Connect with us

GULF

അബൂദാബി കെ.എം.സി.സി ഭാരവാഹികള്‍

350 അംഗ കൗണ്‍സില്‍യോഗം ഐകകണ്‌ഠ്യേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Published

on

അബൂദാബി കെ.എം.സി.സി പ്രസിഡണ്ടായി ഷുക്കൂറലി കല്ലുങ്ങല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: സി.എച്ച് യൂസുഫ് (ജന: സെക്ര), അസ്‌ലം (ട്രഷറര്‍) ഹംസ നടുവില്‍, ബാസിത്ത് കായക്കണ്ടി, അനീസ് മങ്ങാട്, അഷ്‌റഫ് പൊന്നാനി, കോയ തിരുവത്ര, റഷീദ് പട്ടാമ്പി, ഷറഫുദ്ദീന്‍ കുപ്പം (വൈസ് പ്രസിഡന്റ്), ഇ.ടി.എം സുനീര്‍, അബ്ദുല്‍ഖാദര്‍ ഒളവട്ടൂര്‍, അന്‍വര്‍ ചുള്ളിമുണ്ട, സി.പി അഷ്‌റഫ്, ഹംസ ഹാജി പാറയില്‍, മൊയ്തുട്ടി വേളേരി, ഷാനവാസ് പുളിക്കല്‍ (സെക്രട്ടറിമാര്‍). 350 അംഗ കൗണ്‍സില്‍യോഗം ഐകകണ്‌ഠ്യേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി. കെ അന്‍വര്‍ നഹ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം.പി.എം റഷീദ്, സലാം ടി.കെ അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, പി.കെ അഹമ്മദ്, ഇബ്രാഹിം മുറിച്ചാണ്ടി പ്രസംഗിച്ചു.അബൂദാബി കെ.എം.സി.സി: ഷുക്കൂര്‍. പ്രസിഡണ്ട്, യൂസഫ് ജന. സെക്രട്ടറി

 

GULF

ഈദ് നമസ്‌കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍

Published

on

മക്ക: ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നതോടെ ഹാജിമാർക്ക് സന്തോഷമുള്ള ദിനമായി മാറി. 10 ലക്ഷത്തിലേറെ ഹാജിമാരാണ് ഹറമിൽ പ്രാർഥനക്കെത്തിയത്. കനത്ത ചൂടിൽ മതാഫിൽ കുട നിവർത്തിയാണ് ഹാജിമാർ ജുമുഅക്കെത്തിയത്. കർമങ്ങൾ കഴിഞ്ഞ് മുടി മുറിച്ച്, ബലികർമ്മം പൂർത്തിയാക്കിയാണ് തീർഥാടകർ ഹറമിലെത്തിയത്. പെരുന്നാൾ നമസ്‌കാരവും ജുമുഅയും ഒരേ ദിവസമായതിനാൽ, രണ്ട് തവണ ഹറമിൽ ഖുതുബയും പ്രാർഥനയും നടന്നു.

കത്തുന്ന ചൂടായിരുന്നു ഉച്ചസമയം മക്കയിൽ. അതുകൊണ്ടുതന്നെ കഅ്ബയുടെ മുറ്റത്തേക്ക് ജുമുഅ സമയത്ത് നിയന്ത്രണമേർപ്പെടുത്തി. ഹറം പള്ളിക്കുള്ളിലാണ് ഭൂരിഭാഗം തീർഥാടകർ പ്രാർഥനകൾ നിർവഹിച്ചത്. ഹജ്ജിന്റെ ത്വവാഫ് പൂർത്തിയാക്കി ഹാജിമാർ മടങ്ങി.

