Connect with us

News

അവസാന നിമിഷത്തില്‍ പൊലീസ്; ഹോട്ടല്‍ മുറിയില്‍ ആത്മഹത്യാശ്രമം തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി

മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

Published

on

കോഴിക്കോട്: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ കോഴിക്കോട് നടക്കാവ് പൊലീസ് സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയിലാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കാണാതായ യുവാവിന്റെ ടവര്‍ ലൊക്കേഷന്‍ നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് കൂത്തുപറമ്പ് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് എഎസ്‌ഐ പി. സുനീഷിന്റെ നേതൃത്വത്തില്‍ സിപിഒ എന്‍. നിഷോബും ഡ്രൈവര്‍ എം. മുഹമ്മദ് ജിഷാദും അടങ്ങിയ സംഘം അടിയന്തിരമായി അന്വേഷണം ആരംഭിച്ചു. എരഞ്ഞിപ്പാലം ശാസ്ത്രിനഗര്‍ മേഖലയില്‍ വ്യാപകമായി ഹോട്ടലുകളും ഹോസ്റ്റലുകളും പരിശോധിച്ചെങ്കിലും ആദ്യഘട്ടത്തില്‍ ഫലമുണ്ടായില്ല. അഞ്ച് കിലോമീറ്ററിലധികം കാല്‍നടയായി നടത്തിയ തിരച്ചിലിനിടെ നാട്ടുകാരും പൊലീസിനൊപ്പം ചേര്‍ന്നു. രണ്ടാംഘട്ട പരിശോധനയില്‍ കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ യുവാവിനെ തിരിച്ചറിഞ്ഞു.

മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോള്‍ പ്രതികരണമില്ലാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് കീഹോളിലൂടെ പരിശോധിച്ചപ്പോള്‍ ഫാനില്‍ കയറുകെട്ടാന്‍ ശ്രമിക്കുന്ന യുവാവിനെ കണ്ടു. ഉടന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി യുവാവിനെ താഴെയിറക്കി രക്ഷപ്പെടുത്തി. പ്രണയ നൈരാശ്യമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. മുറിയില്‍ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. പൊലീസ് നല്‍കിയ മാനസിക പിന്തുണയും പ്രചോദനപരമായ വാക്കുകളും യുവാവിനെ പിന്തിരിപ്പിക്കാന്‍ സഹായകമായി. വിവരം അറിഞ്ഞെത്തിയ വീട്ടുകാരോടൊപ്പം യുവാവിനെ സുരക്ഷിതമായി തിരിച്ചയച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെള്ളാപ്പള്ളി നടേശന് പത്മ അവാര്‍ഡ് നല്‍കിയതിനെതിരേ SNDP സംരക്ഷണ സമിതി ഹൈക്കോടതിയിൽ നിയമനടപടി സ്വീകരിക്കും

Published

on

നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയും കളങ്കിത വ്യക്തിയുമായ വെള്ളാപ്പള്ളി നടേശന്പത്മ അവാര്‍ഡ് നല്‍കിയതിനെതിരേ, SNDP സംരക്ഷണ സമിതി ഹൈക്കോടതിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

ഭാരതത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച്, പുരസ്‌ക്കാരങ്ങളുടെ അന്തസ്സിന് കളങ്കമേല്‍പ്പിച്ച്, നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ, തരം താണ രാഷ്ടീയക്കളിക്കും, പുരസ്‌കാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശക്കും എതിരേ, ടചഉജ സംരക്ഷണ സമിതി ഹൈക്കോടതിയില്‍.നിയമ നടപടികള്‍ സ്വീകരിക്കും.

സങ്കുചിതരാഷ്ടീയ നേട്ടത്തിന്, രാജ്യതാല്‍പ്പര്യം ബലികഴിച്ച്, രാഷ്ട്രത്തിന്റെ പരമോന്നത പുരസ്‌ക്കാരങ്ങളുടെ അന്തസ്സ് നിലനിര്‍ത്തുവാന്‍, രാജ്യത്തെഓരോ പൗരനും കടമയും ബാദ്ധ്യതയുമുണ്ട്. അത് നിറവേറ്റുവാന്‍, ടചഉജ സംരക്ഷണ സമിതി നടത്തുവാന്‍ പോകുന്ന നിയമ-സമര പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുവാന്‍, നീതിബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത മുഴുവന്‍ ജനവിഭാഗങ്ങളുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി Adv. S. ചന്ദ്രസേനൻ
SNDPSS ചെയർമാൻ അറിയിച്ചു.

Continue Reading

News

നെയ്യാറ്റിന്‍കര ഒരു വയസ്സുകാരന്റെ കൊലപാതകം; പിതാവിനെതിരെ ഗാര്‍ഹിക പീഡന വകുപ്പ് കൂടി ചുമത്താനൊരുങ്ങി പൊലീസ്

Published

on

By

നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവ് ഷിജിലിനെതിരെ ഗാര്‍ഹിക പീഡന വകുപ്പ് കൂടി ചുമത്താന്‍ പൊലീസ് നീക്കം. കുഞ്ഞിന്റെ അമ്മ കൃഷ്ണപ്രിയ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനുള്ള ആലോചന. നിലവില്‍ ഷിജിലിനെതിരെ കൊലപാതക കുറ്റം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ സ്ത്രീധനമായി നല്‍കിയ വസ്തുവിനെ ചൊല്ലി ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്ന മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ഗാര്‍ഹിക പീഡന കുറ്റം കൂടി ചുമത്തുന്നത് പരിഗണിക്കുന്നത്. പ്രതിയുടെ ബന്ധുക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കും. കോടതിയില്‍ ഹാജരാക്കിയ ഷിജിലിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.

നാളെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അപേക്ഷ നല്‍കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഇക്കഴിഞ്ഞ 16-ാം തീയതി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അപ്പു എന്ന് വിളിക്കുന്ന ഒരു വയസ്സുകാരന്‍ ഇഹാനെ സ്വന്തം പിതാവ് ഷിജില്‍ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് കേസ്. പുലര്‍ച്ചെ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെട്ടതിലുള്ള പ്രകോപനത്തിലാണ് കുഞ്ഞിന്റെ അടിവയറ്റില്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

kerala

‘ഒരു അറിയിപ്പും ലഭിച്ചിട്ടില്ല, എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം’; എന്‍എസ്എസ് പിന്മാറ്റത്തില്‍ വെള്ളാപ്പള്ളി

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.

Published

on

By

ആലപ്പുഴ: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയ സാഹചര്യത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍.
ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതേയുള്ളൂയെന്നും അതിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പല കാരണങ്ങളാലും മുമ്പുണ്ടായിരുന്ന ഐക്യം വിജയിക്കാതിരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു ഐക്യശ്രമം പരാജയമാവുമെന്ന് വിലയിരുത്തിയാണ് നായര്‍-ഈഴവ ഐക്യത്തില്‍ നിന്നുള്ള എന്‍എസ്എസ് പിന്മാറ്റം. ഇന്ന് പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.

എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇപ്പോള്‍ ഒരു ഐക്യം പ്രായോഗികമല്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഐക്യം പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതായും വാര്‍ത്താക്കുറിപ്പിലുണ്ട്.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂര നിലപാടുള്ളതിനാല്‍ എസ്എന്‍ഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാര്‍ത്താക്കുറിപ്പില്‍, എസ്എന്‍ഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വെള്ളാപ്പള്ളിയും ജി. സുകുമാരന്‍ നായരും എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം സംബന്ധിച്ച് അറിയിച്ചിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനിവാര്യമാണെന്നും ഇരുവരും അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ആദ്യമായി ഐക്യസന്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു ജി. സുകുമാരന്‍ നായര്‍.

Continue Reading

Trending