Connect with us

Culture

ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു

Published

on

ഇസ്രാഈല്‍ ഉപരോധത്തില്‍ പൊറുതിമുട്ടുന്ന ഗസ്സക്കാര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നിരുന്ന ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ഈജിപ്ത് ഒമ്പതാം ആര്‍മര്‍ ഡിവിഷന്‍ തലവന്‍ മേജര്‍ ആദില്‍ റഗായ് ആണ് സ്വന്തം വീട്ടിനു മുമ്പില്‍ വെടിയേറ്റു മരിച്ചത്. കെയ്‌റോയ്ക്കടുത്ത് ഒബര്‍ സിറ്റിയില്‍ താമസക്കാരനായിരുന്ന റഗായ് ഡ്യൂട്ടിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം. റഗായുടെ തലയില്‍ രണ്ടുതവണ വെടിവെച്ച ശേഷം അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ‘ലിവാ അല്‍ ഥൗറ’ എന്ന സംഘടന ഏറ്റെടുത്തു.

ഗസ്സയുടെ ‘ജീവിത’ തുരങ്കങ്ങള്‍

മൂന്നു ഭാഗവും ഇസ്രാഈലിനാല്‍ ചുറ്റപ്പെട്ട ഗസ്സയിലേക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും നിര്‍മാണ സാമഗ്രികളും ആയുധങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിയിരുന്നത് റഫയിലെ തുരങ്കങ്ങളിലൂടെയാണ്. ഈജിപ്തിലെ റഫ നഗരത്തിലുള്ള കെട്ടിടങ്ങളെയും ഗസ്സയിലെ കെട്ടിടങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആയിരക്കണക്കിന് തുരങ്കങ്ങളാണ് ഉള്ളത്. ആളുകള്‍ക്ക് കാല്‍നടയായി മാത്രം സഞ്ചരിക്കാവുന്നതു മുതല്‍ കാര്‍, ട്രക്ക് തുടങ്ങിയവ സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കങ്ങള്‍ വരെയുണ്ട്.

tunnel-02

ഇസ്രാഈല്‍ ഉപരോധവും ആക്രമണവും കാരണം ബുദ്ധിമുട്ടുന്ന ഗസ്സയിലേക്ക് സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണ സാമഗ്രിള്‍, ഡീസല്‍, കൃഷി ഉപകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ്, മൃഗങ്ങള്‍, ഭക്ഷണം, വസ്ത്രങ്ങള്‍ തുടങ്ങിയവ എത്തുന്നത് ഈ രഹസ്യ തുരങ്കങ്ങളിലൂടെയാണ്.

ഗസ്സയിലെ ഏക പവര്‍പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നതും കുടിവെള്ളം ശുചീകരിച്ചിരുന്നതും തുരങ്കങ്ങളിലൂടെ എത്തുന്ന ഡീസല്‍ ഉപയോഗിച്ചാണ്. വൈദ്യുതിയും വെള്ളവും നല്‍കുന്നതില്‍ ഇസ്രാഈല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍, ഗസ്സക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നത് ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനങ്ങളാണ്. ഇസ്രാഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ തകരുന്ന കെട്ടിടങ്ങളും റോഡുകളും പുനര്‍നിര്‍മിച്ചതും തുരങ്കങ്ങളിലൂടെ എത്തുന്ന സാമഗ്രികള്‍ ഉപയോഗിച്ചാണ്.

gaza-tunnel

ഇതിനു പുറമെ ജനങ്ങള്‍ക്ക് സഞ്ചരിക്കാനും തുരങ്കങ്ങള്‍ ഉപകാരപ്രദമായി. 2012 വരെ ഇതുവഴി കാറുകള്‍ സഞ്ചരിക്കാറുണ്ടായിരുന്നു. റമസാന്‍ മാസത്തിലാണ് കാര്യമായി ഇതുവഴി മനുഷ്യ സഞ്ചാരം ഉണ്ടാകാറുള്ളത്. സാഹസികത നിറഞ്ഞ ഈ സഞ്ചാരത്തില്‍ പലരും മരണത്തിന് കീഴങ്ങിയിട്ടുണ്ട്. 2010-ല്‍ ഹുസ്‌നി മുബാറക് ഭരണകൂടം വിഷവാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് നാല് ഗസ്സക്കാര്‍ കൊല്ലപ്പെട്ടു. വെള്ളം ഒഴുക്കിവിട്ടും ബോംബ് ഉപയോഗിച്ചും പല തുരങ്കങ്ങളും ഈജിപ്ത് തകര്‍ത്തിട്ടുണ്ട്.

2007-ലെ ഫലസ്തീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതോടെ ഈജിപ്തിലെ ഹുസ്‌നി മുബാറക് ഭരണകൂടം തുരങ്കങ്ങള്‍ തടയുന്നതിനായി ഭൂമിക്കടിയില്‍ മതില്‍ നിര്‍മിച്ചിരുന്നു. 2011-ല്‍ അറബ് വിപ്ലവാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ ഈജിപ്തില്‍ ഭരണമാറ്റം വന്നതോടെ റഫയിലെ അതിര്‍ത്തി തുറന്നു കൊടുത്തു. ഇത് ഗസ്സക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍, ഈജിപ്തില്‍ അട്ടിമറിയിലൂടെ പട്ടാളം അധികാരത്തിലെത്തിയതോടെ ഗസ്സയുടെ ദുരന്തകാലം തുടങ്ങി.

gaza-cartoon

തുരങ്കം തകര്‍ക്കല്‍ പദ്ധതി

ഇസ്രാഈലുമായി സൗഹൃദത്തിലുള്ള അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഭരണകൂടം 2013-ല്‍ ഗസ്സ തുരങ്കങ്ങള്‍ തകര്‍ക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. ഒരു വര്‍ഷം കൊണ്ട് 1659 തുരങ്കങ്ങളാണ് ഈജിപ്ത് തകര്‍ത്തത്. മലിനജലം ഒഴുക്കിവിട്ടും തുരങ്കങ്ങള്‍ തുറക്കുന്ന വീടുകള്‍ തകര്‍ത്തും വീട്ടുടമകളെ ശിക്ഷിച്ചുമായിരുന്നു ഇത്. തുരങ്കങ്ങളിലൂടെ ഡീസല്‍ എത്താത്തതു കാരണം ഗസ്സയിലെ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലക്കുകയും കുടിവെള്ള ശുചീകരണം താറുമാറാവുകയും ചെയ്തു.

2013-ല്‍ തുരങ്കം തകര്‍ക്കാന്‍ നേതൃത്വം നല്‍കിയത് അല്‍ സിസിയുമായി അടുത്ത ബന്ധമുള്ള ആദില്‍ റഗായ് ആയിരുന്നു. അല്‍ സിസി ഭരണം പിടിച്ചെടുത്ത ശേഷം ഈജിപ്തില്‍ നടക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതകമാണിത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending