Culture
രാഷ്ട്രീയ അനിശ്ചിതത്വം മുറുകി : മാലദ്വീപ് പ്രസിഡണ്ട് അബ്ദുല്ല യമീനെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്; സൈന്യം പാര്‍ലമെന്റ് വളഞ്ഞു
മാലെ: മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാക്കി പ്രസിഡണ്ട് അബ്ദുല്ല യമീനെ അറസ്റ്റു ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. ബ്രിട്ടനില്‍ പ്രവാസ ജീവിതം നയിക്കുന്ന മുന്‍ പ്രസിഡണ്ട് മുഹമ്മദ് നശീദ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയതിനു തൊട്ടുപിന്നാലെയാണ് പുതിയ ഉത്തരവ്. ഇതിനിടെ പാര്‍ലമെന്റ് മന്ദിരം വളഞ്ഞ സൈന്യം, തലസ്ഥാന നഗരിയുടെ നിയന്ത്രണം ഏറ്റെടുത്തു.
അറസ്റ്റ് ചെറുക്കാന്‍ മാലദ്വീപ് സര്‍ക്കാര്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും ഉത്തരവ് സ്വീകരിക്കരുതെന്നും സൈനിക, പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടതായും അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ പറഞ്ഞു.
വന്‍ സൈനിക സന്നാഹമാണ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ തമ്പടിച്ചിരിക്കുന്നത്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അബ്ദുല്ല യമീനെ ഇംപീച്ച് ചെയ്യാന്‍ കളമൊരുങ്ങിയിരുന്നു. നടപടി ക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിന് യമീന് പ്രസിഡണ്ട് പദം രാജിവെച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ലമെന്റിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇതേതുടര്‍ന്നാണ് സൈന്യം പാര്‍ലമെന്റ് മന്ദിരം വളഞ്ഞതും നിയന്ത്രണം ഏറ്റെടുത്തതും. എന്നാല്‍ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളില്‍ ചിലരെ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് കടക്കാന്‍ സൈന്യം അനുവദിച്ചതായി വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ പാര്‍ലമെന്ററി സെക്രട്ടറി ജനറല്‍ അഹമ്മദ് മുഹമ്മദ് രാജി പ്രഖ്യാപിച്ചതും സ്ഥിതി സങ്കീര്‍ണമാക്കി. കാരണമൊന്നും വ്യക്തമാക്കാതെയാണ് ഇന്നലെ കാലത്ത് അദ്ദേഹം രാജീ തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രീയ അനിശ്ചിതത്വത്തെതുടര്‍ന്ന് ഇന്നലെ തുടങ്ങാനിരുന്ന പാര്‍ലമെന്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു സെക്രട്ടറി ജനറലിന്റെ രാജി.

പ്രസിഡണ്ട് യമീനെ അറസ്റ്റു ചെയ്യാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതായി അറ്റോര്‍ണി ജനറല്‍ സ്ഥിരീകരിച്ചു. എന്നാല്‍ കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ നിര്‍ദേശം സൈന്യവും പൊലീസും തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവും ഭരണഘടനയും അനുസരിച്ച് മാത്രമേ മുന്നോട്ടു പോകൂവെന്നും എ.ജിയുടെ ഉപദേശം ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും സൈനിക മേധാവി മേജര്‍ ജനറല്‍ അഹമ്മദ് ഷിയാം പറഞ്ഞു. മാലദ്വീപ് സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ സൈന്യത്തിന് നോക്കിനല്‍ക്കാന്‍ കഴിയില്ല. ഭരണഘടനാ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കാനുള്ള ബാധ്യതയും സൈന്യത്തിനില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി നിയമിച്ച പൊലീസ് മേധാവി അബ്ദുല്ല നവാസും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.
നശീദിനൊപ്പം നിലയുറപ്പിച്ചതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടച്ച പ്രതിപക്ഷ നേതാക്കളെ ജയില്‍ മോചിതരാക്കാനും സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും ഇതുവരെ നടപ്പാക്കിയിട്ടില്ല. സ്വാധീനവും ഇടപെടലും ഇല്ലാത്ത, സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണ ലഭിക്കാത്തിടത്തോളം കാലം തടവുകാരെ ജയിലില്‍ പാര്‍പ്പിക്കാനാവില്ലെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. കോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു.
തലസ്ഥാനനഗരിയായ മാലെയില്‍ ഇന്നലെയും നൂറു കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിപക്ഷ പാര്‍ട്ടി ക്യാമ്പയിന് ഓഫീസിന് പുറത്ത് മുദ്രാവാക്യം വിളിച്ചും നൃത്തം ചെയ്തുമായിരുന്നു പ്രതിഷേധം. ഭരണഘടനയെ ആദരിക്കണണമെന്നും സുപ്രീംകോടതി ഉത്തരവ് ഉടന്‍ തന്നെ നടപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസും രംഗത്തെത്തി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ വിധിയെ സ്വാഗതം ചെയ്തിരുന്നു.
മാലദ്വീപില്‍ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ എത്തിയ ആദ്യ സര്‍ക്കാറായിരുന്നു മുഹമ്മദ് നശീദിന്റെ നേതൃത്വത്തിലുള്ളത്. എന്നാല്‍ അബ്ദുല്ല യമീന് സൈനിക അട്ടിമറിയിലൂടെ അധികാരം പിടിക്കുകയും നശീദ് ഉള്‍പ്പെടെയുള്ളവരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടക്കുകയും ചെയ്തു. ചികിത്സാ ആവശ്യാര്‍ത്ഥം 2016ല്‍ രാജ്യത്തിന് ലണ്ടനില്‍ എത്തിയ നശീദ്, പിന്നീട് ബ്രിട്ടനില്‍ അഭയം തേടുകയായിരുന്നു. ഇതിനിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ സന്നദ്ധമാണെന്ന് പ്രസിഡണ്ട് അബ്ദുല്ല യമീന് പറഞ്ഞു. നവംബറിലാണ് സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നത്. ഇതിനു മുമ്പു തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇതിനു മുമ്പ് ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാക്കളെ വിട്ടയക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
kerala
യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തദ്ദേശ തിരത്തെടുപ്പില്‍ ജനഹിതം മനസ്സിലാക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
മലപ്പുറം: തദ്ദേശ തിരത്തെടുപ്പില്‍ ജനഹിതം മനസ്സിലാക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഒമ്പതര വര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് പക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായുള്ള ജനാധിപത്യ പ്രതികരണത്തിനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. ശബരിമല സ്വര്‍ണ്ണക്കൊള്ള, പി.എം ശ്രീ, ലേബര്‍ കോഡ് തുടങ്ങി വിവാദങ്ങളില്‍ മുങ്ങിയിരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധികളാണ് എല്‍.ഡി.എഫിനായി രംഗത്തുള്ളത്. സര്‍ക്കാരിനോടുള്ള ശക്തമായ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ ഉയരണം.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം കവരാന്‍ കൂട്ടുനില്‍ക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെയാണ് വിശ്വാസികള്‍ ആരാധനയോടെ കാണുന്ന സ്വര്‍ണം കവര്‍ച്ച ചെയ്തിരിക്കുന്നത്.
ആര്.എസ്.എസ് അജ ണ്ടയുടെ ഭാഗമായ പി.എം ശ്രീയില്‍ ഒപ്പുവെച്ച് കേരളിയ ജനതയെയും തൊഴില്‍ കോഡ് കരട് വിജ്ഞാപനം പുറത്തിറക്കി തൊഴിലാളിക ളെയും ചതിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടാതെ സാധാരണക്കാരുടെ വയ്യറ്റത്തടിച്ച്, അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം നടത്തിയെന്ന പരസ്യവാ ചകത്തിലൂടെ മേനിനടിക്കുകയാണ്. കേട്ടുകേള്‍വിയില്ലാതിരുന്ന ലഹരി ഉത്പന്നങ്ങളുടെ വിപണന കേന്ദ്രമായി കേരളം മാറി, മദ്യഷാപ്പുകള്‍ തുറന്നിട്ട് കുടുംബിനി
കളുടെ സ്വസ്തജീവിതം തകര്‍ക്കാന്‍ കൂട്ടുനിന്ന ധാര്‍മികതയില്ലാത്ത സര്‍ക്കാരാണ് കേരളത്തിലേത്. പാവപ്പെട്ട രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഗവ. ആതുരാലയങ്ങളില്‍ ചികിത്സാപിഴവുകളുടെ ഘോഷയാത്രയായിരുന്നു ഈ ഒമ്പതരക്കൊല്ലക്കാലം. ആശുപത്രികളില്‍ ആവശ്യമായ ഉപകരണങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞു. രൂപീകരണകാലം മുതല്ക്കുള്ള നമ്മുടെ പ്രവര്‍ത്തനം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളെ തകര്‍ത്തെറിയുന്ന നിലയിലേക്ക് ഇടതുപക്ഷ ഭരണം. നിരുത്തരവാദ, നിര്‍ഗുണ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ആദ്യപടിയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ്. കാലഘട്ടം ആ വശ്യപ്പെടുന്ന മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ യു.ഡി.എഫിന് മാത്രമേ സാധിക്കുവെന്നും യു.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വലിയ വിജയം നല്കണമെ
ന്നും തങ്ങള്‍ പറഞ്ഞു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്ട്രോള് യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്ട്രോള് യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.
കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര് എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.
കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
kerala
വര്‍ക്കല ക്ലിഫിന് സമീപം റിസോര്‍ട്ടില്‍ തീപിടുത്തം; മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു
അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു.
തിരുവനന്തപുരം; വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം. ചവര്‍ കൂനയില്‍ നിന്ന് തീ പടര്‍ന്ന് റിസോര്‍ട്ടിലെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോര്‍ട്ടില്‍ തീപിടുത്തമുണ്ടായത്.
അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോര്‍ട്ടില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നിസാരമായ പൊള്ളലേറ്റത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കത്തിനശിച്ച മുറിവില്‍ താമസക്കാരായ മറ്റ് വിദേശികളുടെ സാധന സാമഗ്രികളടക്കം ഉണ്ടായിരുന്നതായാണ്
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala1 day agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

