Connect with us

Culture

ബ്രിട്ടനില്‍ തൂക്കുസഭ; തെരേസാ മേയ് അധികാരത്തില്‍ തുടര്‍ന്നേക്കും

Published

on

ലണ്ടന്‍: മികച്ച വിജയം പ്രതീക്ഷിച്ച് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി തേരേസ മേയ്ക്ക് കടുത്ത ആഘാതം നല്‍കി ബ്രിട്ടീഷ് ജനത. 650 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം വേണ്ട 326 സീറ്റ് തികക്കാന്‍ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായില്ല. മുന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് 12 സീറ്റ് കുറഞ്ഞ് 318 സീറ്റാണ് ടോറികളുടെ സമ്പാദ്യം. വന്‍കുതിപ്പു നടത്തിയ ജറമി കോര്‍ബിയുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി 29 സീറ്റുകള്‍ അധികം പിടിച്ചെടുത്ത് 261 സീറ്റു നേടി. എസ്.എന്‍.പി- 35, എല്‍.ഡി – 4, ഡോമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡി.യു.പി) 10, എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികളുടെ സീറ്റുകള്‍.

തിരിച്ചടി നേരിട്ടെങ്കിലും മേയ് രാജിവെക്കില്ല. ഡി.യു.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നീക്കം. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ഇവര്‍ ഇതിന് എലിസബത് രാജ്ഞിയുടെ അനുമതി തേടി.
അതേസമയം, മേയ് രാജിവെക്കണമെന്ന് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ സേവിക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രിയാകാനുള്ള സന്നദ്ധത അറിയിച്ച് കോര്‍ബിന്‍ വ്യക്തമാക്കി. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലാണ് മേയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. സ്‌കോട്‌ലാന്‍ഡിലെ പ്രകടനമാണ് വന്‍ദുരന്തത്തില്‍ നിന്ന് മേയെ രക്ഷിച്ചത്. അതേസമയം, എട്ട് മന്ത്രിമാര്‍ തോറ്റത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വലിയ നാണക്കേടായി.
അതിനിടെ, ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര സ്‌കോട്‌ലാന്‍ഡിനായി മുറവിളി കൂട്ടിയ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി നേരിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 56 സീറ്റു നേടി സ്‌കോട്്‌ലാന്‍ഡ് തൂത്തുവാരിയ എസ്.എന്‍.പിക്ക് ഇത്തവണ 34 സീറ്റുമാത്രമേ നേടാനായുള്ളൂ.
ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടക്കാന്‍ തയാറെടുക്കുന്ന ബ്രിട്ടന് ഏറെ നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. യൂറോപ്യന്‍ യൂണിയനുമായി ബ്രെകിസ്റ്റ് ചര്‍ച്ചകള്‍ നടത്താന്‍ ഒരുക്കങ്ങള്‍ തുടരവെയാണ് മേയ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. മികച്ച ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് ജനതയുടെ പിന്തുണ കൂടി ഉറപ്പുവരുത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാല്‍ നിലവിലെ ജനവിധി ബ്രക്‌സിറ്റ്് ചര്‍ച്ചകള്‍ക്ക് മേല്‍ ആശങ്ക പടര്‍ത്തും. ജൂണ്‍ 19 മുതലാണ് യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ മേയ്ക്ക് പ്രചാരണത്തില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. ബ്രക്‌സിറ്റ്, തൊഴിലില്ലായ്മ, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ക്ക് മുന്‍തൂക്കം ലഭിച്ച ആദ്യഘട്ടത്തില്‍ നിന്ന് ഭിന്നമായി മാഞ്ചസ്റ്ററിലെയും ലണ്ടനിലെയും ഭീകരാക്രമണങ്ങളാണ് തെരഞ്ഞെടുപ്പിനെ വഴി തിരിച്ചുവിട്ടത്. ഇതോടെ ദേശസുരക്ഷയായി പ്രചാരണത്തിലെ ചൂടുള്ള വിഷയം. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ബ്രിട്ടീഷ് ജനത വോട്ടു ചെയ്തതിനു പിന്നാലെ ഡേവിഡ് കാമറണ്‍ രാജിവെച്ചതിനെ തുടര്‍ന്നാണ്, അപ്രതീക്ഷിതമായി തെരേസ മെയ് പ്രധാനമന്ത്രി പദത്തിലെത്തിയത്.

Film

വിവാദ പരാമര്‍ശം; വധഭീഷണിയുണ്ടെന്ന് രണ്‍ബീര്‍ അല്ലാബാഡിയ

ഭയമുണ്ടെന്നും പക്ഷേ, ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ കുറിച്ചു.

Published

on

റിയാലിറ്റി ഷോയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് യുട്യൂബര്‍ രണ്‍ബീര്‍ അല്ലാബാഡിയ. ഭയമുണ്ടെന്നും പക്ഷേ, ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ കുറിച്ചു. ഇന്ത്യയിലെ ഓഫീസിലും പൊലീസിലും നീതിന്യായ വ്യവസ്ഥയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും രണ്‍ബീര്‍ പറയുന്നു.

തന്നെ കൊല്ലാനും കുടുംബത്തെ വേദനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ആളുകളില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ചില ആളുകള്‍ രോഗികളായി വേഷമിട്ട് അമ്മയുടെ ക്ലിനിക്കില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്നും രണ്‍ബീര്‍ പറയുന്നു.

