Culture
ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു
ഇസ്രാഈല്‍ ഉപരോധത്തില്‍ പൊറുതിമുട്ടുന്ന ഗസ്സക്കാര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നിരുന്ന ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ഈജിപ്ത് ഒമ്പതാം ആര്‍മര്‍ ഡിവിഷന് തലവന്‍ മേജര്‍ ആദില്‍ റഗായ് ആണ് സ്വന്തം വീട്ടിനു മുമ്പില്‍ വെടിയേറ്റു മരിച്ചത്. കെയ്റോയ്ക്കടുത്ത് ഒബര്‍ സിറ്റിയില്‍ താമസക്കാരനായിരുന്ന റഗായ് ഡ്യൂട്ടിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം. റഗായുടെ തലയില്‍ രണ്ടുതവണ വെടിവെച്ച ശേഷം അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ‘ലിവാ അല്‍ ഥൗറ’ എന്ന സംഘടന ഏറ്റെടുത്തു.
ഗസ്സയുടെ ‘ജീവിത’ തുരങ്കങ്ങള്‍
മൂന്നു ഭാഗവും ഇസ്രാഈലിനാല്‍ ചുറ്റപ്പെട്ട ഗസ്സയിലേക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും നിര്‍മാണ സാമഗ്രികളും ആയുധങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിയിരുന്നത് റഫയിലെ തുരങ്കങ്ങളിലൂടെയാണ്. ഈജിപ്തിലെ റഫ നഗരത്തിലുള്ള കെട്ടിടങ്ങളെയും ഗസ്സയിലെ കെട്ടിടങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആയിരക്കണക്കിന് തുരങ്കങ്ങളാണ് ഉള്ളത്. ആളുകള്‍ക്ക് കാല്‍നടയായി മാത്രം സഞ്ചരിക്കാവുന്നതു മുതല്‍ കാര്‍, ട്രക്ക് തുടങ്ങിയവ സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കങ്ങള്‍ വരെയുണ്ട്.

ഇസ്രാഈല്‍ ഉപരോധവും ആക്രമണവും കാരണം ബുദ്ധിമുട്ടുന്ന ഗസ്സയിലേക്ക് സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണ സാമഗ്രിള്‍, ഡീസല്‍, കൃഷി ഉപകരണങ്ങള്‍, സ്പെയര്‍ പാര്‍ട്സ്, മൃഗങ്ങള്‍, ഭക്ഷണം, വസ്ത്രങ്ങള്‍ തുടങ്ങിയവ എത്തുന്നത് ഈ രഹസ്യ തുരങ്കങ്ങളിലൂടെയാണ്.
ഗസ്സയിലെ ഏക പവര്‍പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നതും കുടിവെള്ളം ശുചീകരിച്ചിരുന്നതും തുരങ്കങ്ങളിലൂടെ എത്തുന്ന ഡീസല്‍ ഉപയോഗിച്ചാണ്. വൈദ്യുതിയും വെള്ളവും നല്കുന്നതില് ഇസ്രാഈല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍, ഗസ്സക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നത് ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനങ്ങളാണ്. ഇസ്രാഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ തകരുന്ന കെട്ടിടങ്ങളും റോഡുകളും പുനര്‍നിര്‍മിച്ചതും തുരങ്കങ്ങളിലൂടെ എത്തുന്ന സാമഗ്രികള്‍ ഉപയോഗിച്ചാണ്.

ഇതിനു പുറമെ ജനങ്ങള്‍ക്ക് സഞ്ചരിക്കാനും തുരങ്കങ്ങള്‍ ഉപകാരപ്രദമായി. 2012 വരെ ഇതുവഴി കാറുകള്‍ സഞ്ചരിക്കാറുണ്ടായിരുന്നു. റമസാന്‍ മാസത്തിലാണ് കാര്യമായി ഇതുവഴി മനുഷ്യ സഞ്ചാരം ഉണ്ടാകാറുള്ളത്. സാഹസികത നിറഞ്ഞ ഈ സഞ്ചാരത്തില്‍ പലരും മരണത്തിന് കീഴങ്ങിയിട്ടുണ്ട്. 2010-ല്‍ ഹുസ്നി മുബാറക് ഭരണകൂടം വിഷവാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് നാല് ഗസ്സക്കാര്‍ കൊല്ലപ്പെട്ടു. വെള്ളം ഒഴുക്കിവിട്ടും ബോംബ് ഉപയോഗിച്ചും പല തുരങ്കങ്ങളും ഈജിപ്ത് തകര്‍ത്തിട്ടുണ്ട്.
2007-ലെ ഫലസ്തീന് തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതോടെ ഈജിപ്തിലെ ഹുസ്നി മുബാറക് ഭരണകൂടം തുരങ്കങ്ങള്‍ തടയുന്നതിനായി ഭൂമിക്കടിയില്‍ മതില് നിര്‍മിച്ചിരുന്നു. 2011-ല്‍ അറബ് വിപ്ലവാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ ഈജിപ്തില്‍ ഭരണമാറ്റം വന്നതോടെ റഫയിലെ അതിര്‍ത്തി തുറന്നു കൊടുത്തു. ഇത് ഗസ്സക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍, ഈജിപ്തില്‍ അട്ടിമറിയിലൂടെ പട്ടാളം അധികാരത്തിലെത്തിയതോടെ ഗസ്സയുടെ ദുരന്തകാലം തുടങ്ങി.

തുരങ്കം തകര്‍ക്കല്‍ പദ്ധതി
ഇസ്രാഈലുമായി സൗഹൃദത്തിലുള്ള അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഭരണകൂടം 2013-ല്‍ ഗസ്സ തുരങ്കങ്ങള്‍ തകര്‍ക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. ഒരു വര്‍ഷം കൊണ്ട് 1659 തുരങ്കങ്ങളാണ് ഈജിപ്ത് തകര്‍ത്തത്. മലിനജലം ഒഴുക്കിവിട്ടും തുരങ്കങ്ങള്‍ തുറക്കുന്ന വീടുകള്‍ തകര്‍ത്തും വീട്ടുടമകളെ ശിക്ഷിച്ചുമായിരുന്നു ഇത്. തുരങ്കങ്ങളിലൂടെ ഡീസല്‍ എത്താത്തതു കാരണം ഗസ്സയിലെ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലക്കുകയും കുടിവെള്ള ശുചീകരണം താറുമാറാവുകയും ചെയ്തു.
2013-ല്‍ തുരങ്കം തകര്‍ക്കാന്‍ നേതൃത്വം നല്‍കിയത് അല്‍ സിസിയുമായി അടുത്ത ബന്ധമുള്ള ആദില്‍ റഗായ് ആയിരുന്നു. അല്‍ സിസി ഭരണം പിടിച്ചെടുത്ത ശേഷം ഈജിപ്തില്‍ നടക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതകമാണിത്.
Film
‘കളങ്കാവല്‍’ റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍; സിനിമയിലെ തന്റെ കഥാപാത്രം ‘പ്രതിനായകന്’
പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.
പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ റിലീസിനെ മുന്നോടിയായി നടന് സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.
ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്ത് വന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം വില്ലന്‍ ലുക്കിലാണെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടത്.
ഇതിന് വ്യക്തത വരുത്തിക്കൊണ്ട് മമ്മൂട്ടി അഭിപ്രായം വ്യക്തമാക്കി”എന്റെ കഥാപാത്രം നിങ്ങള്‍ക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ ബുദ്ധിമുട്ടായിരിക്കും. പക്ഷേ സിനിമ കണ്ടാല്‍ തിയറ്ററില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ പറ്റാത്ത കഥാപാത്രമാണിത്,”
ആദ്യമായി ചലച്ചിത്രത്തില്‍ പോലീസ് ഓഫീസര്‍ വേഷമായിരുന്നു, ആ കഥാപാത്രം വിനായകന് ചെയ്യുന്നതാണ് ഏറ്റവും മികച്ചതെന്ന് കണ്ടു. ഈ സിനിമയിലെ നായകന് വിനായകനാണ്. പോസ്റ്ററില്‍ കണ്ടതുപോലെ. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്,” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
”സംസാരിക്കാന്‍ അറിയില്ലെങ്കിലും അഭിനയത്തില്‍ അത്ഭുതം കാണിക്കുന്ന ആളാണ് വിനായകന്. കുസൃതിക്കാരന്‍ പോലെ തോന്നിച്ചാലും അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു വാത്സല്യം എപ്പോഴും ഉണ്ടാകും വിനായകന്റെ അഭിനയത്തെ പ്രശംസിച്ച മമ്മൂട്ടി പറഞ്ഞു.
ദീര്‍ഘകാല പ്രതിസന്ധി കഴിഞ്ഞ് ‘കളങ്കാവല്‍’ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. സിനിമ തന്റെ കരിയറില്‍ വലിയൊരു പരീക്ഷണമാണ് എന്ന നിലയിലാണ് മമ്മൂട്ടിയുടെ പ്രതികരണങ്ങള്‍.
entertainment
ഇനി ജോര്‍ജുകുട്ടിയുടെ കാലം;’ദൃശ്യം 3′ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍
ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദ്യശ്യം 3 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.
ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം ഭാഗം വരുമ്പോള്‍ എന്തൊക്കെ സസ്പെന്‍സ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകള്‍ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗണ് ആയിരുന്നു ഹിന്ദി ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ വ്യക്തത വരുത്തിയിരുന്നു സംവിധായകന് ജീത്തു ജോസഫ്.
മലയാളത്തിന്റെ സ്ക്രിപ്റ്റിന് വേണ്ടി അവര്‍ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹന്‍ലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്, എസ്തര് അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്.
Film
‘തുടരും’ ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിവരം നിര്‍മാതാവ് ആഷിഖ് ഉസ്മാന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
തിരുവനന്തപുരം: വന്‍ വിജയമായി മാറിയ തുടരും എന്ന ചിത്രത്തിന് ശേഷം സൂപ്പര്‍താരം മോഹന്‍ലാലും സംവിധായകന് തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിവരം നിര്‍മാതാവ് ആഷിഖ് ഉസ്മാന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രവും പോസ്റ്റിനോടൊപ്പം പങ്കിട്ടിട്ടുണ്ട്. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിനായി മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിന് ഉണ്ട്.
”ഒരു കഥാകാരനും ഒരു ഇതിഹാസവും വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഒരു പ്രപഞ്ചം ഇളകിമറിയുന്നു… തുടരും ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഞങ്ങളോടൊപ്പം മറ്റൊരു യാത്രയ്ക്ക്. നിങ്ങളുടെ അനുഗ്രഹത്തോടെ മറ്റൊരു അധ്യായം നെയ്യുന്നു,” എന്നായിരുന്നു ആഷിഖ് ഉസ്മാന്റെ കുറിപ്പ്.
പുളിക്കാരന്‍ സ്റ്റാറാ, ഇഷ്ക്, ആദി എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവിയാണ് പുതിയ സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. നരന്, പുലിമുരുകന്, തുടരും എന്നിവയില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ച ഷാജി കുമാര്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യും. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.
അതേസമയം, മലയാളത്തിലെ ഈ വര്‍ഷത്തെ വമ്പന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാലിനും ശോഭനക്കും പുറമേ പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്ഹാന് ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. കെ.ആര് സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.
ഇതിനിടെ, ഫഹദ് ഫാസില്‍, നസ്ലെന്, അര്ജുന് ദാസ്, ഗണപതി എന്നിവരെ ഒരുമിപ്പിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ടോര്‍പിഡോയും തരുണ്‍ മൂര്‍ത്തിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ്.
-
kerala17 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india15 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala19 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala16 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More18 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala15 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

