Connect with us

Views

യമന്‍ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു

Published

on

 

റിയാദ്: ഹൂഥികള്‍ക്ക് ഇറാനില്‍ നിന്ന് ആയുധങ്ങള്‍ ലഭിക്കുന്നത് തടയുന്നതിന് ശ്രമിച്ച് യമന്‍ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുന്നതിന് തീരുമാനിച്ചതായി സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചു. കര, വ്യോമ, സമുദ്ര അതിര്‍ത്തികളെല്ലാം താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ദുരിതാശ്വാസ വസ്തുക്കള്‍ യമനില്‍ പ്രവേശിപ്പിക്കുന്നതിന് തുടര്‍ന്നും അനുവദിക്കും. സഊദി അറേബ്യക്ക് നേരെ ഹൂഥികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ കടുത്ത നടപടികള്‍ക്ക് സഖ്യസേന തീരുമാനിച്ചത്. ഏറ്റവും ഒടുവില്‍ ഈ മാസം നാലിന് റിയാദ് ലക്ഷ്യമാക്കി ഹൂഥികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് തൊട്ടുമുമ്പ് സഊദി സൈന്യം മിസൈല്‍ തകര്‍ത്തു.
900 കിലോമീറ്ററിലേറെ ദൂരപരിധി യുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഹൂഥികള്‍ ആക്രമണങ്ങള്‍ നടത്തുന്നത്. സൈനിക സാങ്കേതിക വിദഗ്ധരുടെ പങ്കാളിത്തത്തോടെ മിസൈല്‍ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മിസൈല്‍ നിര്‍മാണത്തിലും ഇവ ഹൂഥികള്‍ക്ക് എത്തിച്ച് നല്‍കുന്നതിലും ഇറാന് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. സഊദി അറേബ്യക്കെതിരെ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബാലിസ്റ്റിക് മിസൈലുകള്‍ ഹൂഥികള്‍ക്ക് ഇറാന്‍ നല്‍കുന്നത്. ആക്രമണത്തിന് ഹൂഥികള്‍ക്ക് ഇറാന്‍ നേരിട്ട് നിര്‍ദേശവും നല്‍കുന്നു. ഹൂഥികളെ ആയുധമണിയിക്കുന്നത് വിലക്കുന്ന യു.എന്‍ രക്ഷാ സമിതി 2216-ാം നമ്പര്‍ പ്രമേയത്തിന്റെ നഗ്നമായ ലംഘനമാണിത്. സഊദി അറേബ്യക്കെതിരെ ഹൂഥികള്‍ നടത്തുന്ന ആക്രമണങ്ങളെ, ഇറാന്‍ ആക്രമണവും യുദ്ധവുമായാണ് സഖ്യസേന കാണുന്നത്. യു.എന്‍ ചാര്‍ട്ടറിലെ 51-ാം വകുപ്പ് അനുശാസിക്കുന്നത് പ്രകാരം സ്വയം പ്രതിരോധത്തിനും ഇറാന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനും സഊദി അറേബ്യക്ക് അവകാശമുണ്ട്. റിലീഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷ മേഖലകളില്‍ നിന്നും ഹൂഥികള്‍ ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. യമന്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് നയതന്ത്ര മിഷനുകളും അകന്ന് നില്‍ക്കണമെന്ന് സഖ്യസേന ആവശ്യപ്പെട്ടു.
ഹൂഥികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകളും പൈലറ്റില്ലാ വിമാനങ്ങളും ഭൗമ-ഭൗമ റോക്കറ്റുകളും നവീന സാങ്കേതികവിദ്യകളും കൈമാറുന്ന ഇറാന്‍, യമന്‍ യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനും മേഖലയില്‍ സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍മാലികി കുറ്റപ്പെടുത്തി. ഇറാന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ സഊദി അറേബ്യക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഹൂഥികള്‍ക്ക് സാധിക്കുമായിരുന്നില്ല. ബാലിസ്റ്റിക് മിസൈല്‍ ഭാഗങ്ങള്‍ ഇറാനില്‍ നിന്ന് അല്‍ഹുദൈദ തുറമുഖം വഴി യമനിലേക്ക് കടത്തി കൂട്ടിയോജിപ്പിക്കുകയാണ് ഹൂഥികള്‍ ചെയ്യുന്നത്. സഊദി അതിര്‍ത്തിയില്‍ ഹൂഥികള്‍ 50,000 ഓളം മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹിസ്ബുല്ല ലെബനോനില്‍ നിന്ന് സിറിയ, ഇറാന്‍ വഴി യമനിലേക്ക് ആയുധങ്ങള്‍ കടത്തുന്നുണ്ടെന്നും കേണല്‍ തുര്‍കി അല്‍മാലികി പറഞ്ഞു.
സൗദി

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending