Views
മഞ്ഞപ്പടക്ക് മൂന്നാം ഊഴം ഇന്ന്; മുന്നില്‍ ഡല്‍ഹി !
തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് രക്ഷ തേടി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരം, ലീഗില്‍ മൂന്നാമത്തേതും, രണ്ടു കളിയും തോറ്റ ടീമിന് ഇന്ന് ജയത്തില്‍ കുറഞ്ഞ ലക്ഷ്യമില്ല. ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി തോറ്റാല്‍ തിരിച്ചു വരവ് പ്രയാസമാണെന്ന് താരങ്ങള്‍ക്കും മാനേജ്‌മെന്റിനും അറിയാം. അതിനാല്‍ ടീമില്‍ നിലവിലുള്ള താരസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തി ജയിച്ചു കയറാനായിരിക്കും സ്റ്റീവ് കോപ്പലിന്റെ ശ്രമം. ചെന്നൈയിനെ അവരുടെ ഗ്രൗണ്ടില്‍ 3-1ന് തോല്‍പിച്ച ശേഷം എത്തുന്ന ഡല്‍ഹി ചില്ലറക്കാരല്ലെന്ന് കോച്ച് സമ്മതിച്ചു കഴിഞ്ഞു.
കൊല്‍ക്കത്തയേക്കാള്‍ ശക്തരാണ് ഡല്‍ഹി നിരയെന്ന് കോപ്പല്‍ തുറന്നു പറഞ്ഞു. മറുഭാഗത്ത്, എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന വന്‍ കാണിക്കൂട്ടത്തെ സാക്ഷിയാക്കി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിനെ ചെറുതായി കാണാന്‍ ഡല്‍ഹിയും ശ്രമിക്കുന്നില്ല. എങ്ങനെ അളന്നാലും ജിയാന്‍ലൂക്ക സംബ്രോട്ടയുടെ തന്ത്രങ്ങളുമായി ഇറങ്ങുന്ന ഡല്‍ഹിക്ക് തന്നെയാണ് ഇന്നത്തെ കളിയില്‍ മുന്‍തൂക്കം.
ആദ്യ സീസണിലെ മിന്നുന്ന പ്രകടനത്തിന് ശേഷം നിറം മങ്ങി പോയ ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനായിട്ടില്ല. പോയ സീസണില്‍ തുടരെ തോല്‍വികളേറ്റു വാങ്ങി പോയിന്റ് ടേബിളില്‍ ഏറ്റവും പിന്നിലായിരുന്നു ടീം. അതിന്റെ തുടര്‍ച്ചയെന്ന് തോന്നിക്കും വിധമാണ് മൂന്നാം സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും. ഒരേയൊരു ഗോള്‍ വഴങ്ങിയാണ് ഇരുമത്സരങ്ങളും തോറ്റതെന്നത് മാത്രമാണ് ഏക ആശ്വാസം. പടനായകന്‍ ആരോണ്‍ ഹ്യൂസ് ഇന്നും ടീമിനൊപ്പമുണ്ടാവില്ല, ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി നാട്ടിലേക്ക് പറന്ന ഹ്യൂസ് വ്യാഴാഴ്ച്ച തിരികെയെത്തുമെന്നാണ് കോച്ച് പറയുന്നത്. വെള്ളിയാഴ്ച്ചയാണ് കേരളത്തിന്റെ അടുത്ത മത്സരം.
ഹ്യൂസിന് പുറമേ മലയാളി താരങ്ങളായ റിനോ ആന്റോയുടെയും സി.കെ വിനീതിന്റെയും കൂടി സേവനം ഇന്നും ടീമിന് ലഭിക്കില്ല. എ.എഫ്.സി കപ്പിന്റെ സെമിഫൈനല്‍ പ്രവേശം നേടിയ ബംഗളൂരു എഫ്.സിക്കൊപ്പമാണ് ഇരുവരും.
കൊല്‍ക്കത്തക്കെതിരെ ലെഫ്റ്റ്ബാക്കില്‍ കളിച്ച പ്ലേമേക്കറായ ഹോസുവിനെ ഇന്നും അതേ സ്ഥാനത്ത് കാണാം. ഹെങ്ബര്‍ത്ത്, ജിങ്കാന്‍ എന്നിവര്‍ക്കൊപ്പം പ്രഥിക് ചൗധരിയും ഡല്‍ഹിയുടെ ആക്രമണം തടയാന്‍ പിന്‍നിരയിലുണ്ടാവും. കഴിഞ്ഞ തവണ സൈഡ് ബെഞ്ചിലിരുന്ന അസ്‌റക് മെഹ്മത് ഇന്ന് മിഡ്ഫീല്‍ഡിലേക്ക് തിരിച്ചു വന്നേക്കും. മെഹ്താബ് ഹുസൈന്‍, എന്‍ദോയെ, ബെല്‍ഫോര്‍ട്ട് എന്നിവരായിരിക്കും കൂട്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാനായില്ലെങ്കിലും ജെര്‍മെയ്‌നെ മാറ്റി നിര്‍ത്തിയുള്ള ആക്രമണത്തിന് ഇന്നും കോച്ച് മുതിരില്ല. ബാറിന് കീഴില്‍ സന്ദീപ് നന്ദിക്കാണ് കൂടുതല്‍ സാധ്യത.
ചാമ്പ്യന്‍മാരെ തോല്‍പിച്ചതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഡൈനാമോസ്. ചെന്നൈയിനെതിരെ ഇരട്ട ഗോള്‍ നേടിയ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോ, സെനഗല്‍ താരം ബദാറാ ബാദ്ജി, റിച്ചാര്‍ഡ് ഗാഡ്‌സെ, കീന്‍ ലൂയിസ്, മാര്‍ക്കോസ് ടെബര്‍, മിലന്‍ സിങ്, തുടങ്ങിയവര്‍ ഇരുപകുതികളിലായി കളത്തിലിറങ്ങും. മാര്‍ക്വി താരം ഫ്‌ളോറന്റ് മലൂദ ഇന്നും പകരക്കാരന്റെ റോളിലായിരിക്കും. പ്രതിരോധത്തില്‍ മാത്രമാണ് ടീമിന് അല്‍പമെങ്കിലും ആശങ്കയുള്ളത്. ഇരുസീസണിലുമായി കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ടീമിന് ക്ലീന്‍ഷീറ്റ് നേടാനായിട്ടില്ല, ഏഴു ഗോളുകളാണ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ മലയാളി താരം അനസ് എടത്തൊടികക്ക് ഇന്ന് വിശ്രമം നല്‍കാനാണ് സാധ്യത.
അങ്ങനെ വന്നാല്‍ പ്രതിരോധം വീണ്ടും ദുര്‍ബലമാകും. ലീഗില്‍ ഇതുവരെ നാലു വട്ടം ഇരുടീമുകളും മുഖാമുഖം വന്നിട്ടുണ്ട്. ഒരോ തവണ ഇരുടീമും ജയിച്ചു. രണ്ടു മത്സരങ്ങളില്‍ ഒപ്പത്തിനൊപ്പം നിന്നു. ഏറ്റവുമൊടുവില്‍ ഡല്‍ഹിയുടെ കളത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 3-3ന് സമനിലയായിരുന്നു ഫലം. കൊച്ചിയിലെ അവസാന മത്സരത്തില്‍ ഗാഡ്‌സെയുടെ ഗോളില്‍ ഡല്‍ഹി ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയിരുന്നു.
അഷ്‌റഫ് തൈവളപ്പ്
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.
കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
-
kerala3 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
india2 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News1 day agoസൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്‌സിന്
-
india3 days agoകര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു
-
kerala2 days agoകുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍

