Video Stories
പ്രബുദ്ധ കേരളത്തിലോ കമ്പകക്കോണം
കവര്‍ച്ചക്കായും ലൈംഗികാസക്തിയാലും ജാതിമത-കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുമൊക്കെ നിത്യേന നടക്കുന്ന അരുംകൊലകള്‍, കൂട്ട ആത്മാഹുതികള്‍, പ്രളയത്തിലും രോഗത്താലും പൊതുനിരത്തുകളിലും അരങ്ങേറുന്ന കൂട്ടക്കുരുതികള്‍, വിദ്യാര്‍ത്ഥികളെ പോലും വിടാതെ പിന്തുടരുന്ന അക്രമ പരമ്പരകള്‍. പ്രബുദ്ധകേരളം ഇതെല്ലാംകേട്ട് അന്ധാളിച്ചുനില്ക്കുമ്പോഴാണ് അറപ്പിക്കുന്ന പുതിയൊരു വര്‍ത്ത. ഇടുക്കി വണ്ണപ്പുറം കമ്പകക്കോണം മുണ്ടന്മുടിയില് നാലംഗ കുടുംബത്തെ അന്ധവിശ്വാസത്തിന്റെ പേരില്‍ കൂട്ടക്കശാപ്പ് നടത്തിയ സംഭവം സാക്ഷര-വിദ്യാസമ്പന്നമെന്ന് സ്വയം അഭിമാനിക്കുന്ന കേരളത്തെ ഒരിക്കല്‍കൂടി ലജ്ജിപ്പിച്ചിരിക്കുന്നു. അമ്പതുകാരനായ ദുര്‍മന്ത്രവാദി കാനാട്ട് കൃഷ്ണനെയും ഭാര്യ സുശീലയെ(50)യും മക്കളായ ആര്‍ഷ (20), അര്ജുന്(17) എന്നിവരെയും കൃഷ്ണന്റെ മന്ത്രവാദിയായ ശിഷ്യന് അനീഷാണ് കൂട്ടുകാരന്റെ സഹായത്തോടെ വെട്ടുകത്തിയും ഇരുമ്പുവടിയുമായി കൂട്ടക്കശാപ്പ് നടത്തിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കൃഷ്ണനെയും അയാളുടെ മാനസിക സ്ഥിരതയില്ലാത്ത മകന് അര്‍ജുനെയും ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവത്രെ. ഒരു രാത്രിയും പകലും രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയും മകളെയും കണ്ട് ജീവനോടെ ഭര്‍ത്താവും മകനും. ആലോചിക്കുമ്പോള്‍പോലും പേടിപ്പെടുത്തുന്ന സിനിമയെ വെല്ലുന്ന സംഭവകഥ. വര്‍ഷങ്ങളായി ആഭിചാരക്രിയകള്‍ ചെയ്ത്് ജീവിച്ചിരുന്ന കൃഷ്ണന്റെ കൂടെ ഏതാനും വര്‍ഷമായി മന്ത്രവാദം നടത്തിയിരുന്ന അടിമാലി സ്വദേശി അനീഷ് ആറു മാസം മുമ്പാണ് ഗുരുവുമായി തെറ്റുന്നത്. തന്റെ മാന്ത്രിക വിദ്യകള്‍ ഫലിക്കാത്തതിനുകാരണം കൃഷ്ണന് തന്റെ കഴിവുകള്‍ തട്ടിയെടുത്തതിനാലാണെന്ന് വിശ്വസിച്ച് അയാളുടെ പക്കലുള്ള സിദ്ധികള്‍ കൈവരിക്കാനും താളിയോലകള്‍ കൈക്കലാക്കാനും വേണ്ടിയാണ് അനീഷ് ഈ കാട്ടാളത്തത്തിന് മുതിര്‍ന്നതത്രെ. അനീഷിന്റെ സഹായി കീരിക്കാട് സ്വദേശി ലീബീഷിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ജൂലൈ 29ന് രാത്രി എട്ടരയോടെ നടന്ന കിരാത സംഭവത്തിന് കാരണമായത് കേട്ടാലറയ്ക്കുന്ന അന്ധവിശ്വാസമാണെന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആധുനിക സമൂഹത്തെ സ്തോഭിപ്പിക്കുന്നു. കാലവും ജനങ്ങളും ഇത്രയൊക്കെ പുരോഗമിച്ചെന്നഭിമാനിക്കുമ്പോഴും നാം മധ്യകാലത്തെ ഇരുണ്ട യുഗത്തേക്കാണോ പുറന്തിരിഞ്ഞ് നടക്കുന്നതെന്ന് ന്യായമായും സംശയിക്കണം. സാമാന്യ വിദ്യാഭ്യാസമില്ലാത്തവരും ശാസ്ത്രീയവും യഥാര്‍ത്ഥ ആത്മീയവുമായ വിശ്വാസങ്ങളില്‍ ജ്ഞാനമില്ലാത്തവരുമാണ് ഇത്തരം അന്ധവിശ്വാസജടിലതകളില് അഭിരമിക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത്തരക്കാര്‍ വിലപ്പെട്ട മനുഷ്യ ജീവനുകളെയാണ് ഒറ്റ രാത്രികൊണ്ട് കൊന്നൊടുക്കുന്നതെന്നത് ആധുനിക സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും അലോസരമാകേണ്ട വിഷയമാണെങ്കിലും, പുരോഗമനപരമെന്ന് അഭിമാനിക്കുന്നവര്‍പോലും ഇത്തരം വിശ്വാസഅന്ധകാരത്തിനടിമകളാണ് എന്നതാണ് അതിലും ലജ്ജാകരമായിട്ടുള്ളത്.
വടക്കേ ഇന്ത്യയില്‍ പശുവിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്ന മത ന്യൂനപക്ഷങ്ങളും ദലിതരും അന്ധവിശ്വാസത്തിന്റെ ഇരകളാകുന്നത് ലോകത്തിന്റെ തന്നെ വേദനയായിട്ട് നാളേറെയായി. ഇതേ മാസാദ്യം തന്നെയാണ് ഇന്ത്യാമഹാരാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍നിന്ന് ഒരു കുടുംബത്തിലെ വയോധികരടക്കം പതിനൊന്നുപേര്‍ അന്ധവിശ്വാസത്തിന് ഇരകളായി ഇഹലോകത്തുനിന്ന് യാത്രയാക്കപ്പെട്ടത്. ദുര്‍മന്ത്രവാദം കാരണമായിരുന്നു ആ കൂട്ടക്കൊല. മരിച്ചുപോയ പിതാവ് സ്വപ്നത്തില്‍വന്ന് ആജ്ഞാപിച്ചതനുസരിച്ചാണ് മരിക്കില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് കുടുംബനാഥന് കുടുംബാംഗങ്ങളെ ഒന്നാകെ തൂക്കിക്കൊന്നത്. അവരെ അതിനായി മാനസികമായി പരുവപ്പെടുത്തുകയായിരുന്നുവെന്നാണ് വിദഗ്ധാന്വേഷണത്തിലൂടെ തെളിഞ്ഞത്. 2014ല്‍ പത്തനംതിട്ടയില്‍ പതിനെട്ടുകാരിയെ ദേഹമാസകലം ഭസ്മം പൂശിയശേഷം തീകൊളുത്തിയതിനെതുടര്ന്ന് പെണ്‍കുട്ടിക്ക് മരണത്തിന് കീഴടങ്ങേണ്ടിവന്നു. ശാസ്ത്രലോകത്തുപോലും ഇത്തരം അന്ധവിശ്വാസങ്ങള്‍ വ്യാപകമാണ്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളില്‍ റോക്കറ്റ് വിക്ഷേപണങ്ങള്‍ക്കുമുമ്പ് നടക്കുന്ന പൂജാദികര്‍മങ്ങള്‍ ഉദാഹരണം. കേരള ഹൈക്കോടതിയുടെ പുതിയ കെട്ടിടം 2006ല്‍ ഉദ്ഘാടനം ചെയ്യുന്ന സമയം പുതിയ മുറികള്‍ക്ക് പേരിട്ടത് 12 വരെ അക്കക്രമനുസരിച്ചും അതിനുശേഷം 13ന് പകരം 12 എ, ബി.സി. എന്നുമായിരുന്നു. ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ കോടതിക്ക് തന്നെ ഈ അന്ധവിശ്വാസത്തെ പരിഹസിച്ച് വിധി പുറപ്പെടുവിക്കേണ്ടിവന്നു. എന്തിന്, അടുത്തകാലം വരെ കേരളത്തിലെ മന്ത്രിമാര്‍ക്ക് 13 എന്ന വാഹന നമ്പര്‍ പഥ്യമായിരുന്നുവെന്നതും മറക്കാറായിട്ടില്ല. രാജസ്ഥാന് ഹൈക്കോടതി ജഡ്ജി വിരമിക്കുന്ന സമയത്ത് നടത്തിയ പശുവിന്റെ ദൈവികാംശങ്ങളെ വിശദീകരിച്ചുള്ള പ്രസ്താവവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മയില്‍ ഇണചേരാറില്ലെന്ന് പരസ്യമായി ഈ മാന്യദേഹം വിളിച്ചുപറഞ്ഞു. കാസര്‍കോട്ട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ ഇരുപതിനായിരം രൂപ ചെലവില്‍ പ്രേതബാധ ഒഴിപ്പിക്കാനായി ഹോമം നടത്തിയത് വെറുമൊരു ആരോപണമായിരുന്നില്ല. പുരാണകാലത്തുതന്നെ വിമാനം കണ്ടുപിടിച്ചിരുന്നെന്നും ഇന്റര്‍നെറ്റ് മഹര്‍ഷിമാര്‍ പോലും ഉപയോഗിച്ചിരുന്നെന്നും പറഞ്ഞത് കേന്ദ്ര ഭരണകക്ഷിയുടെ മുഖ്യമന്ത്രിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ അണക്കെട്ടുകള്‍ തുറന്നുവിടുംമുമ്പ് നടന്ന കേരളത്തിലെ പല ജലസേചന വകുപ്പ് ഓഫീസുകളിലെയും പൂജകളും നിസ്സാരമായി തള്ളുമ്പോഴാണ് വണ്ണപ്പുറങ്ങള് ആവര്‍ത്തിക്കപ്പെടുന്നതെന്ന സത്യം മറക്കരുത്. വിവിധ മാധ്യമങ്ങള്‍ക്ക് ഇപ്പോഴും കാനാടിമഠങ്ങളിലെ ബാധ ഒഴിപ്പിക്കലും മറ്റും പരസ്യവരുമാനമാകുമ്പോഴും കമ്യൂണിസ്റ്റ് നേതാക്കളുടെ ഭാര്യമാര്‍ പോലും ഉദ്ദിഷ്ട കാര്യസിദ്ധിക്കായി ഇഷ്ടമൂര്ത്തികളുടെമേല് പൂമൂടല്‍ കര്‍മങ്ങള്‍ നടത്തുമ്പോഴും ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള പ്രസ്താവനാവിരുതുകള് ജനംകേട്ടുചിരിക്കുകയേ ഉള്ളൂ. രോഗം വന്നാലും മാനസിക ശാന്തിക്കായും ആള്‍ദൈവങ്ങളെ ശരണം പ്രാപിക്കുന്നവര്‍ അഭ്യസ്ഥ വിദ്യരില്പോലുമുണ്ടെന്നുള്ളത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കൂടി പോരായ്മയായി കാണണം. ഇവിടെയാണ് കുടിലബുദ്ധികളുമായി അക്ഷയത്രിതീയകളും മറ്റുമായി കച്ചവടക്കാര്‍ അറിവില്ലാത്ത ജനതയെ വലവീശിപ്പിടിച്ച് തടിച്ചുകൊഴുക്കുന്നത്.
മാതാപിതാക്കള്‍ തെറ്റിപ്പിരിഞ്ഞപ്പോള്‍ പൂരപ്പറമ്പില്‍ കപ്പപുഴുങ്ങിവിറ്റും വഴിയോരത്ത് മീന്‍വിറ്റും പഠിക്കാന്‍ പണം കണ്ടെത്തുന്ന കൗമാരക്കാരിയുടെ നാടാണിത്. ഇവരേക്കാള്‍ മാതൃക ആഭിചാര കര്‍മങ്ങളുടെ ഉഗ്രമൂര്ത്തികളാകുന്നത് കേരളത്തിന്റെ ദുര്യോഗമെന്നേ പറയേണ്ടൂ. പാഠ്യപദ്ധതികളില്‍ യഥാര്‍ത്ഥ ആത്മീയതയെയും ശാസ്്ത്ര ബോധത്തെയും ഉള്‍പെടുത്തുകയും അന്ധവിശ്വാസങ്ങളെ യഥോചിതം നിര്‍ണയിക്കുകയും ചെയ്യുകയാണ്് ഇതിനുള്ള പോംവഴി. ശക്തമായ ശിക്ഷാവിധിയുള്ള നിയമം നിര്‍മിക്കുകയുമാണ് മറ്റൊരു പോംവിധി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala20 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala19 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala21 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala16 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala23 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

