Connect with us

Video Stories

റദ്ദുച്ച നിങ്ങള്‍ കാണുന്നില്ലേ, നമ്മുടെ കുട്ടികള്‍ ആ കോളേജിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്നു

Published

on

കാസര്‍കോട്: കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജ് യൂണിയന്‍ യു.ഡി.എസ്.എഫ് പിടിച്ചെടുത്ത സന്തോഷവേളയില്‍ പി.ബി. അബ്ദുറസാഖ് എം.എല്‍.എയെ കുറിച്ചുള്ള മുന്‍ എം.എസ്.എഫ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഒരു കാലത്ത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പി.ബി അബ്ദുറസാഖ് നല്‍കിയ മാനസികവും സാമ്പത്തികവുമായ പിന്തുണയാണ് ഇന്നത്തെ വലിയ വിജയത്തിന് കാരണമെന്ന് കരീം കുനിയ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു…..

പോസ്റ്റിന്റെ പൂര്‍ണരൂപം:

#റദ്ദുച്ച,
നിങ്ങൾ കാണുന്നില്ലേ….

ഒരു പതിറ്റാണ്ട് മുൻപാണ്.
ഞാൻ msf കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌. കാസറഗോഡ് LBS എഞ്ചിനീയറിംഗ് കോളേജിൽ sfi ആക്രമത്തിൽ പരിക്കേറ്റ msf -ksu പ്രവർത്തകരെ കാസറഗോഡ് കെയർ വെൽ ഹോസ്പിറ്റലിൽ എത്തിച്ചു കൊണ്ടിരിക്കുന്നു. പലരും രക്തം വാർന്ന് അവശ നിലയിലാണ്. പലരുടെയും കയ്യൊടിഞ്ഞിരിക്കുന്നു. മറ്റു ചിലരുടെ കാലൊടിഞ്ഞിരിക്കുന്നു. ചിലരുടെ കയ്യും കാലും ഒടിഞ്ഞിരിക്കുന്നു.
ഏറ്റവും ഗുരുതരമായ പരിക്കുപറ്റി LBS യൂണിറ്റ് നേതാവ് താജുദ്ധീൻ കുണിയ അബോധാവസ്ഥയിൽ കിടക്കുന്നു. മംഗലാപുരത്തേക്ക് മാറ്റണോ എന്ന ആലോചന. ഞങ്ങൾ ksu -msf ഭാരവാഹികൾ അന്നേരം രാത്രി കാസറഗോഡ് ടൗണിൽ പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നു. പോലീസ് അനുമതി ഇല്ലെന്ന കാരണം പറഞ്ഞ് താലൂക്ക് ഓഫീസിന്റെ മുന്നിലിട്ട് പോലീസ് ഞങ്ങളെ തല്ലിച്ചതക്കുന്നു.
പോലീസ് ജീപ്പിലിട്ടും മർദ്ദനം. പ്രശ്നം രൂക്ഷമാകും എന്ന് വന്നതോടെ ഞങ്ങളെ സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ വിട്ടു. തിരിച്ചു ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ഞാനുൾപ്പെടെ msf ksu ജില്ലാ ഭാരവാഹികളിൽ പലർക്കും നേരാംവണ്ണം നടക്കാൻ പോലും കഴിയുന്നില്ല. അത്രയ്ക്ക് ക്രൂരമായിരുന്നു കാക്കി അണിഞ്ഞ പഴയ കുട്ടിസഖാക്കളായ പോലീസ്കാരുടെ മർദ്ദനം.

ഹോസ്പിറ്റലിൽ എത്തി. പിറ്റേ ദിവസം കാസറഗോഡ് താലൂക്കിൽ udf ഹർത്താൽ. മുഖ്യമന്തി vs അച്യുതാനന്ദന്റെ കാസറഗോഡ് ജില്ലയിലെ പരിപാടികൾ മാറ്റി വെച്ചു. ലീഗ് കോൺഗ്രസ്‌ നേതാക്കൾ ഹോസ്പിറ്റലിൽ എത്തിക്കൊണ്ടിരിക്കുന്നു. കുഞ്ഞാലികുട്ടി സാഹിബ്‌ പോലും എത്തി. ഇടയിൽ വെള്ള പാന്റും വെള്ള ഷർട്ടും ധരിച്ചു ഒരാൾ കൂടി വന്നു. മർദ്ദനമേറ്റ msf ksu പ്രവർത്തകരുടെ മുഖത്തു നോക്കാൻ പോലും കഴിയാതെ ഹോസ്പിറ്റലിന്റെ പുറത്തെ മതിലിൽ ഇരിക്കുന്ന ഞങ്ങൾക്കിടയിലേക്ക് ആ മനുഷ്യൻ വന്നു.

എനിക്കിപ്പഴും ഓർമയുണ്ട്.
ഇരുട്ടിൽ വന്ന ആ മനുഷ്യൻ ആദ്യം ചോദിച്ചത്
” കുണിയ ഓടുത്തോ ” എന്നാണ്.
ഇരുട്ടിൽ നിന്ന് എഴുനേറ്റ് അരികിലേക്ക് മുടന്തി മുടന്തി പോയ എന്നെ ചേർത്തു പിടിച്ചു.
“ബേജാറാക്കണ്ട. ഞങ്ങോ ഉണ്ട്. ആശുത്രിലെ പണി കഴിഞ്ഞിട്ട് പൊരക്ക് ബാ. ഞമ്മക്ക് ഒരു തീരുമാനം ഉണ്ടാക്കാം. ഇങ്ങനെ ആയെങ്കിൽ ഞമ്മളെ പുള്ളര്ക്ക് പഠിക്കണ്ടേ ” അപ്പഴും എന്നെ ചേർത്തു പിടിച്ചിരുന്നു. ആ ചേർത്തു പിടിക്കലിൽ കരുതലും ആശ്വാസവും ധൈര്യവും വന്നു ചേരുന്നത് ഞാൻ അറിഞ്ഞു. ആ ഒരു വാക്ക്.. ആ ചേർത്തു പിടിക്കൽ… അത് മതിയായിരുന്നു ഞങ്ങൾക്ക് ഉയർത്തെഴുനേൽക്കാൻ. ഒന്ന് പൊട്ടിക്കരഞ്ഞു സങ്കടങ്ങൾ തീർക്കാൻ… അത്ര മാത്രം മതിയായിരുന്നു.
അയാൾ തുടർന്നു
” പുള്ളോ എന്തെങ്കിലും തുന്നിനാ? നീ ബദരിയക്ക് കൊണ്ടൊയിറ്റ് തുന്നാൻ മേങ്ങികൊടുക്ക്. ” അദ്ദേഹത്തിന്റെ കാറിനടുത്തേക്ക് എന്നെ കൂട്ടികൊണ്ടു പോയി. കാറിൽ നിന്നും നൂറു രൂപയുടെ ഒരു കെട്ട് നോട്ട് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു,
” താൽക്കാലത്തെ ആവശ്യം നോക്ക്. പുള്ളേറേ ഒരു വണ്ടി വിളിച്ചു അവരവരുടെ പൊരക്ക് കൊണ്ടാക്കണം. മരുന്ന് വാങ്ങാനുള്ളവർക്ക് മരുന്ന് വാങ്ങി കൊടുക്കണം. പൈസ വേണമെങ്കിൽ എന്നെ വിളിക്കണം ” എന്നിട്ട് കാറിൽ കയറി പോകുമ്പോൾ ഒരിക്കൽ കൂടി പറഞ്ഞു ” രാവിലെ പൊരക്ക് വാ. ബേജാറാക്കണ്ട. ഞമ്മക്ക് വേണ്ടത് ചെയ്യാം “,…
** ** ** ** ** ** ** **
കേസും കോടതിയും ഒളിവ് ജീവിതവും കൊണ്ട് പഠനം പോലും മുടങ്ങുന്ന അവസ്ഥ.
msf പ്രവർത്തകർക്ക് പലർക്കും ഒരു മാസം കൊണ്ട് മൂന്നും നാലും കേസുകൾ.
എല്ലാം ജാമ്യമില്ലാ വകുപ്പുകൾ.
msf ജില്ലാ കമ്മിറ്റിയും സാമ്പത്തികമായി ഏറ്റവും പ്രയാസം അനുഭവിക്കുന്ന ഘട്ടം. അതിനിടയ്ക്കാണ് നിരന്തരം LBS ൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.
അതിനിടയിൽ ചെക്കളം ടൗണിൽ മുസ്ലിം ലീഗ് സമ്മേളനം. ഇന്നത്തെ MLA pk ബഷീർ സാഹിബ്‌ നെ ഉത്തര കേരളത്തിലെ സാധാരണ ലീഗ് പ്രവർത്തകർ കേട്ട് തുടങ്ങിയ കാലം.
ബഷീർ സാഹിബ്‌ ആ പരിപാടിയിൽ പ്രസംഗിക്കുന്നു. ഞാനും msf അന്നത്തെ ജില്ലാ ജനറൽ സെക്രട്ടറി Najeeb MA, ജില്ലാ ഭാരവാഹികളെ ഫോണിൽ ബന്ധപ്പെട്ട് അടിയന്തിരമായി ചെർക്കളയിൽ എത്താൻ പറഞ്ഞു. Lbs msf നേതാക്കളും എത്തി. അടിയന്തിര ആവശ്യങ്ങൾ നിറവേറ്റാൻ LBS കോളേജ് msf ന് ഫണ്ട്‌ സ്വരൂപിക്കാൻ തീരുമാനിച്ചു. അപ്പോൾ തന്നെ 4 ബക്കറ്റും വാങ്ങി പിരിവ് തുടങ്ങി. പിരിവ് അവസാനിപ്പിച്ചു സമ്മേളനത്തിലെ പ്രവർത്തകർക്ക് പിന്നിൽ നിന്ന് പണം എണ്ണി തിട്ടപ്പെടുത്തവേ സ്റ്റേജിൽ നിന്നിറങ്ങി അയാൾ നേരെ ഞങ്ങളുടെ അടുത്തേക്ക് വന്നു.
“കുണിയേ, ഉസാറാക്കീന്. പൈസ എത്ര കിട്ടി?” എന്നിട്ട് അദ്ദേഹത്തിന്റെ കീശയിൽ നിന്നും ഉണ്ടായ നോട്ടുകൾ എല്ലാം പെറുക്കി എടുത്തു. ഏകദേശം 4000 രൂപയോളം ഉണ്ടായിരുന്നെന്നാണ് എന്റെ ഓർമ.
” ഇന്നാ.. ഇത് ആ ബക്കറ്റിൽ ഇട്. പൈസ തേഞ്ഞില്ലെങ്കിൽ ചോദിക്കണം ”
ഞങ്ങളുടെ ദേഹത്ത് തട്ടി.
” ഉസാറാക്കണം. ബിട്ടു കൊടുത്തർണ്ട ” അത്രയും പറഞ്ഞു ആ നേതാവ് കാറിൽ കയറിപ്പോയി..

