Connect with us

News

മധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍

ആറു വര്‍ഷമായി ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

Published

on

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി തുടരുന്നതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. 2020 മുതല്‍ 2026 ജനുവരി 28 വരെ സംസ്ഥാനത്ത് ആകെ 2,74,311 സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി മുഖ്യമന്ത്രി മോഹന്‍ യാദവ് നിയമസഭയില്‍ സ്ഥിരീകരിച്ചു.

ഓരോ വര്‍ഷവും ശരാശരി 45,000 കേസുകളും, പ്രതിമാസം ഏകദേശം 3,700 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അതായത്, ആറു വര്‍ഷമായി ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

ഇതില്‍ 2,35,977 പേരെ കണ്ടെത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും, 68,334 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വര്‍ഷങ്ങളിലായി കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതും ശ്രദ്ധേയമാണ്. 2020ല്‍ 30,000ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 2021ല്‍ അത് 39,000 കടന്നു. 2023ല്‍ 40,000ല്‍ അധികം കേസുകളും 2025ല്‍ 31,000ത്തിലധികം കേസുകളും രേഖപ്പെടുത്തി. 2026ന്റെ ആദ്യ ആഴ്ചകളില്‍ തന്നെ 1,000ത്തിലധികം സ്ത്രീകളെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്‍ഡോര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍, ഉജ്ജൈന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഉയര്‍ന്ന കേസുകള്‍ രേഖപ്പെടുത്തുന്നത്. ഗോത്ര മേഖലകളിലും അതിര്‍ത്തി ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്ത കേസുകളും കണ്ടെത്തിയ കേസുകളും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നതായി സൂചനയുണ്ട്.

അതേസമയം, രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും കാണാതാകുന്നവരുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നു. 2025 ജനുവരി 1 മുതല്‍ 15 വരെ രണ്ടാഴ്ചക്കിടെ 807 പേരെയാണ് കാണാതായത്. ഇതില്‍ 509 പേര്‍ സ്ത്രീകളാണ്. ശരാശരി ദിവസേന 54 പേരാണ് കാണാതാകുന്നത്.

കാണാതായ 807 പേരില്‍ 191 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരില്‍ 146 പേര്‍ പെണ്‍കുട്ടികളാണ്. 616 പേര്‍ മുതിര്‍ന്നവരില്‍ 363 പേര്‍ സ്ത്രീകളാണ്. രണ്ടാഴ്ചക്കിടെ കാണാതായവരില്‍ 235 പേരെ കണ്ടെത്തിയെങ്കിലും 572 പേര്‍ ഇപ്പോഴും കണ്ടെത്താനുണ്ട്.

2025ല്‍ മാത്രം ഡല്‍ഹിയില്‍ 24,508 പേര്‍ കാണാതായി. ഇതില്‍ 14,870 പേര്‍ സ്ത്രീകളാണ്. 15,421 പേരെ കണ്ടെത്തിയെങ്കിലും 9,087 പേര്‍ ഇപ്പോഴും കാണാമറയത്താണ്.

2016 മുതല്‍ 2026 വരെ ഒരു ദശാബ്ദത്തില്‍ ആകെ 2,32,737 പേരെയാണ് ഡല്‍ഹിയില്‍ കാണാതായത്. ഇതില്‍ ഏകദേശം 1.8 ലക്ഷം പേരെ കണ്ടെത്തിയപ്പോള്‍ 52,000ത്തിലധികം പേര്‍ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 2025 വര്‍ഷം തന്നെ ഒരു പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ കാണാതായ വര്‍ഷമായും രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

Amazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന വാൾമാർട്ടിനെ മറികടന്നാണ് ആമസോണിന്റെ ഈ നേട്ടം.

Published

on

By

വാഷിങ്ടൺ: വരുമാന കണക്കിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി ആമസോൺ മുന്നിലെത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന വാൾമാർട്ടിനെ മറികടന്നാണ് ആമസോണിന്റെ ഈ നേട്ടം.

കഴിഞ്ഞ 12 മാസത്തിനിടെ ആമസോൺ 717 ബില്യൺ ഡോളർ വരുമാനം നേടി. അതേസമയം വാൾമാർട്ടിന്റെ വരുമാനം 713.2 ബില്യൺ ഡോളറായിരുന്നു. റീട്ടെയിൽ വ്യാപാരത്തോടൊപ്പം ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖലയിൽ, പ്രത്യേകിച്ച് ആമസോൺ വെബ് സർവീസസിന്റെ വളർച്ച, കമ്പനിയുടെ വരുമാന വർധനയ്ക്ക് പ്രധാന കാരണമായി.

ഓൺലൈൻ വിപണിയിൽ ആമസോണിന് ശക്തമായ ആധിപത്യമുണ്ട്. കമ്പനിയുടെ വെബ്സൈറ്റും ആപ്പും ഏകദേശം 2.7 ബില്യൺ ആളുകൾ സന്ദർശിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഓഫ്‌ലൈൻ സ്റ്റോർ ശൃംഖലയിൽ വാൾമാർട്ടിനാണ് മുൻതൂക്കം. യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വാൾമാർട്ടിന് ആയിരക്കണക്കിന് സ്റ്റോറുകളുണ്ട്.

അതേസമയം, വിപണിമൂല്യത്തിൽ ആമസോൺ ഇപ്പോഴും ഒന്നാമതല്ല. 4.5 ട്രില്യൺ ഡോളർ വിപണിമൂല്യമുള്ള Nvidia ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്. ആമസോണിന്റെ വിപണിമൂല്യത്തിന്റെ ഏകദേശം ഇരട്ടിയാണ് നിവിഡിയയുടെ മൂല്യം.

Continue Reading

News

ചേർത്തല താലൂക്ക് ആശുപത്രിയിലും ചികിത്സാപ്പിഴവ് ആരോപണം; മുറിവിൽ ചില്ലുകഷണങ്ങൾ നീക്കാതെ കെട്ടിയതായി പരാതി

കയ്യിലെ മുറിവിൽ നിന്നുള്ള ചില്ലുകഷണങ്ങൾ നീക്കാതെയാണ് വച്ചുകെട്ടിയതെന്നാണ് പരാതിയുമായി രോഗി രംഗത്തെത്തിയത്.

Published

on

By

ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. കയ്യിലെ മുറിവിൽ നിന്നുള്ള ചില്ലുകഷണങ്ങൾ നീക്കാതെയാണ് വച്ചുകെട്ടിയതെന്നാണ് പരാതിയുമായി രോഗി രംഗത്തെത്തിയത്.

ഓട്ടോ അപകടത്തിൽ പരുക്കേറ്റ തുറവൂർ സ്വദേശി രാധാകൃഷ്ണപിള്ള ഡിസംബർ 16-നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മുറിവ് കെട്ടിയെങ്കിലും, മുറിവ് ഉണങ്ങാതിരുന്നതിനെ തുടർന്ന് വീണ്ടും ചികിത്സ തേടി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കയ്യിൽ ചില്ലുകഷണങ്ങൾ ശേഷിക്കുന്നതായി കണ്ടെത്തി.

63 ദിവസങ്ങൾക്ക് ശേഷം നടത്തിയ ശസ്ത്രക്രിയയിലൂടെ അഞ്ച് ചില്ലുകഷണങ്ങളാണ് പുറത്തെടുത്തത്. സംഭവത്തിൽ ബന്ധപ്പെട്ട ഡോക്ടർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

 

Continue Reading

News

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയാ പിഴവ്; യുവതിയുടെ വയറ്റില്‍ അഞ്ച് വര്‍ഷത്തിന് ശേഷം കത്രിക കണ്ടെത്ത

അഞ്ച് വര്‍ഷമായി തുടര്‍ന്നുവരുന്ന കടുത്ത വയറുവേദനയ്ക്ക് പിന്നില്‍ ശസ്ത്രക്രിയാ പിഴവാണെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്.

Published

on

By

ആലപ്പുഴ: അഞ്ച് വര്‍ഷമായി തുടര്‍ന്നുവരുന്ന കടുത്ത വയറുവേദനയ്ക്ക് പിന്നില്‍ ശസ്ത്രക്രിയാ പിഴവാണെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫിന്റെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവമാണ് വിവാദമായത്.

2021 മെയ് 5-ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഉഷയ്ക്ക് നിരന്തരം വയറുവേദന അനുഭവപ്പെട്ടു. വര്‍ഷങ്ങളോളം വേദനാശമന മരുന്നുകള്‍ കഴിച്ചുകൊണ്ടാണ് അവര്‍ മുന്നോട്ട് പോയത്.

വേദന ശക്തമായതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ സമീപിച്ചപ്പോള്‍ മൂത്രത്തില്‍ കല്ലാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചതായി കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രികയുണ്ടെന്ന വിവരം പുറത്തുവന്നത്. ബുധനാഴ്ച എടുത്ത എക്‌സറേയിലൂടെയാണ് കത്രിക വ്യക്തമായത്.

സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് പോകാന്‍ ഭയമാണെന്ന് ഉഷ വ്യക്തമാക്കുന്നു.

സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യുവതിയുടെ കുടുംബം അറിയിച്ചു.

 

Continue Reading

Trending