Continue Reading

GULF

ത്യാഗസ്മരണയില്‍ ഇന്ന് പ്രവാസലോകത്ത് പെരുന്നാളാഘോഷം

Published

on

അബുദാബി: അചഞ്ചലമായ ആദര്‍ശ വിശുദ്ധിയുടെയും ആര്‍ദ്രമായ ആത്മസമര്‍പ്പണത്തിന്റെയും ത്രസിപ്പിക്കുന്ന ഓര്‍മകളുണര്‍ത്തി ഗള്‍ഫ് നാടുകളില്‍ വീണ്ടും ബലിപെരുന്നാള്‍ വന്നണഞ്ഞു. പ്രിയപുത്രനെ ബലിയര്‍പ്പിക്കാന്‍ ഹസ്രത്ത് ഇബ്രാഹീം നബി(അ) കാണിച്ച ത്യാഗത്തിന്റെയും സമര്‍പ്പണ പാതയില്‍ സധൈര്യം ശക്തിപകര്‍ന്ന സഹധര്‍മിണി ഹാജറ ബീവി(റ)യുടെ മനക്കരുത്തിന്റെയും സ്രഷ്ടാവിന്റെ തീരുമാനത്തിനു മുമ്പില്‍ സാ ഷ്ടാംഗം ശിരസു നമിച്ച പ്രിയ മകന്‍ ഹസ്രത്ത് ഇസ്മാഈല്‍ നബി(അ)യുടെയും സഹനസ്മരണകളുയര്‍ത്തിയാണ് പ്രവാസലോകം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികള്‍ പരിശുദ്ധ ഹജ്ജ് പൂര്‍ത്തീകരണത്തിനായി പുണ്യഭൂമിയില്‍ സംഗമിക്കുമ്പോള്‍ ഗള്‍ഫിലെ ഇസ്ലാം മതവിശ്വാസികള്‍ അവരോട് അനുഭാവം പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥന പങ്കുവെക്കുകയും ചെയ്യുന്ന സുദിനമാണിന്ന്. ഗസ്സയുള്‍പ്പെടെ ലോകത്ത് നീതിക്കായി നിലവിളിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യം കൂടിയാകും ബലിപെരുന്നാള്‍ പ്രാര്‍ത്ഥനകള്‍.

ഈദുല്‍ അള്ഹയുടെ സമ്മോഹന വേളയില്‍ അറബ്,ഇസ്ലാമിക രാഷ്ട്രങ്ങളിലെ രാജാക്കന്മാര്‍ക്കും, അമീറുമാര്‍ക്കും,പ്രസിഡന്റുമാര്‍ക്കും മുഴുവന്‍ ജനങ്ങള്‍ക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഭരണാധികാരികള്‍ക്കും അവരുടെ രാജ്യത്തിനും അവിടത്തെ ജനങ്ങള്‍ക്കും എന്നെന്നും പുരോഗതിയും സമൃദ്ധിയും സുരക്ഷിതത്വവും സുസ്ഥിരതയുമുണ്ടാകട്ടെ എന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും അറബ്,ഇസ്്ലാമിക രാഷ്ട്രങ്ങളിലെ രാജാക്കന്മാര്‍ക്കും അമീറുമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. വിവിധ എമിറേറ്റിലെ ഭരണാധികാരികളും കിരീടാവകാശികളും രാഷ്ട്ര നായകര്‍ക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഈദ് ആശംസകള്‍ അറിയിച്ചു.
നാലു ദിവസത്തെ അവധിയുടെ ആനന്ദത്തിലാണ് യുഎഇയിലെ പ്രവാസി സമൂഹം പെരുന്നാള്‍ ആഘോഷിക്കുന്നത്. സ്വകാര്യ മേഖലയിലുള്ളവര്‍ക്കും ഇത്തവണ നാലുദിവസം അവധി ലഭിക്കുന്നുവെന്നത് തൊഴിലാളികള്‍ക്ക് ഏറെ ആഹ്ലാദം പകരുന്നതാണ്. ബാച്ചിലര്‍ മുറികളില്‍ കഴിയുന്നവര്‍ തങ്ങളുടെ കുടുംബങ്ങള്‍ കൂടെയില്ലാത്ത മനോവിഷമത്തിനിടയിലും പേരിനെങ്കിലും പെരുന്നാള്‍ ആഘോഷമാക്കിമാറ്റുന്നു. അന്തരീക്ഷ താപനില വളരെ കൂടുതലാണെന്നതിനാല്‍ പാര്‍ക്കുകളിലും മറ്റു തുറസായ സ്ഥലങ്ങളിലും ജനബാഹുല്യം താരതമ്യേന കുറവായിരിക്കും. പെരുന്നാള്‍ ദിനത്തില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി ഇതര എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്ന പതിവ് രീതിയും ഇത്തവണ കുറവായിരിക്കും. ശക്തമായ ചുട് തന്നെയാണ് ദീര്‍ഘയാത്രക്ക് തടസമാകുന്നത്.

Continue Reading

GULF

കെഎംസിസി ഹജ്ജ് സെൽ മിന മേപ്പ് പുറത്തിറക്കി

വിശുദ്ധ ഹറമിൽ നിന്ന് 7 കിലോമീറ്റർ അകലെ മക്കക്കും മുസ്തലിഫക്കും ഇടയിലുള്ള മലകളാൽ ചുറ്റപ്പെട്ട തമ്പുകളുടെ താഴ് വരയായ മിനയിൽ 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തമ്പുകൾ പരന്ന് കിടക്കുന്നത്. മിനയിലെ റോഡുകൾ പാലങ്ങൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മേപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് വഴി കാണിച്ച് കൊടുക്കുക.

Published

on

ഹജ്ജിൻ്റെ ദിനരാത്രങ്ങളിൽ കർമ്മങ്ങൾ നിർവഹിക്കാൻ ഹാജിമാർ ഏറ്റവും കൂടുതൽ സമയം ചില വഹിക്കുക മിന താഴ് വരയിലാണ്. വിശുദ്ധ ഹറമിൽ നിന്ന് 7 കിലോമീറ്റർ അകലെ മക്കക്കും മുസ്തലിഫക്കും ഇടയിലുള്ള മലകളാൽ ചുറ്റപ്പെട്ട തമ്പുകളുടെ താഴ് വരയായ മിനയിൽ 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തമ്പുകൾ പരന്ന് കിടക്കുന്നത്. മിനയിലെ റോഡുകൾ പാലങ്ങൾ, ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തപ്പെട്ട മിന മേപ്പ് ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് വഴി കാണിച്ച് കൊടുക്കുക.

സൗദി KMCC നാഷണൽ ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റും ഹജ്ജ് സെൽ ചീഫ് കോഡിനേറ്ററുമായ അബൂബക്കർ അരിമ്പ്രക്ക് നൽകി മേപ്പിൻ്റെ പ്രകാശനം നിർവഹിച്ചു. ജിദ്ദ kmcc ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, നാസർ വെളിയംകോട്, വി.പി. അബ്ദുറഹ്മാൻ ഇസ്മായീൽ മുണ്ടക്കുളം, സി.കെ.എ റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ,സിറാജ് കണ്ണവം , ഹുസൈൻ കരിങ്കറ, സാബിൽ മമ്പാട്,അശ്റഫ് താഴെക്കോട്, ഷൗക്കത്ത് ഞാറക്കോടൻ, ജലാൽ തേഞ്ഞിപ്പാലം,സുബൈർ വട്ടോളി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്,അബുട്ടി നിലമ്പൂർ, മുസ്തഫ മാസ്റ്റർ, ശിഹാബ് കണ്ണമംഗലം,
എന്നിവർ സംസാരിച്ചു.

നിസാർ മടവൂർ, അബു കട്ടുപ്പാറ, ശിഹാബ് താമരകുളം, സിറാജ് കണ്ണവം ,ഷബീറലി കോഴിക്കോട്, ആബിദ് പട്ടാമ്പി എന്നിവരാണ് മിന മേപ്പിൻ്റെ ശില്പികൾ

Continue Reading

Trending