Video Stories
ട്വിറ്ററില്‍ ശ്രീ ബൗണ്‍സര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആകാശ് ചോപ്രയ്ക്കെതിരെ വാക് ശരവുമായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ട്വിറ്ററില്‍. ശ്രീശാന്തിന് മറുപടിയുമായി ചോപ്രയും രംഗത്തെത്തിയതോടെ സംവാദം ട്വിറ്റര്‍ യുദ്ധത്തിന് വഴിവെച്ചു. ശ്രീശാന്തിനെ ചൊടിപ്പിച്ച, ടീം ഇന്ത്യയുടെ മത്സരങ്ങളില്‍ കമന്റേറ്ററായ ആകാശ് ചോപ്രയുടെ പ്രസ്താവന ഇങ്ങനെ ഫിറ്റ്ന്സ് നോക്കുമ്പോള്‍ ടീം ഇന്ത്യയില്‍ കളിക്കാന്‍ ശ്രീശാന്തിന് യോഗ്യത ഉണ്ടായേക്കാം.
പക്ഷെ ഒത്തുകളിയില്‍ ഉള്‍പ്പെട്ട ഒരാളെ ഒരിക്കലും ദേശീയ ടീമില്‍ കളിപ്പിക്കരുതെന്നാണ് എന്റെ അഭിപ്രായം. സ്വന്തം നേട്ടത്തിനായി രാജ്യത്തേയും ക്രിക്കറ്റിനേയും പണയം വെച്ചവര്‍ രണ്ടാമതൊരു അവസരം അര്‍ഹിക്കുന്നില്ല. തന്റെ മേല്‍പ്രസ്താവനയില്‍ ഉറച്ച് ആകാശ് ചോപ്ര ട്വീറ്റ് ചെയ്തിടത്ത് നിന്നാണ് നവമാധ്യമ യുദ്ധത്തിന്റെ തുടക്കം. ഒത്തുകളിയുടെ കാര്യം പറയുമ്പോള്‍ താന്‍ കര്‍ക്കശക്കാരനാണെന്ന് പറഞ്ഞായിരുന്നു ചോപ്രയുടെ ട്വീറ്റ്. ഇതിനു മറുപടിയെന്നോണം ശ്രീശാന്ത് ഇങ്ങനെ പ്രതികരിച്ചു.
‘ ഇരട്ടമുഖമുള്ള ആളാകാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു? ബ്രോ? അങ്ങനെ വിളിക്കുന്നതില്‍ പോലും ഞാന്‍ ലജ്ജിക്കുന്നു. നിങ്ങളുടെ പരാമര്‍ശത്തില്‍ ദുഖമുണ്ട്. ഞാന്‍ ഇനിയും കളിക്കും. തൊട്ടുപിന്നാലെ വന്നു ശ്രീശാന്തിനുള്ള ചോപ്രയുടെ ട്വീറ്റ്. തനിക്ക് രണ്ട് മുഖമില്ലെന്നും പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്വന്തം സഹോദരനെക്കുറിച്ചും തനിക്ക് അതേ അഭിപ്രായമാണ് ഉള്ളതെന്നും ചോപ്ര ട്വീറ്റ് ചെയ്തു.
എനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ എത്ര ചെറുതാണെങ്കിലും അതൊന്നും കണക്കിലെടുക്കാതെ രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത് തിരിച്ചടിച്ചു. ദൈവാനുഗ്രഹവും ആശംസകളും നേര്‍ന്നായിരുന്നു ഇതിനോടുള്ള ചോപ്രയുടെ പ്രതികരണം. എന്നാല്‍ അവിടംകൊണ്ട് ചോപ്രയോടുള്ള ശ്രീശാന്തിന്റെ കലിപ്പ് അവസാനിച്ചില്ല. താരം വീണ്ടും ചോപ്രയ്ക്കെതിരെ ആഞ്ഞടിച്ചു. ദേശദ്രോഹി എന്ന നിങ്ങളുടെ പരാമര്‍ശത്തില്‍ ഒത്തുകളിയില്‍ കുറ്റാരോപിതരായ മറ്റു പതിമൂന്ന് പേരും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ശ്രീശാന്തിന്റെ അടുത്ത ട്വീറ്റ്.
എന്നാല്‍ താന്‍ ആരേയും ദേശദ്രോഹിയെന്ന് വിളിച്ചിട്ടില്ലെന്നും വിഷയത്തില്‍ ആരോടും മൃദുസമീപനം ഇല്ലെന്നും എല്ലാവര്ക്കും ഒരേ നിയമമാണെന്നും ആകാശ് ചോപ്ര ഈ ട്വീറ്റിന് മറുപടി നല്കി. ഇതിനിടെ ആകാശിനെ ചോദ്യം ചെയ്ത് ഒരു ക്രിക്കറ്റ് ആരാധകന് രംഗത്തെത്തി. ഒത്തുകളിയില്‍ വിലക്ക് നേരിട്ട പാക് താരം മൊഹമ്മദ് ആമിറിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിനെ വാഴ്ത്തിയ ആകാശ് ചോപ്ര ശ്രീശാന്തിനെ വിമര്‍ശിക്കുന്നത് എന്തിനാണെന്നായിരുന്നു ആരാധകന്റെ ചോദ്യം.
അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് ഉടന്‍ ആകാശ് ചോപ്ര ആരാധകന് മറുപടി നല്കി. ആമിറിന്റെ തിരിച്ചുവരവിനെ വിമര്‍ശിച്ചിരുന്നു. ബൗളിങ്ങിനെ പ്രശംസിച്ചു. രണ്ടും രണ്ട് കാര്യമാണെന്നും ചോപ്ര ട്വിറ്ററില്‍ കുറിച്ചു. ബിസിസിഐയുടെ വിലക്ക് നേരിട്ട എസ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ ഭരണസമിതിയിലാണ് ഇപ്പോള്‍ ശ്രീശാന്തിന്റെ പ്രതീക്ഷ.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു
-
News3 days ago
എസ്പാന്യോളിനെ പരാജയപ്പെടുത്തി ബാഴ്സലോണ 28-ാം ലാ ലിഗ കിരീടം നേടി
-
local3 days ago
എയ്റോസ്പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി