Connect with us

News

ഡോണള്‍ഡ് ട്രംപ് ബലാത്സംഗം നടത്തിയതായി എപ്സ്റ്റീന്‍ രേഖ; ഗുരുതര പരാമര്‍ശങ്ങള്‍

രേഖകളിലെ പരാമര്‍ശങ്ങളെ പൂര്‍ണമായും തള്ളുകയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്. 30,000ത്തോളം രേഖകളാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടത്. അതില്‍ ട്രംപിനെതിരായ സ്‌ഫോടനാത്മകമായ ചില പരാമര്‍ശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

Published

on

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബലാത്സംഗം നടത്തിയതായി എപ്സ്റ്റീന്‍ രേഖ. എന്നാല്‍, ആരോപണം നിഷേധിച്ച് യു.എസ് നീതിന്യായ വകുപ്പ് രംഗത്തെത്തിയിരുന്നു. അസത്യമായ ആരോപണമാണ് പ്രചരിക്കുന്നതെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. വെരിഫൈ ചെയ്യാന്‍ സാധിക്കാത്ത ആരോപണമെന്ന രീതിയിലാണ് ട്രംപിനെതിരായ ബലാത്സംഗ ആരോപണം എപ്സ്റ്റീനില്‍ ഉള്‍പ്പെട്ടത്.

കഴിഞ്ഞ ദിവസം എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ യു.എസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതില്‍ ഫെഡറല്‍ അന്വേഷണസംഘങ്ങള്‍ക്ക് നല്‍കിയ മൊഴികളും ഉള്‍പ്പെട്ടിരുന്നതിലാണ് ട്രംപിനെതിരായ ആരോപണം ഉള്‍പ്പെടുന്നത്. ട്രംപും എപ്സ്റ്റീനും ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഒരു ലിമോസിന്‍ ഡ്രൈവര്‍, യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്രംപും എപ്സ്റ്റീനും തമ്മില്‍ ചര്‍ച്ച നടത്തുന്നത് താന്‍ കേട്ടുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ മൊഴികളില്‍ എഫ്.ബി.ഐ തുടര്‍ പരിശോധന നടത്തിയോയെന്ന് വ്യക്തമല്ല.

പക്ഷേ രേഖകളിലെ പരാമര്‍ശങ്ങളെ പൂര്‍ണമായും തള്ളുകയാണ് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്. 30,000ത്തോളം രേഖകളാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടത്. അതില്‍ ട്രംപിനെതിരായ സ്‌ഫോടനാത്മകമായ ചില പരാമര്‍ശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. 2020 തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഈ രേഖകള്‍ എഫ്.ബി.ഐക്ക് മുമ്പാകെ സമര്‍പ്പിക്കപ്പെട്ടത്. ഇത് പൂര്‍ണമായും വ്യാജമാണെന്ന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

kerala

ശബരിമല സ്വര്‍ണക്കൊള്ള; വ്യവസായി ഡി. മണിയെ തേടി എസ്.ഐ.ടി സംഘം ചെന്നൈയില്‍

2019 ലും 20 ലുമായി 4 പഞ്ചലോഹ വിഗ്രഹങ്ങള്‍ ശബരിമലയില്‍ നിന്ന് കടത്തിയെന്നായിരുന്നു ഡി മണിയുടെ മൊഴി.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പഞ്ചലോഹ വിഗ്രഹം വാങ്ങിയതായി ആരോപണം ഉയര്‍ന്ന ഡി മണിയെ തേടി എസ് ഐ ടി ചെന്നൈയില്‍. രണ്ടു ദിവസത്തിനകം ഡി മണിയെ ചോദ്യം ചെയ്‌തേക്കും. 2019 ലും 20 ലുമായി 4 പഞ്ചലോഹ വിഗ്രഹങ്ങള്‍ ശബരിമലയില്‍ നിന്ന് കടത്തിയെന്നായിരുന്നു ഡി മണിയുടെ മൊഴി.

രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം വ്യവസായിയെ ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനാണെന്നും, വിഗ്രഹങ്ങള്‍ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയായ വ്യവസായി ആണെന്നും ചെന്നിത്തല ആരോപിച്ചിരുന്ന.

വിഗ്രഹങ്ങള്‍ കടത്തിയതിന്റെ പണം കൈപ്പറ്റിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും വ്യവസായി മൊഴി നല്‍കി. ദുബൈ കേന്ദ്രീകരിച്ചാണ് മണിയുടെ സാമ്പത്തിക ഇടപാടുകള്‍. പഞ്ചലോഹ വിഗ്രഹങ്ങള്‍ക്ക് പണം നല്‍കിയത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ്. മണി വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയായിരുന്നു ഇടപാടുകള്‍.

അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ.പി ശങ്കര്‍ദാസും എന്‍.വിജയകുമാറും കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. എ.പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ ഇരുവരും അംഗങ്ങളായിരുന്നു. കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതില്‍ എസ്‌ഐടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യ നീക്കം.

Continue Reading

kerala

തിരുവനന്തപുത്ത് വന്ദേഭാരത് ഓട്ടോയില്‍ ഇടിച്ച് അപകടം

ട്രെയിന്‍ വരുന്നത് കണ്ട് ഓട്ടോ െ്രെഡവര്‍ കല്ലമ്പലം സ്വദേശി സുധി ചാടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് നിസ്സാര പരിക്കുകളുണ്ട്.

Published

on

തിരുവനന്തപുത്ത് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ച് അപകടം. ചൊവ്വാഴ്ച രാത്രി 10.10ന് തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്ത് അകത്തുമുറിയില്‍ ട്രാക്കില്‍ പ്രവേശിച്ച ഓട്ടോയിലാണ് ട്രെയിന്‍ ഇടിച്ചത്. ദൂരെ നിന്നും പാളത്തില്‍ ഓട്ടോ ശ്രദ്ധയില്‍ പെട്ട ട്രെയിന്‍ ലോക്കോപൈലറ്റ് വേഗത കുറച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ട്രെയിന്‍ വരുന്നത് കണ്ട് ഓട്ടോ െ്രെഡവര്‍ കല്ലമ്പലം സ്വദേശി സുധി ചാടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് നിസ്സാര പരിക്കുകളുണ്ട്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ട്രെയിന്‍ പിടിച്ചിട്ടു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോ ഓടിച്ച് ട്രാക്കില്‍ കയറ്റിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Continue Reading

kerala

എസ്‌ഐആര്‍; പരാതികളും എതിര്‍പ്പുകളും ഇന്നുമുതല്‍ അറിയിക്കാം

ജനുവരി 22 വരെ കരട് പട്ടികയിന്‍മേല്‍ പരാതി ഉന്നയിക്കാന്‍ അവസരമുണ്ടാകും.

Published

on

സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച എസ്‌ഐആര്‍ കരട് പട്ടികയിലെ പരാതികളും എതിര്‍പ്പുകളും ഇന്നുമുതല്‍ അറിയിക്കാം. ജനുവരി 22 വരെ കരട് പട്ടികയിന്‍മേല്‍ പരാതി ഉന്നയിക്കാന്‍ അവസരമുണ്ടാകും.

ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും പരിശോധനകളും, തുടര്‍ന്ന് ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കും. എസ്‌ഐആര്‍ വിവരശേഖരണത്തിനു ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. ആകെയുള്ള 2.78 കോടി വോട്ടര്‍മാരില്‍ 24,08,503 വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്താണ്.

കരട് വോട്ടര്‍ പട്ടികയുടെ വിവരങ്ങള്‍ കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് പുതുതായി ചേര്‍ക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമര്‍പ്പിച്ച് പട്ടികയില്‍ ഇടംനേടാം. അതേസമയം എസ്‌ഐആറിനുള്ള സമയപരിധി നീട്ടി നല്‍കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Continue Reading

Trending