ബീയര്‍ ബൈസെപ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്‍ബീര്‍ ഹാസ്യനടന്‍ സമയ് റെയ്നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് പരിപാടിയില്‍ മാതാപിതാക്കളേയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ താരം ക്ഷമാപണവുമായി രംഗത്തുവന്നിരുന്നു. ഇന്‍ഫ്ളുവന്‍സര്‍മാരായ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്‌ലാനി എന്നിവരുള്‍പ്പെടെ 7 പേരുടെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തി.
ഷോയില്‍ പങ്കെടുത്തവരടക്കം 40 പേര്‍ക്ക് സൈബര്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുട്യൂബര്‍ അല്ലാബാഡിയയ്ക്കെതിരെ കേസെടുത്തു.

 

 

Continue Reading

india

‘അമൃത്സറിൽ വിമാനമിറക്കുന്നത് പഞ്ചാബിനെ അപമാനിക്കാൻ’; ഭഗവന്ത് മാൻ

മാനിനെ പന്തുണച്ച് കോൺഗ്രസും രംഗത്തുവന്നപ്പോൾ ആം ആദ്മി പാർട്ടി വിഷയം വൈകാരികമാക്കാൻ നോക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

Published

on

അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വഹിച്ചുള്ള വിമാനങ്ങൾ അമൃത്സറിൽ മാത്രമിറക്കി പഞ്ചാബിനെ അപമാനിക്കുകയാണെന്ന് ആം ആദ്മി പാർട്ടി, കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അമേരിക്ക നാടുകടത്തുന്ന 119 ഇന്ത്യക്കാരുമായുള്ള യു.എസ് വിമാനമെത്തുന്ന ഘട്ടത്തിലാണ് പുതിയ വിവാദമുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള നടപടികൾ എങ്ങനെയാകുമെന്ന് രാജ്യം ഉറ്റുനോക്കുന്നതിനിടെയാണ് പുതിയ വിമാനമിറങ്ങിയത്.അനധികൃത കുടിയേറ്റം പഞ്ചാബിന്റെ മാത്രം പ്രശ്നമല്ലാതിരുന്നിട്ടും അങ്ങനെ വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ആപ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാൻ കുറ്റപ്പെടുത്തി.

വിശുദ്ധ നഗരമായ അമൃത്സറിനെ നാടുകടത്താനുള്ള സ്ഥലമാക്കി മാറ്റിയതിനെതിരെ കേന്ദ്ര വിദേശ മന്ത്രാലയത്തിന് കത്തെഴുതിയെന്നും മാൻ പറഞ്ഞു. മാനിനെ പന്തുണച്ച് കോൺഗ്രസും രംഗത്തുവന്നപ്പോൾ ആം ആദ്മി പാർട്ടി വിഷയം വൈകാരികമാക്കാൻ നോക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

നാടുകടത്തുന്നവരെയുംകൊണ്ടുള്ള യു.എസ് വിമാനം ഇറക്കാൻ എന്തിനാണ് പഞ്ചാബിനെ തെരഞ്ഞെടുത്തതെന്ന് പഞ്ചാബിൽനിന്നുള്ള കോൺഗ്രസ് നേതാവും എം.പിയുമായ മനീഷ് തിവാരിയും ചോദിച്ചു. വിവിധ ഭാഗങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരുണ്ടായിട്ടും അവിടെെയാന്നും വിമാനമിറക്കാതെ പഞ്ചാബിനെ അവമതിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചവരിൽ 80 ശതമാനവും പഞ്ചാബിൽനിന്നായിട്ടും രാജ്യത്തിന്റെ ഭക്ഷണത്തളികയായിട്ടും പഞ്ചാബിനെ അപമാനിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചു. കൂടുതൽ പേരുള്ള സംസ്ഥാനമെന്ന നിലക്കാണ് വീണ്ടും അമൃത്സറിനെ തെരഞ്ഞെടുത്തതെങ്കിൽ കഴിഞ്ഞ തവണ 33 പേർ വീതമുണ്ടായിരുന്ന ഗുജറാത്തിനെയും ഹരിയാനയെയുമായിരുന്നു ഇതിനായി തെരഞ്ഞെടുക്കേണ്ടിയിരുന്നത്.

എന്നാൽ, അതുണ്ടായില്ല. പഞ്ചാബില്‍നിന്ന് അന്ന് 30 പേരേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും വിമാനമിറക്കിയത് അമൃത്സറിലാണ്. ഇപ്പോള്‍ രണ്ടാമത്തെ വിമാനവും ഇവിടെ ഇറക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ലെന്നും മാൻ ചോദിച്ചു. കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമായി കയറ്റിയയക്കപ്പെട്ട ഇന്ത്യക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മാനമാണെന്ന് മാൻ പറഞ്ഞു.

ഇന്ത്യക്കാരെ കൈവിലങ്ങിട്ട് മനുഷ്യത്വരഹിതമായി കൊണ്ടുവന്ന വിഷയം നരേന്ദ്ര മോദി ട്രംപുമായി ചർച്ച ചെയ്തിട്ടില്ലെന്നാണ് താൻ കരുതുന്നതെന്ന് മാൻ പറഞ്ഞു. എന്നാൽ, നാടുകടത്തലിൽ രാഷ്ട്രീയം കലർത്തുന്നത് ആപ് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അമേരിക്കക്ക് ഇന്ത്യയിലെ ഏറ്റവുമടുത്ത വിമാനത്താവളം അമൃത്സർ ആയതുകൊണ്ടാണ് യു.എസ് വിമാനങ്ങൾ അവിടെയിറക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ആർ.പി സിങ് പ്രതികരിച്ചു.

Continue Reading

kerala

തൃശൂരില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

Published

on

ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

മുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മറ്റേതെങ്കിലും വാഹനം ബൈക്കിൽ തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. മൃതദേഹങ്ങൾ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ.

Continue Reading

Trending