ഈ ധൈര്യത്തിന്റ, ആശ്വസിപ്പിക്കലിന്റെ, സാമ്പത്തിക സഹായത്തിന്റെ, കാരുണ്യത്തിന്റെ, ചേർത്തു പിടിക്കലിന്റെ പേരായിരുന്നു #റദ്ദുച്ച, എന്ന PB അബ്ദുൽ റസാഖ് MLA. (അന്ന് mla അല്ല. ജില്ലാ മുസ്ലിം ലീഗന്റെ ഒരു സഹ ഭാരവാഹി മാത്രം )

LBS എഞ്ചിനീയറിംഗ് കോളേജിൽ msf ജയിക്കുന്ന ദിവസം സ്വപ്നം കണ്ടൊരു മനുഷ്യൻ.

#റദ്ദുച്ച,
നിങ്ങൾ കാണുന്നില്ലേ,
നമ്മുടെ കുട്ടികൾ ആ കോളേജിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്നു.
രണ്ട് പതിറ്റാണ്ട് കാലം നീണ്ട ചെറുത്തു നിൽപ്പിനൊടുവിൽ നമ്മുടെ കുട്ടികൾ ആ കോളേജിന്റെ ചരിത്രം മാറ്റിയെഴുതിയിരിക്കുന്നു. നിങ്ങളും ഞാനുമൊക്കെ ഒരുപാട് സ്വപ്നം കണ്ട ആ ദിവസം…
വെറുതെ ആഗ്രഹിച്ചു പോയി,
നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending