india
സിദ്ധിഖ് കാപ്പന് അഞ്ച് ദിവസത്തേക്ക് ജാമ്യം; എതിര്‍ത്ത യു.പി സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശം
കേരളം സന്ദര്‍ശിക്കാന്‍ അഞ്ച് ദിവസത്തേക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
ന്യൂഡല്‍ഹി: ഹാഥ്റസിലേക്കുള്ള യാത്രക്കിടയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ധിഖ് കാപ്പന് മാതാവിനെ കാണാന്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേരളം സന്ദര്‍ശിക്കാന്‍ അഞ്ച് ദിവസത്തേക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മനുഷ്യത്വപരമായ കാരണങ്ങളില്‍ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
കുടുംബാംഗങ്ങള്‍, അമ്മയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ എന്നിവര്‍ ഒഴികെ മറ്റാരുമായും സിദ്ദിഖ് കാപ്പന് സംസാരിക്കാന്‍ പാടില്ല. പൊതുജനങ്ങളെ കാണുന്നതിനും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനും വിലക്കുണ്ട്. താമസം വീട്ടില്‍ ആയിരിക്കണം. അമ്മയെ കാണുമ്പോള്‍ പോലീസ് ഒപ്പം ഉണ്ടാകാന്‍ പാടില്ല. സിദ്ദിഖ് കാപ്പന്റെ സുരക്ഷ ചുമതല ഉത്തര്‍പ്രദേശ് പോലീസിനായിരിക്കും. എന്നാല്‍ ഉത്തര്‍ പോലീസ് ആവശ്യപ്പെട്ടാല്‍ കേരള പോലീസ് സഹായം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
കാപ്പന്റെ മാതാവ് അതീവ ഗുരുതരാവസ്ഥയിലാണെന്നും രണ്ടോ മൂന്നോ ദിവസത്തിലധികം ജീവിക്കാന്‍ ഇടയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കേരള പത്ര പ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് മനുഷ്യത്വപരമായ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമര സേനനാനിയും രക്തസാക്ഷിയും എന്ന് വിശേഷിപ്പിച്ച് കാപ്പന് വേണ്ടി കേരളത്തില്‍ പോസ്റ്റാറുകളും ബാനറുകളും ഉയരുന്നതായി ഉത്തര്‍പ്രദേശ് പോലീസിന് വേണ്ടി ഹാജര്‍ ആയ തുഷാര്‍ മേത്ത വാദിച്ചു. കേസ് നടത്തിപ്പിന് വേണ്ടി വ്യാപകമായ പണപിരിവ് നടക്കുകയാണ്. കേരളം മുഴുവന്‍ കാപ്പനെ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. അമ്മയുടെ ആരോഗ്യനില സംബന്ധിച്ച ഒരു മെഡിക്കല്‍ രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു.
india
‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ പരിഷ്കരിക്കുന്നതിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നതെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ സാമ്പത്തിക രംഗത്ത് മോദിയുടെ അറിവിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഡൽഹി ഐ.ഐ.ടിയിൽ പ്രഫസറായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.
Modi has zero knowledge of Macro Economics and hence he neither can direct the Govt officers on policy nor understand economics to direct his Officers to prepare the necessary blueprint for action by bureaucrats. https://t.co/IX8uPCZ4hV
— Subramanian Swamy (@Swamy39) December 26, 2025
മാക്രോ ഇക്കണോമിക്സിനെ(സ്ഥൂല സാമ്പത്തിക ശാസ്ത്രം) കുറിച്ച് മോദിക്ക് ഒരു ചുക്കും അറിയില്ലെന്നാണ് എക്സ് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നയരൂപീകരണത്തിൽ നിർദേശം നൽകാൻ പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല, ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു.
മോദി സമ്പദ് വ്യവസ്ഥ പരിഷ്കരിക്കുന്നതിന് ഊന്നൽ നൽകിയിരിക്കുകയാണെന്ന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ എക്സ് പോസ്റ്റ്. ഈ മാസാദ്യം പ്രധാനമന്ത്രി തന്റെ ഭരണസഖ്യത്തിലെ നിയമസഭാംഗങ്ങളെ പാർലമെന്റ് ഹാളിൽ വിളിച്ചു കൂട്ടി സമഗ്ര സാമ്പത്തിക പരിഷ്കരണത്തിന് തയാറെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു.
india
സ്കൂളിൽ അതിക്രമിച്ച് കടന്ന് ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചു; ആസ്സാമിൽ നാല് ബജ്രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ
ആസാമിൽ നൽബാരിയിലെ സെൻ്റ് മേരീസ് സ്കൂളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അതിക്രമിച്ച് കടന്ന് നശിപ്പിച്ചതിനാണ് വിഎച്ച്പി ജില്ലനേതാക്കളെ അടക്കം പോലിസ് അറസ്റ്റ് ചെയ്തത്. വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ, ജില്ലാ വൈസ് പ്രസിഡൻ്റ് മനാഷ് ജ്യോതി, അസി സെക്രട്ടറി ബിജു ദത്ത, ബജ്റംഗ്ദൾ കൺവീനർ നയൻ താലൂക്ദാർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയുടെതല്ലാത്ത ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്നായിരുന്നു സംഘപരിവാർ നേതാക്കളുടെ ഭീഷണി.
india
ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെ നരേന്ദ്രമോദിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം
ന്യൂഡൽഹി: ക്രൈസ്തവർക്ക് നേരയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അസമിലും ഇന്നലെ അക്രമമുണ്ടായി. മതപരിവർത്തന നിരോധന നിയമത്തിൻ്റെ മറവിൽ ,നിരപരാധികളായ ക്രിസ്ത്യാനികളെ വേട്ടയാടുകയാണെന്ന് മോദിക്ക് അയച്ച കത്തിൽ യുസിഎഫ് വ്യക്തമാക്കുന്നു.
കഴിഞ്ഞവർഷം 834 അതിക്രമങ്ങളാണ് നേരിട്ടത്. ഈവർഷം നവംബർവരെയുള്ള ആക്രമണങ്ങളുടെ എണ്ണം 706 ആയി.ഒഡീഷ,മധ്യപ്രദേശ്,യുപി,സൽഹി സംസ്ഥാനങ്ങളിലെ അക്രമണത്തിന് പിന്നാലെ ക്രിസ്മസ് ദിനമായ ഇന്നലെ വൈകുന്നേരമായിരുന്നു അസമിലെ അതിക്രമം. നൽബേരിയിൽ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളും,ക്രിസ്മസ് അലങ്കാരങ്ങൾ വിറ്റകടകളും ആക്രമിച്ചു. സംഭവത്തിൽ വിഎച്ച്പി ജില്ല സെക്രട്ടറിയും, ബജ്രംഗ് ദൾ കൺവിനറുമടക്കം നാല് പേർ അറസ്റ്റിലായി. ക്രിസ്മസ് ആഴ്ചയിൽ ആവർത്തിക്കുന്ന അതിക്രമങ്ങളിൽ ആശങ്കയിലാണ് മതനേതൃത്വവും പ്രതിപക്ഷവും
-
kerala8 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
News11 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala3 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
Film5 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
kerala1 day agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
-
GULF5 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
News2 days ago‘ബാഹുബലി’ എൽ.വി.എം3 വീണ്ടും വിജയം; 6100 കിലോ ഭാരമുള്ള അമേരിക്കൻ ഉപഗ്രഹം ബഹിരാകാശത്ത്
