Connect with us

Culture

നെയ്മറെ കണ്ട് പഠിക്കണം മെസി

Published

on

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

ലണയല്‍ മെസിയും നെയ്മറും തമ്മിലുളള മാറ്റമെന്താണ്…? അഥവാ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള അന്തരം എന്താണ്…? രണ്ട് ടീമുകളും അടുത്ത ദിവസങ്ങളില്‍ കളിച്ചല്ലോ… അര്‍ജന്റീന മൂന്ന് ഗോളിന് തോറ്റപ്പോള്‍ ബ്രസീല്‍ രണ്ട് ഗോളിന് ജയിക്കുകയായിരുന്നു. ഇന്നലെ ബ്രസീല്‍ കോസ്റ്റാറിക്കക്കെതിരെ നേടിയ രണ്ട് ഗോളുകള്‍ നോക്കുക- നിശ്ചിത സമയമായ 90 മിനുട്ടും കഴിഞ്ഞ് അനുവദിക്കപ്പെട്ട ആറ് മിനുട്ട് ഇഞ്ച്വറി സമയത്തായിരുന്നു ഗോളുകള്‍. മല്‍സരം ഇവിടെ പൊരിവെയിലിലായിരുന്നുവെന്നോര്‍ക്കണം.

ആ സമയത്ത് രണ്ട് ഗോളുകള്‍ എന്നത് വലിയ നേട്ടമാണ്. അതിന് കാരണം മറ്റൊന്നുമല്ല-ബ്രസീല്‍ താരങ്ങളുടെ മനസ്സ് നിറയെ ഗോളുകളായിരുന്നു, വിജയമായിരുന്നു. നെയ്മറും ജീസസും വില്ലിയനും കൂട്ടീന്യോയുമെല്ലാം ഓടിക്കയറുന്നതും അവസരങ്ങള്‍ പാഴാവുമ്പോള്‍ സ്വയം ശപിക്കുന്നതും നിരാശ പ്രകടിപ്പിക്കാതെ വീണ്ടും ബോക്‌സിലേക്ക് ഓടിക്കയറുന്നതുമെല്ലാം അടങ്ങാത്ത ഗോള്‍ തൃഷ്ണയിലായിരുന്നു. അതിന്റെ റിസല്‍ട്ടാണ് അവര്‍ക്ക് രണ്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാനായാത്. അര്‍ജന്റീനക്ക് ക്രോട്ടുകാര്‍ക്കെതിരെ അതുണ്ടായിരുന്നില്ല. ഗോള്‍ക്കീപ്പര്‍ വില്ലിയുടെ പിഴവില്‍ ആദ്യ ഗോള്‍ വീണപ്പോള്‍ തന്നെ മെസിയും സംഘവും തല താഴ്ത്തി.

കോസ്റ്റാറിക്ക മികച്ച ടീമാണ്. പ്രതിരോധം ശക്തമാണ്. ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസാവട്ടെ ലോകത്തിലെ മികച്ച കാവല്‍ക്കാരില്‍ ഒരാള്‍. അവര്‍ക്കെതിരെ ഗോള്‍ സ്‌ക്കോര്‍ ചെയ്യണമെങ്കില്‍ നിരന്തര ആക്രമണത്തിലൂടെ ലഭിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുക മാത്രമായിരുന്നു ബ്രസീലിന് മുന്നിലുളള പോംവഴി. ഈ വ്യക്തമായ ഗെയിം പ്ലാനിലാണ് പിന്‍നിരയില്‍ നിന്നും പതിവ് പോലെ കാസിമിറോയും മാര്‍സിലോയുമെല്ലാം വിംഗുകളിലുടെ പറന്ന് കളിച്ചത്. 96 മിനുട്ടും ഇവരാരും വിശ്രമത്തിന് പോയില്ല. കോസ്റ്റാറിക്കയാണ് പ്രതിയോഗികള്‍ എന്ന് കരുതി കളിയിലെ വേഗത കുറച്ചില്ല. കാലുകളാണ് മൈതാനത്ത് പന്തിനെ നിയന്ത്രിക്കുന്നതെങ്കിലും മനസ്സാണ് കാലുകളെ നയിക്കുന്നത് എന്ന സത്യത്തിന് വലിയ ഉദാഹരണമല്ലേ നെയ്മര്‍… അദ്ദേഹത്തിന് പരുക്കുണ്ട്. സര്‍ജറിയില്‍ നിന്നും മുക്തനായി വരുന്ന താരം. പഴയ വേഗതയില്‍ കളിക്കാനാവില്ല എന്നതും ഉറപ്പ്. എന്നിട്ടും കോച്ചിനോട് നിരന്തരം അദ്ദേഹം ആവശ്യപ്പെടുന്നു എനിക്ക് കളിക്കണമെന്ന്-തന്നെ പൂര്‍ണസമയം കളിക്കാന്‍ അനുവദിക്കണമെന്ന്… മനസ്സിന്റെ ആ ആവേശമാണ് അദ്ദേഹത്തിന്റെ കാലുകളെ ചലിപ്പിക്കുന്നത്. പെനാല്‍ട്ടി ബോക്‌സില്‍ ചില അഭിനയങ്ങള്‍ അദ്ദേഹം നടത്തിയത് പോലും ഗോളിന് വേണ്ടിയായിരുന്നില്ലേ…

നവാസ് മന: സാന്നിദ്ധ്യം വിടാതെ സൂക്ഷിക്കുന്ന ഗോള്‍ക്കീപ്പറാണ്. അദ്ദേഹത്ത അഭിനന്ദിക്കേണ്ടിയിരിക്കുന്നു. 90 മിനുട്ടും ആ ഗോള്‍ക്കീപ്പര്‍ വിശ്രമരഹിതനായിരുന്നു ബ്രസീലിന്റെ പത്ത് പേരും പറന്നിറങ്ങുമ്പോള്‍ ഒരു വേള പോലും കണ്ണ് പൂട്ടിയില്ല നവാസ്. പക്ഷേ ആ ഗോള്‍ക്കീപ്പര്‍ക്ക് പോലും അവസാനത്തിലെ ആ മിനുട്ടുകളില്‍ പിഴച്ചുവെങ്കില്‍ അവിടെയാണ് ഫുട്‌ബോളിലെ മനസ്സിന്റെ വിജയം. പ്രതിരോധിക്കുക എന്നതാണല്ലോ നവാസിന്റെ ജോലി. ലക്ഷ്യം നേടുക എന്നതാണ് ബ്രസീലുകാരുടെ ആവശ്യവും. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ക്ക്് പതറാതിരുന്നാല്‍ വിജയിക്കാം.

നൈജീരിയക്കാരുടെ വിജയം നോക്കുക. ഐസ്‌ലാന്‍ഡുകാര്‍ അര്‍ജന്റീനക്കാരെ വിറപ്പിച്ച് നിര്‍ത്തിയ ടീമാണ്. അതേ ഐസ്‌ലാന്‍ഡുകാര്‍ ഇന്നലെ നൈജീരിയക്കാരെ കായബലത്തില്‍ പിറകിലാക്കി. പക്ഷേ നൈജീരിയക്കാരെ നോക്കുക-അവര്‍ അതിലൊന്നും പതറിയില്ല. തലയില്‍ കൈവെച്ച് നിരാശ പ്രകടിപ്പിച്ചില്ല. അവസരങ്ങള്‍ മുന്നിലേക്ക് വരുമെന്ന വിശ്വാസത്തിലായിരുന്നില്ലേ മൂസയുടെ രണ്ട് ഗോളുകള്‍. ആദ്യ മല്‍സരത്തില്‍ ക്രോട്ടുകാര്‍ക്ക് മുന്നില്‍ പരാജയപ്പെട്ട ടീമാണ് നൈജീരിയക്കാര്‍. പക്ഷേ രണ്ടാം മല്‍സരത്തിന് വന്നപ്പോള്‍ ആ നിരാശയൊന്നും അവരില്‍ കണ്ടില്ല. അടിമുടി പോസിറ്റീവ് ഫുട്‌ബോള്‍. അവര്‍ വ്യക്തമായ മാര്‍ജിനില്‍ ജയിച്ചു. ഈ ജയം അര്‍ജന്റീനക്ക് തണലാണ്. അവസാന മല്‍സരത്തില്‍ ചൊവാഴ്ച്ച നൈജീരിയക്കാരെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ കണക്കിന്റെ കളിയിലുടെ രക്ഷ നേടാനായേക്കാം. പക്ഷേ അവിടെയും മെസിയിലെ താരം എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. ഒരു പക്ഷേ ലോകകപ്പില്‍ മെസിയുടെ അവസാന മല്‍സരമായിരിക്കാം അത്. ലോകം മുഴുവന്‍ തന്നെ കുറ്റപ്പെടുത്തുമ്പോള്‍ ഒരു മാജിക് മഹാനായ ആ താരത്തില്‍ നിന്നുണ്ടാവില്ലേ-ഉണ്ടാവും.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending