Culture
ഫാഷിസത്തെ ചെറുത്ത് തോല്‍പ്പിക്കും: തങ്ങള്‍
കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ ജവദ്രോഹനയങ്ങള്‍ക്കും ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കുമെതിരെ ദളിത്-മുസ്ലിം-ന്യൂനപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള കേന്ദ്രനീക്കത്തിനെതിരെ രാജ്യത്തെ മതേതര വിശ്വാസികള്‍ ഉണരണം. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന മതവിശ്വാസം അനുസരിച്ചും അല്ലാതെയും ജീവിക്കാന്‍ അവകാശം നല്‍കുന്നുണ്ട്. ഈ മൗലികാവകാശം ഇല്ലായ്മ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
രാജ്യത്ത് ദളിത് പിന്നാക്ക ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കയാണ്. അവര്‍ രാഷ്ട്രീയമായ ഐക്യപ്പെടലിലൂടെ ജനാധിപത്യത്തില്‍ ഇടപെടണം. അവര്‍ക്ക് വേണ്ടിയുള്ള സമരങ്ങളേറ്റെടുക്കാന്‍ മുസ്ലിം ലീഗ് എന്നും തയ്യാറാണ്. ഈ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പ്രധാന പങ്ക് വഹിക്കേണ്ടത് യുവതലമുറയാണ്. നമ്മുടെ വിശ്വാസത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന ഏത് ഭരണകൂടത്തെയും നേരിടാന്‍ ആശയപരമായ അടിത്തറ നമുക്കുണ്ട്.
രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യാ രാജ്യം ലോകത്തിന് മുന്നില്‍ വളര്‍ച്ച പ്രാപിക്കുന്നതില്‍ നാമെല്ലാവരും അഭിമാനം കൊള്ളുന്നു. എന്നാല്‍, ഒരു രാജ്യത്തിന്റെ വികസനത്തിന് ഏറ്റവും അത്യാവശ്യം ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാവലാണ്. പൗരന്മാര്ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ രാജ്യത്ത് നിരാശ പടരും. ഇത് രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ വളര്‍ച്ചയെ ഇല്ലാതാക്കും.
ഇപ്പോള്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ എല്ലാവരെയും ഭീതിപ്പെടുത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. ജനങ്ങളില്‍ ഭയം സൃഷ്ടിച്ച് കൊണ്ട് ഭരണം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് ഏകാധിപതികളുടെ ചരിത്രം സാക്ഷിയാണ്. ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള ബി.ജെ.പി യുടെ ശ്രമങ്ങള്‍ ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്.
മുസ്ലിം സമുദായത്തിന്റെ ജിവിതത്തെ ക്രമപ്പെടുത്തുന്ന നിയമ സംഹിതയാണ് ഇസ്ലാമിക ശരീഅത്ത്. ഭരണഘടനാ ശില്പികള് വിഭാവനം ചെയ്ത ഇന്ത്യാ രാജ്യം എല്ലാവരുടെയും വിശ്വാസങ്ങളെ ഉള്‍ക്കൊള്ളാനാവുന്നതാണ്. അത് സംരക്ഷിക്കാനാണ് നമ്മുടെ പൂര്‍വ്വീകര്‍ സ്വാതന്ത്രൃം നേടിത്തന്നത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു എന്നത് രാജ്യത്തിന് അഭിമാനമാണ്. ഈ രാജ്യത്ത് ജനിച്ചവരെല്ലാം രാജ്യത്തെ പൗരന്മാരാണ്. ജാതിയോ മതമോ വര്‍ണ്ണമോ നോക്കിയല്ല ദേശീയത തീരുമാനിക്കപ്പെടുന്നത്. രാജ്യത്തിന്റെ വളര്‍ച്ചക്ക് വേണ്ടി ഭരണകൂടമെടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണക്കാന്‍ മുസ്ലിം ലീഗ് മുന്നില്‍ നില്‍ക്കുമെന്നും തങ്ങള്‍ പറഞ്ഞു.
മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം പേഴ്ണല്‍ ലോ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പറും ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറുമായ അഡ്വ. സഫര്യാബ് ജീലാനി, ദളിത് ആക്ടിവിസ്റ്റ് ദ്വന്ത പ്രശാന്ത് എന്നിവര്‍ അതിഥികളായി. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ‘ഷെയ്ഡ്’ സഹായ പദ്ധതി വിതരണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി മുയ് പ്രഭാഷണം നിര്‍വ്വഹിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (മാനവികതയുടെ രാഷ്ട്രീയം), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഇന്ത്യയുടെ രാഷ്ട്രീയം), എം.പി അബ്ദുസമദ് സമദാനി (ഏകസിവില്‍കോഡും ബഹുസ്വരതയും), കെ.പി.എ മജീദ് (ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കേരള മാതൃക), ഡോ. എം.കെ മുനീര്‍ (രാഷ്ട്രീയവും ഭീകരതയും), പി.വി. അബ്ദുള്‍ വഹാബ് എം.പി (കേരളവും പ്രവാസ ലോകവും), സിറാജ് ഇബ്രാഹിം സേട്ട് (മുസ്ലിം അവസ്ഥയും ഇന്ത്യന്‍ യുവത്വവും), കെ.എം ഷാജി (കേരളത്തിന്റെ രാഷ്ട്രീയം) എന്നിവര്‍ സംസാരിച്ചു. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ കെ.എം അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.ഐ തങ്ങള്‍, വി.കെ അബ്ദുള്‍ ഖാദര്‍ മൗലവി, പി.എച്ച് അബ്ദുള്‍ സലാം ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, സി. മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, അഡ്വ. പി.എം.എ സലാം, ടി.പി.എം സാഹിര്‍, ടി.എം സലീം, കെ.എസ്. ഹംസ, സി.പി. ബാവ ഹാജി, അഡ്വ.യു.എ ലത്തീഫ്, അബ്ദുറഹിമാന് കല്ലായി എന്നിവരും മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ഭാരവാഹികളായ അഡ്വ. എസ്. കബീര്‍, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, കെ.പി. താഹിര്‍, സി.പി.എ. അസീസ്, പി.എ. അഹമ്മദ് കബീര്‍, റഷീദ് ആലായന്‍, സി.എച്ച്. ഇഖ്ബാല്‍, പി.കെ. ഫിറോസ്, കെ.ടി. അബ്ദുറഹിമാന്, ജലാല്‍ പൂതക്കുഴി, എം.എ. സമദ്, കെ.എ. മുജീബ്, അഷറഫ് മടാന്‍ എന്നിവരും എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ അബ്ദുറബ്ബ്, ടി.എ അഹമ്മദ് കബീര്‍, സി. മമ്മൂട്ടി, അഡ്വ. എന്‍. ഷംസുദ്ദീന്, പി. അബ്ദുള്‍ ഹമീദ്, പി.കെ ബഷീര്‍, അഡ്വ.എം. ഉമ്മര്‍, പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, പി.ബി അബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, ആബിദ് ഹുസ്സൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുള്ള, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മതുല്ല, ദളിത്ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി. നവാസ്, വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍, കുറുക്കോളി മോയ്തീന് സംബന്ധിച്ചു.
kerala
ഡിജിറ്റല്‍ തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയില്‍ ഹാജരാക്കി
കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറന്‍സികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തല്‍. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി വിവി ബെന്നിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ മാസം 9 നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് വന്‍തോതില്‍ ഹവാല പണമിടപാട് നടക്കുന്നുണ്ടെന്ന് നേരത്തെ പൊലീസ് മനസിലാക്കിയിരുന്നു. താമരശ്ശേരി, കാക്കൂര്‍, കോടഞ്ചേരി മേഖലകളില്‍ പരാതി കൂടിയതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ജൂണ്‍മാസം മുതല്‍ നടത്തുന്ന അന്വേഷണത്തിനിടെ സംഘത്തില്‍ ഉള്‍പ്പെട്ട പലരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കേസില്‍ പ്രതിചേര്‍ത്ത എട്ടോളം പേര് വിദേശത്തേക്ക് കടന്നെന്നാണ് കണ്ടെത്തല്‍. കംബോഡിയ, ചൈന എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ സാന്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങളിലേക്കാണ് ബ്ലെസ്ലി ഉള്‍പ്പെടെയുള്ളവര്‍ ക്രിപ്റ്റോ രൂപത്തിലാക്കി പണമെത്തിക്കുന്നത്. സംഘത്തിലെ ഉന്നതര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണം സംഘം പറഞ്ഞു.
kerala
തടി ലോറി ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍
മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയുമായി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.
എടത്വ: എടത്വ-കോതമംഗലം കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ തടി കയറ്റിവന്ന ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. പുതുപ്പാടി കോളേജിലെ ബി.സി.എ അവസാന വര്‍ഷ വിദ്യാര്‍ഥിയായ എടത്വ തലവടി ആനപ്രമ്പാല്‍ കറുത്തേരില്‍ കുന്നേല്‍ വീട്ടില്‍ വിഷ്ണു (21) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ കാരക്കുന്നം പള്ളിക്ക് സമീപമായിരുന്നു അപകടം. ഹോസ്റ്റലില്‍ നിന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയാണ് മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയുമായി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്. ഉടന്‍ നാട്ടുകാര്‍ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവന് രക്ഷിക്കാനായില്ല.
ബൈക്കിലുണ്ടായിരുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി കാരാട്ടില്‍ ആദിത്യന് (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കല്‍ ആരോമല്‍ (20) എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ മൃതദേഹം മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാതാവ് സിന്ധു (തലവടി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗം), പിതാവ് കൊച്ചുമോന്. ഏക സഹോദരന് വിവേക് (എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി). പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകുന്നേരം സ്വദേശമായ തലവടിയിലേക്ക് കൊണ്ടുവരും. സംസ്കാരം പിന്നീട് നടക്കും.
international
പ്രവാസിയോട് എയര്‍ ഇന്ത്യയുടെ അനാസ്ഥ; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചര്‍ അനുവദിച്ചില്ല
സ്റ്റ്രെച്ചര് ടിക്കറ്റിനായി കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയര്‍ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവില്‍ ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും, മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതര്‍ അറിയിച്ചു.
റിയാദ്: പ്രവാസിയോടുള്ള എയര്‍ ഇന്ത്യയുടെ അനാസ്ഥ വിവാദമാകുന്നു. കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാന്‍ സ്ട്രെച്ചര്‍ അനുവദിച്ചില്ല. സ്റ്റ്രെച്ചര് ടിക്കറ്റിനായി കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയര്‍ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവില്‍ ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും, മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതര്‍ അറിയിച്ചു.
റിയാദില്‍ നിര്‍മാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവന് തുളസി (56)യാണ് എയര്‍ ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മാണ ജോലികള്‍ ചെയ്തുവരുന്ന ഇദ്ദേഹം, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. ലിഫ്റ്റിനായി നിര്‍മിച്ചിരുന്ന കുഴിയിലേക്കാണ് അദ്ദേഹം പതിച്ചത്. ഉടന്‍ തന്നെ സുമേഷിയിലെ കിങ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ചികിത്സയ്ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്തതിനാല്‍, ഭീമമായ തുക മുന്‍കൂര്‍ അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, മറ്റ് വിമാനകമ്പനികള്‍ 30,000 മുതല്‍ 35,000 റിയാല്‍ വരെ സ്റ്റ്രെച്ചര് ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിയാദില്‍ ചികിത്സ തുടരുന്നതിനും സമാനമായ തുക തന്നെ ചെലവാകുമെന്ന സാഹചര്യത്തില്‍, ചികിത്സ ഇവിടെ തന്നെ തുടരാന്‍ രാഘവന് തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍, ഡോക്ടറുടെയോ പ്രത്യേക മെഡിക്കല്‍ ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്റ്റ്രെച്ചര് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ 12,000 റിയാല്‍ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
kerala19 hours agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
