Connect with us

kerala

രാജിയാവശ്യം ഉയര്‍ന്നതിന് പിന്നാലെ പുതിയ അടവുമായി കെ.ടി ജലീല്‍

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ റമസാന്‍ കിറ്റ് കൈപ്പറ്റിയെന്ന് മന്ത്രി ജലീല്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുമ്പ് വ്യക്തമാക്കിയതാണ്.

Published

on

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കേന്ദ്രാനുമതിയില്ലാതെ ഇടപാട് നടത്തിയതിന് കേന്ദ്ര ധനകാര്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ അടവുമായി മന്ത്രി കെ.ടി ജലീല്‍. തനിക്കെതിരായ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തനിക്കെതിരെ ഏത് ഏജന്‍സി അന്വേഷണം നടത്തിയാലും തനിക്കൊന്നും ഒളിക്കാനില്ല. തന്റെ മടിയില്‍ കനമില്ലാത്തതിനാല്‍ തനിക്ക് ആരെയും പേടിയില്ലെന്നും ജലീല്‍ പറഞ്ഞു.

നിരന്തരം വിവാദങ്ങളില്‍പ്പെടുന്ന മന്ത്രിക്കെതിരെ പുതിയ അന്വേഷണം കൂടി വന്നതോടെ ഇടതു മുന്നണിക്കുള്ള കടുത്ത അമര്‍ഷം പുകയുന്നുണ്ട്. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് മന്ത്രി തനിക്ക് അന്വേഷണത്തെ ഭയമില്ലെന്ന വീരവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ റമസാന്‍ കിറ്റ് കൈപ്പറ്റിയെന്ന് മന്ത്രി ജലീല്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുമ്പ് വ്യക്തമാക്കിയതാണ്. ഇത് കേന്ദ്രാനുമതിയില്ലാതെയാണ് എന്ന് മന്ത്രി തന്നെ സമ്മതിച്ചതുമാണ്. നിയമവിരുദ്ധമായ കാര്യം ചെയ്തുവെന്ന മുമ്പ് പറഞ്ഞ മന്ത്രി ഇപ്പോള്‍ തനിക്ക് മടിയില്‍ കനമില്ലെന്ന് പരിഹാസ്യമാണെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

മുഖ്യമന്ത്രിയുമായുള്ള അടുത്ത ബന്ധമാണ് മന്ത്രിസഭയില്‍ ജലീലിനെ ഉറപ്പിച്ച് നിര്‍ത്തുന്നത്. ഇ.പി ജയരാജനെ ബന്ധുനിയമനത്തിന്റെ പേരില്‍ പുറത്താക്കിയ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിച്ചു നിര്‍ത്തിയതും പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അഞ്ച് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റത്തിനാണ് ഇപ്പോള്‍ ജലീലിനെതിരെ അന്വേഷണം നടക്കുന്നത്.

kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം നാളെ

അപ്രതീക്ഷിത പവര്‍കട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. അതിനിടെ അപ്രതീക്ഷിത പവര്‍കട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ഉഷ്ണതരംഗത്തില്‍ സംസ്ഥാനം വെന്തുരുകയാണ്. ഒപ്പം വൈദ്യുതി ഉപഭോഗവും സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുന്നു. അപ്രതീക്ഷിത ലോഡ് ഷെഡിങ്ങില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ്, പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഉന്നതതല യോഗം ചേരുന്നത്. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് യോഗം ചേരുക. വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പവര്‍കട്ട് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

താങ്ങാനാവാത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ ആണ് കടന്നു പോവുന്നത്. ജൂണ്‍ പകുതിയാകും മുന്നേ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരും. ചരിത്രത്തിലാദ്യമായാണ് പീക്ക് ഡിമാന്‍ഡ് 5717 മെഗാ വാട്ടിലെത്തുന്നത്. സിസ്റ്റത്തിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം ഉപഭോഗം ഉയരുന്നതാണ് അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കാനുള്ള കാരണം. ഇതിനുള്ള പ്രതിവിധിയും നാളെ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Continue Reading

kerala

‘അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്’

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മേയറുമായി റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ലെന്ന പൊലീസിന്റെ കണ്ടെത്തലില്‍ പ്രതികരണവുമായി ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ ഇടയുണ്ടെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ വണ്ടിയോടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് മെമ്മറി കാര്‍ഡ് ഒഴിവാക്കിയതാകാം. അവര്‍ക്കല്ലേ പിടിപാടുള്ളത്. അവര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാല്ലോ?.തെളിവുകള്‍ പുറത്തുവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യെദു പറഞ്ഞു

