Connect with us

Culture

ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു

Published

on

ഇസ്രാഈല്‍ ഉപരോധത്തില്‍ പൊറുതിമുട്ടുന്ന ഗസ്സക്കാര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നിരുന്ന ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ഈജിപ്ത് ഒമ്പതാം ആര്‍മര്‍ ഡിവിഷന്‍ തലവന്‍ മേജര്‍ ആദില്‍ റഗായ് ആണ് സ്വന്തം വീട്ടിനു മുമ്പില്‍ വെടിയേറ്റു മരിച്ചത്. കെയ്‌റോയ്ക്കടുത്ത് ഒബര്‍ സിറ്റിയില്‍ താമസക്കാരനായിരുന്ന റഗായ് ഡ്യൂട്ടിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം. റഗായുടെ തലയില്‍ രണ്ടുതവണ വെടിവെച്ച ശേഷം അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ‘ലിവാ അല്‍ ഥൗറ’ എന്ന സംഘടന ഏറ്റെടുത്തു.

ഗസ്സയുടെ ‘ജീവിത’ തുരങ്കങ്ങള്‍

മൂന്നു ഭാഗവും ഇസ്രാഈലിനാല്‍ ചുറ്റപ്പെട്ട ഗസ്സയിലേക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും നിര്‍മാണ സാമഗ്രികളും ആയുധങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിയിരുന്നത് റഫയിലെ തുരങ്കങ്ങളിലൂടെയാണ്. ഈജിപ്തിലെ റഫ നഗരത്തിലുള്ള കെട്ടിടങ്ങളെയും ഗസ്സയിലെ കെട്ടിടങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആയിരക്കണക്കിന് തുരങ്കങ്ങളാണ് ഉള്ളത്. ആളുകള്‍ക്ക് കാല്‍നടയായി മാത്രം സഞ്ചരിക്കാവുന്നതു മുതല്‍ കാര്‍, ട്രക്ക് തുടങ്ങിയവ സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കങ്ങള്‍ വരെയുണ്ട്.

tunnel-02

ഇസ്രാഈല്‍ ഉപരോധവും ആക്രമണവും കാരണം ബുദ്ധിമുട്ടുന്ന ഗസ്സയിലേക്ക് സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണ സാമഗ്രിള്‍, ഡീസല്‍, കൃഷി ഉപകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ്, മൃഗങ്ങള്‍, ഭക്ഷണം, വസ്ത്രങ്ങള്‍ തുടങ്ങിയവ എത്തുന്നത് ഈ രഹസ്യ തുരങ്കങ്ങളിലൂടെയാണ്.

ഗസ്സയിലെ ഏക പവര്‍പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നതും കുടിവെള്ളം ശുചീകരിച്ചിരുന്നതും തുരങ്കങ്ങളിലൂടെ എത്തുന്ന ഡീസല്‍ ഉപയോഗിച്ചാണ്. വൈദ്യുതിയും വെള്ളവും നല്‍കുന്നതില്‍ ഇസ്രാഈല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍, ഗസ്സക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നത് ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനങ്ങളാണ്. ഇസ്രാഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ തകരുന്ന കെട്ടിടങ്ങളും റോഡുകളും പുനര്‍നിര്‍മിച്ചതും തുരങ്കങ്ങളിലൂടെ എത്തുന്ന സാമഗ്രികള്‍ ഉപയോഗിച്ചാണ്.

gaza-tunnel

ഇതിനു പുറമെ ജനങ്ങള്‍ക്ക് സഞ്ചരിക്കാനും തുരങ്കങ്ങള്‍ ഉപകാരപ്രദമായി. 2012 വരെ ഇതുവഴി കാറുകള്‍ സഞ്ചരിക്കാറുണ്ടായിരുന്നു. റമസാന്‍ മാസത്തിലാണ് കാര്യമായി ഇതുവഴി മനുഷ്യ സഞ്ചാരം ഉണ്ടാകാറുള്ളത്. സാഹസികത നിറഞ്ഞ ഈ സഞ്ചാരത്തില്‍ പലരും മരണത്തിന് കീഴങ്ങിയിട്ടുണ്ട്. 2010-ല്‍ ഹുസ്‌നി മുബാറക് ഭരണകൂടം വിഷവാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് നാല് ഗസ്സക്കാര്‍ കൊല്ലപ്പെട്ടു. വെള്ളം ഒഴുക്കിവിട്ടും ബോംബ് ഉപയോഗിച്ചും പല തുരങ്കങ്ങളും ഈജിപ്ത് തകര്‍ത്തിട്ടുണ്ട്.

2007-ലെ ഫലസ്തീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതോടെ ഈജിപ്തിലെ ഹുസ്‌നി മുബാറക് ഭരണകൂടം തുരങ്കങ്ങള്‍ തടയുന്നതിനായി ഭൂമിക്കടിയില്‍ മതില്‍ നിര്‍മിച്ചിരുന്നു. 2011-ല്‍ അറബ് വിപ്ലവാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ ഈജിപ്തില്‍ ഭരണമാറ്റം വന്നതോടെ റഫയിലെ അതിര്‍ത്തി തുറന്നു കൊടുത്തു. ഇത് ഗസ്സക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍, ഈജിപ്തില്‍ അട്ടിമറിയിലൂടെ പട്ടാളം അധികാരത്തിലെത്തിയതോടെ ഗസ്സയുടെ ദുരന്തകാലം തുടങ്ങി.

gaza-cartoon

തുരങ്കം തകര്‍ക്കല്‍ പദ്ധതി

ഇസ്രാഈലുമായി സൗഹൃദത്തിലുള്ള അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഭരണകൂടം 2013-ല്‍ ഗസ്സ തുരങ്കങ്ങള്‍ തകര്‍ക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. ഒരു വര്‍ഷം കൊണ്ട് 1659 തുരങ്കങ്ങളാണ് ഈജിപ്ത് തകര്‍ത്തത്. മലിനജലം ഒഴുക്കിവിട്ടും തുരങ്കങ്ങള്‍ തുറക്കുന്ന വീടുകള്‍ തകര്‍ത്തും വീട്ടുടമകളെ ശിക്ഷിച്ചുമായിരുന്നു ഇത്. തുരങ്കങ്ങളിലൂടെ ഡീസല്‍ എത്താത്തതു കാരണം ഗസ്സയിലെ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലക്കുകയും കുടിവെള്ള ശുചീകരണം താറുമാറാവുകയും ചെയ്തു.

2013-ല്‍ തുരങ്കം തകര്‍ക്കാന്‍ നേതൃത്വം നല്‍കിയത് അല്‍ സിസിയുമായി അടുത്ത ബന്ധമുള്ള ആദില്‍ റഗായ് ആയിരുന്നു. അല്‍ സിസി ഭരണം പിടിച്ചെടുത്ത ശേഷം ഈജിപ്തില്‍ നടക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതകമാണിത്.

Film

കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിരൂപണങ്ങളും അഭിപ്രായങ്ങളും ഹൃദയം നിറയ്ക്കുന്നുവെന്ന് മമ്മൂട്ടി

താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി.

Published

on

“കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം”താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രം ഇന്‍വെസ്റ്റി​ഗേഷന്‍ കഥയാണ്. കാസര്‍​ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പശ്ചാത്തലം.

 

 

Continue Reading

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Trending