kerala
ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹർജി നൽകിയത്.
ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല. എന്നാൽ, പ്രതിക്കെതിരെ ശക്തമായ ജാമ്യവ്യവസ്ഥകൾ ചുമത്തണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. കട്ടിളപ്പാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ, ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ അളവ്, തൂക്കം തുടങ്ങിയ കാര്യങ്ങളിൽ വീണ്ടും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളും സമഗ്രമായി പരിശോധിക്കും. സന്നിധാനത്ത് രണ്ട് ദിവസം തങ്ങി വിശദമായ വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ തീരുമാനം.
എസ്ഐടി തലവൻ എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥർ ശബരിമലയിൽ എത്തിയാണ് അന്വേഷണം നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ ഇന്നും കസ്റ്റഡിയിൽ വാങ്ങി എസ്ഐടി ചോദ്യം ചെയ്തു.
kerala
പൊലീസ് സൊസൈറ്റി ലോൺ തട്ടിപ്പ് പരാതി: കഴമ്പില്ലെന്ന് വിജിലൻസ്
പൊലീസ് സൊസൈറ്റിയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്നും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ലോൺ അനുവദിച്ചതെന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കോഴിക്കോട്: കോഴിക്കോട് പൊലീസ് സൊസൈറ്റിയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് വൻതുക ലോണായി തട്ടിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ്. പൊലീസ് സൊസൈറ്റിയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്നും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ലോൺ അനുവദിച്ചതെന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കമ്മീഷണർ ഓഫീസിലെ ജീവനക്കാരാണ് പരാതിക്കാരായി രംഗത്തെത്തിയത്. മറ്റൊരു പൊലീസുകാരന് ലോൺ എടുക്കാൻ ജാമ്യം നിന്ന വ്യക്തി, വ്യാജ രേഖകൾ ചമച്ച് പറഞ്ഞതിലധികം തുക ലോണായി കൈപ്പറ്റിയെന്നായിരുന്നു ആരോപണം. രണ്ടര ലക്ഷം രൂപയ്ക്ക് ജാമ്യം നിന്നുവെങ്കിലും 25 ലക്ഷം രൂപ ലോണായി എടുത്തുവെന്നുമായിരുന്നു പരാതി.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഇന്ന് പരിശോധന നടത്തിയത്. എന്നാൽ, ആദ്യം 20 ലക്ഷം രൂപ ലോണായി അനുവദിച്ചുവെന്നും പിന്നീട് നിയമാനുസൃതമായി ലോൺ പുതുക്കി 25 ലക്ഷം രൂപയായി ഉയർത്തുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
kerala
തലസ്ഥാനത്ത് പൊലീസുകാരുടെ ലഹരി കച്ചവടം രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
തിരുവനന്തപുരം; ലഹരി കച്ചവടത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ സിപിഒമാരായ അഭിന്‍ജിത്ത്, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നാര്‍ക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തുവെന്ന് കണ്ടെത്തിയത്. പൊലീസുകാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയ്യുന്നു.
kerala
‘സജി ചെറിയാന്റെ പേര് മാറ്റി ‘സജി ചൊറിയാന്‍’ എന്നാക്കണം; വിമര്‍ശനവുമായി അബിന്‍ വര്‍ക്കി
സി.പി.എം വര്‍ഗീയ വിഷം ചീറ്റുന്ന ഫാക്ടറിയായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി.
സി.പി.എം വര്‍ഗീയ വിഷം ചീറ്റുന്ന ഫാക്ടറിയായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദത്തെ ഇല്ലാതാക്കി വര്‍ഗീയമായി നാടിനെ വിഭജിച്ച് വോട്ട് പിടിക്കാനുള്ള കുടില തന്ത്രത്തിലാണ് സി.പി.എമ്മെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്ത രീതിയില്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നത് അത്യന്തം ഖേദകരമാണെന്നും ബി.ജെ.പിക്കാര്‍ പോലും പറയാന്‍ അറയ്ക്കുന്ന വിധത്തിലുള്ള വര്‍ഗീയ പ്രസ്താവനകള്‍ സിപിഎം നടത്തുന്നുണ്ടെന്നും അബിന്‍ പറഞ്ഞു.
കേരളത്തെ വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും കാര്‍ഡിറക്കി വര്‍ഗീയതയുടെ വിളനിലമാക്കി മാറ്റാന്‍ സി.പി.എം ശ്രമിക്കുകയാണെന്നും അബിന്‍ പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെന്നും സജി ചെറിയാന്റെ പേര് മാറ്റി ‘സജി ചൊറിയാന്‍’ എന്ന് ആക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ നാടിനെ എങ്ങനെ ചൊറിയാം എന്നുള്ളതില്‍ അദ്ദേഹം ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സജി ചെറിയാന്റെ വാക്കുകള്‍ ആര്‍.എസ്.എസിന്റെ വാക്കുകളാണെന്നത് അദ്ദേഹത്തിന്റെ മുന്‍കാല അനുഭവങ്ങളില്‍നിന്ന് വ്യക്തമാണെന്നും ഇന്ത്യന്‍ ഭരണഘടന കുന്തവും കുടച്ചക്രവുമാണ് എന്ന് പറഞ്ഞയാളാണദ്ദേഹമെന്നും അബിന്‍ വിമര്‍ശിച്ചു. ഭരണഘടന മാറ്റിയെഴുതണമെന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. എന്നാല്‍ ഈ പ്രസ്താവന നേരത്തെ പറഞ്ഞിട്ടുള്ളത് ബി.ജെ.പിയും ആര്‍.എസ്.എസുമാണ്. പേര് നോക്കിയാല്‍ അവന്മാരൊക്കെ ആരാണ് എന്ന് നമുക്ക് മനസ്സിലാക്കാം എന്നാണ് സജി ചെറിയാന്റെ പുതിയ പ്രസ്താവന. ഈ പ്രസ്താവന നമ്മള്‍ മുമ്പേ കേട്ടിട്ടുള്ളത് 2019ല്‍ ഝാര്‍ഖണ്ഡില്‍ നരേന്ദ്ര മോദി പറഞ്ഞതിലൂടെയാണ്. പൗരത്വ സമരത്തില്‍ പങ്കെടുക്കുന്നവരെ അവരുടെ വേഷം നോക്കിയാല്‍ അറിയാം എന്നാണ് അന്ന് മോദി പറഞ്ഞത്. ആര്‍.എസ്.എസിന്റെ നാവായി കേരളത്തില്‍ വരുന്നത് ഇപ്പോള്‍ സജി ചെറിയാനാണെന്നും അബിന്‍ വര്‍ക്കി ചൂണ്ടിക്കാട്ടി.
പച്ചയായ വര്‍ഗീയത ഒരു ഉളുപ്പുമില്ലാതെ പറയാന്‍ സജി ചെറിയാന് നാണമില്ലേയെന്ന് അബിന്‍ ചോദിച്ചു. സജി ചെറിയാന്‍ പ്രതിനിധീകരിക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ചു പഞ്ചായത്തുകളില്‍ ബി.ജെ.പി ജയിച്ചത് ഏതു ഡീലിന്റെ ഭാഗമായാണെന്ന് നിരീക്ഷിക്കേണ്ടതാണെന്നും അബിന്‍ പറഞ്ഞു.
-
News1 day agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News1 day agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News1 day ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala1 day agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News1 day agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News1 day ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala1 day agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local1 day agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
