Connect with us

kerala

അടവുനയത്തിന്റെ വിജയവും കോണ്‍ഗ്രസ് മുക്ത ഭാരതവും തുറന്നെഴുതി ആര്‍.എസ്.എസ് മുഖപത്രം

എല്‍.ഡി.എഫിന് അധികാര തുടര്‍ച്ച ലഭിച്ചത് കൃത്യമായ അടവു നയത്തിന്റെ ഭാഗമാണെന്ന് ആര്‍.എസ്.എസ് മുഖപത്രം.

Published

on

 

കോഴിക്കോട്: കേരളത്തില്‍ എല്‍.ഡി.എഫിന് അധികാര തുടര്‍ച്ച ലഭിച്ചത് കൃത്യമായ അടവു നയത്തിന്റെ ഭാഗമാണെന്ന് ആര്‍.എസ്.എസ് മുഖപത്രം. ഹിന്ദു വോട്ടും മുസ്്‌ലിം വോട്ടും ലക്ഷ്യമിട്ടുള്ള സി.പി.എമ്മിന്റെ അടവ് നയമാണ് ലക്ഷ്യം കണ്ടതെന്ന് വിലയിരുത്തുന്ന കേസരി കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അതിവേഗം ബഹുദൂരം മുന്നേറുകയാണെന്ന് 2021 മെയ് 14 ലക്കത്തിലെ മറ്റൊരു ലേഖനത്തില്‍ സന്തോഷം പങ്കുവെക്കുന്നു.2016ല്‍ സരിതാ നായര്‍ ഉന്നയിച്ച, ഇനിയും തെറിയിക്കപ്പെടാത്ത ഏക അഴിമതിക്കേസില്‍ ജനരോഷം ഉയര്‍ത്തി അഴിമതി ഭരണത്തെ തോല്‍പ്പിച്ചു എന്ന് അവകാശപ്പെട്ട ഇടതുമുന്നണി, വസ്തുതാപരമായി തെളിയിക്കപ്പെട്ട തങ്ങളുടെ മന്ത്രിമാര്‍ ഉള്‍പ്പെട്ട ഡസന്‍ കണക്കിന് അഴിമതിക്കേസുകള്‍ തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കാതെ എങ്ങനെയാണ് വന്‍വിജയം നേടിയതെന്ന് അവലോകനം ചെയ്യപ്പെടണം. 2016ല്‍ 91 സീറ്റുകളില്‍ വിജയിച്ച ഇടതുമുന്നണി പില്‍ക്കാലത്ത് കേരള കോണ്ഡഗ്രസ്സ്(എം), ലോക് താന്ത്രിക്ക് ജനതാ ദള്‍, ഐ.എന്‍.എല്‍ തുടങ്ങിയ പാര്‍ട്ടികളെ കൂടി ചേര്‍ത്ത് വിപുലീകരിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ കൂടി നേടുകയും മാണി വിഭാഗത്തിലെ മൂന്ന് അംഗങ്ങള്‍ ഇടതുമുന്നണിയുടെ ഭാഗമാകുകയും ചെയ്തു. ഇതോടെ എല്‍.ഡി.എഫ് അംഗങ്ങള്‍ 97 ആയി. ഹിന്ദു വര്‍ഗീയതയും ഫാസിസവും ഉയര്‍ത്തി മുസ്്‌ലിം സമൂഹത്തില്‍ ഭീതി ജനിപ്പിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. ബോധപൂര്‍വ്വം, ദേവസ്വം മന്ത്രി കടകംപള്ളി ശബരിമലയില്‍ ക്ഷമാപണം നടത്തിയതോടെ യു.ഡി.എഫും ബി.ജെ.പിയും അതില്‍ കേന്ദ്രീകരിച്ചു. യഥാര്‍ത്ഥത്തില്‍ ഇടതു തന്ത്രത്തില്‍ പ്രതിപക്ഷം കുടുങ്ങി. കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയം ഇന്ന് ഒരു വഴിത്തിരിവിലാണ്. ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കിയിട്ടും ബി.ജെ.പി വിരോധം ഉയര്‍ത്തിക്കാണിച്ചിട്ടും എന്‍.എ.എസ് പരസ്യ പിന്തുണ ലഭിച്ചിട്ടും ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ കോണ്‍ഗ്രസ്സ് വിജയിച്ചില്ല. 2016ല്‍ ഒരു സീറ്റും 15.02 ശതമാനം വോട്ടും ലഭിച്ച ബി.ജെ.പി മുന്നണിക്ക് ഇത്തവണ 12.47 ശതമാനം വോട്ടായി കുറഞ്ഞു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 4,29,834 വോട്ടുകളുടെ കുറവാണ് എന്‍.ഡി.എക്ക് 2021ല്‍ ഉണ്ടായത്. ഇടതുമുന്നണിക്ക് 7,08056 വോട്ടുകള്‍ കൂടി. കേരളത്തിലെ പുരോഗമന ബൗദ്ധിക ശക്തിയുടെ അടിത്തറ മദ്യവും മയക്കുമരുന്നുമാണ്. അതിന്റെ ഒഴുക്ക് തടയുന്നത് പുരോഗമന വാദികള്‍ പൊറുക്കില്ല. ഉമ്മന്‍ചാണ്ടി ഭരണം അവസാനിക്കുമ്പോള്‍ 29 ബാറുകള്‍ മാത്രമാണുണ്ടായിരുന്നത്. പിണറായി സര്‍ക്കാര്‍ അതു 632 ആയി ഉയര്‍ത്തി. മദ്യത്തിന്റെ ഒഴുക്ക് ത്വരിതപ്പെടുത്തിയ മദ്യനയം ഗുണം ചെയ്തു. മദ്യ-മാധ്യമ ബന്ധം അത്ര അടുപ്പമുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

രണ്ടാമതെത്തിയ ഒമ്പത് മണ്ഡലങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ വിപുലമായ സാധ്യതകള്‍ വിലയിരുത്തുന്നത്. 20 പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ആറ് വര്‍ഷം രാജ്യം ഭരിച്ച വാജ്പേയിയെ മാതൃകയാക്കി കേരളത്തിലും മുന്നണി രാഷ്ട്രീയം പരീക്ഷിക്കണമെന്നാണ് ലേഖകര്‍ ബി.ജെ.പിയെ ഉപദേശിക്കുന്നത്. കേരളത്തില്‍ പിണറായി അധികാരത്തില്‍ വന്നതോടെ ബി.ജെ.പിക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണ് ലഭിച്ചതായി ലേഖനങ്ങള്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിച്ചാല്‍ കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയം വളരില്ലെന്നും കഠിനപ്രയത്നം നടത്തി എല്ലാവരെയും പരിഗണിച്ച് മുന്നോട്ടു പോകണം. അധികാരത്തിലേക്ക് വളരാന്‍ ബി.ജെ.പിക്ക് ഇവിടെയും ഇടമുണ്ടെന്ന് കണക്കുകള്‍ നിരത്തി കവര്‍ സ്റ്റോറിയിലെ ലേഖനം സമര്‍ത്ഥിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending