Connect with us

Video Stories

റദ്ദുച്ച നിങ്ങള്‍ കാണുന്നില്ലേ, നമ്മുടെ കുട്ടികള്‍ ആ കോളേജിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്നു

Published

on

കാസര്‍കോട്: കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജ് യൂണിയന്‍ യു.ഡി.എസ്.എഫ് പിടിച്ചെടുത്ത സന്തോഷവേളയില്‍ പി.ബി. അബ്ദുറസാഖ് എം.എല്‍.എയെ കുറിച്ചുള്ള മുന്‍ എം.എസ്.എഫ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഒരു കാലത്ത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പി.ബി അബ്ദുറസാഖ് നല്‍കിയ മാനസികവും സാമ്പത്തികവുമായ പിന്തുണയാണ് ഇന്നത്തെ വലിയ വിജയത്തിന് കാരണമെന്ന് കരീം കുനിയ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു…..

പോസ്റ്റിന്റെ പൂര്‍ണരൂപം:

#റദ്ദുച്ച,
നിങ്ങൾ കാണുന്നില്ലേ….

ഒരു പതിറ്റാണ്ട് മുൻപാണ്.
ഞാൻ msf കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌. കാസറഗോഡ് LBS എഞ്ചിനീയറിംഗ് കോളേജിൽ sfi ആക്രമത്തിൽ പരിക്കേറ്റ msf -ksu പ്രവർത്തകരെ കാസറഗോഡ് കെയർ വെൽ ഹോസ്പിറ്റലിൽ എത്തിച്ചു കൊണ്ടിരിക്കുന്നു. പലരും രക്തം വാർന്ന് അവശ നിലയിലാണ്. പലരുടെയും കയ്യൊടിഞ്ഞിരിക്കുന്നു. മറ്റു ചിലരുടെ കാലൊടിഞ്ഞിരിക്കുന്നു. ചിലരുടെ കയ്യും കാലും ഒടിഞ്ഞിരിക്കുന്നു.
ഏറ്റവും ഗുരുതരമായ പരിക്കുപറ്റി LBS യൂണിറ്റ് നേതാവ് താജുദ്ധീൻ കുണിയ അബോധാവസ്ഥയിൽ കിടക്കുന്നു. മംഗലാപുരത്തേക്ക് മാറ്റണോ എന്ന ആലോചന. ഞങ്ങൾ ksu -msf ഭാരവാഹികൾ അന്നേരം രാത്രി കാസറഗോഡ് ടൗണിൽ പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നു. പോലീസ് അനുമതി ഇല്ലെന്ന കാരണം പറഞ്ഞ് താലൂക്ക് ഓഫീസിന്റെ മുന്നിലിട്ട് പോലീസ് ഞങ്ങളെ തല്ലിച്ചതക്കുന്നു.
പോലീസ് ജീപ്പിലിട്ടും മർദ്ദനം. പ്രശ്നം രൂക്ഷമാകും എന്ന് വന്നതോടെ ഞങ്ങളെ സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ വിട്ടു. തിരിച്ചു ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ഞാനുൾപ്പെടെ msf ksu ജില്ലാ ഭാരവാഹികളിൽ പലർക്കും നേരാംവണ്ണം നടക്കാൻ പോലും കഴിയുന്നില്ല. അത്രയ്ക്ക് ക്രൂരമായിരുന്നു കാക്കി അണിഞ്ഞ പഴയ കുട്ടിസഖാക്കളായ പോലീസ്കാരുടെ മർദ്ദനം.

ഹോസ്പിറ്റലിൽ എത്തി. പിറ്റേ ദിവസം കാസറഗോഡ് താലൂക്കിൽ udf ഹർത്താൽ. മുഖ്യമന്തി vs അച്യുതാനന്ദന്റെ കാസറഗോഡ് ജില്ലയിലെ പരിപാടികൾ മാറ്റി വെച്ചു. ലീഗ് കോൺഗ്രസ്‌ നേതാക്കൾ ഹോസ്പിറ്റലിൽ എത്തിക്കൊണ്ടിരിക്കുന്നു. കുഞ്ഞാലികുട്ടി സാഹിബ്‌ പോലും എത്തി. ഇടയിൽ വെള്ള പാന്റും വെള്ള ഷർട്ടും ധരിച്ചു ഒരാൾ കൂടി വന്നു. മർദ്ദനമേറ്റ msf ksu പ്രവർത്തകരുടെ മുഖത്തു നോക്കാൻ പോലും കഴിയാതെ ഹോസ്പിറ്റലിന്റെ പുറത്തെ മതിലിൽ ഇരിക്കുന്ന ഞങ്ങൾക്കിടയിലേക്ക് ആ മനുഷ്യൻ വന്നു.

എനിക്കിപ്പഴും ഓർമയുണ്ട്.
ഇരുട്ടിൽ വന്ന ആ മനുഷ്യൻ ആദ്യം ചോദിച്ചത്
” കുണിയ ഓടുത്തോ ” എന്നാണ്.
ഇരുട്ടിൽ നിന്ന് എഴുനേറ്റ് അരികിലേക്ക് മുടന്തി മുടന്തി പോയ എന്നെ ചേർത്തു പിടിച്ചു.
“ബേജാറാക്കണ്ട. ഞങ്ങോ ഉണ്ട്. ആശുത്രിലെ പണി കഴിഞ്ഞിട്ട് പൊരക്ക് ബാ. ഞമ്മക്ക് ഒരു തീരുമാനം ഉണ്ടാക്കാം. ഇങ്ങനെ ആയെങ്കിൽ ഞമ്മളെ പുള്ളര്ക്ക് പഠിക്കണ്ടേ ” അപ്പഴും എന്നെ ചേർത്തു പിടിച്ചിരുന്നു. ആ ചേർത്തു പിടിക്കലിൽ കരുതലും ആശ്വാസവും ധൈര്യവും വന്നു ചേരുന്നത് ഞാൻ അറിഞ്ഞു. ആ ഒരു വാക്ക്.. ആ ചേർത്തു പിടിക്കൽ… അത് മതിയായിരുന്നു ഞങ്ങൾക്ക് ഉയർത്തെഴുനേൽക്കാൻ. ഒന്ന് പൊട്ടിക്കരഞ്ഞു സങ്കടങ്ങൾ തീർക്കാൻ… അത്ര മാത്രം മതിയായിരുന്നു.
അയാൾ തുടർന്നു
” പുള്ളോ എന്തെങ്കിലും തുന്നിനാ? നീ ബദരിയക്ക് കൊണ്ടൊയിറ്റ് തുന്നാൻ മേങ്ങികൊടുക്ക്. ” അദ്ദേഹത്തിന്റെ കാറിനടുത്തേക്ക് എന്നെ കൂട്ടികൊണ്ടു പോയി. കാറിൽ നിന്നും നൂറു രൂപയുടെ ഒരു കെട്ട് നോട്ട് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു,
” താൽക്കാലത്തെ ആവശ്യം നോക്ക്. പുള്ളേറേ ഒരു വണ്ടി വിളിച്ചു അവരവരുടെ പൊരക്ക് കൊണ്ടാക്കണം. മരുന്ന് വാങ്ങാനുള്ളവർക്ക് മരുന്ന് വാങ്ങി കൊടുക്കണം. പൈസ വേണമെങ്കിൽ എന്നെ വിളിക്കണം ” എന്നിട്ട് കാറിൽ കയറി പോകുമ്പോൾ ഒരിക്കൽ കൂടി പറഞ്ഞു ” രാവിലെ പൊരക്ക് വാ. ബേജാറാക്കണ്ട. ഞമ്മക്ക് വേണ്ടത് ചെയ്യാം “,…
** ** ** ** ** ** ** **
കേസും കോടതിയും ഒളിവ് ജീവിതവും കൊണ്ട് പഠനം പോലും മുടങ്ങുന്ന അവസ്ഥ.
msf പ്രവർത്തകർക്ക് പലർക്കും ഒരു മാസം കൊണ്ട് മൂന്നും നാലും കേസുകൾ.
എല്ലാം ജാമ്യമില്ലാ വകുപ്പുകൾ.
msf ജില്ലാ കമ്മിറ്റിയും സാമ്പത്തികമായി ഏറ്റവും പ്രയാസം അനുഭവിക്കുന്ന ഘട്ടം. അതിനിടയ്ക്കാണ് നിരന്തരം LBS ൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.
അതിനിടയിൽ ചെക്കളം ടൗണിൽ മുസ്ലിം ലീഗ് സമ്മേളനം. ഇന്നത്തെ MLA pk ബഷീർ സാഹിബ്‌ നെ ഉത്തര കേരളത്തിലെ സാധാരണ ലീഗ് പ്രവർത്തകർ കേട്ട് തുടങ്ങിയ കാലം.
ബഷീർ സാഹിബ്‌ ആ പരിപാടിയിൽ പ്രസംഗിക്കുന്നു. ഞാനും msf അന്നത്തെ ജില്ലാ ജനറൽ സെക്രട്ടറി Najeeb MA, ജില്ലാ ഭാരവാഹികളെ ഫോണിൽ ബന്ധപ്പെട്ട് അടിയന്തിരമായി ചെർക്കളയിൽ എത്താൻ പറഞ്ഞു. Lbs msf നേതാക്കളും എത്തി. അടിയന്തിര ആവശ്യങ്ങൾ നിറവേറ്റാൻ LBS കോളേജ് msf ന് ഫണ്ട്‌ സ്വരൂപിക്കാൻ തീരുമാനിച്ചു. അപ്പോൾ തന്നെ 4 ബക്കറ്റും വാങ്ങി പിരിവ് തുടങ്ങി. പിരിവ് അവസാനിപ്പിച്ചു സമ്മേളനത്തിലെ പ്രവർത്തകർക്ക് പിന്നിൽ നിന്ന് പണം എണ്ണി തിട്ടപ്പെടുത്തവേ സ്റ്റേജിൽ നിന്നിറങ്ങി അയാൾ നേരെ ഞങ്ങളുടെ അടുത്തേക്ക് വന്നു.
“കുണിയേ, ഉസാറാക്കീന്. പൈസ എത്ര കിട്ടി?” എന്നിട്ട് അദ്ദേഹത്തിന്റെ കീശയിൽ നിന്നും ഉണ്ടായ നോട്ടുകൾ എല്ലാം പെറുക്കി എടുത്തു. ഏകദേശം 4000 രൂപയോളം ഉണ്ടായിരുന്നെന്നാണ് എന്റെ ഓർമ.
” ഇന്നാ.. ഇത് ആ ബക്കറ്റിൽ ഇട്. പൈസ തേഞ്ഞില്ലെങ്കിൽ ചോദിക്കണം ”
ഞങ്ങളുടെ ദേഹത്ത് തട്ടി.
” ഉസാറാക്കണം. ബിട്ടു കൊടുത്തർണ്ട ” അത്രയും പറഞ്ഞു ആ നേതാവ് കാറിൽ കയറിപ്പോയി..

