്ളൂ.
ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടക്കാന്‍ തയാറെടുക്കുന്ന ബ്രിട്ടന് ഏറെ നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. യൂറോപ്യന്‍ യൂണിയനുമായി ബ്രെകിസ്റ്റ് ചര്‍ച്ചകള്‍ നടത്താന്‍ ഒരുക്കങ്ങള്‍ തുടരവെയാണ് മേയ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. മികച്ച ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്ക് ജനതയുടെ പിന്തുണ കൂടി ഉറപ്പുവരുത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാല്‍ നിലവിലെ ജനവിധി ബ്രക്സിറ്റ്് ചര്‍ച്ചകള്‍ക്ക് മേല്‍ ആശങ്ക പടര്‍ത്തും. ജൂണ്‍ 19 മുതലാണ് യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രക്സിറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ മേയ്ക്ക് പ്രചാരണത്തില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. ബ്രക്സിറ്റ്, തൊഴിലില്ലായ്മ, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ക്ക് മുന്‍തൂക്കം ലഭിച്ച ആദ്യഘട്ടത്തില്‍ നിന്ന് ഭിന്നമായി മാഞ്ചസ്റ്ററിലെയും ലണ്ടനിലെയും ഭീകരാക്രമണങ്ങളാണ് തെരഞ്ഞെടുപ്പിനെ വഴി തിരിച്ചുവിട്ടത്. ഇതോടെ ദേശസുരക്ഷയായി പ്രചാരണത്തിലെ ചൂടുള്ള വിഷയം. യൂറോപ്യന്‍ യൂണിയന് വിട്ടുപോകാന്‍ ബ്രിട്ടീഷ് ജനത വോട്ടു ചെയ്തതിനു പിന്നാലെ ഡേവിഡ് കാമറണ്‍ രാജിവെച്ചതിനെ തുടര്‍ന്നാണ്, അപ്രതീക്ഷിതമായി തെരേസ മെയ് പ്രധാനമന്ത്രി പദത്തിലെത്തിയത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india24 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala23 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala21 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india23 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala19 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

