kerala
ഷാഫി കൂടുതല്‍ സ്ത്രീകളെ സമീപിച്ചു, അന്വേഷണം വ്യാപിപ്പിക്കും
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഷാഫി കൂടുതല്‍ സ്ത്രീകളെ സമീപിച്ചിരുന്നതായി വിവരം.
പത്തനംതിട്ട: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഷാഫി കൂടുതല്‍ സ്ത്രീകളെ സമീപിച്ചിരുന്നതായി വിവരം. ലോട്ടറി വില്‍പ്പനക്കാരോ തെരുവില്‍ കച്ചവടം ചെയ്ത് ജീവിക്കുന്നവരോ ആയ ഒറ്റപ്പെട്ട സ്ത്രീകളെയാണ് സമീപിച്ചിരുന്നത്. ഇവരില്‍ ആരെങ്കിലും ചൂഷണത്തിന് വിധേയരാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. സമീപ കാലങ്ങളിലായി കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് തീരുമാനം.
അതേസമയം ഇലന്തൂരില്‍ മൂവര്‍ സംഘം ചേര്‍ന്ന് നടത്തിയ നരബലികളില്‍ ആദ്യം കൊല്ലപ്പെട്ടത് കാലടി സ്വദേശിനിയായ റോസ്ലിനെന്ന് വിവരം. കഴിഞ്ഞ ജൂണിലാണ് റോസ്ലിനെ കൊലപ്പെടുത്തിയത്. എന്നാല്‍ കടവന്ത്ര സ്വദേശി പത്മത്തിന്റെ തിരോധാനാവുമായി നടത്തിയ അന്വേഷണത്തില്‍ മാത്രമാണ് റോസ്്ലിന്‍ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. പൊലീസ് പിടിയിലായ വ്യാജ സിദ്ധന് ഷാഫിയാണ് രണ്ട് കൊലപാതകങ്ങളും ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ നാട്ടു വൈദ്യനും തിരുമ്മല്‍ വിദഗ്ധനുമായ ഭഗവല്‍സിങുമായി അടുത്തത്.
സ്ത്രീയാണെന്ന വ്യാജേന ഭഗവല്‍ സിങുമായി നിരന്തരം നടത്തിയ ചാറ്റുകളിലാണ്, തന്റെ അറിവില്‍ റഷീദ് എന്ന ഒരു സിദ്ധനുണ്ടെന്നും അയാളെ കണ്ടാല്‍ കുടുംബത്തിന് സാമ്പത്തികാഭിവൃദ്ധി ലഭിക്കാനുള്ള വഴികള്‍ പറഞ്ഞു തരുമെന്നും ധരിപ്പിച്ചത്. തുടര്‍ന്ന് റഷീദ് എന്ന സിദ്ധനായി ഷാഫി തന്നെ ഭഗവല്‍ സിങിനെ ഫോണില്‍ വിളിച്ച് ചില ആഭിചാര ക്രിയകള്‍ നിര്‍ദേശിച്ചു. ആഭിചാരത്തിനായി ഭഗവല്‍ സിങിന്റെ വീട്ടിലെത്തിയ ഷാഫി ഇവരുമായി അടുക്കുകയും സാമ്പത്തികാഭിവൃദ്ധി ഉണ്ടാവുമെന്ന് ധരിപ്പിച്ച് ഭഗവല്‍ സിങിന്റെ സാന്നിധ്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലൈലയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പൂജയുടെ ഭാഗമാണ് ഇതെല്ലാമെന്നാണ് ഷാഫി ഇവരെ ധരിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തികാഭിവൃദ്ധി ലഭിക്കാന്‍ ഒരു സ്ത്രീയെ നരബലി നടത്തണമെന്ന് ഷാഫി ഇവരോട് ആവശ്യപ്പെട്ടത്. സ്ത്രീയെ താന്‍ തന്നെ എത്തിച്ചു തരാമെന്നും ഇയാള്‍ പറഞ്ഞു. ഇത്തരത്തില്‍ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഇയാള്‍ ധരിപ്പിച്ചു. ഇത് ഉറപ്പാക്കാന്‍ ഭഗവല്‍സിങ് ശ്രീദേവിയുമായി ഫേസ്ബുക്കില്‍ ചാറ്റു ചെയ്തു. ശ്രീദേവി ഇത് ശരിവച്ചതോടെ നരബലിക്ക് തീരുമാനം എടുക്കുകയായിരുന്നു. എന്നാല്‍ ശ്രീദേവി ആയി ചാറ്റു ചെയ്തത് ഷാഫിയാണെന്ന് അപ്പോഴും ഭഗവല്‍സിങ് അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്ന് പറഞ്ഞാണ് ഷാഫി കാലടി സ്വദേശിനിയായ റോസ്ലിനെ സമീപിച്ചത്. പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച് അഭിനയത്തിന്റെ ഭാഗമെന്ന് പറഞ്ഞ് കസേരയില്‍ കെട്ടിയിട്ടു. തുടര്‍ന്ന് ലൈലയെക്കൊണ്ട് റോസ്ലിന്റെ കഴുത്തറുപ്പിച്ചു. പിന്നീട് കത്തി സ്വകാര്യ ഭാഗങ്ങളില്‍ കുത്തിയിറക്കി പുറത്തേക്കൊഴുകുന്ന രക്തം പാത്രത്തി ല്‍ ശേഖരിച്ച് വീട്ടില്‍ തളിച്ചു. രണ്ടര ലക്ഷം രൂപ പ്രതിഫലവും കൈപറ്റിയാണ് ഷാഫി മടങ്ങിയത്. ഇതിനു ശേഷം സാമ്പത്തികാഭിവൃദ്ധി കൈവന്നില്ലെന്ന് ഭഗവല്‍സിങ് പരാതി പറഞ്ഞതോടെയാണ് ആദ്യ നരബലി വഴി കുടുംബത്തിനു മേലുള്ള ശാപം നീങ്ങിയെന്നും രണ്ടാമതൊരു നരബലി കൂടിനടത്തിയാല്‍ സാ മ്പത്തികാഭിവൃദ്ധി കൈവരുമെന്നും ധരിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കടവന്ത്ര സ്വദശിയായ പത്മത്തെ കൊലപ്പെടുത്തിയത്. സിനിമയില്‍ അഭിനിപ്പിക്കാമെന്നും പത്തുലക്ഷം രൂപ നല്‍കാമെന്നും പറഞ്ഞാണ് പത്മത്തേയും ഷാഫി കൂട്ടിക്കൊണ്ടുവന്നത്. തലക്കടിച്ച് ബോധരഹിതയാക്കിയ ശേഷം റോസ്ലിന്റെതിനു സമാനമായി കസേരയില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊല്ലുകയും സ്വകാര്യ ഭാഗങ്ങളില്‍ കത്തിയിറക്കി രക്തം ശേഖരിച്ച് വീട്ടില്‍ തളിക്കുകയും ചെയ്തു. ഇതിനു ശേഷവും സമീപ വാസികള്‍ക്ക് പോലും സംശയം തോന്നാത്ത വിധമാണ് ദമ്പതികള്‍ ഇലന്തൂരിലെ വീട്ടില്‍ കഴിഞ്ഞിരുന്നത്.
kerala
‘വര്‍ഗീയതയെ താലോലിക്കുന്ന നേതാവാണ് പിണറായി വിജയന്’: കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: വര്‍ഗീയ സംഘടനകള്‍ക്ക് വഴങ്ങുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപങ്ങള്‍ തള്ളി കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടേത് പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പരിഹസിച്ചു. വര്‍ഗീയതയെ താലോലിക്കുന്ന നേതാവാണ് പിണറായി വിജയന്. ഇപ്പോഴത്തെ പ്രതികരണങ്ങള്‍ ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ നേടാനാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ഒരു യുദ്ധം വീറോടെ ജയിച്ച് പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യം പോലെയാണ് പ്രതികരണം. തദ്ദേശ തെരഞ്ഞടുപ്പില്‍ ജനം കടുത്ത ശിക്ഷ കൊടുത്തു. ഇതില്‍ തകര്‍ന്നു നില്ക്കുന്ന ആള് തന്റെ സ്ഥാനമോ പദവിയോ നോക്കാതെ നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് എന്നും കെ സി കുറ്റപ്പെടുത്തി. എങ്ങനെയും പത്ത് വോട്ട് കിട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടെ എകെ ബാലന്റെ പ്രതികരണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
health
യുവതിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവം: ‘നിഷ്പക്ഷമായ അന്വേഷണം വേണം, നീതി ഉറപ്പാക്കണം’; പ്രിയങ്ക ഗാന്ധി
പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ നീതിപൂര്‍വകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിന് കത്ത് നല്കി. മാനന്തവാടിയിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ഉണ്ടായ ഗുരുതരമായ മെഡിക്കല്‍ അവഗണനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കത്തയച്ചത്.
പ്രസവശേഷം ചികിത്സാ പിഴവ് കാരണം യുവതിക്ക് ജീവന് ഭീഷണിയാകാന്‍ സാധ്യതയുള്ള അതികഠിനമായ വേദനയിലൂടെയാണ് കടന്നുപോയത്. അവര്‍ക്ക് ശരിയായ വൈദ്യസഹായവും നിഷേധിക്കപ്പെട്ടു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍, മാനന്തവാടിയിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് പൊതുജനങ്ങള്‍ക്ക് ഒരു സുപ്രധാന അഭയസ്ഥാനമാണ്. നിരവധി സ്പെഷ്യാലിറ്റികളുടെ അഭാവത്തില്‍, അടിയന്തര ആവശ്യങ്ങള്‍ക്കായി രോഗികള്‍ക്ക് 80 കിലോമീറ്ററിലധികം സഞ്ചരിച്ച് കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലേക്ക് പോകേണ്ടിവരുമ്പോള്‍ മാനന്തവാടിയിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളജ്, മതിയായ മനുഷ്യവിഭവശേഷിയുടെ അഭാവം, നിര്‍ണായക മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ വിഭവ പരിമിതികളുമായി പൊരുതുന്നു. ഈ പ്രശ്നങ്ങള്‍ താന്‍ മുന്‍പും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ അമിത ഭാരം പരിചരണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. മുന്‍പും ഈ സ്ഥാപനത്തില്‍ നിരവധി മെഡിക്കല്‍ അശ്രദ്ധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍, പ്രത്യേകിച്ച് മാനന്തവാടിയിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍, മെഡിക്കല്‍ അശ്രദ്ധ കേസുകള്‍ പരിഹരിക്കുന്നതിനായി,ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിനും പരാതി പരിഹാര സംവിധാനങ്ങള്‍ ഉറപ്പാക്കാനും ഇടപെടണമെന്നും മെഡിക്കല്‍ അശ്രദ്ധയുടെ ഇരകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണം – പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
മാനന്തവാടിയിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളജിന് ഫലപ്രദമായി പ്രവര്‍ത്തിക്കാനും ഗുണനിലവാരമുള്ള പരിചരണം ഉറപ്പുവരുത്താനും ആവശ്യമായ വിഭവങ്ങള്‍ അനുവദിക്കണമെന്നും സര്‍ക്കാരിനോട് വീണ്ടും അഭ്യര്‍ത്ഥിക്കുന്നതായും വയനാട്ടിലെ ജനങ്ങള്‍ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭിക്കാന്‍ ഇപ്പോഴും പാടുപെടുന്നതിനാല്‍ ഇത് ഒരു അടിയന്തിര ആവശ്യമാണ് എന്നും പ്രിയങ്ക ഗാന്ധി എംപി കത്തില്‍ സൂചിപ്പിച്ചു.
കൊച്ചി: എംഎസ്സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവെച്ചു. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയാണ് തുട ഹൈക്കോടതിയില്‍ കെട്ടിവെച്ചത്. തുക കെട്ടിവെച്ചതോടെ വിഴിഞ്ഞത്ത് പിടിച്ചുവെച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് ആദ്യഘട്ടത്തില്‍ കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 136 കോടി രൂപ മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.
തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കടലില്‍ അടിയുകയും ചെയ്തിരുന്നു.
-
kerala1 day agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala1 day ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala2 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf2 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
india1 day agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
kerala1 day agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala2 days agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
-
kerala2 days agoമുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