ഈ ധൈര്യത്തിന്റ, ആശ്വസിപ്പിക്കലിന്റെ, സാമ്പത്തിക സഹായത്തിന്റെ, കാരുണ്യത്തിന്റെ, ചേർത്തു പിടിക്കലിന്റെ പേരായിരുന്നു #റദ്ദുച്ച, എന്ന PB അബ്ദുൽ റസാഖ് MLA. (അന്ന് mla അല്ല. ജില്ലാ മുസ്ലിം ലീഗന്റെ ഒരു സഹ ഭാരവാഹി മാത്രം )

LBS എഞ്ചിനീയറിംഗ് കോളേജിൽ msf ജയിക്കുന്ന ദിവസം സ്വപ്നം കണ്ടൊരു മനുഷ്യൻ.

#റദ്ദുച്ച,
നിങ്ങൾ കാണുന്നില്ലേ,
നമ്മുടെ കുട്ടികൾ ആ കോളേജിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്നു.
രണ്ട് പതിറ്റാണ്ട് കാലം നീണ്ട ചെറുത്തു നിൽപ്പിനൊടുവിൽ നമ്മുടെ കുട്ടികൾ ആ കോളേജിന്റെ ചരിത്രം മാറ്റിയെഴുതിയിരിക്കുന്നു. നിങ്ങളും ഞാനുമൊക്കെ ഒരുപാട് സ്വപ്നം കണ്ട ആ ദിവസം…
വെറുതെ ആഗ്രഹിച്ചു പോയി,
നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending