Connect with us

Video Stories

ജനവിധിയില്‍ മായം അനുവദിക്കരുത്

Published

on


നിര്‍ണായകമായ ആ ജനവിധി പുറത്തുവരുന്ന ദിനം ഇന്നാണ്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ പ്രക്രിയക്ക് തുടക്കമാകുകയും വൈകീട്ടോടെ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പൊതുതെരഞ്ഞെടുപ്പിന് ഞായറാഴ്ച തിരശ്ശീല വീണതുമുതല്‍ എല്ലാ കണ്ണുകളും നീളുന്നത് 90 കോടി ജനത എങ്ങനെ ചിന്തിച്ചുവെന്നതിലേക്കാണ്. ഏഴു പതിറ്റാണ്ടത്തെ ഇന്ത്യന്‍തെരഞ്ഞെടുപ്പു ചരിത്രം പരിശോധിക്കുമ്പോള്‍ ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴു ഘട്ടമായി നടന്ന പതിനേഴാമത് ലോക്‌സഭാതെരഞ്ഞെടുപ്പ് അറുവഷളന്‍ രാഷ്ട്രീയപ്രചാരണത്തിനാണ് സാക്ഷ്യംവഹിച്ചതെന്ന് പറയാതെവയ്യ. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും തന്നെയാണ് ഇതിന് ഒന്നാം നമ്പര്‍ ഉത്തരവാദികളെന്ന് ഏത് വ്യക്തിക്കും കണ്ണടച്ച് പറയാന്‍ കഴിയും. അതേസമയം മറ്റൊരു കാലത്തുമില്ലാത്ത രീതിയില്‍ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കപ്പെടുമോ എന്ന വലിയ ആശങ്കകള്‍ എങ്ങും ഉയര്‍ന്നിരിക്കുന്നു. ഇതിന് ഉത്തരവാദിത്തം ഏല്‍ക്കേണ്ടത് ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനാണ്. കഴിഞ്ഞ ഒന്നര മാസത്തെ കമ്മീഷന്റെ നടപടികളിലും തീരുമാനങ്ങളിലുമെല്ലാം നിഴലിക്കുന്നത് പച്ചയായ ഭരണകക്ഷി പക്ഷപാതമാണെന്നത് രാജ്യത്തിന്റെ ഭാവിയെതന്നെ അപായ ഭീഷണിയിലാഴ്ത്തുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷവും മുമ്പും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതികളാണ് രാജ്യത്തെമ്പാടും ഉയര്‍ന്നുവന്നത്. ചെയ്ത വോട്ടുകള്‍ വോട്ടര്‍ ഉദ്ദേശിച്ച ചിഹ്നത്തിലല്ല രേഖപ്പെടുത്തപ്പെട്ടതെന്ന ആരോപണം ഏറെക്കാലമായി പലയിടത്തുനിന്നും ഉയര്‍ന്നതാണ്. ഇതിനു പരിഹാരമായി പഴയ രീതിയില്‍ കടലാസ് ബാലറ്റുകള്‍ തിരിച്ചുകൊണ്ടുവരണമെന്ന് പ്രതിപക്ഷത്തെ മിക്ക കക്ഷികളും ആവശ്യമുന്നയിച്ചതുമാണ്. എന്നാല്‍ ഇതിനെ പൂര്‍ണമായി തിരസ്‌കരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതാ രേഖപ്പെടുത്തിയ വോട്ട് രേഖപ്പെടുത്തുന്ന വിവിപാറ്റ് യന്ത്രങ്ങളുടെ കാര്യത്തിലും ഇപ്പോള്‍ പഴയ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പ്രതിപക്ഷ ആവശ്യം തിരസ്‌കരിച്ചിരിക്കുന്നു.
വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന അതേ വോട്ടുകളാണ് വിവിപാറ്റ് യന്ത്രത്തിലേതെന്നതിനെക്കുറിച്ച് പലവിധ ആശങ്കകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കമ്മീഷനെ സമീപിച്ച് വിവിപാറ്റ് യന്ത്രങ്ങള്‍ 50 ശതമാനം എണ്ണണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കാന്‍ പക്ഷേ കമ്മീഷന്‍ കൂട്ടാക്കിയില്ല. സുപ്രീംകോടതിയും വിഷയം കമ്മീഷന്റെ വിവേചനത്തിന് വിടുകയാണ് ചെയ്തത്. എന്നാല്‍ കമ്മീഷന്‍ സമ്മതിച്ചതുപ്രകാരം ലോക്‌സഭാമണ്ഡലത്തിലെ ഓരോ നിയമസഭാമണ്ഡലത്തിലെയും ഓരോ ബൂത്തിലെയും ഒരു വിവിപാറ്റ് യന്ത്രം വീതം എണ്ണണം. എന്നാല്‍ ഇതിന്മേലും കമ്മീഷന്‍ ഇരട്ടത്താപ്പ് തുടരുകയാണ്. കഴിഞ്ഞദിവസം കമ്മീഷന്‍ അംഗങ്ങളെ സന്ദര്‍ശിച്ച 22 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് വിഷയം പരിശോധിക്കാമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയതെങ്കിലും ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിക്കഴിഞ്ഞതിനുശേഷമേ വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടുകള്‍ പരിശോധിക്കൂ എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന് കമ്മീഷന്‍ പറയുന്ന കാരണം വിചിത്രമാണ്. വിവിപാറ്റുകള്‍ ആദ്യം എണ്ണിയാല്‍ മൂന്നുദിവസം കഴിഞ്ഞു മാത്രമേ ഫലം പ്രഖ്യാപിക്കാനാകൂ എന്ന വാദമാണ് അവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. എത്ര മണിക്കൂറാണ് ഫലം വൈകുന്നത് എന്നതിനേക്കാള്‍ ഫലത്തിന്റെ കൃത്യത ഉറപ്പുവരുത്താനുള്ള ഭരണഘടനാബാധ്യതയാണ് തങ്ങളുടെമേല്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്ന ബോധ്യം എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനില്ലാതെ പോയി? ഇതിനെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിപക്ഷ കക്ഷികള്‍ കമ്മീഷനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുമായി കൂട്ടിവായിക്കേണ്ടത്. അവിടെ കാണുന്നത് പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പിയുടെയും താളത്തിനൊത്ത് തുള്ളുന്ന ഒരു നാറിയ സംവിധാനത്തെയാണ്. ഇതാണോ ഇന്ത്യ പോലുള്ള അതിവിപുലവും വൈവിധ്യപൂര്‍ണവുമായ ഒരു ജനാധിപത്യരാജ്യത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് രാജ്യവും ലോകവും പ്രതീക്ഷിക്കേണ്ടത്. തീര്‍ച്ചയായും അല്ലതന്നെ. കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന കമ്മീഷനെയാണ് അംഗം അശോക് ലവാസയുടെ വിയോജനങ്ങളിലൂടെ കാണാനാകുന്നത്. മോദിയുടെ ഇച്ഛക്ക് തുള്ളുന്ന സംവിധാനമാകരുത് കമ്മീഷനെന്ന് സൂചിപ്പിക്കുകയാണ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വൈ.എസ് ഖുറേശിയെ പോലുള്ളവര്‍.
വോട്ടിംഗ് യന്ത്രങ്ങള്‍ പരസ്യമായി കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെയും പ്രതിപക്ഷം ചോദ്യം ചെയ്‌തെങ്കിലും അതിനെയും വില കുറഞ്ഞ ആരോപണമായാണ് കമ്മീഷന്‍ കണ്ടത്. ബീഹാര്‍, യു.പി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി വ്യാപകമായി കടത്തിക്കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നുമുണ്ടാകാത്ത രീതിയിലുള്ള ഈ ഏര്‍പ്പാട് എന്തിനാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങളും ഉപയോഗിച്ചവയെപോലെ അത്രതന്നെ സുരക്ഷയുള്ള സംവിധാനത്തിലാണ് സൂക്ഷിക്കേണ്ടതെന്നതാണ് ചട്ടമെന്ന് വൈ.എസ് ഖുറേഷി പറയുന്നു. മുന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി പോലും പരസ്യമായി പ്രതികരിക്കാന്‍ സന്നദ്ധമായത് കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. ജനവിധി അട്ടിമറിക്കാന്‍ സര്‍വവിധ ഉപായങ്ങളും പ്രയോഗിക്കാന്‍ മോദിയെപോലുള്ള വ്യക്തിത്വങ്ങള്‍ തയ്യാറായേക്കുമെന്ന് ഇത:പര്യന്തമുള്ള ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും രീതികള്‍തന്നെ ധാരാളം. ഇനിയുള്ള ഓരോനിമിഷവും രാജ്യത്തിന്റെ ജനാധിപത്യത്തെ സംബന്ധിച്ച് അത്യമൂല്യമാണ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളുടെയും പ്രതിപക്ഷ കൗണ്ടിംഗ്ഏജന്റുമാരുടെയും സാന്നിധ്യം തടസ്സപ്പെടുത്താനും ജനവിധി ഏതുവിധേനയും തങ്ങള്‍ക്കനുകൂലമായി രേഖപ്പെടുത്തപ്പെടാനും ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ഭരണകക്ഷിക്കാരുടെ സാധ്യത തള്ളിക്കളഞ്ഞുകൂടാ. ഭരണമുന്നണിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കെ വിശേഷിച്ചും. നിതാന്തജാഗ്രത മാത്രമാണ് ഇതിനുള്ള പോംവഴി. അല്ലെങ്കില്‍ ഇന്ന് പുറത്തുവരുന്നത് അട്ടിമറിക്കപ്പെട്ട ജനവിധി മാത്രമല്ല, പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആധുനിക ലോകം തള്ളിപ്പറഞ്ഞ ഹിറ്റ്‌ലറിയന്‍ നാസിസം തന്നെയായിരിക്കും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending