Connect with us

india

എല്ലാവര്‍ക്കും പ്രമേഹമാണ്, അതുകൊണ്ട് പഞ്ചസാരയുടെ വില വര്‍ധിക്കുന്നത് ജനങ്ങളെ ബാധിക്കില്ല; വിചിത്ര വാദവുമായി ബിഹാര്‍ ഗ്രാമവികസന മന്ത്രി

പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ആളുകള്‍ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് കുറച്ചെന്നും, അതിനാല്‍ പഞ്ചസാരയുടെ വിലവര്‍ധന സാധാരണക്കാരെ വലിയ രീതിയില്‍ ബാധിക്കില്ലെന്നുമാണ് ശ്രവണ്‍ കുമാര്‍ അഭിപ്രായപ്പെട്ടത്.

Published

on

സംസ്ഥാനത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ ബിഹാര്‍ ഗ്രാമവികസന മന്ത്രി ശ്രവണ്‍ കുമാര്‍ നടത്തിയ വിചിത്ര പ്രതികരണം വന്‍ വിവാദത്തിലേക്ക്. പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ആളുകള്‍ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് കുറച്ചെന്നും, അതിനാല്‍ പഞ്ചസാരയുടെ വിലവര്‍ധന സാധാരണക്കാരെ വലിയ രീതിയില്‍ ബാധിക്കില്ലെന്നുമാണ് ശ്രവണ്‍ കുമാര്‍ അഭിപ്രായപ്പെട്ടത്.

വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇത്തരം ഒരു വാദം ഉന്നയിച്ചത്. ‘പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആളുകള്‍ മധുരം കഴിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. എല്ലാവര്‍ക്കും പ്രമേഹമാണ്. അതുകൊണ്ട് പഞ്ചസാരയുടെ വില വര്‍ധിക്കുന്നത് ജനങ്ങളെ വലിയ തോതില്‍ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല… ആളുകള്‍ ഇപ്പോള്‍ വളരെ കുറച്ചുമാത്രമാണ് മധുരം കഴിക്കുന്നത്,’ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്ത പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ ബിഹാറില്‍ പഞ്ചസാരയുടെ കിലോ ഗ്രാമിനുള്ള വില 48-50 രൂപയില്‍ നിന്ന് 65-70 രൂപയായി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന. മന്ത്രിയുടെ വാക്കുകള്‍ ജനങ്ങളോടുള്ള ക്രൂരമായ പരിഹാസമാണെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) ആരോപിച്ചു. സാധാരണക്കാരായ കുടുംബങ്ങളുടെ പ്രതിദിന ജീവിതച്ചെലവിനെ വിലക്കയറ്റം കാര്യമായി ബാധിക്കുമെന്നും ആര്‍.ജെ.ഡി വക്താവ് ഇജാസ് അഹമ്മദ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഈഥനോള്‍ ബ്ലെന്‍ഡിംഗ് നയം മൂലമാണ് പഞ്ചസാര ഉല്‍പാദനത്തിന് ഉപയോഗിക്കേണ്ട കരിമ്പ് വന്‍തോതില്‍ വഴിതിരിച്ചുവിടുന്നതെന്നും അത് വിലക്കയറ്റത്തിന് കാരണമായെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഉത്സവകാലം അടുത്തെത്തിയതും സപ്ലൈ കുറഞ്ഞതുമാണ് രാജ്യത്തുടനീളം പഞ്ചസാര വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിനിടെ, പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ വന്‍തോതില്‍ പഞ്ചസാര ശേഖരിച്ചു വെച്ചിരിക്കുന്ന ഇടങ്ങളില്‍ പരിശോധന നടത്താന്‍ ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അനാവശ്യ പ്രസ്താവനയിലൂടെ വന്‍ ജനരോഷം ക്ഷണിച്ചുവരുത്തിയ ശ്രവണ്‍ കുമാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും വന്‍ പ്രതിപക്ഷ പ്രതിഷേധത്തിലും എത്തിനില്‍ക്കുകയാണ്.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: മലയാളിക്ക് ചരിത്ര മെഡല്‍; ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം സെമിയില്

Published

on

ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പ് വനിതാ ഡബിള്സില് ചരിത്രനേട്ടവുമായി മലയാളി താരം ട്രീസ ജോളിയും പങ്കാളി ഗായത്രി ഗോപിചന്ദും. ടൂര്ണമെന്റിന്റെ സെമിഫൈനലില് പ്രവേശിച്ചതോടെ ഇന്ത്യയ്ക്കായി വനിതാ ഡബിള്സില് ഒരു മെഡല് ഉറപ്പിക്കാന് ഈ സഖ്യത്തിന് കഴിഞ്ഞു. ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പ് വനിതാ ഡബിള്സില് മെഡല് നേടുന്ന ആദ്യ മലയാളി താരം എന്ന ചരിത്രനേട്ടവും ഇതിലൂടെ ട്രീസ ജോളി സ്വന്തമാക്കി.
തീപാറുന്ന ക്വാര്ട്ടര് ഫൈനല് പോരാട്ടത്തില് കരുത്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് ഇന്ത്യന് സഖ്യം അവസാന നാലിലേക്ക് മുന്നേറിയത്. കളിക്കളത്തിലുടനീളം മികച്ച ഏകോപനവും ആക്രമണ ശൈലിയും പുറത്തെടുത്താണ് ട്രീസയും ഗായത്രിയും വിജയം നേടിയെടുത്തത്.
ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പില് ഇന്ത്യക്കായി വനിതാ ഡബിള്സില് മെഡല് നേടുന്ന അപൂര്വ്വം സഖ്യങ്ങളിലൊന്നായി ട്രീസ-ഗായത്രി ജോഡി മാറി. സെമിഫൈനലില് വിജയിക്കാന് കഴിഞ്ഞാല് ഫൈനല് പ്രവേശനം നേടി സ്വര്ണ്ണ മെഡലിനായി പോരാടാന് ഇന്ത്യന് സഖ്യത്തിന് സാധിക്കും. കോമണ്വെല്ത്ത് ഗെയിംസ് അടക്കമുള്ള മുന്നിര അന്താരാഷ്ട്ര ടൂര്ണമെന്റുകളില് മെഡല് നേടിയിട്ടുള്ള ഈ സഖ്യത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണിത്.
ട്രീസ ജോളിയുടെ ഈ ചരിത്രനേട്ടം കേരള ബാഡ്മിന്റണ് മേഖലയ്ക്ക് വലിയ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്. ഫൈനല് പ്രവേശനത്തിനായുള്ള സെമിഫൈനല് പോരാട്ടത്തിനായി കാത്തിരിക്കുകയാണ് കായികലോകം.
Continue Reading

india

ഭയന്നോടാതെ, മികച്ചവരെങ്കില്‍ ഭരണകാലത്ത് നിര്‍മ്മിച്ച 10 സ്‌കൂളുകള്‍ കാണിക്കൂ; രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് സി.ജെ.പി

തങ്ങളുടെ ഭരണകാലയളവില്‍ നിര്‍മിച്ച ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് പരസ്യമാക്കാന്‍ അദ്ദേഹം സര്‍ക്കാറിനെ വെല്ലുവിളിച്ചു.

Published

on

രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ മോശം അടിസ്ഥാന സൗകര്യങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കടുക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക രംഗത്തെത്തി. തങ്ങളുടെ ഭരണകാലയളവില്‍ നിര്‍മിച്ച ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് പരസ്യമാക്കാന്‍ അദ്ദേഹം സര്‍ക്കാറിനെ വെല്ലുവിളിച്ചു.

പശ്ചിമ ബംഗാളിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ജയ്പൂരില്‍ തിരിച്ചെത്തിയ ശേഷം രാജസ്ഥാനിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകള്‍ നേരിട്ട് സന്ദര്‍ശിച്ച് അവസ്ഥ വിലയിരുത്തുമെന്നും അശുതോഷ് റങ്ക വ്യക്തമാക്കി. സര്‍ക്കാര്‍ സ്‌കൂളുകളിലെ ദയനീയ സ്ഥിതി തുറന്നുകാട്ടുന്നതിനായി ആരംഭിച്ച ‘സ്‌കൂള്‍ ടീക്ക് കരോ’ (School Theek Karo) ക്യാമ്പയിന്‍ ശക്തമായി തുടരുമെന്നും, ഇതിന്റെ പേരില്‍ കേസ് എടുത്താലും അറസ്റ്റ് ചെയ്താലും പരിശോധനകളില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ലളിത് കുമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയോ സ്ഥാപന മേധാവിയുടെയോ മുന്‍കൂര്‍ അനുമതിയില്ലാതെ പുറത്തുനിന്നുള്ള ആര്‍ക്കും സ്‌കൂള്‍ വളപ്പില്‍ പ്രവേശിക്കാനാകില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഈ നിയന്ത്രണത്തില്‍ ഇളവുള്ളത്. സ്‌കൂളില്‍ പ്രവേശിക്കുന്ന ഏതൊരു വ്യക്തിയും സന്ദര്‍ശക രജിസ്റ്ററില്‍ (Visitor Register) കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തണം.

അധ്യാപകരുടെയോ ചുമതലപ്പെട്ട ജീവനക്കാരുടെയോ സാന്നിധ്യമില്ലാതെ ക്ലാസ് മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, ഹോസ്റ്റലുകള്‍, കളിസ്ഥലങ്ങള്‍, ശുചിമുറികള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. സ്‌കൂളുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പരിശോധനകള്‍ തടയാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.

Advertisement
Continue Reading

india

‘കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചു’: എഫ്.ഐ.ആറുകള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് സി.ജെ.പി

സമരം അവസാനിക്കുമ്പോള്‍ കേന്ദ്രം നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടുവെന്നും വിജ്ഞാപനങ്ങള്‍ പാലിക്കാതെ സര്‍ക്കാരുകള്‍ രാജ്യത്തെ വഞ്ചിക്കുകയാണെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് ദല്‍ഹിയില്‍ മാധ്യമങ്ങളോട് ആരോപിച്ചു.

Published

on

മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കും പ്രക്ഷോഭകര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തുകയാണെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി). സമരം അവസാനിക്കുമ്പോള്‍ കേന്ദ്രം നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടുവെന്നും വിജ്ഞാപനങ്ങള്‍ പാലിക്കാതെ സര്‍ക്കാരുകള്‍ രാജ്യത്തെ വഞ്ചിക്കുകയാണെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് ദല്‍ഹിയില്‍ മാധ്യമങ്ങളോട് ആരോപിച്ചു.

പ്രതിഷേധങ്ങള്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് അതിക്രമങ്ങളും അനുബന്ധ സംഭവങ്ങളും അന്വേഷിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച ഉന്നതാധികാര സമിതിയില്‍ തങ്ങളുടെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഒരു മുന്‍ ജഡ്ജി, മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, റിട്ട. ഡി.ജി.പി എന്നിവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ടത്.

ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം പ്രതിഷേധക്കാര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ ചുമത്തിയ കേസുകള്‍ റദ്ദാക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേന സി.ജെ.പി കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കാമെന്ന് കഴിഞ്ഞ മാസം കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ജൂലൈ 25-ന് സമരം അവസാനിപ്പിച്ചതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

നീറ്റ് ക്രമക്കേടിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാനും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ ദേശീയ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്ന് സൗരവ് ദാസ് മുന്നറിയിപ്പ് നല്‍കി.

Advertisement

 

Continue Reading

Trending