‘ഞാന്‍ വണ്ടി ഓടിക്കുമ്പോള്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നു. വീഡിയോ റെക്കോര്‍ഡ് പ്രവര്‍ത്തിച്ചിരുന്നു. മുന്‍വശത്ത് ഉണ്ടായിരുന്ന സ്‌ക്രീനില്‍ റെക്കോര്‍ഡ് ചെയ്യുന്നത് കാണാമായിരുന്നു. പോയത് ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ. പരാതി കൊടുത്ത പോലെ തന്നെ. കമ്മീഷണര്‍ ഓഫീസില്‍ പരാതി കൊടുത്തപ്പോള്‍ നിങ്ങള്‍ക്കെതിരെ പരാതികള്‍ ഇല്ലേ എന്ന് പറഞ്ഞ് എന്നെയാണ് കുറ്റപ്പെടുത്തിയത്. അല്ലാതെ മേയര്‍ക്കെതിരെ കേസ് എടുക്കാം എന്ന് എവിടെയും പറഞ്ഞില്ല. എനിക്കെതിരെ ഇന്ന ഇന്ന കേസുകള്‍ ഉണ്ടല്ലോ എന്നാണ് പരാതി നല്‍കാന്‍ പോയ എന്നോട് ചോദിച്ചത്. യാത്രക്കാര്‍ എടുത്ത ദൃശ്യങ്ങള്‍ എംഎല്‍എയാണ് ഡിലീറ്റ് ചെയ്യിപ്പിച്ചത്. എംഎല്‍എ ബസില്‍ കയറാതെ എങ്ങനെയാണ് ഡിലീറ്റ് ചെയ്യിപ്പിക്കുക. ആ വീഡിയോകളില്‍ എംഎല്‍എ ബസിനുള്ളില്‍ കയറുന്ന ദൃശ്യങ്ങളും ഉണ്ട്’- യെദു പറഞ്ഞു.

‘മെമ്മറി കാര്‍ഡ് ഒഴിവാക്കിയതാകാം. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുന്ന സമയത്തും സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി ഡിപ്പോയില്‍ പോയി ബസില്‍ നോക്കുമ്പോഴും സിസിടിവി വര്‍ക്കിങ് ആയിരുന്നു. ക്യാമറ ഓണില്‍ തന്നെയാണ് കിടന്നിരുന്നത്. അവര്‍ക്കല്ലേ പിടിപാടുള്ളത്. അവര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാല്ലോ.അവര്‍ ഇത്രയൊക്കെ ചെയ്തിട്ടും അവരെയല്ലേ എല്ലാവരും സപ്പോര്‍ട്ട് ചെയ്യുന്നത്. നിയമങ്ങള്‍ എല്ലാം അവരുടെ കൂടെയല്ലേ നില്‍ക്കുന്നത്. തെളിവുകള്‍ പുറത്തുവരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് തെളിവില്ല. എന്നാല്‍ എനിക്ക് തെളിവ് ഉണ്ടായിട്ട് പോലും ഞാന്‍ കുറ്റക്കാരനായി നില്‍ക്കുകയാണ്.’ -യെദു പറഞ്ഞു.

Continue Reading

kerala

‘വർഗീയ ചാപ്പ എന്തായാലും തന്റെ മേൽ വീഴില്ല’: ഷാഫി പറമ്പിൽ

തന്നെ വർഗീയതവാദിയാക്കിയത് മാധ്യമപ്രവർത്തകയുടെ നേതൃത്വത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു

Published

on

ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നത് എന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. അവർ തമ്മിൽ കാണേണ്ട ഒരു സാഹചര്യവും ഇല്ല. അതീവ രഹസ്യമായാണ് കൂടിക്കാഴ്ച നടന്നത്. എവിടെവെച്ചാണ് കണ്ടതെന്ന് ആർക്കെങ്കിലും അറിയാമോ എന്നും അദ്ദേഹം ചോദിച്ചു.

വർഗീയ ചാപ്പ എന്തായാലും തന്റെ മേൽ വീഴില്ല. വർഗീയ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് കുറച്ചുകൂടി നന്നായി അന്വേഷിക്കണം. വ്യക്തിഹത്യ സംബന്ധിച്ചും വർഗീയത സംബന്ധിച്ചും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളുടെ അനുകൂല്യം അവിടെയില്ല. തന്നെ വർഗീയതവാദിയാക്കിയത് മാധ്യമപ്രവർത്തകയുടെ നേതൃത്വത്തിലാണ്. പിആർ ടീമിനെ ആർക്കും നിയമിക്കാം. പക്ഷേ, മാധ്യമപ്രവർത്തകയായി അത് ചെയ്യുന്നതാണ് പ്രശ്നം എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending