More
സ്വപ്നം പൂവണിയുമ്പോള്‍ ഫൈസല്‍ ഖബറിലാണ്; കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിനായി വീടൊരുങ്ങി

യു.എ റസാഖ്
തിരൂരങ്ങാടി: ആര്‍.എസ്.എസ് അനാഥമാക്കിയ പുല്ലാണി ഫൈസലിന്റെ കുടുംബത്തിന് കൊടിഞ്ഞി മഹല്ല് കമ്മിറ്റി നല്‍കുന്ന വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. രണ്ട് നിലകളിലായി മൂന്ന് ബെഡ്‌റൂമും, ഓഫീസ് റൂം, കിച്ചണ്‍, ടൈനിംഗ് ഹാള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായി വീടാണ് കുടുംബത്തിനായി മഹല്ല് കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. കൊടിഞ്ഞി മഹല്ല് സെക്രട്ടറിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പരേതനായ കോമുക്കുട്ടി ഹാജിയുടെ ഭാര്യ നല്‍കിയ സ്ഥലത്താണ് വീട് നിര്‍മ്മിച്ചിട്ടുള്ളത്. കൊടിഞ്ഞിയിലെ എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ചാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് മഹല്ല് അധികൃതര്‍ പറഞ്ഞു.
സ്വന്തമായൊരുവീടെന്ന സ്വപ്നവുമായി പ്രവാസ ലോകത്ത് ജോലി ചെയ്തിരുന്ന പുല്ലാണി അനില്‍കുമാര്‍ എന്ന ഫൈസല്‍ ലീവിന് നാട്ടിലെത്തി ഗള്‍ഫിലേക്ക് തന്നെ മടങ്ങാനിരിക്കെയാണ് ആര്‍.എസ്.എസ് കപാലികര്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. സ്വന്തമായി വീടായാല്‍ പ്രവാസം അവസാനിപ്പിക്കുമെന്ന് ഫൈസല്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അത് വരെയും ഫൈസലും കുടുംബവും വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ഫൈസലിന്റെ കുടുംബത്തിന് വീടൊരുങ്ങിയപ്പോള്‍ അദ്ധേഹം ഖബറിലാണ്. എങ്കിലും അനാഥകളായ മൂന്ന് പിഞ്ചുമക്കളും ഫൈസലിന്റെ പിതാവും മാതാവും ഇനി ഈ പുതിയ വീട്ടില്‍ അന്തിയുറങ്ങും.
ഫൈസല്‍ ഇസ്‌ലാം മതം സ്വീകരിച്ചു എന്ന കാരണത്താല്‍ ഈ കുടുംബത്തിലെ മറ്റു അംഗങ്ങളും ഇസ്‌ലാമിലേക്ക് പോകുമോ എന്ന ഭയപ്പാടായിരുന്നു കൊലപാതകത്തിന് കാരണമെന്ന് കൊലക്കേസില്‍ പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ കൊലപാതകത്തോടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇസ്‌ലാമിലേക്ക് മാറുന്നതിനാണ് നാട് സാക്ഷിയായത്. ഫൈസല്‍ കൊല്ലപ്പെട്ടതിന് ശേഷം അദ്ധേഹത്തിന്റെ വിശ്വാസം സ്വീകരിച്ചത് ഒന്‍പത് പേരാണ്. കൊല്ലപ്പെട്ട് രണ്ടാഴ്ച്ചകള്‍ക്കകം തന്നെ ഫൈസലിന്റെ മാതാവ് മീനാക്ഷി ജമീലയായി മാറി.
പിന്നീട് മൂത്ത സഹോദരി സുബിത, ഇവരുടെ ഭര്‍ത്താവ് മുരളി, മക്കളായ സൂര്യ, ആര്യ എന്നിവര്‍ യാഥാക്രമം ഫസ്‌ന, മുഹമ്മദ്, ഫാത്തിമ ഫര്‍സാന, ഫര്‍സിയ എന്നീ പേരുകള്‍ സ്വീകരിച്ചു. അവരോടപ്പം ചെറിയ സഹോദരിയായ കവിത, മക്കളായ വിപിന്‍ ലാല്‍, വിഷ്ണു ലാല്‍, വിവേക് ലാല്‍ എന്നിവര്‍ ഫഹ്‌ന, മുഹമ്മദ് ഫര്‍ഹാന്‍, ഫര്‍സില്‍, മുഹമ്മദ് ഫൈസല്‍ എന്നി പേരുകളും സ്വീകരിച്ചു. ഏറ്റവും ആവസാനം ഫൈസലിന്റെ അഛന്‍ കൃഷ്ണന്‍ നായര്‍ മുഹമ്മദ് മുസ്തഫയായതോടെ ഈ കുടുംബത്തിലെ എല്ലാ വരും ഇസ്‌ലാമിലേക്ക് മാറി. ഫൈസലിന്റെ ഭാര്യ പ്രിയ ജസ്‌നയായും, മക്കളായ ഫഹദ്, ഫായിസ്, ഫര്‍സാന എന്നിവര്‍ ഫൈസല്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ദിവസം ഫൈസലിന്റെ മാര്‍ഗം സ്വീകരിച്ചവരായിരുന്നു. ഇത്തരത്തില്‍ പതിനാല് പേരാണ് ഫൈസലിന്റെ വിശ്വാസത്തിലേക്ക് ചേര്‍ന്നത്.
കൊലപ്പെടുത്തി വിശ്വാസത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച സംഘ് പരിവാര്‍ ശക്തികള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന പ്രതികാരം കൂടിയാണിതെന്നാണ് കുടുംബം പ്രതികരിക്കുന്നത്.
ഈ കുടുംബത്തിനായി നിര്‍മ്മാണം പൂര്‍ത്തിയായ വീട് 22ന് വൈകീട്ട് 4മണിക്ക് കൊടിഞ്ഞി മഹല്ല് ഖാസി പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ കുടുംബത്തിന് കൈമാറുമെന്ന് മഹല്ല് അധികൃതര്‍ ചന്ദ്രികയോട് പറഞ്ഞു.
india
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
kerala
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിന് എതിരെയാണ് നടപടി.
ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ്‍ ജയില്‍ ഡിഐജിയുടേതാണ് ഉത്തരവ്.
kerala
ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബി.ടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ.ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർഥിനിയാണ്.
ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടിയാണ് മരിച്ചത്. കോയമ്പത്തൂർ ഫാസ്‌റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ സൂര്യ കടലുണ്ടി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.
ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു.
എയ്‌ഡ് പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
-
kerala3 days ago
ഗോവിന്ദച്ചാമി പിടിയില്‍; ഒളിച്ചിരുന്നത് കണ്ണൂര്‍ നഗരത്തിലെ വീട്ടിലെ കിണറ്റില്‍
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി