Connect with us

Culture

തിരിച്ചടിച്ച് ഈജിപ്ത്; ഭീകരര്‍ക്ക് നേരെ വ്യോമാക്രമണം

Published

on

കെയ്‌റോ: ഭീകരാക്രമണത്തിനു പിന്നാലെ ഈജിപ്ഷ്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു സൈനിക ആക്രമണം.

Image result for Egypt-fight-back-against-is-terror

ഉത്തര സിനായിയോടു ചേര്‍ന്ന ഭീകരതാവളങ്ങളില്‍ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി സൈനിക വക്താവ് തമര്‍ എല്‍റെഫായ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭീകരരുടെ വാഹനങ്ങളും ഒളിത്താവളങ്ങളും തകര്‍ത്തു. അവരുടെ ആയുധശേഖരങ്ങളെയും തങ്ങള്‍ ലക്ഷ്യമിട്ടിരുന്നുവെന്നും എല്‍റെഫായ് അറിയിച്ചു. പള്ളിയുടെ പരിസര പ്രദേശങ്ങളില്‍ വ്യോമസേന കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണമെന്ന് തമെര്‍ എല്‍റെഫായ് കൂട്ടിച്ചേര്‍ത്തു.

3

 

ആക്രണം തികച്ചും ഭീരുത്വമാണെന്നും രാജ്യത്തിന്റെ ഐക്യത്തെയും ശക്തിയെയും ചോദ്യം ചെയ്യരുതെന്നും പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി പറഞ്ഞു. എന്തുതന്നെയായാലും ഇതിലൂടെ രാജ്യത്തെ തളര്‍ത്താനാവില്ല. പകരം തീവ്രവാദത്തിനെതിരെ പോരാടാന്‍ കൂടുതല്‍ ശക്തിപകരും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നതതല മന്ത്രിമാരുമായി ചര്‍ച്ച നടത്തിയ പ്രസിഡന്റ് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണത്തിന് ഉത്തരവിട്ടു അതിര്‍ത്തി കടക്കുന്നതിന് മുന്‍പു ഭീകരരെ പിടികൂടണമെന്ന് ഭരണകൂടം സൈന്യത്തിന് നിര്‍ദേശം നല്‍കി.

egypt-1

സിനായി മുനമ്പില്‍ ഐഎസ് ഭീകരര്‍ ഇതിനു മുന്‍പും ഒറ്റപ്പെട്ട അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് ഈജിപ്ത് സാക്ഷ്യം വഹിച്ചത്. വടക്കന്‍ സിനായില്‍ സൂഫികളുടെ സംഗമകേന്ദ്രമാണ് അല്‍ റൗദാ പള്ളി. ഇവരെയാണ് തീവ്രവാദികള്‍ ലക്ഷ്യംവച്ചത്. അക്രമം നടത്താന്‍ തിരക്കുള്ള വെള്ളിയാഴ്ച തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പള്ളി വളഞ്ഞ ഭീകരര്‍ ഉള്ളിലെ തിരക്കിലേക്ക് ബോംബെറിഞ്ഞു. രക്ഷപെടാനായി നിലവിളിച്ച് പുറത്തേക്കോടിയവര്‍ ചെന്നെത്തിയത് ഭീകരുടെ തോക്കിന്‍ മുനയിലേക്കായിരുന്നു. പുറത്തേക്ക് എത്തിയവരെയെല്ലാം വെടിവച്ചു വീഴ്ത്തി. നാല് വാഹനങ്ങളിലായി 40തോളം ഭീകരര്‍ അക്രമത്തില്‍ പങ്കാളിയായതെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ പൊലീസും സൈനികരും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ഐഎസ് പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending