Connect with us

Video Stories

മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം യൂറോപ്പിന് ‘റഷ്യന്‍ പേടി’

Published

on

കെ.മൊയ്തീന്‍ കോയ

ഫ്രാന്‍സിനെ പ്രകമ്പനം കൊള്ളിക്കുന്ന ‘മഞ്ഞകുപ്പായ’ക്കാരുടെ പ്രക്ഷോഭത്തിന് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നത് റഷ്യയാണെന്ന സംശയം ബലപ്പെടുന്നു. യൂറോപ്പ് മൊത്തം ‘റഷ്യന്‍പേടി’യിലാണ്. റഷ്യന്‍ കുതന്ത്രം ഏതൊക്കെ രാജ്യങ്ങളില്‍, എങ്ങനെയൊക്കെ? അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ കരങ്ങള്‍ പ്രവര്‍ത്തിച്ചത് രഹസ്യമായാണെങ്കില്‍ ഉക്രൈനിലെ ക്രീമിയ കയ്യടക്കാന്‍ സൈനികര്‍ നേരിട്ട് തന്നെ രംഗത്തിറങ്ങി.
നവംബര്‍ 17ന് ഫ്രഞ്ച് തെരുവുകള്‍ കയ്യടക്കിയ പ്രക്ഷോഭകര്‍ ഇനിയും വീട്ടിലേക്ക് മടങ്ങിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ, ട്രേഡ് യൂണിയനുകളുടെ പതാകയുമേന്തിയല്ല, പ്രക്ഷോഭം. തികച്ചും അരാഷ്ട്രീയം. അത്‌കൊണ്ട് തന്നെ പ്രക്ഷോഭത്തിന്റെ ‘പ്രഭവ കേന്ദ്ര’ത്തെ കുറിച്ച് അന്വേഷണത്തിലാണ് ഫ്രഞ്ച് സര്‍ക്കാര്‍. നേരത്തെ അമേരിക്കയിലും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും അരങ്ങ് തകര്‍ത്തതും ‘ആകസ്മിക’മായി രൂപമെടുത്തതുമായ പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനം സമൂഹമാധ്യമങ്ങള്‍ തന്നെ. ( കാശ്മീരിലെ ക്വത്‌വ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതും സമൂഹമാധ്യമങ്ങളില്‍ വഴി. പ്രഭവകേന്ദ്രം പൊലീസ് അന്വേഷിച്ചപ്പോഴല്ലേ തിരിച്ചറിഞ്ഞത്; സാക്ഷാല്‍ സംഘ്പരിവാര്‍ അജണ്ടയായിരുന്നുവെന്ന്) ഫ്രാന്‍സിലെ സമൂഹ മാധ്യമങ്ങള്‍ക്ക് റഷ്യന്‍ ബന്ധം ഉണ്ട്. 600 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് റഷ്യന്‍ ബന്ധമുണ്ടെന്ന് ഇതിനകം തെളിഞ്ഞു. 2017 ല്‍ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ ഇടപെടല്‍ നടന്നു. പക്ഷേ, ഫലിച്ചില്ല. റഷ്യയിലെ ‘സ്പുട്‌നിക് ‘ ന്യൂസ് വെബ്‌സൈറ്റും റഷ്യന്‍ ടെലിവിഷനും ഈ സംഭവത്തില്‍ ആരോപണ വിധേയരാണ്. ഫ്രഞ്ച് സര്‍ക്കാര്‍ വിരുദ്ധര്‍ക്ക് റഷ്യന്‍ സൈബര്‍ പോരാളികള്‍ തുറന്ന പിന്തുണ നല്‍കുന്നു. അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് ഫ്രഞ്ച് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയാണത്രെ നിഗൂഢ താല്‍പര്യം. ഫ്രാന്‍സില്‍ മാത്രമല്ല റഷ്യന്‍ ഇടപെടല്‍ നടന്നത്. ബ്രിട്ടന്‍, പോളണ്ട്, ബെല്‍ജിയം, കൊസോവോ തുടങ്ങിയ രാജ്യങ്ങളിലും രഹസ്യഇടപെടല്‍ നടന്നുവെങ്കില്‍ ഉക്രൈനില്‍ സൈനിക ഇടപെടല്‍വരെ എത്തി. റഷ്യന്‍ വംശജര്‍ക്ക് സ്വാധീനമുള്ള ക്രീമിയ പ്രവിശ്യ പിടിച്ചടക്കി റഷ്യയുമായി കൂട്ടിച്ചേര്‍ത്തു. റഷ്യയിലെ ‘സ്ലാവ്’ വംശജരുടെ ഗണത്തില്‍ വരുന്ന സെര്‍ബിയക്കാര്‍ക്ക് പിന്തുണ നല്‍കികൊണ്ടാണ് കൊസോവോ (സെര്‍ബിയന്‍ പ്രവിശ്യ) സ്വാതന്ത്ര്യം നേടുന്നത് തടയിടുന്നത്. ഇവിടേക്കും സൈനിക ഇടപെടലിന് അവസരം കാത്തിരിക്കുകയാണ് റഷ്യ. യൂറോപ്പിനെ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപണ സംവിധാനം ഒരുക്കിയിട്ടുമുണ്ട്.
ബ്രിട്ടന്‍ വിട്ടുപോകുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ ഫ്രാന്‍സിന് ഉണ്ടാകുന്ന മേല്‍കൈ തകര്‍ക്കുകയാണത്രെ റഷ്യന്‍ ലക്ഷ്യം. യുവനേതാവായ മാക്രോണ്‍ യൂറോപ്പിന്റെ നേതാവ് ആകുന്നതോടെ കരുത്തനായൊരു എതിരാളിയെ അവര്‍ മുന്നില്‍ കാണുന്നു. ശക്തമായ യൂറോപ്പിന്റെ ഭീഷണി ഒഴിവാക്കാനാണ് റഷ്യ നീങ്ങുന്നത്. അതേസമയം, തുടക്കത്തില്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ മാക്രോണ്‍ സര്‍ക്കാര്‍ അനുവദിച്ചുവെങ്കിലും പുതിയ ആവശ്യങ്ങള്‍ ഉയരുന്നു. ഇന്ധനവില വര്‍ധനവിന് ഇടയാക്കിയ തീരുമാനം പിന്‍വലിച്ചു. കൂലി വര്‍ധന പ്രഖ്യാപിക്കുകയും ചെയ്തു. പ്രക്ഷോഭം തണുക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, അവ വീണ്ടും ആളിക്കത്തി. സര്‍ക്കാറിന്റെ തീരുമാനം നടക്കാന്‍ വൈകിയതാണ് വീണ്ടും തെരുവ് യുദ്ധത്തിന് സാഹചര്യം സൃഷ്ടിച്ചത്. മാക്രോണിന്റെ നയസമീപനം സമ്പൂര്‍ണമായും സമ്പന്നര്‍ക്ക് വേണ്ടിയാണെന്ന് ഫ്രഞ്ച് യുവത വിശ്വസിക്കുന്നു. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സമ്പന്നര്‍ക്ക് ഒത്താശ നല്‍കുന്നു. നികുതി വര്‍ധന പ്രഖ്യാപിച്ചപ്പോഴും സമ്പന്നര്‍ ഒഴിവായിരുന്നു.
തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ പുനരുദ്ധരിക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ ഇമ്മാനുവല്‍ മാക്രോണിന്റെ സര്‍ക്കാറിന് കഴിഞ്ഞില്ല. തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു. പാരീസ് ഉടമ്പടി ലോക പ്രശസ്തമായെങ്കിലും പരിസ്ഥിതി പ്രശ്‌നപരിഹാരത്തിന് ശ്രമം ഫ്രാന്‍സില്‍ നടക്കാതെ പോയി. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ഒപ്പം സര്‍ക്കാര്‍ സഞ്ചരിക്കുമ്പോള്‍ യുവ ഭരണാധികാരിയില്‍ ഫ്രഞ്ച് യുവതയുടെ പ്രതീക്ഷ തകര്‍ന്നു. ഒന്നര വര്‍ഷം മുമ്പ് അധികാരത്തില്‍ വന്ന ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതിച്ഛായ താഴോട്ട് പോയി. ഫ്രഞ്ച് നഗരങ്ങള്‍ യുദ്ധക്കളമായി. കടകള്‍ കൊള്ളയടിച്ച് സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട ഘട്ടം എത്തിനില്‍ക്കുമ്പോഴും മാക്രോണ്‍ സര്‍ക്കാര്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നില്ല. ഡീസലിന് 7.6 സെന്റും പെട്രോളിന് 3.9 സെന്റുമായിരുന്നു വര്‍ധിപ്പിച്ചത്. ജനുവരിയില്‍ വീണ്ടും വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് തെരുവുകള്‍ യുദ്ധക്കളമായത്. നവംബര്‍ മൂന്നാം വാരം ഒരു ദിവസം 2000 ലേറെ കേന്ദ്രങ്ങളിലാണ് ജനങ്ങള്‍ വാഹനങ്ങള്‍ തടഞ്ഞത്. ലക്ഷക്കണക്കിന് യുവാക്കള്‍ പ്രക്ഷോഭത്തിന് സന്നദ്ധരായിവന്നു. വിപ്ലവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഫ്രാന്‍സില്‍ കുഴപ്പക്കാര്‍ക്ക് പിന്നില്‍ റഷ്യന്‍ കരങ്ങളുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടാകാം. അതിനുള്ള സാഹചര്യം സൃഷ്ടിച്ചത് സര്‍ക്കാര്‍ തന്നെയാണ്.
ഇമ്മാനുവല്‍ മാക്രോണിന്റെ വാചക കസര്‍ത്ത് കൊണ്ട് മാത്രം സ്ഥിതി നിയന്ത്രിക്കാന്‍ സാധ്യമല്ല. മെച്ചപ്പെട്ട സാമ്പത്തിക പരിഷ്‌കരണം പ്രതീക്ഷിച്ചുകൊണ്ടാണ് പരമ്പരാഗത പാര്‍ട്ടികളെ പിന്തള്ളി മാക്രോണിനെ ജനങ്ങള്‍ അധികാരത്തില്‍ കയറ്റിയത്. മാക്രോണിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത സ്ഥിതിയാണ്. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപിനും ജര്‍മ്മനിയില്‍ അഞ്ചല മെര്‍ക്കലിനുമെതിരെയുണ്ടായ പ്രക്ഷോഭം പോലെ അല്ല ഫ്രാന്‍സിലെ പ്രക്ഷോഭം. അവിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ ട്രേഡ് യൂണിയനുകളോ ആയിരുന്നു മുന്നിലുണ്ടായിരുന്നത്. ഫ്രാന്‍സില്‍ വര്‍ണ വ്യത്യാസമുണ്ടായിരുന്നില്ല. കൊടിയുടെ നിറവുമുണ്ടായിരുന്നില്ല. മഞ്ഞ ഓവര്‍ കോട്ടും ധരിച്ച് തെരുവുകള്‍ കയ്യടക്കിയ യുവാക്കളുടെ മുന്നേറ്റം, കോര്‍പറേറ്റുകള്‍ക്കും അവയെ സഹായിക്കുന്ന ഭരണാധികാരികള്‍ക്കും എതിരാണ്. ഫ്രാന്‍സില്‍ മാത്രമല്ല, ഏത് രാജ്യത്തേയും കോര്‍പറേറ്റുകള്‍ക്കും ഒത്താശക്കാര്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending